സംസ്ഥാനത്ത് ഞായറാഴ്ച വരെ ചിലയിടങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കേരളത്തിനു മുകളിലും സമീപത്തുമായി ചക്രവാതച്ചുഴി നില്ക്കുന്നതും വടക്കന്‍ കേരളം മുതല്‍ വിദര്‍ഭ വരെ ന്യൂനമര്‍ദപ്പാത്തി നിലനില്ക്കുന്നതുമാണ് കാരണം. ഇതിന്റെ പശ്ചാത്തലത്തില്‍ നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്‍ട്ട് ആണ് നല്കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍…
Read MoreDay: May 18, 2022
വിവാഹസമ്മാനം പൊട്ടിത്തെറിച്ചു ! വരനും ബന്ധുവിനും പരുക്ക്; വില്ലന്‍ വധുവിന്റെ കാമുകനെന്നു സംശയം…
വ്യത്യസ്ഥമായ വിവാഹസമ്മാനങ്ങള്‍ പലര്‍ക്കും ലഭിക്കാറുണ്ട്. എന്നാല്‍ വിവാഹസമ്മാനം പൊട്ടിത്തെറിച്ചാല്‍ എന്താവും സ്ഥിതി. വിവാഹത്തിന് കിട്ടിയ സമ്മാനങ്ങളില്‍ ഒന്ന് പൊട്ടിത്തെറിച്ച് നവവരനും ബന്ധുവായ കുട്ടിക്കും പരുക്ക് പറ്റി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഗുജറാത്തിലെ നവസാരി ജില്ലയിലാണ് നടുക്കുന്ന സംഭവം. മെയ് 12നായിരുന്നു യുവാവിന്റെ വിവാഹം. അന്ന് ലഭിച്ച സമ്മാനങ്ങളില്‍ ഒരു കളിപ്പാട്ടവും ഉണ്ടായിരുന്നു. ഇതാണ് പൊട്ടിത്തെറിച്ചത്. ലതേഷ്, മൂന്നു വയസുകാരന് അനന്തരവന് ജിയാസ് എന്നിവരാണ് പരുക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുന്നത്. ജിയാന്റെ തലയിലും കണ്ണിലുമാണ് പരുക്കേറ്റത്. വധുവിന്റെ സഹോദരിയുടെ മുന്കാമുകന് രാജു പട്ടേല്‍ നല്കിയ സമ്മാനമാണ് പൊട്ടിത്തെറിച്ചതെന്ന് വരന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreആൻഡേഴ്സണും ബ്രോഡും വീണ്ടും ഇംഗ്ലണ്ട് ടീമിൽ
ലണ്ടൻ: വെറ്ററൻ പേസർമാരായ ജയിംസ് ആൻഡേഴ്സണ്, സ്റ്റുവർട്ട് ബ്രോഡ് എന്നിവരെ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിച്ചു. അവസാനം നടന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്നും ഇരുവരെയും ഒഴിവാക്കിയിരുന്നു. മാത്യൂ പോട്ട്സ്, ഹാരി ബ്രൂക്ക് എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. ജോ റൂട്ട് നായക പദവി ഒഴിഞ്ഞ ശേഷമുള്ള ആദ്യ പരമ്പരയ്ക്കാണ് ഇംഗ്ലണ്ട് തയാറെടുക്കുന്നത്. ഓൾറൗണ്ടർ ബെൻ സ്റ്റോക്സാണ് റൂട്ടിന്റെ പിൻഗാമി. ജോണി ബെയിർസ്റ്റോ, ബെൻ ഫോക്സ് എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. പരിക്ക് മൂലം ഒലി റോബിൻസണ്‍, മാത്യു ഫിഷർ, മാർക്ക് വുഡ്, ജോഫ്ര ആർച്ചർ തുടങ്ങിവരെ ടീമിലേക്ക് പരിഗണിച്ചില്ല. ജുണ് രണ്ടിനാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്.
