കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി കീറാമുട്ടിയായി തുടരുമ്പോള്‍ ആനവണ്ടി കട്ടപ്പുറത്താവുമോയെന്ന ചോദ്യമാണുയരുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലും വിഷയം ചര്‍ച്ചയായില്ല. ശമ്പളം ലഭിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നെങ്കിലും അതും മുഖവിലയ്ക്കെടുത്തില്ല. ഗതാഗതമന്ത്രി കയ്യൊഴിയുകയും ശമ്പളത്തിന് പണം കണ്ടെത്താനാകാതെ മാനേജ്മെന്റ് നട്ടംതിരിയുകയും ചെയ്യുമ്പോള്‍ ജീവനക്കാരുടെ പ്രതീക്ഷ മുഴുവന്‍ മന്ത്രിസഭായോഗത്തിലായിരുന്നു. സര്‍ക്കാര്‍ കൂടുതല്‍ ധനസഹായം നല്കിയാല് ഈ ആഴ്ച അവസാനത്തോടെയെങ്കിലും ശമ്പളം കിട്ടുമെന്നായിരുന്നു ജീവനക്കാരും കരുതിയത്. എന്നാല്‍ മന്ത്രിസഭായോഗം വിഷയം പരിഗണിച്ചേയില്ല. ഇതോടെ നിലവില്‍ അനുവദിച്ചിട്ടുള്ള 30 കോടിക്ക് അപ്പുറത്തേക്ക് ധനസഹായം സര്‍ക്കാരില്‍ നിന്ന് ലഭിക്കില്ലെന്നും ഏതാണ്ട് ഉറപ്പായി. ശമ്പളം ലഭിക്കാന്‍ ഇടപെടണമെന്ന സി.പി.ഐ യൂണിയന്റെ ആവശ്യം പോലും നിരസിച്ചുകൊണ്ടാണ് സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞമാസം ശമ്പളം മുടങ്ങിയപ്പോള്‍ തുടര്‍സമരം നടത്തിയ സി.ഐ.ടി.യു ഇത്തവണ നിശബ്ദമാണ്. കെ.എസ്.ആര്.ടി.സിയിലെ ഏറ്റവും വലിയ യൂണിയന്റെ ഈ നിലപാടില്‍ തൊഴിലാളികള്‍ക്ക് ഇടയിലും മറ്റ് യൂണിയനുകളിലും…
Read MoreDay: May 13, 2022
അയല്‍വാസികള്‍ എത്തുമ്പോള്‍ കണ്ട കാഴ്ച ഷഹന സജ്ജാദിന്റെ മടിയില്‍ മരിച്ചു കിടക്കുന്നത് ! ദുരൂഹത…
മോഡലും നടിയുമായ കാസര്‍ഗോഡ് സ്വദേശിനി ഷഹന(20)യുടെ മരണത്തില്‍ ദുരുഹതയേറുകയാണ്. ഷഹനയുടെ മരണം അറിഞ്ഞ് അയല്‍വാസികള്‍ എത്തുമ്പോള്‍ ഭര്‍ത്താവ് സജ്ജാദിന്റെ മടിയില്‍ കിടക്കുന്ന നിലയിലായിരുന്നു ഷഹന. ഷഹാന മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചെന്നും മൃതദേഹം എടുത്ത് മടിയില്‍ കിടത്തിയതാണെന്നുമാണ് സജ്ജാദ് നാട്ടുകാരോടു പറഞ്ഞത്. ഇതാണ് ബന്ധുക്കള്‍ക്ക് സംശയത്തിനിടയാക്കിയത്. വ്യാഴാഴ്ച രാത്രി 1 മണിയോടെയാണ് നാട്ടുകാര്‍ ഷഹനയുടെ മരണവിവരം മാതാപിതാക്കളെ അറിയിച്ചത്. ഷഹനയെ പലവട്ടം സജ്ജാദ് പല രീതിയില്‍ ഉപദ്രവിച്ചിരുന്നുവെന്ന് ഷഹനയുടെ സഹോദരന് പറഞ്ഞു. മുന്‍പും പല തവണ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇടപെട്ടു. എന്നാല്‍ അവഗണിക്കുകയാണുണ്ടായത്. ഒരു പ്രാവശ്യം പരാതി കൊടുക്കാന്‍ പോലീസ് സ്റ്റേഷനില്‍ പോകാന്‍ തയാറായപ്പോള്‍ സജ്ജാദും സുഹൃത്തുക്കളും ഇടപെട്ട് തിരികെ കൊണ്ടുവരികയായിരുന്നു. മരിച്ചുവെന്ന് അറിഞ്ഞ ശേഷം അളുകള്‍ എത്തുമ്പോള്‍ സജ്ജാദിന്റെ മടിയിലായിരുന്നു ഷഹന. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും സഹോദരന് പറഞ്ഞു. പിറന്നാളിനു വിരുന്നൊരുക്കി വയ്ക്കും,…
