ബിഹാറില്‍ കോച്ചിംഗ് ക്ലാസ് കഴിഞ്ഞു മടങ്ങിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായി. അഞ്ചു സഹപാഠികള്‍ പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള കാട്ടിലേക്ക് പിടിച്ചുകൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്ഥികള്ക്കെതിരേ മുമ്പ് നല്കിയ പരാതിയാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ജാമുയി ജില്ലയിലാണ് സംഭവം. കോച്ചിംഗ് ക്ലാസില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയത്. തൊട്ടടുത്തുള്ള വനത്തില്‍ വച്ചാണ് പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. നേരത്തെ മോശം പെരുമാറ്റത്തിന്റെ പേരില്‍ സഹപാഠികള്‍ക്കെതിരെ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. കോച്ചിംഗ് സെന്ററിലെ മേധാവിക്കാണ് പരാതി നല്‍കിയത്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല എന്ന മേധാവിയുടെ ഉറപ്പിന്മേല് പെണ്‍കുട്ടിയെ വീണ്ടും കോച്ചിംഗ് സെന്ററിലേക്ക് പറഞ്ഞുവിടാന്‍ തീരുമാനിച്ചു. അതിനിടെയാണ് സംഭവം ഉണ്ടായത്. പരാതി നല്‍കിയതില്‍ കുപിതരായ സഹപാഠികള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ പദ്ധതിയിടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയെ ആശുപത്രിയില്‍…
Read MoreDay: May 5, 2022
കോട്ടയം മെഡിക്കൽ കോളജ് കാൻസർ വാർഡിൻ വിശ്രമിക്കാൻ ഇടമില്ലാതെ രോഗികൾ ബുദ്ധിമുട്ടുന്നു; വിശ്രമസ്ഥലം കൈയടക്കി ആക്രിസാധനങ്ങൾ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കാൻസർ വാർഡിനു മുന്നിലെ വിശ്രമകേന്ദ്രത്തിൽ ഉപയോഗശൂന്യമായ കട്ടിലുകൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടുന്നു. തീർത്തും അവശരായ രോഗികളാണ് ഇവിടെ ചികിത്സ തേടിയും കീമോ, റേഡിയേഷൻ എന്നിവയ്ക്കായും എത്തുന്നത്. ഇവർ വിശ്രമിക്കുന്നതിനുള്ള സ്ഥലത്താണ് വിവിധ വാർഡുകളിൽ നിന്നുള്ള ഉപയോഗശൂന്യമായ കട്ടിലുകൾ കൂട്ടിയിട്ടിരിക്കുന്നത്. ഇത് നീക്കം ചെയ്ത് രോഗികൾക്കും കൂടെയെത്തുന്നവർക്കും വിശ്രമത്തിന് സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കാൻസർ ചികിത്സാ വിഭാഗത്തിൽ രോഗികളുമായി എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു സംബന്ധിച്ച് ഇന്നലെ സുരക്ഷാ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരുമായി തർക്കമുണ്ടായിരുന്നു. സുരക്ഷാ ജീവനക്കാരൻ അനധികൃത മേഖലയിൽ വാഹനം പാർക്ക് ചെയ്തുവെന്ന് പറഞ്ഞ വാഹനങ്ങളുടെ ഫോട്ടോ മൊബൈലിൽ പകർത്തിയതാണ് തർക്കം രൂക്ഷമാകാൻ കാരണം. രോഗികളുമായി എത്തുന്ന വാഹനങ്ങൾ കാൻസർ വാർഡിന്റെ സമീപത്ത് നിർത്തിയിടാൻ പാടില്ലെന്നും വാഹനങ്ങൾ പാർക്കിംഗ് മൈതാനത്ത് ഇടണമെന്നും സുരക്ഷാ ജീവനക്കാർ ആവശ്യപ്പെട്ടു. രോഗികൾക്ക് ഒപിക്ക് പുറത്ത്…
