മെട്രോ യാത്രയ്ക്കിടെ തമ്മിലടിച്ച് യുവാക്കള്‍ ! പൊരിഞ്ഞ അടിയുടെ വീഡിയോ വൈറല്‍…

ഡല്‍ഹി മെട്രോയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സമീപകാലത്ത് സ്ഥിരമായി പുറത്തു വരാറുണ്ട്. വാക്കുതര്‍ക്കവും തല്ലും പ്രണയ പ്രകടനങ്ങളും റീല്‍സും അശ്ലീല പ്രദര്‍ശനവുമായെല്ലാം ഡല്‍ഹി മെട്രോ പതിവായി വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. ഇപ്പോഴിതാ നിറയെ യാത്രക്കാര്‍ക്കിടയില്‍ വച്ച് രണ്ടുപേര്‍ തമ്മിലുള്ള പരസ്പരം തല്ലാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. രണ്ടുപേര്‍ അത്യന്തം വാശിയോടെ തല്ലുകൂടുന്നത് വീഡിയോയില്‍ കാണാം. രണ്ടുപേരെയും പിടിച്ചു മാറ്റാന്‍ മറ്റു യാത്രക്കാര്‍ ശ്രമിക്കുന്നുണ്ട്. ബാഗില്‍ നിന്ന് എന്തോ മോഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് അടിച്ചതെന്നാണ് അടിപിടിക്ക് പിന്നാലെ ഒരാള്‍ പറഞ്ഞത്. സംഭവത്തിന് പിന്നാലെ പ്രതികരണവുമായി ഡിഎംആര്‍സി രംഗത്തെത്തി.’മെട്രോ യാത്രക്കാര്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. മറ്റ് യാത്രക്കാരില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള മോശം പെരുമാറ്റം ഉണ്ടായാല്‍ ഡിഎംആര്‍സി ഹെല്‍പ്പ്ലൈനില്‍ അറിയിക്കണം’ പ്രസ്താവനയില്‍ വ്യക്തമാക്കി. നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അടുത്തിടെ ഡിഎംആര്‍സി മെട്രോയില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.

Read More

പെണ്‍കുട്ടികളുമായുള്ള സൗഹൃദത്തെച്ചൊല്ലി വാക്കേറ്റം ! പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്; സോഡാകുപ്പി കൊണ്ട് അടിയേറ്റ് 17കാരന്റെ തലപൊട്ടി

പത്തനംതിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കയ്യാങ്കളി. നഗരത്തില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുന്നിലായിരുന്നു വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് പോരടിച്ചത്. ഇതിനിടയില്‍ സോഡാകുപ്പി കൊണ്ട് അടിയേറ്റ് 17കാരന്റെ തലപൊട്ടി. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് നഗരത്തെ നടുക്കിയ സംഭവം. പതിനേഴ് വയസില്‍ താഴെയുള്ളവരാണ് പോരടിച്ചവരിലധികവും. പ്രമാടം സ്വദേശിയായ പതിനേഴുകാരനാണ് തലയ്ക്ക് പരിക്കേറ്റത്. ഇയാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ പങ്കെടുത്ത നാലുപേരെ പത്തനംതിട്ട പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചു. വടശേരിക്കര, സീതത്തോട്, പ്രമാടം ഭാഗങ്ങളിലുള്ളവരാണ് ഇവര്‍. പോലീസ് രക്ഷിതാക്കളെ വിളിച്ചുവരുത്തി. പെണ്‍കുട്ടികളുമായുള്ള സൗഹൃദങ്ങളുടെ പേരിലുണ്ടായ തര്‍ക്കങ്ങളാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണ്. മുമ്പ് വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്ന ശേഷമാണ് പോര്‍ വിളിച്ച് അടി നടത്തിയിരുന്നത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നലെ സംഘര്‍ഷം. പരീക്ഷാ ദിവസമായ ഇന്നലെ സ്‌കൂള്‍ വിട്ട് ഉച്ചയ്ക്ക് സ്റ്റാന്‍ഡിലെത്തി സംഘര്‍ഷത്തിലേര്‍പ്പെടുകയായിരുന്നു.…

