‘ഒരുത്തി’ സിനിമയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിനിടെ നടന് വിനായകന് നടത്തിയ പരാമര്‍ശങ്ങള്‍ വന്‍വിവാദത്തിനാണ് വഴിവെച്ചത്. പലരും വിനായകനെതിരെ രംഗത്തെത്തി. ഒടുവില്‍ നടന് ക്ഷമാപണം നടത്തുകയും ചെയ്തു. ഇപ്പോള്‍ സംഭവത്തില്‍ ഡോ. അനുജ ജോസഫ് പങ്കുവെച്ച പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. നമ്മുടെ നാട്ടില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒത്തിരി വിഷയങ്ങളുണ്ട്, അല്ലാതെ വിനായകന് എവിടെ,,,,, പോകുന്നു എന്നതല്ലെന്നും ഒരു പത്തു വയസ്സുകാരിക്ക് പോലും സ്വന്തം വീട്ടില്‍ protection കിട്ടാത്ത ഈ കാലത്തു വിനായകന് ഒക്കെ എത്രയോ ഭേദമാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അനുജ പറയുന്നു ഡോ. അനുജയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം… വിനായകനും me too വിവാദത്തിനും ഒക്കെ എന്നാ ഒരു reach ആന്നെ, വിനായകന് sex വേണമെങ്കില്‍ അയാള്‍ ചോദിച്ചു മേടിക്കും പോലും ,,,,are you ok?മര്യാദ ഉണ്ട്,,,’പിന്നെ അയാള്‍ ഇങ്ങു ചോദിക്കുമ്പോള്‍ കൊടുക്കാന്‍ എടുത്തു വച്ചിരിക്കുവല്ലേ’എന്ത് Sex, അല്ലാതെ ഞങ്ങള്‍ അത്തരക്കാര്‍…
Read MoreDay: March 29, 2022
ഭർതൃമതിയും രണ്ട് മക്കളുടെ മാതാവുമായ 33 കാരിയെ കാണാനില്ല! അന്വേഷിച്ചപ്പോള്‍ പരിസരവാസിയായ യുവാവിനെയും കാണാനില്ല; ഒടുവില്‍…
കൂത്തുപറമ്പ്: പ്രായപൂർത്തിയാ കാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും പിടിയിൽ. ആമ്പിലാട് സ്വദേശിയായ യുവതിയും പരിസരവാസിയായ യുവാവുമാണ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായത്. ഭർതൃമതിയും രണ്ട് മക്കളുടെ മാതാവുമായ 33 കാരിയെ ഈ മാസം 15 മുതലാണ് കാണാതായത്. ഒപ്പം 33കാരനായ യുവാവിനെയും കാണാതായി. അന്വേഷണത്തിൽ ഇരുവരും ഒന്നിച്ചാണ് പോയതെന്ന് മനസിലായി. ഇതേ തുടർന്നാണ് കൂത്തുപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. യുവാവിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ പ്രകാരം എസ്ഐ കെ.ടി സന്ദീപിൻന്റെ നേതൃത്വത്തിൽ പോലീസ് സംഘം കാസർഗോഡ് എത്തിയെങ്കിലും ഇവർ കടന്നുകളയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൈസൂരുവിൽ നിന്നുമാണ് ഇരുവരെയും പിടികൂടിയത്. മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടാൻ പ്രേരണ നൽകിയെന്ന കുറ്റം ചുമത്തി യുവാവിനേയും യുവതിയേയും പോലീസ് കോടതിയിൽ ഹാജരാക്കുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. യുവാവിന് ഭാര്യയും മൂന്നു വയസുള്ള മകളുമുണ്ട്.