Read Moreപ്രണയാഭ്യര്‍ഥന മഞ്ജു ആദ്യമേ നിരസിച്ചു ! പിന്നെ വന്നത് കൗമാരക്കാര്‍ പിള്ളേര് കാമുകിക്കയയ്ക്കുന്ന തരത്തിലുള്ള മെസേജുകള്‍…
സംവിധായകന് സനല്‍കുമാര്‍ ശശിധരനെതിരേ നടി മഞ്ജു വാര്യര്‍ നല്കിയ പരാതിയിലെ വിവരങ്ങള്‍ പുറത്ത്. സംവിധായകനില്‍ നിന്നുള്ള നിരന്തരമായ ‘പ്രണയശല്യം’ സഹിക്ക വയ്യാതെയാണ് നടി കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കിയത് എന്നാണ് വിവരം. മഞ്ജുവാര്യരുടെ ഒപ്പം പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കെതിരേ സനല്‍കുമാര്‍ ശശിധരന് കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ മഞ്ജു വാര്യരോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്, സംവിധായകനായ സനലിന്റെ ‘കയറ്റം’ എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് പ്രശ്ങ്ങളുടെ തുടക്കമെന്നാണ്. ലൊക്കേഷനില്‍ മഞ്ജു വാര്യരോട് സംവിധായകന് പ്രണയം തോന്നുകയായിരുന്നു. ഇത് അയാള്‍ തുറന്നു പറയുകയും ചെയ്തു. ഇത്രയും താര പരിവേഷമുള്ള ഒരു നടിയോട് സാധാരണ എല്ലാവര്ക്കും തോന്നുന്ന ഒരു ഇഷ്ടം എന്നതില്‍ അപ്പുറം മഞ്ജുവും കൂടെയുള്ളവരും അത് കാര്യമായി എടുത്തില്ല. എന്നാല്‍ അതിനു ശേഷമാണ് കാര്യങ്ങളുടെ ഗതി മാറി മറിഞ്ഞത്. നിരന്തരമായ പ്രണയാഭ്യര്‍ത്ഥന കൂടി വന്നതോടെ സംവിധായകന്റെ…
Read Moreഅമ്മയിൽ നിന്നുള്ള രാജി; തുറന്ന് പറച്ചിലുമായി കുക്കു പരമേശ്വരൻ
അമ്മ സംഘടനയ്ക്ക് ഇതിലും ഭംഗിയായി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അമ്മയുടെ തീരുമാനം ഇങ്ങനെ ആവരുതെന്ന് അറിയിക്കാന്‍ വേണ്ടിയാണ് രാജിവച്ചത്. ഐസി കമ്മിറ്റിയില്‍ ഒരു മാസം മാത്രമാണ് പ്രവര്‍ത്തിച്ചത്. ഞങ്ങള്‍ ഏതാനും നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. എന്നാല്‍ അതിന്റെ മറ്റൊരു ഫോര്‍മാറ്റാണ് അവര്‍ ചെയ്തത്. രാജി ഒന്നിനും ഉത്തരമല്ല. എന്നാല്‍ രാജി വയ്ക്കുന്നതില്‍ ഒരു സന്ദേശമുണ്ട്. തീരുമാനം തെറ്റായതിനെതിരേ പ്രതിഷേധിക്കുന്നു എന്നാണ് ആ സന്ദേശം. അമ്മ സംഘടനയില്‍ എനിക്ക് പൂര്‍ണമായും വിശ്വാസമുണ്ട്. നേതൃത്വത്തില്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും അമ്മയ്ക്ക് ഇതിലും ഭംഗിയായി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് അറിയാം. പക്ഷേ, അമ്മയുടെ തീരുമാനം ഇങ്ങനെയായിരിക്കരുതെന്ന് അറിയിക്കാന്‍ വേണ്ടിയാണ് രാജി. ഞങ്ങള്‍ മുന്നോട്ടുവച്ച ഐസി കമ്മിഷന് നിര്‍ദേശങ്ങള്‍ എക്സിക്യുട്ടീവ് കമ്മിറ്റിക്ക് സ്വീകരിക്കാന്‍ സാധിച്ചില്ല. അതാണ് രാജിക്ക് കാരണം. –കുക്കു പരമേശ്വരന്
