എടക്കര: ഹൃദ്രോഗിയായ യുവാവിന്റെ ചികിത്സാ സഹായത്തിനു നൽകിയ താലിമാല ദന്പതിമാർക്ക് പെരുന്നാൾ സമ്മാനമായി തിരികെ വാങ്ങിനൽകി വിദേശ മലയാളി. പോത്തുകല്ലിലെ സച്ചിൻ-ഭവ്യ ദന്പതിമാർ വെളുന്പിയംപാടം സ്വദേശിയായ യുവാവിന്റെ ചികിത്സയ്ക്ക് നൽകിയ താലിമാലയാണ് ചികിത്സാ കമ്മിറ്റിയിൽ നിന്നു വില നൽകി വാങ്ങി വെളുന്പിയംപാടം സ്വദേശി ഭവ്യക്ക് പെരുന്നാൾ സമ്മാനമായി നൽകിയത്. അർബുദ രോഗിയായിരുന്ന ഭവ്യക്ക് നാടൊന്നിച്ച്, ഒരേ മനസോടെ ആവശ്യമായ ചികിത്സാ സഹായങ്ങൾ നൽകിയിരുന്നു. നാടിന്റെയും സുമനസുകളുടെയും പ്രാർഥനയാൽ ഭവ്യയുടെ അസുഖം ഭേദപ്പെട്ടുവരികയാണ്. ഇതിനിടെയാണ് ഹൃദ്രോഗിയായ പോത്തുകൽ സ്വദേശിയുടെ ചികിത്സയ്ക്കായി നാട്ടുകാർ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചത്. ഈ വിവരം സച്ചിനും ഭവ്യയും അറിഞ്ഞു. തുടർന്നു യാതൊരു സങ്കോചവുമില്ലാതെ ഭവ്യയുടെ താലിമാല ചികിത്സാ സഹായത്തിലേക്കു നൽകി. എന്നാൽ സച്ചിനെയും ഭവ്യയെയും അന്പരപ്പിച്ചുകൊണ്ട് അതേ താലിമാല ചികിത്സാ കമ്മിറ്റിയിൽ നിന്നു വിലകൊടുത്തു വാങ്ങി തിരിച്ചു നൽകിയിരിക്കുകയാണ് വെളുന്പിയംപാടത്തെ അബൂട്ടിയെന്ന വിദേശ മലയാളി.…
Read MoreDay: May 5, 2022
ആല്‍ബം നടിയുടെ മരണം! ഭര്‍ത്താവിന് കുരുക്ക് മുറുകുന്നു; പരാതിയുമായി മാതാപിതാക്കളും ബന്ധുക്കളും; പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പോലീസിന് അനുമതി
സ്വന്തം ലേഖകന്‍ കോഴിക്കോട്: വ്ലോഗറും ആല്‍ബം നടിയുമായ റിഫ മെഹ്നു ദുബായിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരായ കുരുക്ക് മുറുകുന്നു. കാക്കൂര്‍ പാവണ്ടൂര്‍ ജുമാ മസ്ജിദില്‍ കബറടക്കിയിട്ടുള്ള മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ കോഴിക്കോട് ആര്‍ഡിഒ ചെല്‍സ സിനി പോലീസിനു അനുമതി നല്‍കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ താമരശേരി ഡിവൈഎസ്പി ടി.കെ. അഷ്റഫ് അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് വിഭാഗത്തിനു ഇതിനുള്ള കത്ത് നല്‍കിയിട്ടുണ്ട്. ഫോറന്‍സിക് വിഭാഗമാണ് പോസ്റ്റ്മോര്‍ട്ടത്തിനുള്ള സമയം നിശ്ചയിക്കേണ്ടത്. സമയം അനുവദിക്കുന്ന മുറയ്ക്ക് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തും. ആത്മഹത്യയല്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് വിദേശത്ത് നടന്ന മരണത്തിന്റെ അന്വേഷണം ഇവിടെ നടക്കുന്നുവെന്ന പ്രത്യേകത ഈ കേസിനുണ്ട്. റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അറസ്റ്റിലേക്ക്…
