മഹാരാഷ്ട്രയില്‍ 20കാരന് ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തിനൊപ്പം നിലത്ത് വലിച്ചെറിഞ്ഞ ബിസ്കറ്റ് ബലംപ്രയോഗിച്ച് തീറ്റിക്കുകയും ചെയ്ത കേസില്‍ രണ്ടു പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികള്‍ അടക്കം അഞ്ചുപേര്‍ പിടിയില്‍. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലീസ് പ്രതികള്‍ക്കായി തെരച്ചില്‍ നടത്തിയത്. പുനെ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. യുവാവിനെ ബെല്‍റ്റ് ഊരി തല്ലുന്നതിന്റെ അതിദാരുണമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബെല്‍റ്റ് ഊരി തല്ലുന്ന ആള്‍ക്കൊപ്പം ചേര്‍ന്ന് മറ്റു പ്രതികളും മര്‍ദ്ദനം തുടര്‍ന്നു. തുടര്‍ന്ന് നിലത്തേയ്ക്ക് വലിച്ചെറിഞ്ഞ ബിസ്ക്കറ്റുകള്‍ ബലംപ്രയോഗിച്ച് തീറ്റിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. പ്രതികളില്‍ ഒരാളെ പേര് ചൊല്ലി വിളിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭായ് എന്ന് വിളിക്കുന്നതിന് പകരം പേര് ചൊല്ലി വിളിച്ചതില്‍ അരിശം പൂണ്ട പ്രതി യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
Read MoreDay: January 29, 2022
ചർമരോഗചികിത്സ; ഒരേ ലേപനം ദീർഘകാലം ഉപയോഗിക്കാമോ?
ചർമരോഗങ്ങൾക്കു മരുന്ന് ഉപയോഗിക്കുന്പോൾ ശരിയായ രീതിയിൽതന്നെ അത് നിർവഹിക്കണം. മുഖക്കുരുവിന്റെ ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന മരുന്നുകളാണ് റെറ്റിനോയിഡുകൾ. ഇവ രാത്രികാലത്താണ് ഉപയോഗിക്കേണ്ടത്. മാത്രമല്ല വെളിച്ചത്തിൽ നിന്നു മാറിനിൽക്കേണ്ടതും ആവശ്യമാണ്. മരുന്ന് പകൽസമയത്ത് ഉപയോഗിക്കുകയോ അല്ലെങ്കിൽ രാത്രി മരുന്ന് പുരട്ടിയ ശേഷം ടിവി കാണുകയോ മൊബൈൽഫോണ്‍ ഉപയോഗിക്കുകയോ ചെയ്താൽ മുഖം ചുവന്നുതുടുക്കും. വെളിച്ചത്തിന്റെ സാന്നിധ്യത്തിൽ മരുന്ന് നമ്മുടെ ശരീരത്തിൽ അമിതമായി പ്രതികരിക്കുന്നതാണ് ഇതിനു കാരണം. റെറ്റിനോയ്ഡുകൾ അതുപോലെതന്നെ റെറ്റിനോയിഡുകൾ ഉപയോഗിക്കുന്പോൾ രാവിലെ ഉണർന്നു കണ്ണാടിയിൽ നോക്കുന്പോൾ മുഖത്തു ചെതുന്പലുകൾ പോലെ കാണാം. ഇത് ചർമത്തിന്റെ ഉപരിതലത്തിലുള്ള കോശങ്ങൾ മരുന്നുപയോഗിക്കുന്പോൾ ചർമത്തിൽനിന്നു വേർപെട്ടുപോകുന്നതു മൂലം സംഭവിക്കുന്നതാണ്. മുഖക്കുരുവിന് ചർമത്തിൽ ലേപനങ്ങൾ പുരട്ടുന്പോൾതന്നെ എണ്ണമയം കുറയ്ക്കുന്നതിനു സോപ്പ് അല്ലെങ്കിൽ ഫേസ് വാഷ് ഉപയോഗിക്കുന്നതാണു നല്ലത്. റെറ്റിനോയിഡുകൾ ഉപയോഗിക്കുന്പോൾ സ്ത്രീകൾ ഗർഭിണിയാകാതിരിക്കാൻ ശ്രദ്ധിക്കണം. കൂടാതെ മരുന്ന് ഉപയോഗം നിർത്തി മൂന്നു മാസമെങ്കിലും കഴിഞ്ഞുവേണം…