Read Moreഅന്ന് മുതുക് ചവിട്ടു പടിയാക്കി ഇന്ന് ‘മുതുകില്‍ കയറുന്നു’! പ്രളയകാലത്ത് മുതുക് ചവിട്ടുപടിയാക്കിയ ജെയ്സല്‍ സദാചാരഗുണ്ടായിസം കളിച്ച് പണം തട്ടിയതിന് അറസ്റ്റില്‍…
പ്രളയകാലത്ത് മുതുക് ചവിട്ടുപടിയാക്കി ആളുകളെ രക്ഷിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച പരപ്പനങ്ങാടി ബീച്ച് സ്വദേശി ജെയ്സലിനെ പോലീസ് അറസ്റ്റ് ചെയ്തു. താനൂര്‍ തൂവല്‍ തീരം ബീച്ചില്‍ ഇരിക്കുകയായിരുന്ന യുവാവിനെയും വനിതാ സുഹൃത്തിനെയും ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന പരാതിയില്‍ ആണ് പോലീസ് നടപടി. 2021 ഏപ്രില്‍ 15 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ഐപിസി 385 പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്. താനൂര്‍ ഒട്ടുംപുറം തൂവല്‍ തീരത്ത് കാറില്‍ ഇരിക്കുകയായിരുന്ന പുരുഷനെയും സ്ത്രീയെയും മൊബൈലില്‍ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഒരു ലക്ഷം രൂപ ഉടനടി കൊടുത്തില്ലെങ്കില്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. കൈയില്‍ പണമില്ലാതിരുന്നതിനാല്‍ സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്ന് ഗൂഗിള്‍ പേ വഴി 5000 രൂപ നല്‍കിയതാണ് യുവതിയെയും യുവാവിനെയും പോകാന്‍ അനുവദിച്ചത്. തുടര്‍ന്നു ഇവര്‍ താനൂര്‍ പോലീസില്‍ പരാതി നല്കി. ജെയ്സലിനും കണ്ടാല്‍ തിരിച്ചറിയാവുന്ന…
Read Moreഅമ്മയിലെ വനിതാ അംഗങ്ങള്‍ പാവകള്‍ അല്ല; സംഘടന മലയാള സിനിമയിലെ താരങ്ങളുടേത്; മണിയൻപിള്ളയെ തള്ളി ബാബുരാജ്
മാലാ പാര്‍വതിയുടെ രാജിയെ സ്വാഗതം ചെയ്യുന്നു. അമ്മയിലെ വനിതാ അംഗങ്ങള്‍ പാവകള്‍ അല്ല. വനിതാ അംഗങ്ങള്‍ക്ക് പ്രതികരണ ശേഷി ഉണ്ടെന്ന് രാജിയിലൂടെ സമൂഹത്തിന് മനസിലാക്കി കൊടുക്കാന്‍ കഴിഞ്ഞു. സ്ത്രീകള്‍ക്ക് വേറെ സംഘടന ഉണ്ടല്ലോ അവിടെ പോയി പരാതി പറയട്ടെ എന്ന് മണിയന് പിള്ള രാജു പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നില്ല. വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ ആണെങ്കില്‍ അത് തെറ്റായിപ്പോയി. അമ്മയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഉളളത് അംഗങ്ങളായ സ്ത്രീകളുടെ പരാതി കേള്‍ക്കാനാണ്. അതുകൊണ്ട് തന്നെ വൈസ് പ്രസിഡന്റായ ആള് അത്തരത്തില്‍ പ്രതികരിച്ചത് ഒട്ടും ശരിയായില്ല. അംഗങ്ങളായ സ്ത്രീകളുടെ പരാതികള്‍ അമ്മ ചര്‍ച്ച ചെയ്തില്ലെങ്കില്‍ മറ്റാരാണ് ചര്‍ച്ച ചെയ്യുക. അമ്മ എന്ന സംഘടന മലയാള സിനിമയിലെ താരങ്ങളുടേതാണ്. ഏത് ജെന്‍ഡര്‍ എന്നുളളത് വിഷയമല്ല. അംഗങ്ങളുടെ പ്രശ്നം സംഘടനയുടെ പ്രശ്നമാണ്. സ്ത്രീകളായ അംഗങ്ങളുടെ പരാതികള്‍ പ്രാധാന്യത്തോടെ കേള്‍ക്കുകയും പരിഹാരം…