Read Moreകോളജ് വിട്ടാല്‍ പിന്നെ കാമ്പസിനു പുറത്ത് ആരും ചുറ്റിത്തിരിയേണ്ട..! വിദ്യാര്‍ഥികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി സദാചാരന്മാര്
കോഴിക്കോട്: കോളജ് വിട്ടാല്‍ പിന്നെ കാമ്പസിനു പുറത്ത് ചുറ്റിത്തിരിയേണ്ടെന്ന് വിദ്യാര്‍ഥികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി സദാചാരന്മാര് രംഗത്ത്. കോഴിക്കോട്ടെ ഫറൂഖ് കോളജിനു മുന്‍പിലാണ് മുന്നറിയിപ്പുമായി ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വൈകുന്നേരം അഞ്ചിനു ശേഷം വിദ്യാര്‍ഥികള്‍ ചുറ്റിതിരിയുകയോ സംസാരിച്ചുനില്ക്കുകയോ ചെയ്താല്‍ പിടിവീഴുമെന്നാണ് മുന്നറിയിപ്പ്. ഫറൂഖ് കോളജ് ഏരിയാ ജാഗ്രതാ സമിതി എന്ന പേരിലുള്ളതാണ് ഫ്ളെക്സ് ബോര്‍ഡുകള്‍. കോളജിന്റെ പ്രധാന ഗേറ്റിനു സമീപത്തായി മൂന്ന് ബോര്‍ഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്. വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്നതായും സദാചാര മര്യാദയില്ലാതെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പെരുമാറുന്നതായും അക്രമത്തില്‍ ഏര്‍പ്പെടുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അതിനാലാണ് ഇടപെടുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതിനാല്‍ വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ കോളജ് പരിസരത്ത് വിദ്യാര്‍ത്ഥികളെ കണ്ടാല്‍ ഇടപെടുമെന്നാണ് മുന്നറിയിപ്പ്. ഇത് സദാചാര ഗുണ്ടായിസമല്ലെന്നും കുടുംബവും കുട്ടികളുമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണെന്നും ബോര്‍ഡിലുണ്ട്. അതേസമയം ഇതുമായി ബന്ധപ്പെട്ട് യാതൊരു നിര്‍ദേശവും വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിട്ടില്ലെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.
Read Moreഫോറസ്റ്റുകാരോടാ കളി..! കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു; പിന്നെ കിണർ തേകി വൃത്തിയാക്കി നൽകി വനം വകുപ്പ്
വണ്ണപ്പുറം: കിണറ്റിൽ വീണ കാട്ടുപന്നിയെ വനംവകുപ്പിന്റെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നു. കാളിയാർ വെളിപ്പറന്പിൽ അനിലിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് ഇന്നലെ പുലർച്ചെ കാട്ടുപന്നി വീണത്. രാവിലെ കിണറ്റിൽനിന്നും അസാധാരണമായ ശബ്ദംകേട്ട് നോക്കുന്പോഴാണ് ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ കാട്ടുപന്നി വീണതായി കാണുന്നത്. ഉടൻതന്നെ കാളിയാർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവർ സ്ഥലത്തെത്തി കോതമംഗലം ഡിഎഫ്ഒയെ വിവരം അറിയിച്ചതിനെത്തുടർന്ന് പന്നിയെ വെടിവെച്ചു കൊല്ലാൻ അനുമതി നൽകുകയായിരുന്നു. കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ വനം വകുപ്പു തയാറാക്കിയിട്ടുള്ള പാനൽ ലിസ്റ്റിൽപ്പെട്ട റാത്തപ്പിള്ളിൽ ബിനോയി എത്തി കിണറ്റിൽതന്നെ പന്നിയെ വെടിവച്ചു കൊല്ലുകയായിരുന്നു. പന്നിക്ക് 70 കിലോയോളം തൂക്കമുണ്ടായിരുന്നു.