സീമ മോഹന്‍ലാല്‍കൊച്ചി: സംസ്ഥാനത്ത് പോലീസുകാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഡ്യൂട്ടി ക്രമീകരണം വേണമെന്ന ആവശ്യം ശക്തമാകുന്നു. രോഗവ്യാപനം ഉണ്ടാകുന്ന ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്നവരാണ്. അതിനാല്‍ തന്നെ ഈ രോഗവ്യാപനം സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനും വിഘാതം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതെന്നതിനാല് ഡ്യൂട്ടി ക്രമീകരണം വേണമെന്ന ആവശ്യവുമായി പോലീസ് സംഘടനകള്‍ സംസ്ഥാന പോലീസ് മേധാവിയെ സമീപിച്ചിരിക്കുകയാണ്. ഏതു ഗുരുതര സാഹചര്യത്തിലും പോലീസിംഗ് നടക്കേണ്ടത് അത്യാന്താപേക്ഷിതമായതിനാല്‍ ഡ്യൂട്ടി ക്രമീകരണം അനിവാര്യമാണെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. രോഗവ്യാപനം സമ്പര്‍ക്കത്തിലൂടെ നടക്കുന്നതിനാല്‍ അത് കുറയ്ക്കുന്നതിനായി പൊതുജനങ്ങളില്‍നിന്ന് പരാതികള്‍ സ്വീകരിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുക, ഇതിനായി നിലവിലെ ഓണ്‍ലൈന്‍ സംവിധാനം കൂടുതല്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കുക, അടിയന്തിര ഘട്ടങ്ങളിലൊഴികെയുള്ള വാഹന പരിശോധന പൂര്‍ണമായും ഒഴിവാക്കുക, സ്റ്റേഷനുകളിലെ പ്രധാനപ്പെട്ടതും ഒഴിച്ചു കൂടാന്‍ സാധിക്കാത്തതുമായ ഡ്യൂട്ടികള്ക്കുമാത്രം പോലീസുകാരെ വിനിയോഗിക്കുക, അടിയന്തിര സാഹചര്യങ്ങളിലൊഴികെ പ്രിസന്‍ എസ്കോര്‍ട്ട് ഡ്യൂട്ടി…
Read MoreDay: January 29, 2022
നിയോക്കോവ് അത്യന്ത്യം അപകടകാരി ! ബാധിക്കുന്ന മൂന്നില്‍ ഒരാള്‍ മരണമടയും; വുഹാനിലെ ഗവേഷകര്‍ പറയുന്നതിങ്ങനെ…
ലോകം ഒമിക്രോണ്‍ വ്യാപനത്തിന്റെ ദുരിതത്തില്‍ വലയുമ്പോള്‍ പുറത്തു വരുന്ന പുതിയ വിവരങ്ങള്‍ ഏവരെയും തളര്‍ത്തുന്നതാണ്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ തരം കൊറോണ വൈറസിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് വുഹാനില്‍ നിന്നുമുള്ള ഗവേഷകര്‍. ‘നിയോകോവ്’ എന്ന അതിമാരകമായ ഈ വൈറസ് അതിവ്യാപന ശേഷിയുള്ളതും ആയിരങ്ങളുടെ മരണത്തിനിടയാക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയെന്ന് വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്നിക് ആണ് റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച്, ‘നിയോകോവ്’ ഒരു പുതിയ വൈറസ് അല്ല. മെര്‍സ് കോവ് വൈറസുമായി ബന്ധമുള്ള ഇത് 2012ലും 2015ലും മധ്യപൂര്‍വേഷന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായാണ് പറയുന്നത്. സാര്‍സ് കോവ്- 2 ന് സമാനമായി മനുഷ്യരില്‍ കൊറോണ വൈറസ് ബാധയ്ക്കും ഇത് കാരണമാകും. നിലവില്‍ ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകള്‍ക്കിടയിലാണ് ഇവ കണ്ടെത്തിയിരിക്കുന്നതും അവയ്ക്കിടയില്‍ മാത്രമാണ് ഇത് പടര്‍ന്നിരിക്കുന്നതെന്നും കണ്ടെത്തിയതെങ്കിലും എന്നാല്‍ ബയോആര്‍ക്സിവ് വെബ്സൈറ്റില്‍…
