തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരില്‍ സത്യപ്രതിജ്ഞ ചെയ്ത 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കി. നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്. പി. ദീപക് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. ഭരണഘടനാ ചട്ടങ്ങൾ അനുസരിച്ച് അംഗങ്ങളെ അയോഗ്യരാക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി കൗണ്‍സിലര്‍മാര്‍ ‘ഗുരുദേവ നാമത്തില്‍, ഉദിയന്നൂര്‍ ദേവിയുടെ നാമത്തില്‍, കാവിലമ്മയുടെ നാമത്തില്‍, ഭഗവത് നാമത്തില്‍, ശ്രീപത്മനാഭ സ്വാമിയുടെ നാമത്തില്‍, ഭാരതാംബയുടെ നാമത്തില്‍, എന്റെ പ്രസ്ഥാനത്തിലെ ബലിദാനികളുടെ പേരില്‍, ഭാരത മാതാവിന്റെ നാമത്തില്‍, തിരുവല്ലം പരശുരാമന്റെ നാമത്തില്‍, ആറ്റുകാല്‍ അമ്മയുടെ നാമത്തില്‍, ശ്രീ ഇരുംകുളങ്ങര ദുര്‍ഗ ഭഗവതിയുടെ നാമത്തില്‍, പത്മനാഭന്റേയും ശ്രീ മഹാവിഷ്ണുവിന്റേയും നാമത്തില്‍, ശ്രീകണ്ഠേശ്വരന് അമ്മയപ്പന് നാമത്തില്‍, അയ്യപ്പ നാമത്തില്‍, കാര്യവട്ടം ശ്രീ ധര്‍മ…
Read MoreDay: June 24, 2026
തൊള്ളായിരം ഷാപ്പില്‍നിന്ന് ഭക്ഷണം കഴിച്ച അഞ്ച് യുവാക്കള്ക്കുകൂടിഭക്ഷ്യവിഷബാധ; മൂന്ന് യുവാക്കള്‍ ആശുപത്രിയില്‍
കുമരകം: അയ്മനം പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള തൊള്ളായിരം ഷാപ്പില്‍നിന്ന് ഭക്ഷണം കഴിച്ച കൂടുതല്‍ യുവാക്കള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. മണര്‍കാട്, ആര്‍പ്പൂക്കര, വടവാതൂര്‍ സ്വദേശികളായ അഞ്ച് യുവാക്കള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. ഇവരില്‍ മണര്‍കാട് പാലയ്ക്കാട്ട് ജിന്‍സ് (35), സഹോദരന് ജിതിന് (31), ആര്‍പ്പൂക്കര പാവനമാലി അഖില്‍ (30) എന്നിവര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഘത്തിലുണ്ടായിരുന്ന വടവാതൂര്‍ സ്വദേശികളായ മൂന്നു പേരില്‍ രണ്ട് പേര്‍ക്കാണ് ഭക്ഷ്യ വിഷബാധ. ഇവര്‍ രണ്ടു പേരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഷാപ്പിലെ ഭക്ഷണം കഴിക്കാതിരുന്ന യുവാവിന് രോഗബാധയുണ്ടായില്ല. ജിന്‍സും ജിതിനും മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയിലും അഖില്‍ അയ്മനം ഗ്രേയ്സ് ആശുപത്രിയിലുമാണു ചികിത്സയില്‍ കഴിയുന്നത്.