കരയ്ക്കുകയറ്റിയ പന്നിയുടെ ജഡം കാളിയാർ റേഞ്ച് ഓഫീസ് വളപ്പിൽ കുഴിയെടുത്ത് മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു. കിണർ വനം വകുപ്പ് തേകി വൃത്തിയാക്കി നൽകി.റേഞ്ച് ഓഫീസർ തന്പി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സത്യപാൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മുജീബ്,…
Read Moreബീഡി വാങ്ങാൻ പണം നൽകിയില്ല! യുവാവിന്റെ മൂക്ക് ഇടിച്ച് തകര്‍ത്തു; സംഭവം കൊല്ലത്ത്
കൊല്ലം: ബീഡി വാങ്ങാൻ പണം നൽകാത്തതിന് യുവാവിന്റെ മൂക്കെല്ല് ഇടിച്ച് പൊട്ടിച്ച സംഘത്തിലെ ഒരാൾ പോലീസ് പിടിയിലായി. ശക്തികുളങ്ങര കന്നിമേൽ ഐശ്വര്യ നഗർ പെരിക്കുഴി ഹൗസിൽ ശ്യാം സുനിൽ (22) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 23 ന് സന്ധ്യക്ക് സൈക്കിളിൽ ജോലി കഴിഞ്ഞ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് പോകുകയായിരുന്ന ശരത് എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്. ഇയാളെ തടഞ്ഞ് നിർത്തി പ്രതിയടങ്ങിയ സംഘം പണം ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മിതച്ച യുവാവിനെ ഇവർ ചവിട്ടി താഴെയിട്ട് അടിക്കുകയും സമീപം കിടന്ന കരിങ്കല്ല് എടുത്ത് മുഖത്തിടിക്കുകയും ചെയ്തു. ഇടിയിൽ മുഖത്ത് പരിക്കും മൂക്കസ്ഥിക്ക് പൊട്ടലും സംഭവിച്ചു. തുടർന്ന് പ്രതിയടങ്ങിയ സംഘം യുവാവിനെ ഉപോക്ഷിച്ച് പോകുകയായിരുന്നു. തുടർന്ന് യുവാവ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന് ശേഷം കടയ്ക്കാവൂരിലെ ബന്ധുവീട്ടിലേക്ക് കടന്ന ശ്യാമിനെ അവിടെ നിന്നുമാണ് പോലീസ് പിടികൂടിയത്. ശക്തികുളങ്ങര…
Read Moreവെഞ്ഞാറമൂട്ടിൽ പണിമുടക്ക് സമരപന്തലിനു മുന്നിൽ സിഐടിയു- എഐടിയുസി സംഘർഷം; കൂട്ടയടിക്കുണ്ടായ കാരണം കേട്ടാൽ ഞെട്ടും
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ ഇടതുതൊഴിലാളി സംഘ ടനകൾ തമ്മിൽ സംഘർഷം. എൽഡിഎഫ് ഘടകക്ഷികളായ ഇരുപാർട്ടിയുടെയും തൊഴിലാളി സംഘടനകൾ പണിമുടക്കിന്റെ ഭാഗമായി വെവ്വേറെ പന്തൽ കെട്ടിയാണ് സമരം നടത്തിയത്. സമരത്തിനിടെ സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം സിഐടിയു തൊഴിലാളികളുടെ സമരപന്തലിനു മുന്നിൽ എത്തിയപ്പോഴാണ് ഇരുകൂട്ടരും തമ്മിൽ കയ്യാങ്കളിയിലേക്ക് കാര്യങ്ങൾ എത്തിയത്. എഐടിയുസി പ്രവർത്തകർ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചതിനെ തുടർന്നാണ് തർക്കം തുടങ്ങിയത്. തുടർന്ന് രണ്ട് സംഘങ്ങളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് പലീസ് ക്യാമ്പ് ചെയ്യുന്നു.