Read Moreഷീലയ്ക്ക് അഭിനന്ദിക്കാൻ തോന്നിയ നടി ആരാണെന്ന് കണ്ടോ!
എനിക്ക് ആരോടും അസൂയ തോന്നിയിട്ടില്ല. പക്ഷേ എനിക്കൊത്തിരി അഭിനന്ദിക്കാന്‍ തോന്നിയിട്ടുള്ള നായിക നയന്‍താരയാണ്. മനസിനക്കരെ എന്ന സിനിമയിലൂടെ എന്റെ കൂടെയാണ് അവള് ആദ്യമായി അഭിനയിച്ചത്. എന്ന് കണ്ടാലും ആ കുട്ടിക്ക് നമ്മളോട് ഭയങ്കര ബഹുമാനമാണ്. അതേ സ്നേഹമുണ്ട്. പിന്നെ അത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ കാണാന്‍ വലിയ പാടാണ്. – ഷീല
Read Moreഉന്തിയും തള്ളിയും ചവിട്ടിയും തെരുവില്‍ പൊരിഞ്ഞ അടിയുമായി വിദ്യാര്‍ഥിനികള്‍ ! വീഡിയോ വൈറലാകുന്നു…
സ്കൂള്‍കുട്ടികള്‍ പരസ്പരം തമ്മില്ത്തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പലപ്പോഴും വെൡയില്‍ വന്നിട്ടുണ്ട്. ബംഗളുരുവില്‍ ഇത്തരത്തില്‍ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ പരസ്പരം തമ്മിലടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. സ്കൂളിന് സമീപത്തുള്ള റോഡില്‍ വെച്ചാണ് പെണ്‍കുട്ടികള്‍ പരസ്പരം കയ്യേറ്റം നടത്തുന്നത്. എന്നാണ് ഈ കയ്യാങ്കളി നടന്നതെന്നോ എന്താണ് കാരണമെന്നോ വ്യക്തമല്ല. പരസ്പരം മുടി പിടിച്ച് വലിച്ചും, ഉന്തിയും തള്ളിയും അങ്ങോട്ടുമിങ്ങോട്ടും ചവിട്ടിയുമാണ് അടി. യൂണിഫോം ധരിച്ചാണ് പോര്. ചില ആണ്‍കുട്ടികളും പോരിന് ഇറങ്ങി. കൂട്ടത്തിലൊരു പെണ്‍കുട്ടി ബേസ്ബോള്‍ എടുത്ത് മറ്റൊരാള്‍ക്ക് നേരെ എറിയുന്നു. കുറച്ച് പെണ്‍കുട്ടികള്‍ പടിയില്‍ നിന്ന് പരസ്പരം തള്ളുന്നതും പരസ്പരം പോണിടെയില്‍ വലിക്കുന്നതും കാണാം. പലരും ഉറക്കെ കരയുകയും നിലവിളിക്കുകയും ചെയ്യുന്നുണ്ട്. ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്.