Read Moreജീവനക്കാരുടെ ഗ്രൂപ്പ് ഇൻഷുറൻസ് കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിച്ചു കെഎസ്ആർടിസി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസി ജീവനക്കാരുടെ ഗ്രൂപ്പ് (പേഴ്സണൽ ആക്സിഡന്റ് ) ഇൻഷുറൻസ് (ജിപിഎഐഎസ് ) സ്കീമിൽ ചേരാനുള്ള തീയതി മാർച്ച് 31വരെ ദീർഘിപ്പിച്ചു കൊണ്ട് ഉത്തരവായി. സംസ്ഥാന ഇൻഷുറൻസ് വകുപ്പുമായി ചേർന്ന് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് വേണ്ടി നടപ്പാക്കുന്ന ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള കാലാവധി കഴിഞ്ഞ സിസംബർ 31 – ന് അവസാനിച്ചിരുന്നു. ഇതിന് ശേഷവും സർവീസിൽ കയറുന്നവർക്ക് കൂടി അപകട ഇൻഷുറൻസിന്റെ ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടി സംസ്ഥാനമ്പർക്കാർ 2022 മാർച്ച് 31- വരെ കാലാവധി ദീർഘിപ്പിച്ചു കൊണ്ട് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിനെ തുടർന്നാണ് കെഎസ്ആർടിസി ജീവനക്കാർക്കും ഗ്രൂപ്പ് ഇൻഷുറൻസിൽ ചേരാനുള്ള സമയ പരിധി ദീർഘിപ്പിച്ചു കൊണ്ട് ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഉത്തരവിറക്കിയത്. കെഎസ്ആർടിസി ജീവനക്കാർക്കും നിബന്ധനകൾക്ക് വിധേയമായി സ്കീമിൽ അംഗത്വമെടുക്കാനും പ്രീമിയം തുക അടയ്ക്കുന്നതിനും വേണ്ടിയാണ് മാർച്ച് 31- വരെ കാലാവധി…
Read Moreകടംകയറി മുടിയും ! പ്രഭാസിനെക്കുറിച്ച് ജോത്സ്യന് പ്രവചിച്ചതിങ്ങനെ…ജ്യോത്സ്യന്റെ പ്രവചനം സത്യമായോ എന്നു നോക്കാം…
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമാണ് പ്രഭാസ്. ബാഹുബലി എന്ന ചിത്രത്തിലൂടെ ഇന്ത്യയിലെമ്പാടും ആരാധകരെ നേടാനും താരത്തിനായി. നാല്പത്തിരണ്ടുകാരനായ പ്രഭാസ് ബാഹുബലി സീരിസിന് ശേഷം സാഹോ എന്ന ബഹുഭാഷ ചിത്രത്തിലാണ് അഭിനയിച്ചത്. തെന്നിന്ത്യയിലെ മോസ്റ്റ് എവൈലബിള്‍ ബാച്ച്ലേഴ്സില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന താരം കൂടിയാണ് പ്രഭാസ്. പ്രഭാസ് എന്ന പേരാകും ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് പരിചയം. എന്നാല്‍ പ്രഭാസിന്റെ പൂര്‍ണനാമം വെങ്കിട്ട സത്യനാരായണ പ്രഭാസ് രാജു ഉപ്പലപ്പതി എന്നാണ്. തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാവായ യു. സൂര്യനാരായണ രാജുവിന്റെയും ശിവകുമാരിയുടെയും മൂന്ന് മക്കളില്‍ ഇളയവനായി ചെന്നൈയിലാണ് പ്രഭാസ് ജനിച്ചത്. തെലുങ്ക് സിനിമയിലെ ശത്രുഘ്നന്‍ സിന്‍ഹ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉപ്പലപ്പതി കൃഷ്ണം രാജുവിന്റെ മരുമകനാണ് പ്രഭാസ്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരുപോലെ തിരിച്ചറിയുകയും നെഞ്ചിലേറ്റുകയും ചെയ്യുന്ന ഒരു ഗ്ലോബ്ബല്‍ താരമായുള്ള പ്രഭാസിന്റെ വളര്‍ച്ച ഞൊടിയിടയില്‍ ആയിരുന്നു. 10 ദിവസം കൊണ്ട് 1000 കോടി ക്ലബ്ബില്‍…
Read Moreകോവിഡ് വ്യാപനം: നാളെ ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ; . ദീർഘദൂര ബസുകളും ട്രെയിനുകളും സർവീസ് നടത്തും