Read Moreഎല്ലാ ഇടത്തുമുള്ള പ്രശ്നം; വിജയ് ബാബു ആയതുകൊണ്ട് ഹൈലൈറ്റ് ചെയ്യപ്പെടുന്നു; സിനിമ ആണധികാര മേഖലയെന്ന് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ നടിയുടെ പരാതിയില്‍ പൊലീസ് മാനഭംഗക്കേസ് എടുത്ത വിഷയത്തില്‍ പ്രതികരണവുമായി നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് രംഗത്ത്. വിജയ് ബാബുവിന്റെ പ്രശ്നം എല്ലായിടത്തുമുണ്ടെന്നും, പക്ഷേ ഇത് വിജയ് ബാബു ആയതുകൊണ്ട് ഹൈലൈറ്റ് ചെയ്യപ്പെടുകയാണെന്നും സാന്ദ്ര പറഞ്ഞു. സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ഇപ്പോഴും ഒരു ആണധികാര മേഖലയായി മലയാള സിനിമാരംഗം തുടരുകയാണെന്നും ഒരു അഭിമുഖത്തില്‍ സാന്ദ്ര വ്യക്തമാക്കി. ഒരുമിച്ച് സ്ത്രീകള്‍ മുന്നേറുമ്പോഴുള്ളത് പോലെയല്ല ഒറ്റയ്ക്ക്. കാരണം, സിനിമ ഇപ്പോഴും ഒരു മെയില്‍ ഡോമിനേറ്റഡ് ഇന്‍ഡസ്ട്രിയാണ്. വിനായകന് സ്ത്രീകള്‍ക്കെതിരേ മോശമായി സംസാരിച്ചപ്പോഴൊന്നും ആരും പ്രതികരിച്ച് കണ്ടില്ല. ഡബ്ള്യുസിസി പോലെയുള്ള സംഘടനകള്‍ പോലും പലപ്പോഴും ഇക്കാര്യത്തില്‍ ഒരു പരാജയമാണ്. സ്ത്രീകളുടെ ചിന്താഗതി മാറണം. ഇപ്പോഴും ഈ പുരുഷന്മാരുടെ അടിമകളാണെന്നാണ് പലരും വിശ്വസിക്കുന്നത്. വിജയ് ബാബുവിന്റെ പ്രശ്നം എല്ലായിടത്തുമുണ്ട്. പക്ഷേ ഇത് വിജയ് ബാബു ആയതുകൊണ്ട് ഹൈലൈറ്റ് ചെയ്യപ്പെടുകയാണ്.…
Read Moreമിശ്ര വിവാഹിതരായി ജീവിക്കാന്‍ യുവാവിനൊപ്പം എത്തിയ യുവതിയെ വീട്ടുകാര്‍ക്കൊപ്പം അയച്ചു ! പോലീസ് സ്റ്റേഷനില്‍ പൊരിഞ്ഞ അടി; മൂന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍…
പ്രണയിനിയായ യുവതിയുമായി ഒരുമിച്ചു ജീവിക്കാന്‍ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനില്‍ എത്തിയ യുവാവിന്റെ സുഹൃത്തുക്കളും പോലീസും തമ്മില്‍ പൊരിഞ്ഞ അടി. തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനകത്ത് കയറി ഇന്‍സ്പെക്ടറെ കൈയേറ്റം ചെയ്തതിന് മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു വര്‍ഷമായി പ്രണയിച്ച യുവതിയുമായാണ് യുവാവ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ യുവതിയെ പോലീസുകാര്‍ വീട്ടുകാര്‍ക്കൊപ്പം അയച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. യുവതിയെ കണ്ടെത്തണമെന്ന പരാതിയില്‍ നടപടി ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ ഡിവൈഎഫ്ഐ പള്ളിക്കല്‍ മേഖല സെക്രട്ടറി ഹണി ലാലിനെ പൊലീസ് ലോക്കപ്പില്‍ അടച്ചതാണ് സംഭവങ്ങളുടെ തുടക്കം. വിവരമറിഞ്ഞ് ഡി. വൈ.എഫ്.ഐ, സിപിഎം.നേതാക്കളും പ്രവര്‍ത്തകരും സ്റ്റേഷനില്‍ തടിച്ചു കൂടി. കൂടുതല്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ സംഘടിച്ചെത്തി. പോലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും സ്റ്റേഷനകത്തേക്ക് തള്ളിക്കയറി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.ബി.ഷൈജുവിനെ കയ്യേറ്റം ചെയ്യുകയും ചെയ്തതിന് പുളിക്കല്‍ ആന്തിയൂര്‍കുന്ന് സ്വദേശികളായ പറക്കുന്നത്ത് സ്വാലിഹ്…