Read Moreഎന്തിനാ പൈസയും പണവും കൊടുത്ത് ഭാരം ഒഴിവാക്കി വിടുന്നത് ! പെണ്മക്കളെ കെട്ടിച്ചു വിടാന്‍ തിടുക്കം കൂട്ടുന്ന മാതാപിതാക്കള്‍ക്കായി ഒരു കുറിപ്പ്…
ഭര്‍തൃവീട്ടില്‍ ജീവനൊടുക്കുന്നതും കൊല്ലപ്പെടുന്നതുമായ പെണ്‍കുട്ടികളുടെ എണ്ണം കേരളത്തലില്‍ അനുദിനം കൂടുകയാണ്. കോഴിക്കോട് ദുരൂഹസാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ മരിച്ച ഷഹാനയെന്ന 20കാരിയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയ ആള്. ഈ സാഹചര്യത്തില്‍ മലയാളി മാതാപിതാക്കളെ ഒരു കാര്യം ഓര്‍മപ്പെടുത്തുകയാണ് സൈക്കോളജിസ്റ്റ് കൂടിയായ റംസീന്. സ്വന്തം മക്കളെ പൈസയും പണവും കൊടുത്തു ഭാരം ഒഴിവാക്കി വിടുന്ന വീട്ടുകാരോടാണ് റംസീന് ചിലത് പറയുന്നത്… റംസീന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…എന്തിനാ കുരുതി കൊടുക്കാനായിട്ട് സ്വന്തം മക്കളെ പൈസയും പണവും കൊടുത്തു ഭാരം ഒഴിവാക്കി വിടുന്നത്… ഏതൊരു പെണ്‍കുട്ടിക്കും ചോദിക്കാന്‍ തന്റെ വീട്ടുകാര്‍ വിളിപ്പാടകലെയുണ്ടെങ്കില് ഒരു ഭര്‍ത്താവും, ഭര്‍തൃ വീട്ടുകാരും അവളെ ഒന്നും ചെയ്യില്ല… നിനക്ക് അവിടെ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ഇങ്ങു പോന്നേക്കണം എന്ന ധൈര്യം കൊടുത്താല്‍ ഒരു പെണ്ണും ആത്മഹത്യയും ചെയ്യില്ല… മറിച്ചു ബന്ധുക്കളെയും, കാര്ന്നോന്മാരെയും വിളിച്ചു സഭ കൂട്ടി വീണ്ടുമവളെ ഓരോ മുട്ട് ന്യായങ്ങള്‍…
Read Moreപേരറിവാളന്! രാജീവ് ഗാന്ധി കൊലക്കേസിലെ പ്രതി; അറസ്റ്റിലായത് 20 വയസ് തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ; ആദ്യ പരോള്‍ 26 വര്‍ഷത്തിന് ശേഷം…
സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജീവ് ഗാന്ധി കൊലക്കേസ് പ്രതി പേരറിവാളന് ജയിൽ മോചനം. ഭരണഘടനാ അനുച്ഛേദം 142 ഉപയോഗിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 31 വർഷത്തിനു ശേഷമാണ് മോചനം. ആദ്യം വധശിക്ഷ വിധിച്ച പേരറിവാളിന് പിന്നീട് ശിക്ഷയിൽ ഇളവ് ലഭിച്ചിരുന്നു. വധഗൂഢാലോചനയെക്കുറിച്ച് പേരറിവാളന് അറിയാമായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പരാമർശിച്ചിരുന്നത്. തന്റെ മോചനത്തിൽ സർക്കർ അന്തിമ തീരുമാനം എടുക്കാതെ വന്നതോടെയാണ് പേരറിവാളൻ സുപ്രീംകോടതിയെ സമീപിച്ചത്. വർഷങ്ങൾ കഴിഞ്ഞിട്ടും തമിഴ്നാട് സർക്കാറിന്റെ ശുപാർശയിൽ ഗവർണർ തീരുമാനമെടുക്കാത്തതിൽ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു. ഗവർണർ തീരുമാനമെടുക്കാത്ത സാഹചര്യത്തിൽ ജസ്റ്റിസ് എൽ.