Read Moreസ്റ്റൈല്‍ മന്നന് മാക്സി അണ്ണന് ! അസ്സല് തമിഴ്മാപ്പിളയായി താലികെട്ടി ‘മാക്സ് വെല്‍; വീഡിയോ തരംഗമാവുന്നു…
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്സ് വെല്ലിന് പരമ്പരാഗത തമിഴ് ശൈലിയില്‍ ‘തിരുമണം.’ പരമ്പരാഗത ശൈലിയില്‍ വിനി രാമന് മാക്സ്വെല് താലി കെട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചെന്നൈ സൂപ്പര്‍ കിങ്സ് ഫാന്‍ ആര്‍മി അടക്കമുള്ള ഒട്ടേറെ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചു. നിലവില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കളിക്കാരനാണ് മാക്സ്വെല്. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിനൊടുവില്‍ കഴിഞ്ഞ ആഴ്ച ഓസ്ട്രേലിയയില്‍ വെച്ചും വിനിയുടെ കഴുത്തില്‍ മാക്സ്വെല് താലികെട്ടിയിരുന്നു. വിനി ഇന്ത്യന്‍ വംശജ ആയിരുന്നതിനാല്‍, രണ്ടു കുടുംബങ്ങളുടെയും താല്പര്യം കണക്കിലെടുത്താണ് ഇരുവരും രണ്ടു തവണ വിവാഹിതരാകാന്‍ തീരുമാനിച്ചത്. ഓസ്ട്രേലിയന്‍ ശൈലിയിലുള്ള വിവാഹത്തിന്റെ ചിത്രം കഴിഞ്ഞ ആഴ്ച ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്ത ദമ്പതികള്‍ ഇങ്ങനെ കുറിച്ചിരുന്നു, ‘ഭാര്യയും ഭര്‍ത്താവും, ഇതിലും മികച്ചത് ഇനി വരാനിരിക്കുന്നതേയുള്ളു.’ പിന്നാലെയായിരുന്നു തമിഴ് ആചാരപ്രകാരമുള്ള വിവാഹം. മാക്സ്വെല്-വിനി ദമ്പതികളുടെ കഴിഞ്ഞ…
Read Moreഏഴുവർഷത്തെ അന്വേഷണത്തിനൊടുവിൽ മകൻ അച്ഛനെ കണ്ടെത്തി! ഇയാളെ കാണാതാകുമ്പോള്‍ മകന് 13 വയസായിരുന്നു പ്രായം
ചെറുതോണി: ഏഴുവർഷത്തെ അന്വേഷണത്തിനൊടുവിൽ മകൻ അച്ഛനെ കണ്ടെത്തി. തോപ്രാംകുടി അസീസി സ്നേഹസദനിൽ കഴിയുന്ന ചന്ദ്രബാനു (45) മഹാരാഷ്ട്രയിൽനിന്നും വീടുവിട്ട് എത്തിയതാണ്. ചന്ദ്രബാനുവിനെ മകൻ രോഹിത്ത് അന്വേഷിക്കാത്ത സ്ഥലങ്ങളില്ല. പല സ്ഥലങ്ങളിലും കറങ്ങിത്തിരിഞ്ഞ് തൊടുപുഴയിലെത്തിയ ചന്ദ്രബാനുവിനെ കാഞ്ഞാർ പോലീസാണ് മൂന്നുവർഷം മുൻപ് തോപ്രാംകുടി സ്നേഹസദനിൽ എത്തിച്ചത്. പിതാവിനെ കാണാതായപ്പോൾ മഹാരാഷ്ട്രയിലെ പോലീസ് സ്റ്റേഷനിൽ മകൻ പരാതിയോടൊപ്പം ഫോട്ടോയും നൽകിയിരുന്നു. അടുത്ത കാലത്ത് വീണ്ടും മഹാരാഷ്ട്ര പോലീസ് കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ അന്വേഷിച്ചപ്പോഴാണ് കാഞ്ഞാർ സ്റ്റേഷനിൽനിന്നും ചന്ദ്രബാനുവിന്റെ ഫോട്ടോ കിട്ടിയത.