Read Moreചില്‍ഡ്രന്‍ ഓഫ് ഹെവന്‍ തമിഴില്‍ അക്കാ കുരുവിയാകുന്നു
തമിഴ് സിനിമയിലെ വിവാദ സംവിധായകനാണ് സാമി. ഉയിര്, മൃഗം, സിന്ധു സമവെളി, കാങ്കാരു തുടങ്ങിയ സാമിയുടെ മിക്ക സിനിമകളും പ്രമേയം കൊണ്ടും അവതരണം കൊണ്ടും ചര്‍ച്ചാ വിഷയമായവയാണ്. എന്നാലിപ്പോള്‍ ആബാല വൃദ്ധം ജനങ്ങളെയും ആകര്‍ഷിക്കാന്‍ തക്ക വിധത്തിലുള്ള സിനിമകള്‍ അണിയിച്ചൊരുക്കി കളം മാറ്റി പയറ്റാന്‍ ഒരുങ്ങുകയാണ്. അതിന്റെ മുന്നോടിയായി ഇറാനിയന്‍ രചയിതാവും സംവിധായകനുമായ മജീദ് മജീദിയുടെ ഓസ്കാര്‍ നോമിനേഷന് ലഭിച്ച വിശ്വ പ്രസിദ്ധമായ ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ എന്ന സിനിമ അക്കാ കുരുവി എന്ന പേരില്‍ പുനരാവിഷ്ക്കാരം ചെയ്ത് പ്രശംസ നേടിയിരിക്കുന്നു സാമി. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാല താരങ്ങളായ പതിനൊന്ന് വയസുകാരന് മാഹിനും ഏഴു വയസുകാരി ഡാവിയായും മലയാളികള്‍. ഇവര്‍ സഹോദരനും സഹോദരിയുമായി അഭിനയിക്കുന്നു. ഇരുന്നോറോളം പേരെ ഒഡീഷന് നടത്തിയതില്‍ നിന്നുമാണ് ഇരുവരെയും തിരഞ്ഞെടുത്തത്. ഇവരുടെ മാതാ പിതാക്കളായി പ്രശസ്ത ക്ലാസിക്കല്‍ നര്‍ത്തകി താരാ ജഗദാമ്പയും…
Read Moreവിജയ് ബാബുവിനെതിരായ പീഡന പരാതി; ഫേസ്ബുക്ക് കുറിപ്പിട്ട യുവതിയെ കണ്ടെത്താനായില്ല; 50 പേരുടെ മൊഴി രേഖപ്പെടുത്തി പോലീസ്
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന നടന് വിജയ് ബാബുവിനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ട യുവതിയെ കണ്ടെത്താനായില്ലെന്ന് പോലീസ്. വിജയ്ബാബുനിനെതിരെ പോലീസ് കേസ് എടുത്തതിനു പിന്നാലെയാണ് തനിക്ക് ഇയാളില്‍നിന്ന് ദുരനുഭവമുണ്ടായി എന്നാരോപിച്ച് യുവതി ഫേസ്ബുക്ക് പോസ്റ്റിട്ടത്. എന്നാല്‍ ഇവരെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ല. യുവതിയുടെ ആരോപണം പ്രസിദ്ധീകരിച്ച പേജിന്റെ അഡ്മിനോട് പരാതി നല്കാന് യുവതിയോട് ആവശ്യപ്പെടാന്‍ പോലീസ് അറിയിച്ചെങ്കിലും അവര്‍ ബന്ധപ്പെട്ടില്ല. അതേസമയം വിജയ്ബാബുവിന്റെ സാമ്പത്തിക സ്രോതസുകളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത്. ദുബായില്‍ ഒളിവില്‍ കഴിയുന്ന ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പോലീസ് തുടരുകയാണ്. അതേസമയം യുവനടിയുടെ പീഡന പരാതിയില്‍ 50 പേരുടെ മൊഴിയാണ് പോലീസ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.
Read More