Read Moreഅന്ന് ഇന്റിമേറ്റ് സീനൊക്കെ ചെയ്യാൻ എനിക്ക് ഭയങ്കര ഇൻഹിബിഷൻ ആയിരുന്നു, ഇപ്പോഴാണെങ്കിൽ ഞാൻ കൂളായിട്ട് ചെയ്യും..! ശിവദ പറയുന്നു…
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശിവദ. 2009-ൽ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്കു കടന്നുവരവ്. 2011-ൽ ഫാസിൽ ചിത്രമായ ലിവിംഗ് ടു ഗെദർ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. അതിനുശേഷം തമിഴ് സിനിമകളിൽ അഭിനയിച്ചു. തുടർന്ന് 2015ൽ പുറത്തിറങ്ങിയ സുസു സുധി വാത്മീകം എന്ന ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചത് ശിവദയെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാക്കി. നടിയുടെ ഏറ്റവും പുതിയ ചിത്രമായ മേരി ആവാസ് സുനോ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ പഴയകാല മ്യൂസിക്ക് ആൽബത്തെ പറ്റി പറഞ്ഞ കാര്യമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സിനിമയിലെത്തുന്നതിന് മുന്‍പു തന്നെ ശിവദയുടെ ഒരു മ്യൂസിക്ക് ആൽബം വളരെ ഹിറ്റായിരുന്നു. മഴ എന്നായിരുന്ന ആ ആൽബത്തിന്റെ പേര്. 2010-ൽ ഏറെ ആഘോഷിക്കപ്പെട്ട പാട്ടായിരുന്നു ‘എന്തോ മൊഴിയുവാൻ ഉണ്ടാകുമീ…
Read Moreസ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപണം ! നടിയും യൂട്യൂബറും തമ്മില്‍ നടുറോഡില്‍ പൊരിഞ്ഞ അടി; വീഡിയോ വൈറല്‍…
തെലുങ്ക് നടി കരാട്ടെ കല്യാണിയും യൂട്യൂബര്‍ ശ്രീകാന്ത് റെഡ്ഡിയും തമ്മില്‍ നടുറോഡില്‍ പൊരിഞ്ഞ അടി. നടുറോഡില്‍ ഇരുവരും പരസ്പരം മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഹാസ്യവീഡിയോയില് സ്ത്രീയെ അപമാനിക്കുന്ന ഭാഗങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് കരാട്ടെ കല്യാണി യൂട്യൂബറെ ചോദ്യം ചെയ്യുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാക്കേറ്റം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഹാസ്യവീഡിയോയില് സ്ത്രീയെ അപമാനിക്കുന്ന ഭാഗങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് യൂട്യൂബറെ ചോദ്യം ചെയ്യുകയും ഇതിനെ ചൊല്ലിയുള്ള തര്‍ക്കം പരസ്പരമുള്ള അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ നടി ആക്രമിച്ചു എന്ന് കാട്ടി യൂട്യൂബര്‍ പോലീസില്‍ പരാതി നല്കി. നടി തിരിച്ചും പരാതി നല്‍കിയിട്ടുണ്ട്. രൂക്ഷമായ വാക്കേറ്റത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. ആദ്യം കുഞ്ഞിനെ കൈയില്‍ എടുത്തുനില്‍ക്കുന്ന കരാട്ടെ കല്യാണിയാണ് യൂട്യൂബറിന്റെ മുഖത്തടിച്ചത്. ഇതിന് പിന്നാലെ കല്യാണിയുടെ കൂടെ വന്ന മറ്റൊരാളും ശ്രീകാന്ത് റെഡ്ഡിയെ മര്‍ദ്ദിച്ചു. ഇതില്‍ കുപിതനായ ശ്രീകാന്ത്…