Read Moreനിയോകോവ് കൊറോണ വൈറസ് മനുഷ്യർക്ക് അപകടകാരിയോ? ഭാവിയിൽ സംഭവിച്ചേക്കാവുന്നതിനെക്കുറിച്ച് ഗവേഷകർ പറയുന്നതിങ്ങനെ…
ന്യൂഡൽഹി: ചൈനീസ് ശാസ്ത്രജ്ഞർ കണ്ടെത്തിയ നിയോകോവ് കൊറോണ വൈറസിനെക്കുറിച്ചു കൂടുതൽ പഠനം ആവശ്യമാണെന്നു ലോകാരോഗ്യ സംഘടന. വുഹാൻ ഗവേഷകരുടെ ഒരു സംഘം ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിൽ നിയോകോവ് എന്ന പുതിയ തരം കൊറോണ വൈറസ് കണ്ടെത്തിയെന്നായിരുന്നു റിപ്പോർട്ട്. ഈ വൈറസ് ജനിതകമാറ്റം സംഭവിച്ചു ഭാവിയിൽ മനുഷ്യർക്കു ഭീഷണിയായേക്കുമെന്നും പഠനത്തിൽ ഗവേഷകർ പറഞ്ഞിരുന്നു. ജലദോഷം മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (SARS) വരെയുള്ള രോഗങ്ങൾക്കു കാരണമാകുന്ന വൈറസുകളുടെ ഒരു വലിയ കുടുംബമാണ് കൊറോണ വൈറസുകൾ. വൈറസിന്റെ മാറ്റങ്ങളെക്കുറിച്ചു ബോധ്യമുണ്ടെന്നും എന്നാൽ, ഇതു മനുഷ്യർക്ക് എന്തെങ്കിലും അപകട സാധ്യതയുണ്ടാക്കുമോയെന്നു കണ്ടെത്താൻ കൂടുതൽ പഠനം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. മനുഷ്യരിലെ 75 ശതമാനം പകർച്ചവ്യാധികളുടെയും ഉറവിടം വന്യമൃഗങ്ങളാണെന്നു സംഘടന പറഞ്ഞു. കൊറോണ വൈറസുകൾ പലപ്പോഴും മൃഗങ്ങളിൽ കാണപ്പെടുന്നു. ഈ വൈറസുകളിൽ പലതിന്റെയും സ്വാഭാവിക ഉറവിടമാണ് വവ്വാലുകൾ. ഇത്തരം ഉയർന്നുവരുന്ന ജന്തുജന്യ…
Read Moreസിഡിഎസ് തെരഞ്ഞെടുപ്പിൽ നിന്ന് എഡിഎസ് അംഗങ്ങൾ വിട്ടുനിൽക്കണം; സി പി എം ലോക്കൽ കമ്മറ്റിയുടെ നിർദേശം വിവാദമാകുന്നു
അമ്പലപ്പുഴ: സി ഡി എസ് തെരഞ്ഞെടുപ്പിൽ നിന്ന് എ.ഡി.എസ് അംഗങ്ങൾ വിട്ടു നിൽക്കാൻ പാർട്ടി നിർദേശം നൽകിയത് വിവാദമാകുന്നു. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതിയിൽപ്പെട്ട രണ്ട് വനിതാ അംഗങ്ങൾക്കാണ് സി പി എം ലോക്കൽ കമ്മിറ്റി ഈ ആവശ്യമുന്നയിച്ച് കത്ത് നൽകിയത്. ഈ വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഗ്രാമ പഞ്ചായത്തംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ് എ.ഡി.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പിഎം നേതൃത്വവുമായി തർക്കത്തിലാണ്. തന്നെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ശ്രമിച്ച നിലവിലെ സി.ഡി.എസ് ചെയർപേഴ്സനെ വീണ്ടും ചെയർപേഴ്സണാക്കാൻ പാർട്ടി തീരുമാനമെടുത്തിരുന്നു. എന്നാൽ ഈ തീരുമാനത്തിന് എതിരു നിന്ന ഹാരിസ് തന്റെ വാർഡിൽ നടന്ന എ.ഡി.എസ് തെരഞ്ഞെടുപ്പിൽ പാർട്ടി പാനലിന് സമാന്തരമായി പാനൽ അവതരിപ്പിച്ച് പാർട്ടി സി.ഡി.എസ് ചെയർപേഴ്സണാക്കാൻ തീരുമാനിച്ചിരുന്ന വനിതാ നേതാവിനെ പരാജയപ്പെടുത്തിയിരുന്നു. പാർട്ടി അവതരിപ്പിച്ച 11 അംഗ…
