മകളെ പണത്തിനു വേണ്ടി കൊന്നതെന്ന് ഷഹനയുടെ മാതാവ് ! ഷഹന ഇന്‍സ്റ്റഗ്രാമില്‍ അവസാനം പോസ്റ്റ് ചെയ്ത സ്‌റ്റോറി നല്‍കുന്ന സൂചന…

കോഴിക്കോട് പറമ്പില്‍ ബസാറിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മോഡലും നടിയുമായ ഷഹനയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്.

ഇന്നലെ വൈകുന്നേരമാണ് ഷഹന അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ഇന്ന് അവളുടെ ഇരുപതാം പിറന്നാളാണ്.

പിറന്നാള്‍ ആഘോഷിക്കാന്‍ വീട്ടിലേക്ക് വരണമെന്ന് മകള്‍ പറഞ്ഞിരുന്നു, സന്തോഷത്തോടെയാണ് സംസാരിച്ചത്.

പിന്നീട് രാത്രി മൂത്ത മകന്റെ ഫോണിലേക്ക് നാട്ടുകാര്‍ വിളിച്ചാണ് മരണ വിവരം അറിയിക്കുന്നത്, പിറന്നാളിന് സന്തോഷത്തോടെ വീട്ടിലേക്ക്ക്ഷണിച്ച മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും അവളെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്നും ഷഹനയുടെ മാതാവ് മാധ്യമങ്ങളോടു പറഞ്ഞു.

ഒന്നര വര്‍ഷം മുമ്പായിരുന്നു കോഴിക്കോട് സ്വദേശി സജാദുമായുള്ള ഷഹനയുടെ വിവാഹം. അന്ന് ഖത്തറില്‍ ജോലി ചെയ്യുകയായിരുന്നു സജാദ്.

വിവാഹ ശേഷമാണ് ഷഹന മോഡലിംഗില്‍ സജീവമായത്. ഒരു തമിഴ് സിനിമയിലും നിരവധി പരസ്യങ്ങളിലും അഭിനയിച്ചു.

എന്നാല്‍ ഷഹനയ്ക്ക് വരുമാനം ലഭിച്ചു തുടങ്ങിയതോടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത് നിര്‍ത്തുകയായിരുന്നു.

തുടര്‍ന്ന് ഷഹനക്ക് കിട്ടുന്ന പണം മുഴുവന്‍ ഭര്‍ത്താവ് സജാദാണ് ചെലവാക്കിയിരുന്നതെന്നും ഷഹനയുടെ മാതാവ് ഉവൈമ പറഞ്ഞു.

25 പവന്‍ സ്വര്‍ണം സ്ത്രീധനം വിവാഹ സമയത്ത് സജാദിന്റെ വീട്ടുകാര്‍ ചോദിച്ചുവാങ്ങിയിരുന്നു. കൂടുതല്‍ സ്ത്രീധനത്തിനായി ഭര്‍ത്താവിന്റെ വീട്ടുകാരും ഷഹനയെ പീഡിപ്പിച്ചിരുന്നെന്നും ഷഹനയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

ഇക്കാര്യങ്ങള്‍ എല്ലാം ഷഹന വീട്ടില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് പലതവണ കോഴിക്കോട്ടെത്തി ഷഹനയെ കാണാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും അനുവദിച്ചില്ല. തുടര്‍ന്ന് തിരികെ പോരേണ്ടി വന്നു.

രണ്ട് മാസം മുമ്പാണ് ഭര്‍തൃവീട്ടിലെ പീഡനം സഹിക്കവയ്യാതെ വാടകവീട്ടിലേക്ക് മാറിയെന്ന കാര്യം ഷഹാന വീട്ടില്‍ അറിയിക്കുന്നത്.

വാടക വീട്ടിലേക്ക് മാറിയെങ്കിലും ഭര്‍ത്താവ് പണത്തിന് വേണ്ടി ഷഹാനയെ നിരന്തരം ഉപദ്രവിച്ചിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.