് തുടർന്ന് മഹാരാഷ്ട്ര പോലീസ് മകനെ വിവരമറിയിക്കുകയായിരുന്നു. ഇയാളെ കാണാതാകുന്പോൾ മകന് 13 വയസായിരുന്നു പ്രായം. അന്നുമുതൽ അച്ഛന്റെ ഫോട്ടോ എപ്പോഴും കൂടെ കൊണ്ടുനടക്കുകയായിരുന്നു. തോപ്രാംകുടി സ്നേഹസദനിൽ ഏഴുവർഷത്തിനു ശേഷമുള്ള അച്ഛന്റെയും മകന്റെയും കൂടിക്കാഴ്ച വികാരനിർഭരമായിരുന്നു. ഒറ്റനോട്ടത്തിൽതന്നെ ആ പിതാവ് മകനെ തിരിച്ചറിഞ്ഞ് കെട്ടിപ്പുണർന്നു. പിതാവിനെ കൂട്ടിക്കൊണ്ടുപോകാൻ രണ്ടു സുഹൃത്തുക്കളുമൊത്താണ്…
Read Moreകാട്ടാക്കടയിൽ റോഡിനു കുറുകെ കസേരകൾ നിരത്തി സമരക്കാർ; ചോദ്യം ചെയ്തയാൾക്ക് നേരെ കൈയേറ്റ ശ്രമം
കാട്ടാക്കട: പണിമുടക്ക് ഒന്നാം ദിനം ‘ബന്ദാ’ക്കി സമരാനുകൂലികൾ. വിവിധ ഇടങ്ങളില്‍ സമരക്കാര്‍ വാഹനങ്ങള്‍ വ്യാപകമായി തടഞ്ഞു. കാട്ടാക്കടയില്‍ സമരാനുകൂലികളും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊതുസമ്മേളനം നടക്കുന്ന സ്ഥലത്ത് റോഡിന് കുറുകെ കസേര നിരത്തിയിട്ട് വാഹനങ്ങൾ കടത്തിവിടാതെ സമരക്കാർ വഴിതടഞ്ഞു. കസേരകൾ മാറ്റണമെന്നും സഞ്ചാര സ്വാതന്ത്യം അനുവദിക്കണമെന്നും അതുവഴി വന്ന ബിജെപി പ്രവര്‍ത്തകരിലൊരാൾ ആവശ്യപ്പെട്ടു. ഇതിനു വഴങ്ങാതെ അക്രമാസക്തരായ സമരാനുകൂലികൾ ഇദ്ദേഹത്തെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. സംഭവമറിഞ്ഞ് കൂടുതൽ ബിജെപി പ്രവർത്തകർ സ്ഥലത്തെത്തി. തുടർന്ന് പോലീസ് ഇടപെട്ട് ഇരുകൂട്ടരെയും അനുനയിപ്പിച്ച് പ്രശ്നം അവസാനിപ്പിച്ചു.സ്വകാര്യ വാഹനങ്ങൾ തടയില്ലെന്ന നേതാക്കളുടെ പ്രഖ്യാപനത്തിന് പുല്ലുവില കൽപ്പിക്കാതെയാണ് കോൺഗ്രസ് – ഇടത് പ്രവർത്തകർ സംഘം ചേർന്ന് അക്രമങ്ങൾ അഴിച്ചുവിട്ടത്. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Read More2019 മുതൽ…! പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയുടെ പിതാവുമായുള്ള അടുപ്പം മുതലെടുത്ത് അജികുമാർ ചെയ്തത് ഇങ്ങനെ…
മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ മുണ്ടക്കയം മാങ്ങാപേട്ട സ്വദേശി അജികുമാറി (52)നെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ കുറെ വർഷങ്ങളായി പെൺകുട്ടിയുടെ പിതാവുമായുള്ള അടുപ്പം മുതലെടുത്ത് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തുവരികയായിരുന്നു. 2019 മുതൽ കുട്ടിയെ ഉപദ്രവിച്ചു വരുകയായിരുന്നതായി പോലീസ് പറയുന്നു. പ്രതിയുടെ വീട്ടിലും വീടിനോടു ചേർന്നുള്ള മെഷീൻപുരയിലും എത്തിച്ചായിരുന്നു ഉപദ്രവം. മുണ്ടക്കയം സിഐ ഷൈൻ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More