Read Moreപ്രോസിക്യൂഷന്റെ പൂഴിക്കടകൻ; ഫോണില്‍ അടിതെറ്റി ദിലീപ്; പ്രതികള്‍ മാറ്റിയ ഫോണുകള്‍ ദിലീപിനെ കുരുക്കിയേക്കുമെന്ന് സൂചന
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നയുടന്‍ നടന് ദിലീപ് ഉള്‍പ്പെടെ പ്രതികള്‍ മാറ്റിയ ഫോണുകള്‍ ദിലീപിനെ കുരുക്കിയേക്കുമെന്ന് സൂചന. ഫോണ്‍ മാറ്റിയത് ഗൂഢാലോചനയുടെ തെളിവാണെന്ന് പ്രോസിക്യൂഷന് ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചത്. മൊബൈലില്‍ സ്വകാര്യ സംഭാഷണങ്ങളെന്നു ദിലീപ്വ്യക്തിപരമായതും മുന്‍ ഭാര്യയുമായും അഭിഭാഷകരുമായും സംസാരിച്ചതടക്കമുള്ള സ്വകാര്യവും നിര്‍ണായകവുമായ വിവരങ്ങളും ഫോണിലുണ്ടെന്നും ഇതു നല്കാന് നിര്‍ബന്ധിക്കുന്നത് സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നും ദിലീപിന്റെ അഭിഭാഷകന് കോടതിയെ അറിയിക്കുകയുണ്ടായി. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണ്‍ വിട്ടുകിട്ടാന്‍ പ്രോസിക്യൂഷന് നല്കിയ ഹര്‍ജിയിലാണ് ഈ വാദങ്ങള്‍ ഉയര്‍ന്നത്. ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്തന്നെ ഫോണുകള്‍ കൈമാറണമെന്നും ഇതില്‍ ഭയക്കുന്നതെന്തിനാണെന്നും കോടതി വാക്കാല്‍ ചോദിക്കുകയുണ്ടായി. ഫോണില്‍നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് അന്വേഷണ സംഘം കെട്ടുകഥകളുണ്ടാക്കുന്നതു തടയാനാണ് ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയതെന്നു ദിലീപിന്റെ…
Read Moreതെരുവോരത്ത് നിന്ന് മൈക്രോസോഫ്റ്റിലേക്ക് ! ഷഹീനയുടെ കഥ കേട്ട് കണ്ണുമിഴിച്ച് സോഷ്യല്‍ മീഡിയ…
തെരുവോരത്ത് ജീവിതം കഴിച്ചു കൂട്ടിയവര്‍ ഒരുനാള്‍ ലോകത്തിന്റെ നിറുകയിലെത്തിയ കഥകള്‍ നമ്മള് പലതും കേട്ടിട്ടുണ്ട്. അത്തരമൊരു ജീവിതത്തിനുടമയാണ് ഷഹീന അത്താര്‍വാല എന്ന യുവതി. മുംബൈയിലെ തെരുവില്‍ ജനിച്ചു വളര്‍ന്ന് ടെക്ഭീമനായ മൈക്രോസോഫ്റ്റില്‍ ജോലി നേടിയ ഷാഹിനയുടെ ജീവിതകഥ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിംഗ് ആണ്. ഒരുകാലത്ത് റോഡരികില്‍ കിടന്നുറങ്ങിയിരുന്ന താന്‍ ഇന്ന് മുംബൈയിലെ വിശാലമായ അപ്പാര്‍ട്ട്മെന്റിലാണ് താമസമെന്ന് അവര്‍ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. മൈക്രോസോഫ്റ്റില്‍ ഡിസൈന്‍ ലീഡറായ അവര്‍ തെരുവില്‍ വളര്‍ന്ന കാലഘട്ടത്തെക്കുറിച്ചും അവിടുന്ന് പോരാടിനേടിയ ജീവിതത്തെക്കുറിച്ചും ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്. ബാഡ് ബോയ് ബില്യണയേഴ്സ്: ഇന്ത്യ എന്ന നെറ്റ്ഫ്ളിക്സ് സീരീസില്‍ കാണുന്ന ബോംബെയിലെ തെരുവിലെ തന്റെ പഴയവീടിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഷഹീന തന്റെ ജീവിതകഥ വിവരിച്ചത്. 2015-ല്‍ താന്‍ തനിച്ച് ഇവിടെ വിടുന്നതുവരെ ഇതായിരുന്നു തന്നെ വീട് എന്ന കുറിച്ചിരിക്കുകയാണ് ഷഹീന. ഫോട്ടോയില്‍…