Read Moreപെണ്ണു കിട്ടാത്തവരുടേയും ചെക്കനെ കിട്ടാത്തവരുടേയും ശ്രദ്ധയ്ക്ക്… ഇങ്ങനെ ചെയ്താൽ വല്ല ഗുണവുമുണ്ടാകുമോ ? യുവതി ചെയ്തത്…
വിവാഹം കഴിക്കാൻ പെണ്ണു കിട്ടാതെ നടക്കുന്നവരുടേയും ചെക്കനെ കിട്ടാതെ നടക്കുന്നവരുടേയും ശ്രദ്ധയ്ക്ക്…. എന്തിനും ഏതിനും പരസ്യങ്ങളെ ആശ്രയിക്കുന്ന പുതിയ കാലത്ത് മാട്രിമോണിയൽ പരസ്യങ്ങളിൽ തപ്പിപരതിയിട്ടും ചെറുക്കനെ കിട്ടാതെ വന്നതോടെ ചെറുക്കനെ തേടി തെരുവിൽ പ്ലക്കാർഡും പിടിച്ചിറങ്ങിയ സുഡാനി യുവതിയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ചൂടേറിയ ചർച്ചകളിലൊന്ന്. തന്നെ വിവാഹം കഴിക്കാൻ സന്നദ്ധനായ യുവാവിനെ അന്വേഷിച്ച് സുഡാനി യുവതി പ്ലക്കാർഡും പിടിച്ച് സുഡാൻ തലസ്ഥാന നഗരിയായ ഖാർത്തൂമിൽ തിരക്കേറിയ മെയിൻ റോഡിലെ സിഗ്നലിനു സമീപം നിലയുറപ്പിച്ചത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. വരനെ ആവശ്യമുണ്ട്, ഞാൻ വിവാഹത്തിന് ആഗ്രഹിക്കുന്നു, ബഹുഭാര്യത്വം എനിക്ക് സമ്മതമാണ് എന്ന് രേഖപ്പെടുത്തിയ പ്ലക്കാർഡ് കൈയിൽ പിടിച്ചാണ് മുഖത്ത് കറുത്ത മാസ്ക് ധരിച്ച യുവതി സിഗ്നലിനു സമീപം നിലയുറപ്പിച്ചത്. തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് തന്നെ വിളിക്കാനായി തന്റെ മൊബൈൽ ഫോണ്‍ നന്പറും യുവതി പ്ലക്കാർഡിൽ രേഖപ്പെടുത്തിയിരുന്നു. വരനെ…
Read Moreനാവില്‍ വരുത്തിയ മാറ്റം! ഒരേ സമയം പെപ്സിയും കൊക്കകോളയും രുചിക്കാം; വൈറലായി പിളര്‍ന്ന നാവുള്ള യുവതി
തനിക്ക് പെപ്സിയും കൊക്കകോളയും ഒരേ സമയം രുചിക്കാനാകുമെന്ന് യുവതി. സ്വന്തം ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഇഷ്ടപ്പെടുന്ന ബ്രയാന മേരി ഷിഹാദെത്ത് എന്ന ദക്ഷിണ കാലിഫോര്‍ണിയന്‍ യുവതിയാണ് ഇത്തരമൊരു കാര്യം പറയുന്നത്. നാവില്‍ വരുത്തിയ മാറ്റം മൂലം തനിക്ക് ഒരേ സമയം വ്യത്യസ്തപ്പെട്ട സ്വാദുകള്‍ ആസ്വദിക്കാന്‍ കഴിയുന്നുണ്ടെന്നും അതൊരു വേറിട്ട അനുഭവമാണെന്നും യുവതി പറയുന്നു. പിളര്‍ന്ന നാവുകൊണ്ട് രണ്ട് ഗ്ലാസുകളില്‍ നിന്നായി ശീതളപാനീയങ്ങള്‍ കുടിക്കുന്ന ടിക് ടോക്ക് വീഡിയോയും യുവതി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനോടകം 293,000 ആളുകളാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞത്.
