പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിനെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കാനും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനും അമ്മയ്ക്കും എതിരേ ഇലവുംതിട്ട പോലീസ് കേസെടുത്തു. ഇലവുംതിട്ട, നെടിയകാല, രവി നിവാസിൽ അശോകൻ രവീന്ദ്രൻ (33), മാതാവ് മീനാക്ഷി (75) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇലവുംതിട്ട, മുടവനാൽ വീട്ടിൽ ആര്യ രമേശാണ് പരാതിക്കാരി. ബുധനാഴ്ച രാവിലെ 7.30നാണ് കേസിനാസ്പദമായ സംഭവം. യൂത്ത് കോണ്‍ഗ്രസ് മെഴുവേലി മണ്ഡലം വൈസ് പ്രസിഡന്റ്് കൂടിയായ ആര്യ തന്റെ വീടു പണി നടക്കുന്ന സ്ഥലത്തേക്കുള്ള വഴിയിൽ അയൽവാസിയായ അശോകൻ, മീനാക്ഷി എന്നിവർ കരിങ്കല്ലുകൾ വച്ച് തടസപ്പെടുത്തിയ വിവരം അറിഞ്ഞ് കല്ലുകൾ നീക്കം ചെയ്യാൻ എത്തിയതായിരുന്നു. ഇതു കണ്ട പ്രതികൾ പരാതിക്കാരിയെ മോശമായ ഭാഷയിൽ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്പിക്കാൻ ശ്രമിക്കുകയും തുടർന്ന് കൂട്ടിൽ കിടന്ന രണ്ട് പട്ടികളെ അഴിച്ചു കൊണ്ടു വന്നു കടിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.…
Read MoreDay: May 13, 2022
കുമരകത്തുനിന്നും രണ്ടാഴ്ച മുമ്പ് കാണാതായ 20 കാരനെയും വിദ്യാർഥിനിയെയും കോയമ്പത്തൂരിൽനിന്നും കണ്ടെത്തി; യുവാവ് നാടുവിട്ടത് പിതാവിന്റെ സ്കൂട്ടറില്‍
കുമരകം: കുമരകത്തുനിന്നും രണ്ടാഴ്ച മുന്‍പ് കാണാതായ 20 കാരനെയും പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയേയും കുമരകം പോലീസ് കോയന്പത്തൂരിൽനിന്നും കണ്ടെത്തി. ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കും. വിദഗ്ധമായ അന്വേഷണത്തിലൂടെയാണു കുമരകം പോലീസ് ഇവരെ കണ്ടെത്തിയത്. കാണാതായതിനെ തുടർന്ന് ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പലയിടങ്ങളിൽവച്ചും ഇവരെ കണ്ടെത്തിയതായി ഫോണ്‍ സന്ദേശം ലഭിച്ച് ബന്ധുക്കളും പോലീസും നിരവധിയിടങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു. ഇവർ ഉപയോഗിച്ച മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിനെ തുടർന്ന് ദിവസങ്ങൾക്കു മുന്‍പ് ഇവർ ഊട്ടിയിലൂടെ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. പിന്നീട് ഇവരുടെ മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നതിനാൽ ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നിടും കേരളത്തിനു വെളിയിൽ തുടർന്ന അന്വേഷണത്തിനൊടുവിലാണ് ഇവരെ ഇന്നലെ കണ്ടെത്താനായത്. യുവാവ് പിതാവിന്റെ സ്കൂട്ടറിലാണു കാമുകിയായ 16 കാരിയേയും കൊണ്ട് നാടുവിട്ടത്. പിന്നീട് സ്കൂട്ടർ വൈറ്റിലയിൽനിന്നും കണ്ടെത്തിയിരുന്നു. യുവാവിനെയും വിദ്യാർഥിനിയെയും സുരക്ഷിതരായി…
Read Moreമോഷണത്തിന് പോകുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാറില്ല, കിട്ടുന്ന പണം തുല്യമായി വീതിച്ച ശേഷം പിരിയുന്നു! അന്തർജില്ല മോഷണസംഘത്തിലെ അഞ്ചു പേർ പിടിയിൽ
