ഒരു സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ നടന് വിനായകന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് നടനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിപേര്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ വിനായകനെക്കുറിച്ച് സംവിധായകന് അമല്‍ നീരദ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇന്റര്‍നാഷണല്‍ ലെവല്‍ സ്കില്ലും അറ്റിറ്റിയൂഡുമുള്ള താരമാണ് വിനായകനെന്ന് അമല്‍ നീരദ് പറഞ്ഞു. ആ സ്കില്ല് വിനായകന് സ്വയം നട്ടുവളര്‍ത്തി ഉണ്ടാക്കിയെടുത്തതാണെന്നും അമല്‍ നീരദ് പറഞ്ഞു. വിനായകനെവച്ചൊരു കള്ളിമുണ്ട് കഥാപാത്രം ഇന്നുവരെ ആലോചിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. കള്ളിമുണ്ട് വേഷം മോശമാണ് എന്ന അര്‍ഥത്തിലല്ല പറയുന്നത്. തന്നെ സംബന്ധിച്ചിടത്തോളം വിനായകന്റെ സ്റ്റൈല്‍ ഇതുവരെ കാപ്ചര്‍ ചെയ്തു കഴിഞ്ഞിട്ടില്ലെന്നും അമല്‍ പറഞ്ഞു. സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയില്‍ വിനായകന്റെ കഥാപാത്രത്തിന്റെ പേര് സ്റ്റൈല്‍ എന്നായിരുന്നു. ആ സ്കില്ലും അറ്റിറ്റിയൂഡും ഇന്റര്‍നാഷണല്‍ ആണെന്നും അമല്‍ നീരദ് കൂട്ടിച്ചേര്‍ത്തു. ട്രാന്‍സ് എന്ന സിനിമയിലെ വിനായകന്റെ ടൈറ്റില്‍ ട്രാക്ക്…
Read MoreDay: March 29, 2022
ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് കുത്തേറ്റ സംഭവം;നാലു പേർ അറസ്റ്റിൽ
പരിയാരം: പരിയാരത്ത് ആംബുലന്‍സ് ഡ്രൈവറെ ബിയര്‍ കുപ്പി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രനാണ് കേസില്‍ ഉള്‍പ്പെട്ട നാല് പ്രതികളെയും അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിന് സമീപത്താണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെ ഒരാള്‍ക്ക് ബിയര്‍ കുപ്പി കൊണ്ട് കുത്തേറ്റത്. പിലാത്തറ സി.എം. നഗറിലെ പി. റിജേഷി (31) നാണ് കുത്തേറ്റത്. ഉടന്‍ തന്നെ ഇയാളെ ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച തന്നെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ നാലാമത്തെ പ്രതിയെയും ഡി വൈ എസ് പി കസ്റ്റഡിയിലെടുക്കുകയും നാലുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുളപ്പുറം സ്വദേശി ശരത്ത്, ശ്രീസ്ഥ സ്വദേശികളായ അശ്വിന് ചന്ദ്രന്, പിതാവ് ചന്ദ്രന്, കടന്നപ്പള്ളി ജയേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനും…
Read Moreകോടതിയുടെ ഔദാര്യമല്ല, ഇതു വെള്ളരിക്കാപട്ടണമല്ല..! ഹൈക്കോടതിക്കു ബ്രിട്ടീഷ് പ്രേതം കൂടിയെന്ന് എം.വി. ജയരാജൻ