Read Moreആരാണ് പരാതി നല്‍കിയത് ? ഒസിഡി വൈദികന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജവാർത്ത; മദർ സുപ്പീരിയർ
തിരുവനന്തപുരം: ലത്തീൻ സഭാ വൈദികനെതിരെ സന്യാസിനിമാർ വനിതാ കമ്മീഷനു പരാതി നൽകി എന്ന പേരിൽ പ്രചരിക്കുന്നതു വ്യാജവാർത്തയാണെന്ന് ഒഐസി സന്യാസിനീ സമൂഹത്തിന്റെ പ്രൊവൻഷ്യൽ സുപ്പീരിയർ സിസ്റ്റർ തെരേസിറ്റ ഒഐസി പത്രക്കുറിപ്പിൽ അറിയിച്ചു. പ്രചരിപ്പിക്കുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണ്. ഒഐസി സന്യാസിനീ സമൂഹത്തിന്റെ സാന്റ ബിയാട്രീസ് കോൺവന്റിൽനിന്ന് എന്ന വിധത്തിൽ ഏകദേശം ഒരു വർഷം മുമ്പ് ഇതേ രീതിയിൽ ഒരു പരാതി സംസ്ഥാന വനിതാ കമ്മീഷനു ലഭിച്ചിരുന്നു. എന്നാൽ, ആരാണ് പരാതി നൽകിയതെന്നു പോലും അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല. നിക്ഷിപ്ത താത്പര്യക്കാരായ മറ്റാരോ സന്യാസിനിമാരുടെ പേരിൽ കെട്ടിച്ചമച്ചതാണ് പരാതി എന്ന നിഗമനത്തിലാണ് കമ്മീഷൻ അധികൃതരും ഒഐസി സന്യാസസഭാ നേതൃത്വവും എത്തിച്ചേർന്നത്. അതേ കത്തിന്റെ ചില ഭാഗങ്ങൾ പ്രചരിപ്പിച്ചുകൊണ്ടാണ് ഇപ്പോൾ ചില തത്പരകക്ഷികൾ വീണ്ടും വ്യാജവാർത്ത സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ഇത്തരമൊരു വിഷയത്തിൽ ഒഐസി സന്യാസിനീ സമൂഹത്തിലെ ആർക്കും…
Read Moreജോലി ചെയ്താൽ സമയത്ത് ശമ്പളമില്ലെങ്കിലും ശിക്ഷാ നടപടികൾക്ക് ഒട്ടും കാലതാമസമില്ല! മന്ത്രിക്കെതിരേ പോസ്റ്റിട്ട വനിതാ കണ്ടക്ടര്‍ക്ക് ശിക്ഷ
ചാത്തന്നൂർ: ജോലി ചെയ്താൽ സമയത്ത് ശമ്പളമില്ലെങ്കിലും കെഎസ്ആർടിസിയിൽ ശിക്ഷാ നടപടികൾക്ക് ഒട്ടും കാലതാമസമില്ല. പ്രത്യേകിച്ചും ഭരണപക്ഷ അംഗീകൃത യൂണിയനിൽപ്പെട്ടവരല്ലെങ്കിൽ ഒരു മയവുമില്ല. വനിതാ ജീവനക്കാരും ശിക്ഷയുടെ കയ്പ് നീര് കുടിച്ചേ പറ്റു. ജോലി ചെയ്തിട്ടും ശമ്പളം കിട്ടാത്തതിനെതിരെ പ്രതികരിച്ച വനിതാ കണ്ടക്ടർക്ക് കൈയോടെ ശിക്ഷയും ലഭിച്ചു. ശമ്പളം വൈകുന്നതിൽ പ്രതികരിച്ച് ഗതാഗത വകുപ്പുമന്ത്രിയ്ക്കെതിരെ വാട്സാപ്പ് ഗ്രൂപ്പിൽ കമന്റിട്ട തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ കണ്ടക്ടർ രേഖ അന്തിക്കാടിനെയാണ് ശിക്ഷാ നടപടിയുടെ ഭാഗമായി ചാത്തന്നൂർ ഡിപ്പോയിലേയ്ക്ക് സ്ഥലം മാറ്റിയത്. രേഖ അന്തിക്കാട് കെഎസ്ആർടിസിയിലെ എംപ്ലോയീസ് യൂണിയനി (എഐടിയുസി ) ലെ അംഗമാണ്. വനിതാ ജീവനക്കാരോട് പോലും മാനേജ്മെന്റ് നിർദയമാണ് ശിക്ഷ നടപടികൾ സ്വീകരിക്കുന്നതെന്ന് എംപ്ലോയീസ് യൂണിയൻ ഭാരവാഹികൾ പ്രതികരിച്ചു.