Read Moreനാലുമാസം വളർച്ചയുള്ള ഭ്രൂണം കാടുപിടിച്ച പറമ്പിൽ കണ്ടെത്തിയ സംഭവം; സമീപവാസിയായ യുവതിയെ പരിശോധനയ്ക്ക് അയച്ച് പോലീസ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: നാലു മാസത്തോളം വളർച്ച തോന്നുന്ന ഭ്രൂണം വലിയതുറ കടൽപ്പാലത്തിനു സമീപമുള്ള കാടുപിടിച്ച പ്രദേശത്തു നിന്ന് കണ്ടത്തി. ഇന്നലെ വൈകുന്നേരത്തോടെയാണ് വലിയതുറ കടൽപാലത്തിന് സമീപത്തെ തുറമുഖ വകുപ്പിന്റെ ഗോഡൗണ്‍ സമീപത്തു ചോരകുഞ്ഞിനെ വലിച്ചെറിഞ്ഞതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് നാലു മാസത്തോളം വളർച്ച തോന്നുന്ന ഭ്രൂണമാണ് ഉപേക്ഷിച്ചതെന്നു വ്യക്തമായത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയെത്തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ സമീപത്തെ പ്രദേശത്തു താമസിക്കുന്ന യുവതിയെ പോലീസ് വൈദ്യപരിശോധനക്കായി തൈയ്ക്കാട് സർക്കാർ ആശുപത്രിയിലെക്ക് മാറ്റി. തുടർ പരിശോധനകൾക്കായി രാത്രിയോടെ ഇവരെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കും മാറ്റി. ദുരിതാശ്വാസ ക്യാന്പിൽ താമസിക്കുന്ന യുവതിയാണെന്നും സൂചനയുണ്ട്. സംഭവത്തെ കുറിച്ചു വിശദ അന്വേഷണം ആവശ്യമായതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വിടാൻ കഴിയില്ലെന്നു വലിയതുറ പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടു മെഡിക്കൽ റിപ്പോർട്ടുകൾ അടക്കം ശേഖരിച്ചു കൂടുതൽ അന്വേഷണം…
Read Moreഞാന്‍ പറയുന്നത് ഒന്നും കേള്‍ക്കാന്‍ പോലും അവര്‍ തയ്യാറായില്ല ! ഹോട്ടലില്‍ വച്ചുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി പ്രിയ വാര്യര്‍…
ഒറ്റ കണ്ണിറുക്കലിലൂടെ താരമായ നടിയാണ് പ്രിയവാര്യര്‍. ഇപ്പോഴിതാ മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്നുമുണ്ടായ ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ഷൂട്ടിംഗ് ആവശ്യത്തിനുവേണ്ടി താമസം ഒരുക്കിയ ഹോട്ടലില്‍ നിന്നാണ് നടിക്ക് മോശം അനുഭവം നേരിടേണ്ടി വന്നത്. ഇതേക്കുറിച്ച് പ്രിയ പറയുന്നതിങ്ങനെ…ഞാന്‍ താമസിക്കുന്ന ഈ ഹോട്ടലിന് വളരെ ബുദ്ധിപരമായ ഒരു പോളിസി ഉണ്ടായിരുന്നു. അവര്‍ പുറത്തു നിന്നുള്ള ഭക്ഷണം ഹോട്ടലിന് അകത്ത് അനുവദിക്കില്ല. അങ്ങനെയാകുമ്പോള്‍ അവര്‍ക്ക് ഭക്ഷണത്തിനു വേണ്ടി താമസക്കാരില്‍ നിന്നും അധികം പണം ഈടാക്കാമല്ലോ. അവിടെ താമസിക്കുന്ന ആളുകള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിന് എല്ലാം തന്നെ പ്രത്യേകം ചാര്‍ജ് ആണ്. എനിക്ക് ഇവരുടെ ഈ പോളിസിയെ കുറിച്ച് മുമ്പ് അറിയില്ലായിരുന്നു. ജോലി കഴിഞ്ഞു വരുമ്പോള്‍ ഞാന്‍ കുറച്ചു ഭക്ഷണം കൂടെ കൊണ്ടുവന്നു. ഈ ഹോട്ടല്‍, ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്ക് വേണ്ടി ബുക്ക് ചെയ്തതായിരുന്നു. പ്രൊഡക്ഷന്‍ ടീം ആണ് ഹോട്ടല്‍ എനിക്ക്…