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാളെ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളു. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാൽ, മീൻ, ഇറച്ചി എന്നിവ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ പ്രവർത്തിക്കാം. ഹോട്ടലുകൾ അടക്കമുള്ള ഭക്ഷണ ശാലകളും ബേക്കറികളും രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ പാഴ്സൽ സൗകര്യം അല്ലെങ്കിൽ ഹോം ഡെലിവറി മാത്രമാക്കി പ്രവർത്തിക്കാം. മരുന്നു കടകൾ, ആംബുലൻസ്, മാധ്യമ സ്ഥാപനങ്ങൾ എന്നിവയ്ക്ക് തടസമില്ല. ആശുപത്രിയിൽ പോകുന്നവർക്കും വാക്സിനേഷനു പോകുന്നവർക്കും വിലക്കില്ല. യാത്രക്കാർ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ കരുതണം. മതപരമായ ആരാധനകൾ ഓൺലൈനായി മാത്രമേ നടത്താവൂ. വിവാഹ, മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് മാത്രമേ പങ്കെടുക്കാനാവൂ. വർക്ക് ഷോപ്പുകൾ അടിയന്തര സാഹചര്യത്തിൽ തുറക്കാൻ അനുമതിയുണ്ട്. ദീർഘദൂര ബസുകളും ട്രെയിനുകളും സർവീസ്…
Read More61-ാം വയസ്സില്‍ എംബിബിഎസ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ച് മുന്‍ അധ്യാപകന് ! ഒടുവില്‍ മകന്റെ ഉപദേശത്തില്‍ സീറ്റ് ഉപേക്ഷിച്ചു…
ചിലര്‍ക്ക് പ്രായം വെറും അക്കങ്ങള്‍ മാത്രമാണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ പ്രായമേറിയാലും ചെയ്യാന്‍ അവര്‍ക്ക് മുമ്പില്‍ പ്രായമൊരു പ്രശ്നമാകില്ല. പുതുതലമുറയ്ക്ക് അവസരം നല്കാന് മെഡിക്കല്‍ ബിരുദമെന്ന സ്വപ്നമുപേക്ഷിച്ച് എംബിബിഎസ് സീറ്റു വിട്ടുകൊടുത്ത മുന്‍ അധ്യാപകനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. അഖിലേന്ത്യാ പ്രവേശന പരീക്ഷ (നീറ്റ്) ജയിച്ച് റാങ്ക് പട്ടികയിലിടം നേടിയ ധര്‍മപുരി സ്വദേശിയായ കെ. ശിവപ്രകാശമാണ് (61) മെഡിക്കല്‍ വിദ്യാര്‍ഥിയായ മകന്റെ ഉപദേശത്തെത്തുടര്‍ന്ന് സീറ്റുപേക്ഷിച്ചത്. ചെന്നൈയിലെ ഓമന്തുരാര്‍ ആശുപത്രിയില്‍ നടന്ന കൗണ്‍സിലിംഗില്‍ ലഭിച്ച സീറ്റ് ഉപേക്ഷിച്ച് ശിവപ്രകാശം മടങ്ങി. സര്‍ക്കാര്‍ സ്കൂളില്‍നിന്ന് അധ്യാപകനായ വിരമിച്ച ശിവപ്രകാശത്തിന് ഡോക്ടറാകണമെന്നത് കുട്ടിക്കാലംമുതലുള്ള സ്വപ്നമായിരുന്നു. നീറ്റ് യോഗ്യതാപരീക്ഷയ്ക്ക് പ്രായപരിധിയില്ലാത്തതിനാല്‍ കഴിഞ്ഞവര്‍ഷം പരീക്ഷയെഴുതി റാങ്ക് പട്ടികയില്‍ ഇടംനേടി. സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച ശിവപ്രകാശത്തിന് 7.5 ശതമാനം പ്രത്യേക സംവരണപ്രകാരം റാങ്ക് പട്ടികയില്‍ 349-ാം സ്ഥാനം ലഭിച്ചു. ഇതനുസരിച്ച് 437 പേര്‍ക്ക് എം.ബി.ബി.എസ്. പ്രവേശനം…
Read Moreകോട്ടയത്ത് പീഡനക്കേസുകൾ കൂടുന്നു; കൂടുതൽ പോസ്കോ കേസുകളും ഓണ്‍ലൈൻ ക്ലാസുകൾക്ക് വാങ്ങിയ ഫോണുകൾ ദുരുപയോഗം ചെയ്ത്