Read More

വരന്റെ കൂട്ടുകാര്‍ വധുവിന്റെ വീട്ടില്‍ ചെന്ന് പടക്കം പൊട്ടിച്ചു; പിന്നെ നടന്നത് ‘ഉഗ്രന്‍ അടി’

മേപ്പയൂരില്‍ വിവാഹ വീട്ടില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ പൊരിഞ്ഞ അടി. തിങ്കളാഴ്ചയാണ് സംഭവം. മേപ്പയൂരിലെ വധുവിന്റെ വീട്ടിലേക്ക് വടകരയിലെ വരനും സംഘവും എത്തിയതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. വരന്റെ ഒപ്പം വന്നവര്‍ വധുവിന്റെ വീട്ടില്‍ വച്ച് പടക്കം പൊട്ടിച്ചു. ഇതു വധുവിന്റെ വീട്ടുകാര്‍ ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. നാട്ടുകാര്‍ തന്നെ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചതിനാല്‍ പോലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.

Read More

അടിച്ചു പൂസായി പങ്കാളിയുമായി തെരുവില്‍ പൊരിഞ്ഞ അടി ! ഓസീസ് ഇതിഹാസത്തിന്റെ പണി തെറിച്ചേക്കും;വീഡിയോ വൈറല്‍…

അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള കമന്ററി പാനലില്‍ നിന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലര്‍ക്കിനെ ഒഴിവാക്കാന്‍ ഒരുങ്ങി ബിസിസിഐ. പങ്കാളി ജേഡ് യാര്‍ബോറുമായി തെരുവില്‍ വെച്ച് താരം വഴക്കടിച്ച സംഭവം വിവാദമായ സാഹചര്യത്തിലാണ് ബിസിസിഐയുടെ നടപടി. ഡെയ്‌ലി ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, സമീപകാല വിവാദങ്ങളുടെ വെളിച്ചത്തില്‍ കമന്ററി ടീമിലെ ക്ലാര്‍ക്കിന്റെ സ്ഥാനം ബിസിസിഐ പുനഃപരിശോധിക്കുകയാണ്. ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് ഫെബ്രുവരി ഒമ്പതിന് ആരംഭിക്കുമ്പോള്‍ ക്ലര്‍ക്കിന്റെ കാര്യത്തെക്കുറിച്ച് കൂടിയാലോചിച്ച് അദ്ദേഹത്തെ പാനലില്‍ നിന്ന് പുറത്താക്കാന്‍ ബിസിസിഐ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പരമ്പരയില്‍ മുന്‍ സഹതാരം മാത്യു ഹെയ്ഡനൊപ്പം കമന്ററി ചെയ്യാന്‍ ക്ലാര്‍ക്ക് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം 100,000 യുഎസ് ഡോളറിനാണ് അദ്ദേഹം കരാര്‍ ചെയ്തിരിക്കുന്നത്. ഈ കരാറാണ് ഇപ്പോള്‍ പുനഃപരിശോധിക്കാന്‍ ഒരുങ്ങുന്നത്. ഇതിന് പുറമേ ആയിരക്കണക്കിന് ഡോളറിന്റെ സ്പോണ്‍സര്‍ഷിപ്പ് കരാറുകള്‍ ക്ലാര്‍ക്കിന് നഷ്ടമാകുമെന്നാണ്…

Read More

നടുറോഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ പൊരിഞ്ഞ അടി ! വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്ന് പോലീസ്…