കണ്ണൂർ: സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. പണിമുടക്കുന്നത് കോടതി വിലക്കിയത് ദൗർഭാഗ്യകരമാണെന്നും കോടതിയുടേത് പഴയ ബ്രിട്ടീഷ് രാജിന്റെ ശബ്ദമെന്നാണെന്നും എം.വി. ജയരാജൻ കുറ്റപ്പെടുത്തി. കോടതിയുടെ ഔദാര്യമല്ല തൊഴിലാളികൾക്കു പണിയെടുക്കാനും പണി മുടക്കാനുമുള്ള അവകാശമുണ്ട്. സമരം തൊഴിലാളിയുടെ അവകാശമാണ്. കോടതിയുടെ ഔദാര്യമല്ല. ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിലാണ് കോടതി ഇടപെടൽ വേണ്ടത്. ഇതു വെള്ളരിക്കാപട്ടണമല്ല പെട്രോൾ വില കുറയ്ക്കണമെന്നോ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കരുതെന്നോ കോടതി പറയാത്തത് എന്താണ്. സമരം ചെയ്യാൻ അവകാശമില്ലെന്ന് പറയാൻ ഇതു വെള്ളരിക്കാപട്ടണമല്ല. കോടതിക്കു ബ്രിട്ടീഷ് പ്രേതം കൂടിയെന്നു പറയേണ്ടി വന്നതു ദൗർഭാഗ്യകരമാണെന്നും ജയരാജൻ വിമർശിച്ചു. മുന്‍പും പുലിവാലു പിടിച്ചു കോടതിയെ വിമർശിച്ചു മുന്‍പും ജയരാജൻ പുലിവാലു പിടിച്ചിട്ടുണ്ട്. പാതയോരത്തെ പൊതുയോഗം നിരോധിച്ച കോടതി വിധിയ്ക്കെതിരെ ജയരാജന് നടത്തിയ പ്രസംഗമാണ് കോടതിയലക്ഷ്യത്തിലേക്കു നയിച്ചത്. ജഡ്ജിമാരെ ശുംഭന്മാര്…
Read Moreഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട, സുപ്രീംകോടതി വിധി ലംഘിച്ച് പണിമുടക്ക് നടത്തിയിട്ടുണ്ട്! പണിമുടക്ക് തൊഴിലാളികളുടെ അവകാശം- ആനത്തലവട്ടം ആനന്ദൻ
തിരുവനന്തപുരം: പണിമുടക്ക് തൊഴിലാളികളുടെ അവകാശമാണെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചതിനു പിന്നാലെ ഡയസ്നോണ്‍ ഏർപ്പെടുത്തിയതിനോടു പ്രതികരിക്കുകയായിരുന്നു ആനത്തലവട്ടം ആനന്ദൻ. സുപ്രീംകോടതി വിധി ലംഘിച്ച് പണിമുടക്ക് നടത്തിയിട്ടുണ്ടെന്നും ഓലപ്പാന്പ് കാട്ടി പേടിപ്പിക്കേണ്ടെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. തങ്ങൾ കടകൾ അടപ്പിക്കില്ലെന്നു0 വ്യാപാരികൾ കടകൾ തുറന്നാലും വാങ്ങാൻ ആളുകൾ വേണ്ടേ എന്നും അദ്ദേഹം ചോദിച്ചു. ചില സംഘടനകൾ സമരവിരോധികളാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreദേശീയ പണിമുടക്ക് ആവേശത്തോടെ ഏറ്റെടുത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ! നഷ്ടം ആറു കോടി രൂപ; ഹാജരായത് പത്തിലൊന്നുപേര്‍…
നഷ്ടത്തില്‍ നിന്നു നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസിയ്ക്കു മുകളില്‍ വെള്ളിടിയായി രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക്. സര്‍വീസുകള്‍ മുടങ്ങിയതോടെ കോര്‍പറേഷന്റെ വരുമാന നഷ്ടം ഏകദേശം 6 കോടി രൂപയാണ്. കോര്‍പറേഷന്റെ ദൈനംദിന ടിക്കറ്റ് കലക്ഷന്‍ 5-6 കോടി രൂപയാണ്. ഇന്ധനത്തിനുള്ള ഒരു ദിവസത്തെ ചെലവ് മൂന്നു കോടി. ഇങ്ങനെ കണക്കുകൂട്ടിയാല്‍, രണ്ടു ദിവസങ്ങളിലായി 6 കോടിയോളം രൂപയുടെ വരുമാന നഷ്ടം സ്ഥാപനത്തിനുണ്ടായതായി അധികൃതര്‍ പറയുന്നു. ടിക്കറ്റ് വരുമാനവും ഇന്ധന ചെലവും മാത്രം അടിസ്ഥാനമാക്കിയുള്ള കണക്കാണിത്. ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം ഇരുപതില്‍ താഴെ ഷെഡ്യൂളുകളാണ് കെഎസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്തത്. ചില സ്ഥലങ്ങളില്‍ സമരക്കാര്‍ ബസ് തടഞ്ഞതിനെ തുടര്‍ന്ന് സര്‍വീസ് മുടങ്ങി. സര്‍വീസുകള്‍ നടത്തേണ്ടെന്ന നിലപാടാണ് യൂണിയനുകള്‍ സ്വീകരിച്ചത്. പണിമുടക്കിനോട് എതിര്‍പ്പുള്ള യൂണിയനിലുള്ളവര്‍ ചിലയിടങ്ങളില്‍ ഡ്യൂട്ടിക്കെത്തിയെങ്കിലും ബഹുഭൂരിഭാഗവും സമരാനുകൂലികള്‍ ആയിരുന്നതിനാല്‍ ബസുകള്‍ സ്റ്റാന്‍ഡില്‍നിന്ന് പുറത്തിറക്കാന്‍ അവര്‍ സമ്മതിച്ചില്ല. സമരത്തിനു സര്‍ക്കാര്‍…