Read Moreറിഫ നേരിട്ട ശാരീരികവും മാനസികവുമായ പീഡനകാര്യങ്ങള്‍ അവര്‍ വിശദീകരിച്ചു! ഭര്‍ത്താവ് മെഹ്നാസിനായി അന്വേഷണം ഊര്‍ജിതം; ലുക്കൗട്ട് നോട്ടീസ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: ദുബായിയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹ്നാസിനായി അന്വേഷണം ഈര്‍ജിതം. ഇയാളെ കണ്ടെത്തുന്നതിനായി കാക്കൂർ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ചോദ്യം ചെയ്യുന്നതിനായി കാസര്‍ഗോട്ടെ ഇയാളുടെ വീട്ടില്‍ പോലീസ് സംഘം അന്വേഷിച്ചു ചെന്നെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് നോട്ടീസ് പുറപ്പെടുവിച്ചത്. റിഫയുടെ മൃതദേഹം ഖബര്‍സ്ഥാനില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്ത സാഹചര്യത്തിലാണ് പോലീസ് മെഹ്നാസിനെ തേടിയെത്തിയത്. എന്നാല്‍ ഇയാള്‍ സ്ഥലത്തുണ്ടായിരുന്നില്ല. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ കാക്കൂര്‍ പോലീസ് പീഡനം, കാലില്‍ ഇരുമ്പുവടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കല്‍ , ആത്മഹത്യാ പ്രേരണാകുറ്റം എന്നിവയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണാകുറ്റത്തിന് മെഹ്നാസിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. റിഫയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയതിന്റെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് താമരശേരി ഡിവൈഎസ്പി ടി.കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം. കണ്ണൂരിലെ കെമിക്കല്‍ ലാബിലേക്ക്…
Read Moreമകളെ പണത്തിനു വേണ്ടി കൊന്നതെന്ന് ഷഹനയുടെ മാതാവ് ! ഷഹന ഇന്‍സ്റ്റഗ്രാമില്‍ അവസാനം പോസ്റ്റ് ചെയ്ത സ്റ്റോറി നല്കുന്ന സൂചന…
കോഴിക്കോട് പറമ്പില്‍ ബസാറിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മോഡലും നടിയുമായ ഷഹനയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. ഇന്നലെ വൈകുന്നേരമാണ് ഷഹന അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ഇന്ന് അവളുടെ ഇരുപതാം പിറന്നാളാണ്. പിറന്നാള്‍ ആഘോഷിക്കാന്‍ വീട്ടിലേക്ക് വരണമെന്ന് മകള്‍ പറഞ്ഞിരുന്നു, സന്തോഷത്തോടെയാണ് സംസാരിച്ചത്. പിന്നീട് രാത്രി മൂത്ത മകന്റെ ഫോണിലേക്ക് നാട്ടുകാര്‍ വിളിച്ചാണ് മരണ വിവരം അറിയിക്കുന്നത്, പിറന്നാളിന് സന്തോഷത്തോടെ വീട്ടിലേക്ക്ക്ഷണിച്ച മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും അവളെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്നും ഷഹനയുടെ മാതാവ് മാധ്യമങ്ങളോടു പറഞ്ഞു. ഒന്നര വര്‍ഷം മുമ്പായിരുന്നു കോഴിക്കോട് സ്വദേശി സജാദുമായുള്ള ഷഹനയുടെ വിവാഹം. അന്ന് ഖത്തറില്‍ ജോലി ചെയ്യുകയായിരുന്നു സജാദ്. വിവാഹ ശേഷമാണ് ഷഹന മോഡലിംഗില്‍ സജീവമായത്. ഒരു തമിഴ് സിനിമയിലും നിരവധി പരസ്യങ്ങളിലും അഭിനയിച്ചു. എന്നാല്‍ ഷഹനയ്ക്ക് വരുമാനം ലഭിച്ചു തുടങ്ങിയതോടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന്…
Read More