Read Moreഉമ്മാക്ക് പെരുന്നാൾ മുത്തം നൽകി യാത്ര പുറപ്പെട്ട മകന്റെ മൃതദേഹം വീട്ടിലെത്തിയപ്പോൾ..!നദീറയെ ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കൾ; കണ്ണീർമഴയത്ത് ഒരു നാട്…
അമ്പലപ്പുഴ: ഉമ്മാക്ക് പെരുന്നാൾ മുത്തം നൽകി യാത്ര പുറപ്പെട്ട മകന്റെ മൃതദേഹം വീട്ടിലെത്തിയപ്പോൾ തളർന്നു വീണ നദീറയെ ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കളും നാട്ടുകാരും കണ്ണീരിലായി. കാക്കാഴം വേലിക്കകത്ത് അബ്ദുൽ വഹാബ് നദീറ ദമ്പതികളുടെ മകൻ അബ്ദുൽഖാദറാ (നവാബ് 20 )ണ് സുഹൃത്തുക്കളുമായി ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ചങ്ങനാശേരി മാന്തുരുത്തിയിലുണ്ടായ അപകടത്തിൽ മരിച്ചത്. പെരുന്നാൾ നിസ്ക്കാരത്തിന് ശേഷം മാതാപിതാക്കളെയും ബന്ധുക്കളെയും സഹോദരങ്ങളെയും മക്കളെയും, അവരവരുടെ വീടുകളിൽ പോയി സന്ദർശിക്കുകയും പതിവിനെക്കാൾ കൂടുതൽ സന്തോഷത്തിൽ ഇടപെടുകയും സമ്മാനങ്ങൾ നൽകി യാത്രപറഞ്ഞ് ഇറങ്ങുമ്പോൾ അവരാരും വിചാരിച്ചിരുന്നില്ല അന്ത്യയാത്ര യിലേക്കാണ് പൊന്നുമോൻ പോകുന്നതെന്ന്. വിദേശത്തുള്ള പിതാവിനെ വീഡിയോകോൾ വിളിച്ചു കാണുകയും മാതാവിന് പുതുവസ്ത്രവും സഹോദരങ്ങൾക്ക് പെരുന്നാൾ സമ്മാനങ്ങളും നൽകിയിരുന്നു. പുന്നപ്ര മാർ ഗ്രിഗോറിയസ് കോളജിൽ ഒന്നാം വർഷ ഡിഗ്രി പഠനത്തോടൊപ്പം വൈകുന്നേരങ്ങളിലും അവധിദിനങ്ങളിലും വളഞ്ഞവഴിയിലെ സൂപ്പർ മാർക്കറ്റിൽ ജോലിയും ചെയ്തിരുന്നു. കൂട്ടുകാരുടെ പ്രിയപ്പെട്ടവനുമായിരുന്നു.…
Read Moreവിദ്വേഷ പരാമര്‍ശം! പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കവുമായി പ്രോസിക്യൂഷൻ
തിരുവനന്തപുരം: വിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കവുമായി പ്രോസിക്യൂഷന്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുക. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരമാണ് അപേക്ഷ നൽകുന്നത്. അതേസമയം ഹൈക്കോടതിയെ സമീപിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ടെന്നാണ് സൂചനകൾ. പി.സി ജോർജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും ജാമ്യം അനുവദിച്ചപ്പോൾ പ്രോസിക്യൂഷന്റെ വാദം കേട്ടില്ലെന്നും പൊലീസ് കോടതിയെ അറിയിക്കും. തിരുവനന്തപുരത്ത് ് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പ്രസംഗം. വിവാദ പ്രസംഗത്തെ തുടർന്ന് ജാമ്യമില്ലാ വകുപ്പ് ചുമത്തി പി.സി.ജോർജിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ജാമ്യം ലഭിച്ചത് പോലീസിന് തിരിച്ചടിയായിരുന്നു. ഇതിനിടെ കേസിന്റെ അന്വേഷണം തിരുവനന്തപുരം ഫോര്‍ട്ട് എസിപിക്ക് കൈമാറി. നേരത്തെ ഫോര്‍ട്ട് സ്റ്റേഷന് എസ് എച്ച് ഒ ആയിരുന്നു കേസ് അന്വേഷിച്ചത്.