Read Moreഹായ്, ഹാലണ്ട്… ഹാലണ്ട് ഡബിളില്‍ നോര്‍വെ രണ്ടാം ജയത്തോടെ നോക്കൗട്ടില്‍
ന്യൂജഴ്സി: ഇരട്ടഗോള്‍ നേടിയ സൂപ്പര്‍ താരം എര്‍ലിംഗ് ഹാലണ്ടിന്റെ തോളിലേറി നോര്‍വെ ഫിഫ 2026 ലോകകപ്പ് നോക്കൗട്ടില്‍. ഗ്രൂപ്പ് ഐയിലെ രണ്ടാം മത്സരത്തില്‍ നോര്‍വെ 3-2ന് സെനഗലിനെ കീഴടക്കി. ആദ്യമത്സരത്തില്‍ നോര്‍വെ 4-1ന് ഇറാക്കിനെ തോല്‍പ്പിച്ചിരുന്നു. 1998നുശേഷം ആദ്യമായാണ് നോര്‍വെ ഫിഫ ലോകകപ്പ് വേദിയില്‍ എത്തുന്നത്. 98ല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ച നോര്‍വെ, ഇത്തവണ റൗണ്ട് ഓഫ് 32ല്‍ ഇടം നേടിക്കഴിഞ്ഞു. മാര്‍ക്കസ് ഹോംഗ്രെന് പെഡേഴ്സണിന്റെ ഗോളില്‍ 43-ാം മിനിറ്റില്‍ നോര്‍വെ ലീഡ് നേടി. ഒരു ഗോളിന്റെ ലീഡുമായി ഒന്നാം പകുതി അവസാനിപ്പിച്ച നോര്‍വെയ്ക്കായി 48-ാം മിനിറ്റുകളില്‍ ഹാലണ്ട് ലക്ഷ്യം കണ്ടു. എന്നാല്‍, സെനഗലിന്റെ ഇസ്മയില സാര്‍ 53-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. 58-ാം മിനിറ്റില്‍ ഹാലണ്ട് വീണ്ടും വല കുലുക്കി. അതോടെ വൈക്കിംഗ്സ് ദേശക്കാര്‍ 3-1നു മുന്നില്‍. സ്റ്റോപ്പേജ് ടൈമില്‍ ഇസ്മയില സാര്‍ (90+3) രണ്ടാം…
Read Moreഇനിയും ജീവിക്കും അവൻ അഞ്ചുപേരിലൂടെ; പോലീസ് ജീപ്പിടിച്ച് പരിക്കേറ്റ വിദ്യാർഥി ഒടുവിൽ മരണത്തിന് കീഴടങ്ങി; അവയവങ്ങള്‍ ദാനം ചെയ്യാൻ സമ്മതമറിയിച്ച് കുടുംബം
കൊച്ചി: പോലീസ് ജീപ്പും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥി മരിച്ചു. ആളൂര്‍ ആനത്തടം സ്വദേശി പീണിക്കപറമ്പില്‍ രാജുവിന്റെ മകന് ജുവിന് (16) ആണു മരിച്ചത്. ആനത്തടം സ്വദേശി തയ്യില്‍ പ്രദീപിന്റെ മകന് അനന്തകൃഷ്ണന് (16) ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ 15ന് ഉച്ചയോടെ പോട്ട മൂന്നുപീടിക സംസ്ഥാനപാതയില്‍ ആളൂര്‍ കദളിച്ചിറയ്ക്കു സമീപമായിരുന്നു അപകടം. പോട്ട ഭാഗത്തുനിന്ന് ഇരിങ്ങാലക്കുട ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഇലക്ട്രിക് സ്കൂട്ടറില്‍ പോലീസ് ജീപ്പിടിച്ചാണ് അപകടമുണ്ടായത്. ജുവിന് രാജുവിന്റെ അവയവങ്ങള്‍ ദാനം ചെയ്യും. ഹൃദയം, വൃക്കകള്‍, പാന്‍ക്രിയാസ്, കരള്‍, കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്യുന്നത്. വിദേശത്തായിരുന്ന ജുവിന്റെ പിതാവ് രാജു സംഭവമറിഞ്ഞ് നാട്ടിലെത്തി. സംസ്കാരം നാളെ രാവിലെ പത്തിന് ആളൂര്‍ സെന്റ് ജോസഫ്സ് പള്ളിയില്‍ നടക്കും. അമ്മ: ബീന. സഹോദരി: ജൂനിയ (പ്ലസ്ടു വിദ്യാര്‍ഥിനി).