ആലപ്പുഴയില്‍ പട്ടാപ്പകല്‍ നടുറോഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. അറവുകാട് സ്‌കൂളിലെയും ഐടിസിയിലെ വിദ്യാര്‍ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് അറവുകാട് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഐടിസി കോമ്പൗണ്ടില്‍ കയറി അവിടത്തെ വിദ്യാര്‍ഥികളുമായി ഏറ്റുമുട്ടുകയായിരുന്നു. പത്തോളം വിദ്യാര്‍ഥികളാണ് സംഘട്ടനത്തില്‍ ഏര്‍പ്പെട്ടത്. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ദേശീയ പാതയ്ക്കരികിലുള്ള സ്ഥാപനങ്ങളാണ് രണ്ടും. രണ്ടു സ്ഥാപനങ്ങളും ഒരു മാനേജ്മെന്റിന്റെ കീഴിലാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ഐടിസിയിലെ ഒരു വിദ്യാര്‍ഥി സ്‌കൂളില്‍ എത്തി ഒരു വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ട പത്തോളം വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും വൈകീട്ട് അഞ്ചുമണിക്ക് പുന്നപ്ര സ്റ്റേഷനില്‍ എത്താനാണ് നിര്‍ദേശം. കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കി വിടാനാണ് പോലീസിന്റെ തീരുമാനം. കുട്ടികളുടെ ഭാവിയെ കരുതി…

Read More

ഏഴാംക്ലാസുകാരിയും ഡ്രൈവറും തമ്മില്‍ സ്‌കൂള്‍ബസില്‍ പൊരിഞ്ഞ അടി ! വീഡിയോ വൈറല്‍…

യുഎസിലെ ഡിട്രോയിറ്റില്‍ സ്‌കൂള്‍ ബസ് ഡ്രൈവറും ഏഴാം ക്ലാസുകാരിയും തമ്മില്‍ അടികൂടുന്നതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ബസിനു പുറത്തുനിന്ന സഹോദരനെ കൈവീശി കാണിക്കുന്നതിനിടയ്ക്ക് വിദ്യാര്‍ഥിനിയുടെ തോളില്‍ തട്ടി ഡ്രൈവര്‍ ഇരിക്കാന്‍ പറഞ്ഞതാണ് പ്രശ്‌നത്തിനു തുടക്കം. ഇത് പെണ്‍കുട്ടിയ്ക്ക് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് പെണ്‍കുട്ടി ഡ്രൈവറെ അടിക്കുകയായിരുന്നു. പിന്നീട് ഇരുവരും പരസ്പരം ആഞ്ഞടിക്കുകയും നിലത്തുവീഴുന്നതു വീഡിയോയില്‍ കാണാം. സംഭവത്തെ തുടര്‍ന്ന് ബസ് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. പെണ്‍കുട്ടിയോട് ഇരിക്കാന്‍ പറഞ്ഞെങ്കിലും അനുസരിച്ചില്ലെന്നും പകരം തന്നെ അടിക്കുകയായിരുന്നുവെന്നും ഡ്രൈവര്‍ പറയുന്നു. ബസിനകത്ത് മറ്റൊരാള്‍ പകര്‍ത്തിയ ദൃശ്യം ഞൊടിയിടയിലാണ് വൈറലായത്.

Read More

ക്രീം ബണ്ണില്‍ ക്രീം കുറഞ്ഞുവെന്ന് പറഞ്ഞ് മര്‍ദ്ദിച്ചെന്ന് ബേക്കറി ഉടമ ! മര്‍ദ്ദനമേറ്റത് തങ്ങള്‍ക്കെന്ന് ആരോപണ വിധേയര്‍…