Read Moreവിറ്റാമിനുകളും ധാതുക്കളുമില്ല! ഫാസ്റ്റ് ഫുഡ് ശീലമാക്കുന്നതിലെ അപകടങ്ങൾ; ആ രുചിക്കു പിന്നിൽ…
ഏറ്റവുമധികം സ്വാദ് കിട്ടുന്നതു കൊഴുപ്പിൽ നിന്നും ഉപ്പിൽ നിന്നുമാണ്. ഫാസ്റ്റ് ഫുഡിൽ ഇവയുടെ തോത് വളരെക്കൂടുതലാണ്. ഇത്തരം ഭക്ഷണം കഴിക്കുന്നവർ പച്ചക്കറികൾ അടങ്ങിയ മറ്റു വിഭവങ്ങൾ കഴിക്കുന്നതും കുറവാണ്. ചുരുക്കത്തിൽ സാധാരണ ഭക്ഷണത്തിനു പകരം പതിവായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരിൽ കൊഴുപ്പിന്റെ അളവു കൂടുതലാകുന്നു. നാരിന്റെ തോതു കുറയുന്നു. ഉളളിലെത്തുന്നതു പോഷകാംശം തീരെക്കുറഞ്ഞ സംസ്കരിച്ച ഭക്ഷണമായിരിക്കും. ഇതു വിവിധ ജീവിതശൈലീരോഗങ്ങൾക്കുളള സാധ്യത കൂട്ടുന്നു. വിറ്റാമിനുകളും ധാതുക്കളുമില്ല ഫാസ്റ്റ് ഫുഡിൽ നിന്നു ശരീരത്തിനു കിട്ടുന്നതു കാർബോഹൈഡ്രേറ്റും കൊഴുപ്പിൽ നിന്നുളള ഉൗർജവുമാണ്്. മറ്റു വിറ്റാമിനുകളും ധാതുക്കളും തീരെയില്ല. ഇതിൽ നിന്നു കിട്ടുന്നത് വെറും ഉൗർജം മാത്രം. ചോറു കഴിച്ചാലും നമുക്കു കിട്ടുന്നത് ഈ കാർബോ ഹൈഡ്രറ്റ് തന്നെ. എന്നാൽ ആരോഗ്യജീവിതത്തിനു വിറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും ധാതുക്കളും അടങ്ങിയ വിഭവങ്ങൾ കൂടി കഴിക്കണം. പച്ചക്കറികളും പഴങ്ങളും കഴിക്കണം. മറ്റു ഭക്ഷണം ഒഴിവാക്കിയാണല്ലോ…
Read Moreഇരുട്ടിന്റെ മറവിൽ മാഹിയിൽനിന്ന് കേരളത്തിലേക്ക് ഒഴുകുന്നത് കോടികളുടെ പെട്രോൾ-ഡീസൽ ; കടത്തുന്ന വിധം ഇങ്ങനെ…
നവാസ് മേത്തർ തലശേരി: മാഹി മേഖലയിൽനിന്ന് കോടിക്കണക്കിനു രൂപയുടെ പെട്രോളും ഡീസലും കേരളത്തിലേക്ക് ഒഴുകുന്നു. മാഹി, പള്ളൂർ, പന്തക്കൽ എന്നിവിടങ്ങളിലെ ചില പമ്പുകളിൽ നിന്നാണ് കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിലേക്ക് വൻ നികുതി വെട്ടിപ്പിലൂടെ പെട്രോൾ, ഡീസൽ കടത്ത് നടക്കുന്നത്. വൻ നികുതി ഇളവിലൂടെ ടാങ്കറുകളിൽ മാഹിയിലേക്ക് എത്തുന്ന സീസലും പെട്രോളും മൊത്തമായി കേരളത്തിലേക്ക് മറിച്ചു വിൽക്കുന്ന സംഘവും പ്രവർത്തിച്ചു വരുന്നുണ്ട്. മാഹി മേഖലയിലെ പല പെട്രോൾ പമ്പുകളിലും നോ സ്റ്റോക്ക് ബോർഡ് പതിവായതോടെ രാഷ്ട്രദീപിക നടത്തിയ രഹസ്യാന്വേഷണത്തിലാണ് അന്തർ സംസ്ഥാന പെട്രോൾ-ഡീസൽ മാഫിയയുടെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിട്ടുള്ളത്. പെട്രോളിന് മാഹിയിൽ കേരളത്തേക്കാൾ 13 രൂപ 33 പൈസയും ഡീസലിന് 11.94 പൈസയും കുറവായ സാഹചര്യത്തിലാണ് ഇന്ധനക്കടത്ത് നടക്കുന്നത്. ടാങ്കർ ലോറി ഉപയോഗിച്ചാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ചില പമ്പുകൾ കേന്ദ്രീകരിച്ചാണ് എണ്ണ…