ഹരിപ്പാട്: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അഞ്ചംഗ സംഘം പോലീസ് പിടിയിൽ. കാവിൽപ്പടി, ഏവൂർ കണ്ണമ്പള്ളിൽ ദേവി ക്ഷേത്രങ്ങളിലെ മോഷണവുമായി ബന്ധപ്പെട്ട് അന്തർ ജില്ലാ മോഷണ സംഘതിലെ അഞ്ചുപേരെ കരീലകുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലെ പത്തോളം മോഷണ കേസുകളിൽ ഇവർക്കെതിരേ കേസ് രെജിസ്റ്റർ ചെയ്തു. ആലപ്പുഴ തുമ്പോളിയിൽ താമസിച്ചു വരികയായിരുന്ന കോട്ടയം സ്വദേശിയായ പൂവരണി ജോയ് എന്ന ജോസഫ്, ആലപ്പുഴ കാട്ടൂർ സ്വദേശി സെബാൻ എന്ന സെബാസ്റ്റ്യൻ, ഇടുക്കി അടിമാലി പടിക്കുപ്പ സ്വദേശി രമേശ്, ഇടുക്കി കല്ലാർ സ്വദേശി വിഷ്ണു, പത്തനംതിട്ട വാഴമുട്ടം സ്വദേശി അമ്പി എന്ന ഗിരീഷ് എന്നിവരെയാണ് കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. കഴിഞ്ഞ രണ്ടര വർഷകാലമായി തൃശൂർ മുതൽ കൊല്ലം വരെ വിവിധ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലും കടകളിലും മോഷണം നടത്തിയിട്ടുള്ളതായി സംഘം…
Read Moreപ്രതീക്ഷിച്ച പുറത്താക്കല്‍! ലക്ഷ്യം മനസിലൊളിപ്പിച്ച് കെ.വി. തോമസ്; കെ.വി. തോമസ് ഇടതുവേദിയിലേക്ക് നടന്നുകയറിയത് സഖാവ് വിളികള്‍ക്കിടെ…
സ്വന്തം ലേഖകൻ കൊച്ചി: രോഗി ഇച്ഛിച്ചതും വൈദ്യന് കല്പിച്ചതും എന്നു പറയുന്നതുപോലെയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിനെ പുറത്താക്കിയ കോണ്‍ഗ്രസ് നടപടി. തൃക്കാക്കര നിയോജകമണ്ഡലം എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാനുള്ള കെ.വി. തോമസിന്റെ തീരുമാനം വന്നപ്പോള്‍ മുതല്‍ ഏതു നിമിഷവും പുറത്താക്കല്‍ പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നതാണ്. കണ്‍വന്‍ഷനു മുമ്പോ ശേഷമോ എന്നതു മാത്രമായിരുന്നു അവശേഷിക്കുന്ന ആകാംക്ഷ. അതിന് ഉത്തരം ഇന്നലെ കെ.വി. തോമസിന്റെ പ്രസംഗത്തിനു പിന്നാലെ കെപിസിസിസി പ്രസിഡന്റിന്റെ അറിയിപ്പായി എത്തുകയും ചെയ്തു. കെ.വി. തോമസിന്റെ ഭാഗത്തുനിന്ന് ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കുന്ന പല പ്രസ്താവനകളും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിയും വരെ അദ്ദേഹത്തെ പുറത്താക്കേണ്ടതില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ മുന്‍ തീരുമാനം. രക്തസാക്ഷി പരിവേഷം നല്കുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇടതുസ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പു കണ്വന്ഷന് വേദിയിലെത്തി കോണ്‍ഗ്രസിനെതിരേ ആഞ്ഞടിക്കുകയും പിണറായി വിജയനെ വാനോളം പുകഴ്ത്തുകയും ചെയ്ത…
Read Moreഒരുവര്‍ഷമായി മന്ത്രിയില്‍ നിന്നു തനിക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ ഏറെ! ആരോഗ്യമന്ത്രിക്കെതിരേ പൊട്ടിത്തെറിച്ച് ഡെപ്യൂട്ടി സ്പീക്കര്‍