നാഗേഷ്വർ റാവു അധ്യക്ഷനാനയ ബെഞ്ച് എല്ലാ കക്ഷികളുടെയും വാദം കേട്ട് വിധി പറയുകയായിരുന്നു. ശിക്ഷാകാലയളവിലെ നല്ല നടപ്പും മാനുഷിക പരിഗണനയും വെച്ച് കോടതി പേരറിവാളന് നേരത്തെ തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇരുപത് വയസ് തികയും മുന്‍പേ അറസ്റ്റിലായ പേരറിവാളൻ 1991ലാണ് പേരറിവാളൻ അറസ്റ്റിലായത്.…
Read Moreചിക്കന്‍ സാന്ഡ്വിച്ച് ബഹുത്ത് അച്ചാ ഹേ ! കോണ്‍ഗ്രസ് നേതാക്കളുടെ ശ്രദ്ധ ചിക്കന്‍ സാന്‍ഡ് വിച്ചിലും ഫോണിലുമെന്ന് ഹാര്‍ദിക് പട്ടേല്‍…
കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച ശേഷം പാര്‍ട്ടി നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് ഹാര്‍ദിക്ക് പട്ടേല്‍. മുതിര്‍ന്ന നേതാക്കളുടെ ശ്രദ്ധ ഫോണിലാണെന്നും ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്പര്യം ചിക്കന്‍ സാന്‍വിച്ച് ഉറപ്പാക്കുന്നതിലാണെന്നുമാണ് ഹാര്‍ദിക് തുറന്നടിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും ഹാര്‍ദിക് പട്ടേല്‍ വിമര്‍ശനമുയര്‍ത്തി. ഹാര്‍ദിക്കിന്റെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ അവരുടെ ശ്രദ്ധ ഫോണിലായിരുന്നു. ഗുജറാത്തിനെ സംബന്ധിക്കുന്ന വിഷയങ്ങള്‍ കേള്‍ക്കാന്‍ താല്പര്യം കാണിച്ചതുമില്ല. ഗുജറാത്തിലെ മുതിര്‍ന്ന നേതാക്കന്മാര്ക്ക് സംസ്ഥാനത്തെത്തുന്ന നേതാക്കളെ സന്ദര്‍ശിച്ച് അവര്‍ക്ക് ചിക്കന്‍ സാന്‍വിച്ച് ഉറപ്പുവരുത്തുന്നതിലാണ് കൂടുതല്‍ താല്പര്യം. നമ്മുടെ നേതാവിനെ രാജ്യത്ത് ആവശ്യമുണ്ടായിരുന്ന സുപ്രധാന സമയത്ത് അദ്ദേഹം വിദേശത്തായിരുന്നു. ഗുജറാത്തിനെ ഇഷ്ടമില്ലാത്തതിനാല്‍ കോണ്‍ഗ്രസ് നേതൃത്വവും യാതൊരു താല്പര്യവും കാണിക്കുന്നില്ല. ജനങ്ങളുടെ മുന്പില് അവതരിപ്പിക്കാന്‍ മാര്‍ഗരേഖ പോലുമില്ല. സര്‍ക്കാരിന്റെ എല്ലാ പദ്ധതികളേയും വെറുതെ എതിര്‍ക്കുന്നത് മാത്രമായി കോണ്‍ഗ്രസ് രാഷ്ട്രീയം. രാഹുല്‍ ഗാന്ധി ഗുജറാത്തിലെത്തിയപ്പോള്‍ തിരക്കായതിനാല്‍ എന്നെ…
Read Moreഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയിലൂടെ വരുമാനം കൂട്ടാൻ സർക്കാർ; ഞായർഭാഗ്യം വേണ്ടെന്ന് ഒരുവിഭാഗം തൊഴിലാളികൾ