Read Moreബിജെപി-ആർഎസ്എസ് നേതാക്കളുടെ വ്യക്തി വിവരങ്ങൾ എസ്ഡിപിഐക്കു ചോർത്തി നൽകി; പോലീസുകാരനെതിരേ നടപടി
തൊടുപുഴ: പോലീസിന്റെ ഔദ്യോഗിക ഡേറ്റാബേസിൽനിന്നു ബിജെപി-ആർഎസ്എസ് നേതാക്കളുടെ വ്യക്തി വിവരങ്ങൾ എസ്ഡിപിഐക്കു ചോർത്തി നൽകിയ സംഭവത്തിൽ പോലീസുകാരനെ പിരിച്ചുവിടാൻ നടപടി തുടങ്ങി. സിപിഒയ്ക്കെതിരേ വകുപ്പുതല അന്വേഷണ റിപ്പോർട്ടിൽ ചോർത്തൽ സ്ഥിരീകരിച്ചതോടെയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കരിമണ്ണൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായിരുന്ന പി.കെ.അനസിന്റെ വിവരം ചോർത്തൽ ശരിവച്ചു നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എ. ജി. ലാലാണ് ജില്ലാ പോലീസ് മേധാവി ആർ.കറുപ്പസ്വാമിക്ക് റിപ്പോർട്ട് നൽകിയത്.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസുകാരനു ജില്ലാ പോലീസ് മേധാവി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ജോലിയിൽനിന്നു പിരിച്ചുവിടാതിരിക്കാൻ എന്തെങ്കിലും കാരണങ്ങളുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അനസ് ഗുരുതരമായ കൃത്യവിലോപം കാണിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. വിവരങ്ങൾ ചോർത്തിയതിന്റെ ഡിജിറ്റൽ റിക്കാർഡുകളും ശേഖരിച്ചിട്ടുണ്ട്. ഡിസംബർ മൂന്നിന് മുണ്ടൻമുടി സ്വദേശിയായ കെഎസ്ആർടിസി കണ്ടക്ടറെ പ്രവാചക വിരുദ്ധ പോസ്റ്റ് ഫേസ്ബുക്കിൽ ഷെയർ ചെയ്തുവെന്നാരോപിച്ചു ബസ് യാത്രയ്ക്കിടെ മങ്ങാട്ടുകവലയിൽ വച്ച് ഒരുസംഘം…
Read More4847 കോടി രൂപയുടെ ആസ്തിയുമായി രാജ്യത്തെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി ബിജെപി; സമ്പത്തിന്റെ കാര്യത്തിലും കോൺഗ്രസ് പിന്നോട്ട്
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്ന് റിപ്പോര്‍ട്ട്. 4847.78 കോടി രൂപയുടെ ആസ്തി ബിജെപിക്കുണ്ടെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘമായ അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എഡിആര്‍) പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. സമ്പത്തില്‍ രണ്ടാം സ്ഥാനത്ത് ബിഎസ്പിയാണ്. 698.33 കോടിയാണ് പാര്‍ട്ടിയുടെ ആസ്തി. മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് 588.16 കോടിയുടെ ആസ്തിയാണുള്ളത്. പ്രാദേശിയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുള്ളത് സമാജ്വാദി പാര്‍ട്ടിക്കാണ്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 563.47 കോടി രൂപയാണ് എസ്.പിയുടെ ആസ്തി. ടിആര്‍എസ് ആണ് തൊട്ടുപിന്നിലുള്ളത്. ആസ്തി 301.47 കോടി. . 267.61 കോടിയുടെ ആസ്തുയുമായി മൂന്നാം സ്ഥാനത്ത് എഐഎഡിഎംകെയാണ്.
Read More