ബേക്കറിയില്‍ നിന്നു ലഭിച്ച ക്രീം ബണ്ണില്‍ ക്രീം കുറഞ്ഞുവെന്ന് ആരോപിച്ച് ചായ കുടിക്കാനെത്തിയ സംഘം ബേക്കറി ഉടമയെയും കുടുംബത്തെയും മര്‍ദിച്ചതായി പരാതി. വൈക്കം സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്തെ ബേക്കറിയിലാണ് സംഭവം. മര്‍ദനത്തില്‍ പരിക്കേറ്റ ബേക്കറി ഉടമയും ഭാര്യയും രണ്ട് മക്കളും ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ വൈകിട്ടാണ് ആറംഗ സംഘം ശിവകുമാറിന്റെ ബേക്കറിയില്‍ ചായ കുടിക്കാനെത്തിയത്. ചായക്കൊപ്പം ക്രീം ബണ്ണും ഓര്‍ഡര്‍ ചെയ്തു. സംഘത്തിലൊരാള്‍ ബണ്ണില്‍ ക്രീം ഇല്ലെന്ന് പറഞ്ഞ് അസഭ്യം പറഞ്ഞതോടെയായിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം. വാക്കുതര്‍ക്കം പിന്നെ കയ്യാങ്കളിയിലേക്ക് നീങ്ങി. ശിവകുമാറിനെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ഭാര്യ കവിതക്കും മക്കളായ കാശിനാഥനും സിദ്ധി വിനായകനും മര്‍ദനമേറ്റതെന്നാണ് പരാതി. കടയില്‍ എത്തിയ 95 വയസുകാരന്‍ വേലായുധനും സംഘര്‍ഷത്തില്‍ പരിക്കേറ്റു. കടയിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായി. അതേസമയം, കടയുടമയും മകനും ചേര്‍ന്ന് ആക്രമിച്ചെന്ന പരാതിയുമായി ആരോപണ വിധേയരായ പാലാംകടവ് സ്വദേശികളും പോലീസില്‍…

Read More

ഉന്തിയും തള്ളിയും ചവിട്ടിയും തെരുവില്‍ പൊരിഞ്ഞ അടിയുമായി വിദ്യാര്‍ഥിനികള്‍ ! വീഡിയോ വൈറലാകുന്നു…

സ്‌കൂള്‍കുട്ടികള്‍ പരസ്പരം തമ്മില്‍ത്തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പലപ്പോഴും വെൡയില്‍ വന്നിട്ടുണ്ട്. ബംഗളുരുവില്‍ ഇത്തരത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ പരസ്പരം തമ്മിലടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. സ്‌കൂളിന് സമീപത്തുള്ള റോഡില്‍ വെച്ചാണ് പെണ്‍കുട്ടികള്‍ പരസ്പരം കയ്യേറ്റം നടത്തുന്നത്. എന്നാണ് ഈ കയ്യാങ്കളി നടന്നതെന്നോ എന്താണ് കാരണമെന്നോ വ്യക്തമല്ല. പരസ്പരം മുടി പിടിച്ച് വലിച്ചും, ഉന്തിയും തള്ളിയും അങ്ങോട്ടുമിങ്ങോട്ടും ചവിട്ടിയുമാണ് അടി. യൂണിഫോം ധരിച്ചാണ് പോര്. ചില ആണ്‍കുട്ടികളും പോരിന് ഇറങ്ങി. കൂട്ടത്തിലൊരു പെണ്‍കുട്ടി ബേസ്‌ബോള്‍ എടുത്ത് മറ്റൊരാള്‍ക്ക് നേരെ എറിയുന്നു. കുറച്ച് പെണ്‍കുട്ടികള്‍ പടിയില്‍ നിന്ന് പരസ്പരം തള്ളുന്നതും പരസ്പരം പോണിടെയില്‍ വലിക്കുന്നതും കാണാം. പലരും ഉറക്കെ കരയുകയും നിലവിളിക്കുകയും ചെയ്യുന്നുണ്ട്. ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

Read More

മിശ്ര വിവാഹിതരായി ജീവിക്കാന്‍ യുവാവിനൊപ്പം എത്തിയ യുവതിയെ വീട്ടുകാര്‍ക്കൊപ്പം അയച്ചു ! പോലീസ് സ്‌റ്റേഷനില്‍ പൊരിഞ്ഞ അടി; മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍…