കൊലപാതകം നടത്താന്‍ ഭര്‍ത്താവിനെ ബന്ധുക്കളും സഹായിച്ചുവെന്ന് ഷഹനയുടെ ബന്ധുക്കള്‍ക്ക് സംശയമുണ്ട്.

കുറച്ച് ദിവസം മുമ്പ് ഭര്‍ത്താവ് ഉപദ്രവിച്ചതിനെ തുടര്‍ന്ന് ഷഹന വീട്ടില്‍ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് പരാതി നല്‍കാനായി ഇറങ്ങി ഓടിയിരുന്നു.

അന്ന് ഭര്‍ത്താവ് സജാദിന്റെ സുഹൃത്തുക്കള്‍ ഷഹനയെ വാഹനത്തില്‍ പിന്തുടര്‍ന്ന് എല്ലാം പരിഹരിക്കാം എന്ന് പറഞ്ഞ് വണ്ടിയില്‍ കയറ്റി തിരിച്ച് കൊണ്ടുപോരുകയായിരുന്നു.

മുമ്പും സമാനമായ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജനലഴിയില്‍ തൂങ്ങിയ നിലയിലാണ് ഷഹനയുടെ മൃതദേഹം കണ്ടത്.

ഭര്‍ത്താവ് സജാദ് തനിച്ചോ മറ്റാരുടെയെങ്കിലും സഹായത്തോടെയോ ഷഹനയെ കൊന്ന ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ മൃതദേഹം ജനല്‍ കമ്പിയില്‍ കെട്ടിത്തൂക്കിയതാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

ഷഹനയെ ഭര്‍ത്താവ് നിരന്തരം ഉപദ്രിവിച്ചിരുന്നത് സുഹൃത്തുക്കളുടെ പിന്തുണയോടെ ആയിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.

ഷഹന അവസാനമായി അഭിനയിച്ച പരസ്യത്തിന്റെ പ്രതിഫലമായി കിട്ടിയ ചെക്ക് ഷഹനയുടെ കയ്യില്‍ ഉണ്ടായിരുന്നു. ഭര്‍ത്താവ് ഇത് ആവശ്യപ്പെട്ടെങ്കിലും ഷഹന നല്‍കിയില്ല.

ഇത് കൊടുത്തില്ലെങ്കില്‍ കൊല്ലുമെന്ന് സജാദ് ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം ഷഹന തന്നോട് പറഞ്ഞിട്ടുണ്ട്, ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ അത് തന്നില്ലെങ്കില്‍ പണത്തിന് വേണ്ടി അവളെ കൊല്ലുമെന്ന് തന്നോട് സജാദ് പറഞ്ഞിട്ടുണ്ടെന്നും ഷഹനയുടെ മാതാവ് പറയുന്നു.

ഷഹനയുടെ മരണ വിവരം ഭര്‍ത്താവോ ഭര്‍ത്തൃവീട്ടുകാരോ തങ്ങളെ അറിയിച്ചിട്ടില്ലെന്നും സംഭവത്തില്‍ ദുരൂഹത ഉള്ളത് കൊണ്ടാണ് ഇക്കാര്യം അവര്‍ മറച്ച് വെച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

ഇന്നലെ രാത്രിയാണ് ഷഹനയെ കോഴിക്കോട്ടെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനലഴിയിലെ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം.

അസ്വാഭാവിക മരണമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആര്‍ഡിഓയുടെ സാന്നിധ്യത്തിലാണ് ഷഹനയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുക.

ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവ് സജാദിനെ ചേവായൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും ഷഹന സജീവമായിരുന്നു.

”നിങ്ങളുടെ ചിരിയെ കൊല്ലുന്ന ആളുകള്‍ക്കു വേണ്ടി നിങ്ങള്‍ ഒരിക്കലും കണ്ണീര്‍ വാര്‍ക്കരുത്” എന്നു പറയുന്ന ഒരു വീഡിയോയായിരുന്നു ഷഹാനയുടെ അവസാനത്തെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി…

Related posts

Leave a Comment