Read Moreഅയ്യ യ്യേ നാണക്കേട്… വില്ലിംഗ്ടൺ ഐലൻഡിലെ റെയിൽവേ ട്രാക്ക് ആരോ മോഷ്ടിച്ചുകൊണ്ടുപോയി; മോഷണം നടന്നത് സിഐഎസ്എഫിന്റെ നിരീക്ഷണമുള്ള സ്ഥലത്ത് നിന്ന്
കൊച്ചി: വില്ലിംഗ്ടൺ ഐലൻഡിൽ അരകിലോമീറ്ററോളം റെയിൽവേ ട്രാക്ക് മോഷണം പോയി. ഐലൻഡ് റെയിൽവേ സ്റ്റേഷനിൽനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന റെയിൽവേ പാതയിലെ ഒരു ഭാഗമാണ് കാണാതായത്. ഇവ കടത്തിക്കൊണ്ട് പോയതാണെന്നാണു സംശയം. സിഐഎസ്എഫ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എന്നിവരുടെ കനത്ത നിരീക്ഷണത്തിലുള്ള കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണിത്. നിലവിൽ ട്രെയിൻ സർവീസുകളില്ലാത്ത പാതയാണിത്. മുൻപ് ഈ ഭാഗത്തെ റെയിൽവേ ഗർഡറുകൾ അഴിച്ചുമാറ്റി ചില അറ്റകുറ്റപ്പണികൾ നടത്താൻ ശ്രമങ്ങൾ നടന്നിരുന്നു. ഈ പ്രവൃത്തികളുടെ മറവിൽ ട്രാക്കുകൾ മുറിച്ച് കടത്തിയതാണോ എന്ന് റെയിൽവേ സംശയിക്കുന്നുണ്ട്. വല്ലാർപാടം നിലവിൽ വന്നതോടെ ഉപയോഗിക്കാതിരുന്ന ട്രാക്കിന്റെ ഭാഗങ്ങളാണു നഷ്ടപ്പെട്ടത്. ഈ ഭാഗത്തേക്കു നിലവിൽ ചരക്കുനീക്കം ഇല്ലാത്തതിനാൽ കാടുമൂടിയ അവസ്ഥയാണ്.
Read Moreസംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. വരും മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും ഇടുക്കി, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും ഇന്ന് പ്രത്യേക മുന്നറിയിപ്പില്ല. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ശനിയാഴ്ച എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Read Moreതുടക്കത്തിൽ വെറുത്തു, ഒടുവിൽ ബംഗളൂരു ഹൃദയം കവർന്നു; ഒരു യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
പുതിയൊരു നഗരത്തിലേക്ക് താമസം മാറുന്നത് തുടക്കത്തിൽ ആർക്കും ബുദ്ധിമുട്ടും ഒറ്റപ്പെടലും ഉണ്ടാക്കുന്ന ഒന്നാണ്. എന്നാൽ, ആദ്യം താൻ വെറുത്തിരുന്ന ബംഗളൂരു നഗരത്തോട് പിന്നീട് തോന്നിയ ആഴത്തിലുള്ള അടുപ്പത്തെക്കുറിച്ച് ഒരു യുവതി പങ്കുവെച്ച അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പലരുടെയും ഹൃദയം തൊടുന്നത്. റിയ എന്ന യുവതി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ബംഗളൂരുവിലെ തന്റെ ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്നത്. പുതിയ നഗരങ്ങളിലേക്ക് ജോലിസ്ഥലത്തോ പഠനാവശ്യങ്ങൾക്കോ ആയി മാറിത്താമസിക്കേണ്ടി വരുന്ന നിരവധി ആളുകൾക്ക് റിയയുടെ വാക്കുകൾ ഏറെ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു. താൻ ആദ്യമായി ബംഗളൂരുവിൽ എത്തിയപ്പോൾ ഈ നഗരത്തെ ഒരുപാട് വെറുത്തിരുന്നു എന്ന് റിയ തുറന്നു പറയുന്നു. നഗരത്തിന്റെ കുഴപ്പം കൊണ്ടല്ല, മറിച്ച് തനിക്ക് ഇവിടെ കൂട്ടുകാർ ആരും ഇല്ലാതിരുന്നതിനാലും, എവിടെയും അപരിചിതത്വം തോന്നിയതിനാലും ആയിരുന്നു അത്. എന്നാൽ കാലക്രമേണ ഈ നഗരം തന്റെ മനസ്സിൽ അത്രമേൽ…