Read Moreരണ്ടാം ദിനവും ദിലീപ് പോലീസിന് മുന്നിൽ! ചോദ്യം ചെയ്യൽ ബാലചന്ദ്രകുമാര്‍ നല്കിയ ഓഡിയോ, വീഡിയോ ക്ലിപ്പുകൾ മുന്‍നിര്‍ത്തി; കാവ്യ മാധവനെയും ചോദ്യം ചെയ്യും
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നടന് ദിലീപ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു മുന്നില്‍ ഇന്നും ചോദ്യം ചെയ്യലിനു ഹാജരായി. തുടരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത്, എസ്പി എം.ജെ. സോജന്, അന്വേഷണോദ്യോഗസ്ഥന് ബൈജു എം. പൗലോസ് എന്നിവരുടെ നേതൃത്വത്തില്‍ ആലുവ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യുന്നത്. സായ് ശങ്കര്‍ അന്വേഷണ സംഘത്തിന് കൈമാറിയ തെളിവുകളും സംവിധായകന് ബാലചന്ദ്രകുമാര്‍ നല്കിയ ഓഡിയോ വീഡിയോ ക്ലിപ്പുകളും മുന്‍ നിര്‍ത്തിയാണ് ചോദ്യം ചെയ്യുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ആലുവയിലെ പത്മസരോവരം വീട്ടിലിരുന്നു ദിലീപും കൂട്ടു പ്രതികളും കണ്ടതിനു താന്‍ ദൃക്സാക്ഷിയാണെന്നാണ് ബാലചന്ദ്ര കുമാറിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്. കാവ്യ മാധവനെയും ചോദ്യം ചെയ്യും ദിലീപിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം വരും ദിവസങ്ങളില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെയും മറ്റു കുടുംബാംഗങ്ങളെയും…
Read Moreസിൽവർ ലൈനിനായി വാദിക്കുന്നവർ അറിയാൻ… ദേശീയപാത വികസനത്തിനു ഭൂമി വിട്ടുകൊടുത്തവരുടെ ദുരനുഭവങ്ങൾ
വടക്കഞ്ചേരി: സിൽവർ ലൈനിനു വേണ്ടി വാദിക്കുന്നവർ 12 വർഷം മുന്‍പ് വടക്കഞ്ചേരി മണ്ണുത്തി ദേശീയപാത ആറുവരി പാതയായി വികസിപ്പിക്കുന്നതിനു വേണ്ടി ഭൂമി വിട്ടു കൊടുത്തവരുടെ സങ്കടം ഒരിക്കൽ കൂടി കേൾക്കുന്നത് നന്നാകും. വിപണി വിലയുടെ പല ഇരട്ടി വില നൽകുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഭൂമി ഏറ്റെടുത്തപ്പോൾ ഭൂവുടമകൾക്ക് നൽകിയത് സെന്റിന് വെറും 26,000 രൂപ മാത്രം. വിപണി വില നാല് ലക്ഷം രൂപ വരെയുള്ളപ്പോഴായിരുന്നു ഇതെന്ന് പാത വികസനത്തിനായി 46 സെന്റ് സ്ഥലം വിട്ടുകൊടുത്ത ചുവട്ടുപാടത്തെ അയപ്പിള്ളിൽ ബാബു പറഞ്ഞു. ദേശീയപാതയോരത്തെ ഭൂമിക്കാണ് ഈ നക്കാപ്പിച്ച പണം നല്കി ഭൂവുടമകളെ പറ്റിച്ചത്. 46 സെന്റ് ഭൂമി വിട്ടുകൊടുത്ത് കിട്ടിയ പണം കൊണ്ട് സമാന സ്വഭാവമുള്ള നാല് സെന്റ് ഭൂമി പോലും വാങ്ങാൻ കഴിഞ്ഞില്ല. ഉള്ള ഭൂമിയും നഷ്ടപ്പെട്ടു മതിയായ പണവും കിട്ടിയില്ല എന്ന സ്ഥിതിയിൽ ജീവിതം തന്നെ…
Read More“അടുത്ത തവണ സ്ഥാനാർഥിയായി വന്നാൽ കാണിച്ചു തരാം’; ഒല്ലൂരിൽ സിപിഐക്ക് സിപിഎമ്മിന്റെ പരസ്യ ഭീഷണി