കോട്ടയം: ജില്ലയിൽ പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിൽ വൻ വർധന.ജില്ലയിൽ കഴിഞ്ഞവർഷം പെണ്‍കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ (പോക്സോ) കേസുകൾ 142 എണ്ണമാണെന്ന് ജില്ലാ ക്രൈം റിക്കാർഡ്സ് ബ്യൂറോ കണക്കുകൾ സൂചിപ്പിക്കുന്നു. സംരക്ഷകരിൽനിന്നും പീഡനത്തിനിരയാകുന്നവരാണ് ഇവരിലേറെയും. രണ്ടുദിവസം കൂടുന്പോൾ ഒരു കുട്ടി പീഡനത്തിനിരയാകുവെന്നുവേണം കരുതാൻ. 2020ൽ 131 കുട്ടികൾ പീഡനത്തിനിരയായപ്പോൾ 2019ൽ 194, 2018-157, 2017-145, 2016-112 എന്നിങ്ങനെയാണു പീഡനക്കേസുകളുടെ എണ്ണം. റിപ്പോർട്ട് ചെയ്യുന്നതിലെ എണ്ണം വർധിച്ചതാണു പീഡനക്കേസുകൾ ഉയരാൻ കാരണമെന്നും പറയുന്നവരുമുണ്ട്. അഞ്ച് വർഷത്തിനിടെ പോക്സോ കേസുകൾ ഇരട്ടിയോളം വർധിച്ചു. കോവിഡ് കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവരാണു പെണ്‍കുട്ടികളെ ഏറ്റവും കൂടുതൽ ചൂഷണത്തിനിരയാക്കിയത്. വൈക്കം, ഈരാറ്റുപേട്ട, എരുമേലി, മുണ്ടക്കയം, പാലാ, കോട്ടയം വെസ്റ്റ്, കുമരകം, കടുത്തുരുത്തി സ്റ്റേഷനുകളിലാണു കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് പോക്സോ കേസുകളുടെ എണ്ണത്തിൽ 2013ൽ കോട്ടയം 11-ാം സ്ഥാനത്തായിരുന്നെങ്കിൽ കഴിഞ്ഞവർഷം ഒന്‍പതാം സ്ഥാനത്തായി. പോക്സോ…
Read Moreപബ്ജിക്ക് അടിമയായ 14കാരന് കുടുംബത്തെ കൂട്ടക്കൊല ചെയ്തു ! ശേഷം കിടന്ന് ഉറങ്ങി…
പബ്ജി ഗെയിമിന് അടിമയായ 14കാരന് സ്വന്തം കുടുംബത്തെ കൂട്ടക്കൊല ചെയ്തു. അമ്മയും സഹോദരിമാരും ഒരു സഹോദരനുമാണ് കൗമാരക്കാരന്റെ തോക്കിനിരയായത്. പാകിസ്ഥാനിലെ ലാഹോറിലാണ് ലോകത്തെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്. തോക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതിക്ക് മാനസിക പ്രയാസങ്ങളുണ്ടായിരുന്നതായിട്ടാണ് പൊലീസ് നിഗമനം. നാഹിദ് മുബാറക് (45), മകന് തൈമൂര്‍(22), പെണ്മക്കളായ 17കാരി, 11കാരി എന്നിവരാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകളോളം നിര്‍ത്താതെ പബ്ജി കളിച്ചിരുന്ന പ്രതി സമീപ ദിവസങ്ങളില്‍ മാതാവുമായി വഴക്കിട്ടിരുന്നു. വഴക്ക് മൂര്‍ച്ഛിച്ചതോടെ പിസ്റ്റളെടുത്ത് വെടിവെച്ചു. അമ്മ മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം ഉറങ്ങി കിടക്കുകയായിരുന്ന സഹോദരങ്ങളെയും കൊലപ്പെടുത്തി. ശേഷം പബ്ജി പൂര്‍ത്തിയാക്കി കിടന്നുറങ്ങി. വെടിയൊച്ച കേള്‍ക്കാതിരുന്ന അയല്‍വാസികള്‍ക്ക് സംശയമുണ്ടായിരുന്നില്ല. രാവിലെ എഴുന്നേറ്റ ശേഷം പ്രതി വീട്ടുകാര്‍ കൊല്ലപ്പെട്ട വിവരം അയല്‍ക്കാരെ അറിയിച്ചു. എനിക്കൊന്നും അറിയില്ലെന്നും ഞാന്‍ മുകളിലെ മുറിയില്‍ ഉറങ്ങുകയായിരുന്നു എന്നും പൊലീസിനോട് പറഞ്ഞു. അതേസമയം…