Read Moreസംസ്കാരചടങ്ങിനിടെ ശവപ്പെട്ടിക്കുള്ളിൽ നിന്ന് മുട്ടുകേട്ടു! പരിഭ്രാന്തരായി ബന്ധുക്കൾ, ഒടുവിൽ…
അപകടത്തെ തുടർന്നു മരിച്ചെന്നു കരുതി ആശുപത്രി അധികൃതർ വിട്ടു നൽകിയ യുവതിയുടെ മൃതദേഹം ശവപ്പെട്ടിക്കുള്ളിൽ ജീവനോടെ എഴുന്നേറ്റത് ബന്ധുക്കളെ പരിഭ്രാന്തരാക്കി. ചൊവ്വാഴ്ച പെറുവിലെ ലംബായക്യുവിലാണ് നടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കഴിഞ്ഞയാഴ്ച പെറുവിലെ ചിക്ളായൊ പിക്സി റോഡിലുണ്ടായ കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റോസാ ഇസബേൽ എന്ന യുവതിയാണ് ചൊവ്വാഴ്ചയോടെ മരിച്ചതായി അധികൃതർ പറഞ്ഞത്. എന്നാൽ സെമിത്തേരിയിലേക്ക് കൊണ്ടുപോയ റോസാ ശവപ്പെട്ടിക്കുള്ളിൽനിന്നു കൊട്ടിയപ്പോൾ ബന്ധുക്കൾ പരിഭ്രാന്തരായി. തുടർന്നു ശവപ്പെട്ടിയുടെ അടപ്പു തുറന്ന ബന്ധുക്കൾക്ക് തങ്ങളെ ജീവനോടെ തുറിച്ചു നോക്കുന്ന റോസാ ഇസബേലിനെയാണ് കാണാനായത്. സെമിത്തേരി ജീവനക്കാരൻ അറിയിച്ചതിനെ തുടർന്നെത്തിയ പോലീസ് റോസായെ വീണ്ടും ആശുപത്രിയിലാക്കിയെങ്കിലും മണിക്കൂറുകൾക്കു ശേഷം റോസാ വീണ്ടും മരണത്തിന് കീഴടങ്ങി. അപകടത്തെ തുടർന്നു കോമയിലായ റോസാ ഇസബേൽ മരണപ്പെട്ടതായി ആശുപത്രി അധികൃതർ തെറ്റിധരിച്ചതാകാമെന്ന് റോസയുടെ ബന്ധുക്കൾ പറയുന്നു. അപകടത്തിൽ റോസയുടെ സഹോദരി ഭർത്താവ് മരിച്ചിരുന്നു. അനന്തരവരായ…
Read Moreപ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കി! പോലീസുകാരനെതിരെ ആരോപണവുമായി ബന്ധുക്കൾ; തസ്ലിമയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അഖില്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്ന് കുടുംബം
തിരുവനന്തപുരം: പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ പോലീസുകാരനെതിരെ അന്വേഷണം. തിരുവനന്തപുരം മൈലക്കരയിൽ തസ്ലിമ(18) എന്ന പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിലാണ് നടപടി. തസ്ലിമയുടെ മരണത്തിന് പിന്നിൽ അയൽവാസിയായ പോലീസ് ഉദ്യോഗസ്ഥൻ അഖിലാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ബുധനാഴ്ച രാവിലെയാണ് തസ്ലിമയെ വീടിന്റെ ശുചിമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അഖിലും തസ്ലിമയും തമ്മില്‍ അടുപ്പത്തിലായിരുന്നു. തസ്ലിമയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അഖില്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്ന് കുടുംബം ആരോപിച്ചു. എന്നാല്‍ വിദ്യാർഥിനിയാണെന്നും