തൃശൂർ: ഒല്ലൂരിൽ സിപിഎം - സിപിഐ പോര് പരസ്യ പ്രസ്താവനകളിലേക്കു കടക്കുന്നു. അടുത്ത തവണ സ്ഥാനാർഥിയുമായി വന്നാൽ കാണിച്ചുതരാമെന്നു സിപിഐക്ക് സിപിഎം ഒല്ലൂർ ഏരിയ സെക്രട്ടറി കെ.പി. പോളിന്റെ ഭീഷണി. അഞ്ചേരിയിലെ യോഗത്തിൽ പരസ്യമായാണ് കെ.പി. പോൾ സിപിഐക്കാരോടു ഭീഷണി മുഴക്കിയത്. ഇതോടെ സിപിഐ ബ്രാഞ്ച് സമ്മേളനങ്ങളിൽ സിപിഎമ്മിനെതിരെ പ്രതിഷേധങ്ങളും ശക്തമാക്കി. ഒല്ലൂർ മണ്ഡലത്തിൾ 85 ഓളം ബ്രാഞ്ചുകളാണു സിപിഐക്കുള്ളത്. ഇതിൽ ബ്രാഞ്ച് സമ്മേളനങ്ങൾ നടന്ന ഇരുപതോളം ബ്രാഞ്ചുകളിലും സിപിഎമ്മിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്നു കണ്ടെത്തിയ സിപിഎമ്മിൽ നിന്നു പുറത്താക്കയവരെ സിപിഐയിൽ ചേർത്തതാണു സിപിഎമ്മിനെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസിൽ നിന്നോ ബിജെപിയിൽ നിന്നോ ആളുകളെ കൂട്ടുന്നതിനോടു വിയോജിപ്പില്ല. എന്നാൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ശ്രമിച്ച സിപിഎമ്മുകാരെത്തന്നെ സിപിഐ എടുത്തത് മര്യാദയായില്ലെന്നാണു സിപിഎമ്മിന്റെ നിലപാട്. അതിനാൽ അടുത്ത തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥിയുമായി…
Read Moreമാധ്യമപ്രവര്‍ത്തകയുടെ മരണം ! ഭര്‍ത്താവ് ഇനിയും കാണാമറയത്ത്; ദുരൂഹത തുടരുന്നു; ആത്മഹത്യാക്കുറിപ്പില്‍ അനീഷിനെതിരായി പരാമര്‍ശങ്ങളുണ്ടായിരുന്നു
കാസര്‍ഗോഡ്: മലയാളി മാധ്യമപ്രവര്‍ത്തക ബംഗളൂരുവിലെ ഫ്ളാറ്റില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. റോയിട്ടേഴ്സില്‍ സബ് എഡിറ്ററായിരുന്ന ശ്രുതി നാരായണനെ (35) കഴിഞ്ഞ ബുധനാഴ്ചയാണ് നല്ലൂര്‍ഹള്ളി സിന്ധിപുരയിലെ മേഫെയര്‍ അപ്പാര്‍ട്ട്മെന്റിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനുമുമ്പേ നാട്ടിലേക്ക് പോയിരുന്നതായി പറയുന്ന ഭര്‍ത്താവ് തളിപ്പറമ്പ് സ്വദേശി അനീഷി (42) നെ ഇനിയും കണ്ടെത്താനായിട്ടില്ല. ശ്രുതിയുടെ മുറിയില്‍നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ അനീഷിനെതിരായി പരാമര്‍ശങ്ങളുണ്ടായിരുന്നു. ഭര്‍ത്താവിന്റെ ഭാഗത്തുനിന്നും കടുത്ത പീഡനങ്ങളാണ് ശ്രുതിക്ക് സഹിക്കേണ്ടിവന്നതെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. വീട്ടുകാരെ വിഷമിപ്പിക്കേണ്ടെന്നു കരുതിയാണ് ഭര്‍ത്താവിന്റെ ക്രൂരതകള്‍ നേരത്തേ പറയാതിരുന്നതെന്നാണ് ആത്മഹത്യാകുറിപ്പില്‍ പറയുന്നത്. തുടര്‍ന്ന് ബംഗളൂരു വൈറ്റ്ഫീല്‍ഡ് പോലീസ് അനീഷിനെതിരേ കേസെടുത്തിരുന്നു. എന്നാല്‍ തളിപ്പറമ്പ് ചുഴലിയിലെ വീട്ടിലും ബംഗളൂരുവിലെ ജോലിസ്ഥലത്തുമെല്ലാം അന്വേഷിച്ചിട്ടും അനീഷിനെ കണ്ടെത്താനായില്ല. നാലുവര്‍ഷം മുമ്പാണ് ബംഗളൂരുവില്‍ സോഫ്റ്റ്വേര്‍ എന്‍ജിനിയറായ അനീഷും കാസര്‍ഗോഡ് വിദ്യാനഗര്‍ ചാല സ്വദേശിനിയായ ശ്രുതിയും വിവാഹിതരായത്. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു.…
Read Moreആകാശത്തെ നിറക്കൂട്ട്… പുതുമയുള്ള നിറങ്ങളും രൂപങ്ങളുമായി ഇന്നലെ വൈകുന്നേരം ആറോടെ ആകാശത്ത് വിരിഞ്ഞ നിറച്ചാർത്ത്. രാജകുമാരിയിൽനിന്നു ജിജോ രാജകുമാരി പകർത്തിയ ചിത്രം.
Read More