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ പൊട്ടിത്തെറിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ഒടുവില്‍ സംസ്ഥാന മന്ത്രിസഭ വാര്‍ഷികത്തിന്റെ ജില്ലാതല പരിപാടിയില്‍ നേരിട്ട അവഗണനയാണ് മന്ത്രിക്കെതിരേ പ്രതികരിക്കാന്‍ നിര്‍ബന്ധിതനായതെന്ന് ചിറ്റയം ഗോപകുമാര്‍ രാഷ്ട്രദീപികയോടു പറഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷമായി മന്ത്രിയില്‍ നിന്നു തനിക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ ഏറെയാണ്. എന്നാല്‍ ഇക്കാര്യങ്ങളില്‍ പരസ്യ പ്രതികരണത്തിനു തയാറായിരുന്നില്ല. കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ നടന്ന ജില്ലാതല വാര്‍ഷിക പരിപാടിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായ തന്നെ മനഃപൂര്‍വം ഒഴിവാക്കാന്‍ ശ്രമം നടന്നു. തന്നെയുമില്ല ജില്ലാതല വാര്‍ഷിക പരിപാടികള്‍ ജില്ലയിലെ മറ്റ് എംഎല്‍എമാരുമായോ എല്‍ഡിഎഫുമായോ കൂടിയാലോചന നടത്തിയല്ല ക്രമീകരിച്ചത്. മന്ത്രിസഭ വാര്‍ഷികവുമായി ബന്ധപ്പെട്ട എന്റെ കേരളം പരിപാടിയുടെ ഉദ്ഘാടന നോട്ടീസില്‍ പേരു വച്ചിട്ടുണ്ടെന്നതിന്റെ പേരില്‍ യോഗത്തില്‍ പങ്കെടുക്കേണ്ടയാളല്ല താനെന്ന് ചിറ്റയം പറഞ്ഞു. തലേന്നു രാത്രിയാണ് ജില്ലാ കളക്ടര്‍ തന്നെ ക്ഷണിക്കുന്നത്. ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്നു താന്‍ തന്നെ തീരുമാനിച്ചതാണ്. ഇന്നലെ…
Read Moreപാരമ്പര്യ വൈദ്യന്റെ കൊലപാതകം ! ഷൈബിന്റെ ഭാര്യയും പ്രതിയായേക്കും; ഷൈബിന്റെ വളർച്ച അധോലോകത്തെ പോലും ഞെട്ടിക്കുന്ന തരത്തില്‍; സംഭവത്തിൽ ചുരുളഴിയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ….
നിലന്പൂർ: മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യത്തിനായി പാരമ്പര്യ വൈദ്യനെ നിലമ്പൂരിൽ കൊല ചെയ്യത സംഭവത്തിൽ ചുരുളഴിയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കുറ്റകൃത്യങ്ങളുടെ പരന്പരതന്നെയാണ് ഷൈബിനുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഇതിനിടെ മുഖ്യ പ്രതി ഷൈബിൻ അഷ്റഫിന്റെ ഭാര്യയെ നിലമ്പൂർ മുക്കട്ടയിലെ വീട്ടിലെത്തിച്ച് മൊഴിയെടുത്തു. ഷാബാ ഷെരീഫ് കൊല്ലപ്പെട്ട ദിവസം നിലമ്പൂരിലെ വീട്ടിൽ ഉണ്ടായിരുന്നുവെന്ന ഭാര്യയുടെ മൊഴിയിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. അതിനാൽ ഭാര്യയും ഈ കേസിൽ പ്രതിസ്ഥാനത്തേക്ക് എത്താനാണ് സാധ്യത. ഇതിനിടെ മൈസൂരു സ്വദേശിയായ വൈദ്യർ ഷാബാ ഷെരീഫിനെ മുക്കട്ടയിലെ ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ ചങ്ങലക്കിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തി വെട്ടിനുറുക്കി പ്ലാസ്റ്റിക്ക് ചാക്കിൽ കെട്ടി ചാലിയാർ പുഴയിൽ വലിച്ചെറിഞ്ഞ കേസിലെ കൂട്ടുപ്രതി തങ്ങളകത്ത് നൗഷാദിനെ മഞ്ചേരി കോടതിയിൽ നിന്നു പോലീസ് കസ്റ്റഡിയിൽ വാങ്ങി. കൊല നടന്ന മുക്കട്ടയിലെ ഷൈബിൻ അഷ്റഫിന്റെ വീട്ടിലും, മൃതദേഹം വലിച്ചെറിഞ്ഞ ചാലിയാർ പുഴയിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.…