Read Moreസ്ത്രീ സുരക്ഷയ്ക്ക് കവചവും കാവലും ഒരുക്കി ലഘു ചിത്രങ്ങളുമായി പോലീസ്
കൊച്ചി: സ്ത്രീസുരക്ഷ എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി കേരള പോലീസ് തയാറാക്കിയ കവചം, കാവല്‍ എന്നീ ലഘു ചിത്രങ്ങള്‍ കാഴ്ച്ചക്കാര്‍ക്കു മുന്നിലെത്തി. അതിക്രമങ്ങളില്‍നിന്ന് രക്ഷനേടുന്നതിന് സ്ത്രീകളെയും കുട്ടികളെയും പ്രാപ്തരാക്കുന്നതിനായി കൊച്ചി സിറ്റി പോലീസാണ് വനിതാ സ്വയം പ്രതിരോധ തന്ത്രങ്ങള്‍ ഉള്‍ക്കൊളളിച്ച് ലഘുചിത്രങ്ങള്‍ തയാറാക്കിയത്. കേരള പോലീസിന്റെയും നിര്‍ഭയ വോളന്റിയര്‍മാരുടെയും നേതൃത്വത്തില്‍ പഠിപ്പിക്കുന്ന സ്വയം പ്രതിരോധ പാഠങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. സ്വയം പ്രതിരോധ പാഠങ്ങള്‍ സ്വായത്തമാക്കാന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. എറണാകുളം മെട്രോ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എ. അനന്തലാല്‍ ആണ് രണ്ട് ലഘുചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത്. തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്റേയുടേതാണ് ആശയം. എഡിജിപിമാരായ വിജയ് സാഖറെ, മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ഐജി നാഗരാജു ചിത്രങ്ങളുടെ നിര്‍മാണ ഏകോപനം നിര്‍വഹിച്ചു. സുഗുണന് ചൂര്‍ണിക്കര, ഡോ. മധു വാസുദേവ് എന്നിവര്‍ രചിച്ച് ഗോപിസുന്ദര്‍, റ്വിഥിക് ചന്ദ്…
Read Moreഫോണിൽ ദിലീപിന് തിരിച്ചടി; മുൻ ഭാര്യയുമായി നടത്തിയ സംഭാഷണങ്ങൾ പുറത്തുപോകുന്ന വാദം പൊളിഞ്ഞു; ഫോണുകൾ തിങ്കളാഴ്ച തന്നെ ഹാജരാക്കണമെന്നു ഹൈക്കോടതി
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന് തിരിച്ചടി. ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ ഉപയോഗിച്ചിരുന്ന ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു. തിങ്കളാഴ്ച രാവിലെ 10.15ന് ഫോണുകൾ ഹാജരാക്കണം. ഫോണുകൾ ഹാജരാക്കുന്നതിനെതിരേ ദിലീപ് ഉന്നയിച്ച വാദങ്ങളെല്ലാം തള്ളിയാണ് ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഫോൺ സൂക്ഷിച്ചിരിക്കുന്ന മുംബൈയിലെ സ്ഥാപനം ഞായറാഴ്ച അവധി ആയതിനാൽ ചൊവ്വാഴ്ച വരെ സമയം അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ പ്രധാന ആവശ്യം. മാത്രമല്ല, ഫോണുകളിൽ മുൻ ഭാര്യയുമായി നടത്തിയ സംഭാഷണങ്ങൾ ഉണ്ടെന്നും ഇത് പുറത്തുപോകുന്നത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്നും ദിലീപ് വാദിച്ചു. എന്നാൽ ഈ വാദങ്ങളൊന്നും കോടതി അംഗീകരിക്കാൻ തയാറായില്ല. അതേസമയം, തങ്ങൾക്കു ദിലീപിന്റെ നാലു ഫോണുകളാണ് പരിശോധനയ്ക്കു വേണ്ടതെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ, നാലു ഫോണുകൾ തന്റെ കൈവശമില്ല മൂന്നു ഫോണുകൾ മാത്രമേയുള്ളെന്നാണ് ദിലീപ് വാദിച്ചത്. രണ്ട് ആപ്പിൾ…
Read More