പഠനം കഴിയട്ടെയെന്നുമായിരുന്നു ബന്ധുക്കൾ അഖിലിനോട് പറഞ്ഞത്. പക്ഷെ, അഖിലിന്റെ നിർബന്ധം കൂടിയ സാഹചര്യത്തിൽ വിവാഹം നടത്താമെന്ന തീരുമാനത്തിൽ ബന്ധുക്കളെത്തി. അതിനിടെ അഖിലിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്ന് തസ്ലിമ അറിഞ്ഞു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. തസ്ലിമ മരിക്കുന്നതിന്റെ തലേദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും ബന്ധുക്കൾ പറഞ്ഞു. വഴക്കുണ്ടായതിന്റെ മനോവിഷമത്തിലാണ് തസ്ലിമ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം, അഖിലിന്റെ അച്ഛന്,…
Read Moreപൊറോട്ട പൊതിയിൽ പാമ്പിന്റെ തോൽ! നെടുമങ്ങാട് ഷാലിമാർ ഹോട്ടലിനെതിരേ പരാതി; ഹോട്ടൽ അടപ്പിച്ചു
തിരുവനന്തപുരം: ഹോട്ടലിൽനിന്ന് വാങ്ങിയ ഭക്ഷണപൊതിയിൽ പാമ്പിന്റെ തോൽ കണ്ടെത്തി. നെടുമങ്ങാട് ഷാലിമാർ ഹോട്ടലിനെതിരേയാണ് പരാതി. നെടുമങ്ങാട് പൂവത്തുര്‍ ചെല്ലാംകോട് സ്വദേശി പ്രസാദിന്റെ ഭാര്യ പ്രിയ മകള്‍ക്കായി വാങ്ങിയ പൊറോട്ട പൊതിയിലാണ് പാമ്പിന്റെ അവശിഷ്ടം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പോലീസിൽ ഇവർ പരാതി നൽകി. പിന്നാലെ ആരോഗ്യവകുപ്പ് വിഭാഗവും ഫുഡ് ആന്റ് സേഫ്റ്റിയും ഹോട്ടലിലെത്തി പരിശോധന നടത്തി. ഉദ്യോഗസ്ഥർ ഹോട്ടൽ അടപ്പിക്കുകയും ചെയ്തു. ഹോട്ടല്‍ വൃത്തിയാക്കിയ ശേഷം നഗരസഭയുടെ അനുമതിയോടെ തുറന്ന് പ്രവര്‍ത്തിക്കാവു എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read Moreമലപ്പുറത്ത് ദമ്പതികളും മകളും വെന്ത് മരിച്ച നിലയിൽ! ഒരു കുട്ടി ഗുരുതരാവസ്ഥയിൽ; ഭർത്താവിന്റെ മൃതദേഹം കണ്ടെത്തിയത് കിണറ്റിൽ നിന്ന്
മലപ്പുറം: പെരിന്തൽമണ്ണയ്ക്ക് സമീപം ഒരു കുടുംബത്തിലെ മൂന്ന് പേർ വെന്ത് മരിച്ച നിലയിൽ. മേലാറ്റൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പലയന്തോൾ മുഹമ്മദ്, ഭാര്യ ജാസ്മിൻ, ദമ്പതികളുടെ 10 വയസുകാരിയായ മകൾ ഫാത്തിമ സഫ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഞ്ച് വയസുകാരിയായ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയെയും മക്കളെയും ഗുഡ്സ് ഓട്ടോയിൽ പൂട്ടിയിട്ടതിന് ശേഷം മുഹമ്മദ് തീകൊളുത്തുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. പിന്നീട് ഇയാൾ സമീപത്തെ കിണറ്റിലേക്ക് ചാടി. ഭർത്താവിന്റെ മൃതദേഹം കിണറ്റിൽ നിന്നുമാണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഗുഡ്സ് ഓട്ടോ പൂർണമായും കത്തിനശിച്ചിട്ടുണ്ട്.
Read More