പ്രണയിനിയായ യുവതിയുമായി ഒരുമിച്ചു ജീവിക്കാന്‍ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ എത്തിയ യുവാവിന്റെ സുഹൃത്തുക്കളും പോലീസും തമ്മില്‍ പൊരിഞ്ഞ അടി. തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനകത്ത് കയറി ഇന്‍സ്‌പെക്ടറെ കൈയേറ്റം ചെയ്തതിന് മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു വര്‍ഷമായി പ്രണയിച്ച യുവതിയുമായാണ് യുവാവ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ യുവതിയെ പോലീസുകാര്‍ വീട്ടുകാര്‍ക്കൊപ്പം അയച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. യുവതിയെ കണ്ടെത്തണമെന്ന പരാതിയില്‍ നടപടി ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ ഡിവൈഎഫ്‌ഐ പള്ളിക്കല്‍ മേഖല സെക്രട്ടറി ഹണി ലാലിനെ പൊലീസ് ലോക്കപ്പില്‍ അടച്ചതാണ് സംഭവങ്ങളുടെ തുടക്കം. വിവരമറിഞ്ഞ് ഡി. വൈ.എഫ്.ഐ, സിപിഎം.നേതാക്കളും പ്രവര്‍ത്തകരും സ്റ്റേഷനില്‍ തടിച്ചു കൂടി. കൂടുതല്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ സംഘടിച്ചെത്തി. പോലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും സ്റ്റേഷനകത്തേക്ക് തള്ളിക്കയറി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.ബി.ഷൈജുവിനെ കയ്യേറ്റം ചെയ്യുകയും ചെയ്തതിന് പുളിക്കല്‍ ആന്തിയൂര്‍കുന്ന് സ്വദേശികളായ പറക്കുന്നത്ത് സ്വാലിഹ്…

Read More

ഭാഗ്യം ആരും കണ്ടില്ല നൈസായി സ്ഥലം കാലിയാക്കിയേക്കാം ! ‘നീ തീര്‍ന്നെടാ തീര്‍ന്നു ‘എന്ന ഭാവത്തില്‍ രാജവെമ്പാല; ‘വിടില്ല ഞാന്‍’ എന്ന വിധത്തില്‍ കുരങ്ങനും; വീഡിയോ വൈറലാകുന്നു…

രാജവെമ്പാലയും കുരങ്ങനും ഏറ്റുമുട്ടിയാല്‍ ആരു ജയിക്കും. നിസംശയം ആളുകള്‍ പറയും രാജവെമ്പാലയെന്ന്. ഉഗ്രവിഷമുള്ള ഭീമന്‍ പാമ്പിന്റെയടുത്ത് കുരങ്ങന്‍ എങ്ങനെ രക്ഷപ്പെടാന്‍. ഇത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുരങ്ങനെ കൊന്നു തള്ളുമെന്ന വാശിയില്‍ പത്തി വിടര്‍ത്തി നില്‍ക്കുകയാണ് രാജവെമ്പാല. എന്നാല്‍ വിടാന്‍ ഒരുക്കമില്ലാത്ത മട്ടിലാണ് കുരങ്ങന്‍. കീഴടക്കിയ ശേഷമേ തിരിച്ചുപോകുകയുള്ളൂ എന്ന ഭാവത്തില്‍ കുരങ്ങന്‍ തുടര്‍ച്ചയായി ആക്രമിക്കുകയാണ്. അവസാനം യുദ്ധത്തില്‍ കുരങ്ങന്‍ വിജയിക്കുന്നിടത്ത് വച്ചാണ് വീഡിയോ അവസാനിക്കുന്നത്. പത്തി താഴ്ത്തി രക്ഷപ്പെടാനുളള ശ്രമത്തിലാണ് രാജവെമ്പാല. നിരവധി തവണയാണ് പാമ്പ് കൊത്താന്‍ ശ്രമിച്ചത്. എന്നാല്‍ വിദഗ്ധമായി കുരങ്ങന്‍ ഒഴിഞ്ഞുമാറി. അതിനിടെ പാമ്പിന്റെ ചുറ്റും വട്ടം കറങ്ങി പാമ്പിനെ ആക്രമിക്കാനും കുരങ്ങന്‍ ശ്രമിക്കുന്നുണ്ട്. എന്തായാലും തന്റെ തോല്‍വി ആരും കണ്ടില്ലെന്ന ഭാവത്തില്‍ രാജവെമ്പാല നൈസായി മുങ്ങിയെന്നത് പരമാര്‍ത്ഥം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റാണ്.

Read More