Read Moreപെട്ടെന്നുള്ള പ്രകോപനം കൊലപാതകത്തിൽ കലാശിച്ചു ! 15നു വിദേശത്തെ ജോലിക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു ഇരുവരുമെന്ന് ബന്ധുക്കൾ
അയർക്കുന്നം: സുധീഷിന്റെ പെട്ടെന്നുള്ള പ്രകോപനമാകാം കൊലപാതത്തിലേക്കു നയിച്ചതെന്നു സംശയിക്കുന്നതായി പോലീസ്. ഇന്നലെ രാവിലെ ഒന്‍പതോടെ മരിച്ച സുധീഷിന്റെ മാതാവാണ് മരണ വിവരം പ്രദേശവാസികളെ അറിയിക്കുന്നത്. ഫോറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടത്തിയതിനു 24 മണിക്കൂർ മുന്‍പു മരണം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇൻക്വസ്റ്റും പോലീസ് നടപടിക്രമങ്ങൾക്കും ശേഷം ഇരുമൃതദേഹങ്ങളും ഇന്നലെ വൈകുന്നേരം അഞ്ചോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടം നടത്തുന്നതിനായി കൊണ്ടുപോയിരുന്നു. ഇന്നു പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കുന്ന മൃതദേഹം ഇന്നു വൈകുന്നേരം നാലിനു വീട്ടുവളപ്പിൽ സംസ്കരിക്കും. 15നു വിദേശത്തെ ജോലിക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു ഇരുവരുമെന്ന് ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ചയാണ് ദന്പതികളെ അവസാനമായി അയൽവാസികൾ കണ്ടത്. വിദേശത്തേക്കു പോകേണ്ട ആവശ്യത്തിനായി തിരുവനന്തപുരത്തേക്കു പോയെന്നു ബന്ധുക്കൾ കരുതിയതിനാൽ ഇവരെ ബുധനാഴ്ച അന്വേഷിച്ചില്ല. ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമൊന്നുമുണ്ടായിരുന്നില്ല. ബുധനാഴ്ച വൈകുന്നേരത്തോടെ സുധീഷിന്റെ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫായതോടെയാണ് വിവരങ്ങൾ അന്വേഷിക്കുന്നതിനായി സുധീഷിന്റെ…
Read Moreദമ്പതികളുടെ ദുരൂഹമരണം! ഭർത്താവിന്റെ സംശയരോഗവും ഭാര്യയുടെ ഫോൺവിളികളും; സുധീഷ് എഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
അയർക്കുന്നം: അയർക്കുന്നത്തെ ദന്പതികളുടെ ദുരൂഹമരണത്തിനു പിന്നിൽ ഭർത്താവിന്റെ സംശയരോഗവും ഭാര്യയുടെ ഫോണ്‍ വിളികളുമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. അമയന്നൂർ ഇല്ലിമൂലയിൽ പതിക്കൽത്താഴെ പ്രഭാകരന്റെ മകൻ സുധീഷ് (40), ഭാര്യ ടിന്റു (34) എന്നിവരെയാണ് ഇന്നലെ രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് സുധീഷ് എഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഭാര്യയെ സംശയിച്ചിരുന്നതു സംബന്ധിച്ചുള്ള വിവരങ്ങളുണ്ടായിരുന്നതായാണ് പുറത്തുവരുന്ന വിവരം. ടിന്റുവിന്റെ ഫോണിലേക്കു നിരന്തരമായി എത്തിയ ഫോണ്‍ കോളുകളാണ് ഇരുവരും തമ്മിലുള്ള പ്രശ്നത്തിനു കാരണമെന്നും ഇതായിരിക്കാം ടിന്റുവിന്റെ കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണു പോലീസ് പറയുന്നത്. മുന്‍പും ടിന്റുവിനു വരുന്ന ഫോണ്‍ കോളുകളുടെ പേരിൽ സുധീഷ് പ്രശ്നമുണ്ടാക്കിയിരുന്നു. ഇരുവരും തമ്മിൽ മിക്കപ്പോഴും വളക്കിടാറുണ്ടായിരുന്നതായി അയൽപക്കത്തുള്ളവരും പറയുന്നു. സുഹൃത്തിനെ ഫോണിൽ വിളിക്കരുതെന്നു സുധീഷ് ടിന്റുവിനെ വിലക്കിയിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണു കൊലപാതകത്തിലും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് ആത്മഹത്യാക്കുറിപ്പിൽ…