കോട്ടയം: സാന്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വരുമാനം വർധിപ്പിക്കാനായി സർക്കാർ തുടങ്ങിയ ഞായർ ലോട്ടറിയായ ഫിഫ്റ്റി ഫിഫ്റ്റി വേണ്ടെന്ന് ഒരുവിഭാഗം തൊഴിലാളികൾ. ലോട്ടറി ടിക്കറ്റിന്റെ വില വർധിപ്പിക്കുന്നതിനായി സർക്കാർ കൊണ്ടുവരുന്നതാണ് ഞായർ ലോട്ടറിയെന്നും തൊഴിലാളികൾ ആരോപിക്കുന്നു. ഇതിനിടെ ഇന്നലെ സംസ്ഥാനത്തെ ലോട്ടറി മൊത്തവിതരണ കേന്ദ്രങ്ങളിൽ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റുകൾ വിൽപനയ്ക്കെത്തി. 50 രൂപയാണ് ടിക്കറ്റിന്റെ വില. ഒരു കോടി രൂപ ഒന്നാം സമ്മാനവും 10 ലക്ഷം രൂപ രണ്ടാം സമ്മാനവുമുണ്ട്. 29നാണ് ആദ്യ നറുക്കെടുപ്പ്. ഒരു ബുക്കിൽ 25 ടിക്കറ്റിനു പകരം 10 ടിക്കറ്റാണു പുതിയ ലോട്ടറിയിലുള്ളത്. സമ്മാനങ്ങളുടെ തുകയും ഏജൻസി ഡിസ്കൗണ്ടും മറ്റു ലോട്ടറികളേക്കാൾ കൂടുതലാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ധന മന്ത്രി കെ.എൻ. ബാലഗോപാലാണ് പുതിയ ലോട്ടറി ടിക്കറ്റിന്റെ വിൽപന ഉദ്ഘാടനം ചെയ്തത്. ആഴ്ചയിൽ എല്ലാ ദിവസവും ലോട്ടറി വിൽക്കുന്ന തൊഴിലാളികൾ…
Read Moreമാനാഞ്ചിറയ്ക്ക് സമീപത്തെ ‘അധോലോകം’ ! നേരം ഇരുട്ടിയാല്‍ കെട്ടിടത്തിന്റെ പിറക് വശത്തുകൂടി നടന്നുപോകാന്‍ പോലും പലര്‍ക്കും പേടി
സ്വന്തം ലേഖകന്‍ കോഴിക്കോട്: ഒരു കാലത്ത് കോഴിക്കോടിന്റെ പ്രൗഡിയായി നില കൊണ്ടിരുന്ന മാനാഞ്ചിറയിലെ കോമണ്‍വെല്‍ത്ത് നെയ്ത്ത് ഫാക്ടറി കെട്ടിടം ഇപ്പോള്‍ മോഷ്ടാക്കളുടെയും സാമൂഹികവിരുദ്ധരുടെയും താവളം. കെട്ടിടം ശരിക്കും സാമൂഹികവിരുദ്ധരുടെ അധോലോകമായി മാറിയിരിക്കുകയാണ്. നേരം ഇരുട്ടിയാല്‍ കെട്ടിടത്തിന്റെ പിറക് വശത്തുകൂടി നടന്നുപോകാന്‍ പോലും പലര്‍ക്കും പേടിയാണ്. കെട്ടിടത്തിന്റെ കിഴക്ക് ഭാഗത്തുള്ള നെയ്ത് ശാല പ്രവര്‍ത്തിച്ച കെട്ടിടം ഏതാണ്ട് പൂര്‍ണമായി നശിച്ച് കഴിഞ്ഞു. മരത്തിന്റെ കൂറ്റന്‍ ഭീമുകള്‍ ഉപയോഗിച്ചായിരുന്നു നെയ്ത്ത് ശാലയുടെ ഷെഡുകള്‍ നിര്‍മിച്ചിരുന്നത്. അതില്‍ ബഹുഭൂരിഭാഗം മരങ്ങളും മോഷ്ടാക്കള്‍ കടത്തി കൊണ്ടുപോയി.ബാക്കിയുള്ളത് മഴ കൊണ്ട് നശിക്കുകയാണ്. മോഷ്ടാക്കളുടെ നിരന്തരമായ ശല്യത്തിന് എതിരെ നിരവധി തവണ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും പരിഹാരം അകലെയാണെന്നാണ് കോംട്രസ്റ്റ് സമരസമിതി ജനറല്‍ കണ്‍വീനര്‍ ഇ.സി.സതീശന് പറയാനുള്ളത്. മോഷ്ടാക്കളെ ഇവിടെ നിന്നും തുരത്തുന്നതിന് വേണ്ടി ജീവന് വരെ പണയംവച്ച് അവരോട് ഏറ്റുമുട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2009 ഫെബ്രവരി…
Read More