Read Moreനിയമം പാലിക്കാനുള്ളത്… ഫുട്ബോൾ ആരാധകർക്ക് നിരാശവാർത്ത; പുകയില ഉത്പന്നങ്ങളുടെ പരസ്യം ഉള്‍പ്പെടുത്തിയിട്ടുള്ള പോസ്റ്ററുകള്‍ മറയ്ക്കണം
ആലപ്പുഴ: ലോകകപ്പ് ഫുട്ബോള്‍ ബാനറുകളിൽ പ്രഖുഖ താരങ്ങൾ ചുരുട്ട് വലിക്കുന്ന ചിത്രം മറയ്ക്കണമെന്ന് ആരോഗ്യവകുപ്പ്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ നല്കിയ നിര്‍ദേശത്തെ തുടർന്ന് ചുരുട്ട് വലിക്കുന്ന ഭാഗം മാത്രം സ്റ്റിക്കര്‍ ഉപയോഗിച്ച് മറയ്ക്കുന്ന തിരക്കിൽ ആരാധകർ അര്‍ജന്റീന, ബ്രസീല്‍ ആരാധകരുടെ ബാനറുകളിലായിരുന്നു ഇത്തരം ചിത്രം പ്രത്യക്ഷപ്പെട്ടത്. ചിത്രം നീക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ കൗണ്‍സിലര്‍മാര്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെ പൊതുജനങ്ങള്‍ക്കായി മുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു. ലോകകപ്പ് ഫുട്ബോള്‍ പോസ്റ്ററുകളുടെ പേരില്‍ പുകയില ഉത്പന്നങ്ങളുടെ പരസ്യം ഉള്‍പ്പെടുത്തി പോസ്റ്ററുകള്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് മുന്നറിയിപ്പിലുണ്ടായിരുന്നത്. പോസ്റ്ററുകള്‍ ഉടന്‍ നീക്കം ചെയ്യുകയോ മറയ്ക്കുന്ന തരത്തില്‍ തിരുത്തലുകള്‍ വരുത്തുകയോ ചെയ്യണമെന്നും ഇല്ലെങ്കിൽ നിയമനടപടിയുണ്ടാകുമെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു
Read Moreആരുടേയും കൈയിലെ പാവയല്ല ഞാൻ; ചില സ്വാർഥതാത്പര്യക്കാരുടെ ഇടപെടലിൽ ഒന്നും ചെയ്യാനായില്ല; താൻ ഒരു രാഷ്ട്രീയപാർട്ടിയുടെയും ആളല്ലന്ന് ശ്വേത മേനോൻ
കൊച്ചി: താരസംഘടന അമ്മയിൽ നിന്നുള്ള ഇറങ്ങിപ്പോക്കിൽ വിശദീകരണവുമായി ശ്വേത മേനോൻ. ആരുടേയും പാവയാകാൻ താനില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ ശ്വേത കഴിഞ്ഞ വർഷം അമ്മ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ തനിക്ക് എതിരെ വ്യാജ പ്രചരണങ്ങൾ നടന്നെന്നും ആരോപിച്ചു. മുൻ കമ്മറ്റിയിലെ ചിലരുടെ തെറ്റായ പ്രവർത്തനങ്ങൾപോലും അന്വേഷിക്കാൻ സാധിച്ചില്ല. ചില സ്വാർഥതാത്പര്യക്കാർ അതിൽ ഇടപെട്ടു. അമ്മയിലെ വരവ് ചെലവ് കണക്കുകളിൽ ആകെ കള്ളക്കളിയെന്നും ശ്വേത ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് ഭരണ സമിതികളുടെയും കണക്കുകൾ സമഗ്രമായി പരിശോധിക്കണമെന്നും ശാസ്ത്രീയ ഓഡിറ്റിംഗ് നടത്തണമെന്നും ശ്വേത ആവശ്യപ്പെട്ടിരിക്കുകയാണ്. മുൻകാല കണക്കുകളുമായി ബന്ധപെട്ട് തന്റെ രാജിക്ക് ശേഷവും സംശയങ്ങളുണ്ടെന്ന് പറഞ്ഞ ശ്വേത താൻ ബിജെപിയും അല്ല കമ്മ്യൂണിസ്റ്റും അല്ലെന്നും വ്യക്തമാക്കി. ബിജെപി സർക്കാരിന്റെയോ മുൻ എൽഡിഎഫ് സർക്കാരിന്റെയോ ഒരു പരിപാടിയിലും താൻ പങ്കെടുത്തിട്ടില്ല. ബാക്കി വെളിപ്പെടുത്തൽ 26നു മാധ്യമങ്ങളെ കാണുമ്പോഴെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു.
Read More