Read Moreനിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും..! യുവതിയും യുവാവും തീ കൊളുത്തി മരിച്ച സംഭവം പുറത്തറിയുന്നത് മണ്ണെണ്ണ ദേഹത്തുവീണ മകള്‍ ഇറങ്ങി ഓടിയപ്പോള്‍…
നെടുമങ്ങാട്: യുവതിയും യുവാവും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ആനാട് ബാങ്ക് ജംഗ്ഷനിലെ നളന്ദ ടവറിലെ വാടകയ്ക്കു താമസിക്കുന്ന ആനാട് സ്വദേശികളായ അഭിലാഷ് ( 38), ബീന (30) എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം നാലിനായിരുന്നു സംഭവം.സംഭവ സമയം വീട്ടിൽ നിന്നും ഇറങ്ങിയോടിയ ആറുവയസുള്ള മകളാണ് ഇരുവരും തീകൊളുത്തിയ വിവരം സമീപത്തെ ഫ്ലാറ്റിലെ താസക്കാരെ അറിയിച്ചത്. തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല രണ്ട് പേരുടേയും മൃതദേഹങ്ങൾ രണ്ട് മുറികളിലായാണ് കാണപ്പെട്ടത്. ഗൾഫിലായിരുന്ന അഭിലാഷ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഇവർ തമ്മിൽ ഇന്നലെയും സംഭവദിവസവും വഴക്കിട്ടതായി മകൾ പറഞ്ഞു. വഴക്കിനിടയിൽ ബിന്ദു മണ്ണെണ്ണ എടുത്ത് മൂവരുടേയും ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. തുടർന്ന് തീപ്പെട്ടി ഉരക്കാൻ തുടങ്ങിയപ്പോൾ മകൾ പുറത്തേക്കിറങ്ങിയോടി സമീപത്തുള്ളവരെ വിവരം അറിയിക്കുകയുമായിരുന്നു. ബിന്ദുവിന്റെ ആദ്യവിവാഹ ബന്ധം…
Read Moreഈ മരത്തില്‍ എത്ര മൃഗങ്ങളുണ്ട് ? കണ്ടുപിടിക്കാമോ ? ഒറ്റമരത്തിൽ 59 മൃഗങ്ങളെ തീർത്ത് പാപ്പച്ചൻ
കൽപ്പറ്റ: എന്റെ കേരളം പ്രദർശന നഗരിയിലെ കാർഷികമേളയിൽ എത്തുന്നവർക്ക് കൗതുകം പകരുകയാണ് മേളയിൽ ഒരുക്കിയ മരശിൽപം. ഈട്ടി മരത്തിന്റെ കുറ്റിയിൽ തീർത്ത ഒറ്റ ശിൽപ്പത്തിൽ 59 മൃഗങ്ങളെ സൂഷ്മമായി കാണാം. ഈസാ മുഹമ്മദ് എന്ന പാപ്പച്ചനാണ് ഈ അസാധാരണ മരശിൽപത്തിന് ജീവൻ നല്‍കിയത്. അന്പലവയൽ സ്വദേശിയായ അജിതോമസാണ് സഹോദരന്റെ വീട് നിർമ്മിക്കാനായി മണ്ണ് നീക്കിയപ്പോൾ കിട്ടിയ വലിയ മരക്കുറ്റി ശിൽപമുണ്ടാക്കാൻ ഈസാ മുഹമ്മദിന് കൈമാറിയത്. ശിൽപ്പമുണ്ടാക്കി കഴിഞ്ഞപ്പോൾ വ്യത്യസ്ഥ വ്യാഖ്യാനങ്ങളാണ് ശിൽപത്തിന് കൈവന്നത്. നോഹയുടെ പേടകം തുറന്നപ്പോൾ പുറത്തേക്ക് വന്ന മൃഗങ്ങൾ, വസുധൈവ കുടുംബകം, അങ്ങനെ വ്യത്യസ്ഥമായ പ്രമേയങ്ങളാണ് ശിൽപി ശിൽപത്തിന് നൽകിയത്. കഴുകൻ, ചെന്പോത്ത്, വേഴാന്പൽ, കുരങ്ങ്, പോത്ത് അങ്ങനെ പോകുന്നു മരശിൽപത്തിലെ ജീവികളുടെ നിര. ശിൽപത്തെ സൂക്ഷിച്ച് നിരീക്ഷിച്ചാൽ കാണാൻ കഴിയുന്ന വിധത്തിൽ മരത്തിൽ ഉളി കൊണ്ട് കൊത്തിയെടുത്തതാണ് ഈ രൂപങ്ങളെല്ലാം.
Read More