അച്ചന്‍കോവിലാറിന്റെ തീരത്തു നിന്ന് 553 കുപ്പി വിദേശമദ്യം എക്സൈസ് സംഘം പിടിച്ചെടുത്തു.അച്ചന്‍കോവിലാറിന് തീരത്തായി ഒമ്പത് പ്ലാസ്റ്റിക് ചാക്കിനുള്ളില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു മദ്യം . രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ത്തികപള്ളി എക്സ്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഈ മദ്യക്കുപ്പികള്‍ എങ്ങനെ അവിടെയെത്തി എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. യുഡിഎഫ് ഗവണ്മെന്റിന്റെ കാലത്ത് സംസ്ഥാനത്തെ അടച്ചു പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയതും നാട്ടുകാരുടെ പ്രതിഷേധം കാരണം ദേശീയപാതയോരത്ത് നിന്നും മാറ്റിയതുമായ മദ്യവില്പനശാലകളാണ് വീണ്ടും തുറക്കുന്നത്. 68 മദ്യശാലകളാണ് നേരത്തെ അടച്ചുപൂട്ടിയത്. സംസ്ഥാന സര്‍ക്കാരിന്റെ ‘മദ്യവര്ജനനയ’ത്തിന്റെ ഭാഗമായാണ് മദ്യശാലകള്‍ വീണ്ടും തുറക്കുന്നത്. തിക്കും തിരക്കും ഒഴിവാക്കാന്‍ പൂട്ടിയ ഔട്ട് ലൈറ്റുകള്‍ പ്രീമീയം ഔട്ട്ലെറ്റുകളാക്കി തുറക്കാന്‍ ബെവ്കോ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂട്ടിയ ഔട്ട്ലെറ്റുകള് തുറക്കുന്നത്. പൂട്ടിയ ഔട്ട്ലെറ്റുകള്‍ക്ക് ലൈസന്‍സ്…
Read MoreDay: May 20, 2022
ഈ കിടപ്പറ രംഗം ഷൂട്ട് ചെയ്യാന്‍ എത്ര സമയമെടുത്തു ? ചോദിച്ചവനെ കണ്ടംവഴി ഓടിച്ച് മാളവിക…
മലയാളികളുടെ പ്രിയ നടിയാണ് മാളവിക മോഹനന്. താരത്തിന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകള്‍ പലപ്പോഴും വൈറലായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ താരങ്ങളിലൊരാള്‍ കൂടിയാണ് മാളവിക. കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിനു താഴെ അശ്ലീല കമന്റുമായി ഒരാള്‍ രംഗത്തു വന്നിരുന്നു. മാരന് എന്ന സിനിമയിലെ കിടപ്പറ രംഗത്തെക്കുറിച്ചായിരുന്നു ചോദ്യം. സിനിമയിലെ കിടപ്പറ രംഗം ഷൂട്ട് ചെയ്യാന്‍ എത്ര സമയമെടുത്തെന്നായിരുന്നു ആയാള്‍ ചോദിച്ചത്. ഇതിന് ചുട്ട മറുപടി നല്കാന് നടി മറന്നില്ല. ‘ഏറ്റവും ദുഃഖം നിറഞ്ഞ സ്ഥലമാണ് നിങ്ങളുടെ തല’ എന്നായിരുന്നു മാളവികയുടെ പ്രതികരണം. മാളവികയുടെ അഭിനയത്തെയും ഒരാള്‍ വിമര്‍ശിച്ചു. നിങ്ങളുടെ അഭിനയം വളരെ മോശമാണെന്നും സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ഫോട്ടോഷൂട്ട് കാണുന്നവരാണ് നിങ്ങളുടെ ആരാധകരെന്നായിരുന്നു വിമര്‍ശനം. ഇതിനും നടി മറുപടി നല്കി. ട്വിറ്ററില്‍ നിങ്ങളും എന്നെ ഫോളോ ചെയ്യുന്നുണ്ടല്ലോ, നിങ്ങളും ഫോട്ടോഷൂട്ടിന്റെ ആരാധകനാണോ എന്നായിരുന്നു…
Read Moreമുക്കത്തെ മുക്കുപണ്ട തട്ടിപ്പ്! അപ്രൈസറെ ബലിയാടാക്കിയോ ? ഒന്‍പത് കവറില്‍ മുക്കുപണ്ടം, തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത് രണ്ടുബാങ്കുകളില്‍…
മുക്കം: കോൺഗ്രസ് നേതാവ് ഉൾപ്പെട്ട നാലംഗ സംഘം മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടിയതിനെ തുടർന്ന് ബാങ്കിൽ നിന്ന് പിരിച്ചു വിട്ട അപ്രൈസർ തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്ത്. സംഭവത്തില്‍ അപ്രൈസറെ ബലിയടാക്കുകയായിരുന്നുവെന്നും പിന്നിലുള്ള വന്‍ സ്രാവുകളെ പിടികൂടണമെന്നുമാണ് ആവശ്യം. സമഗ്ര അന്വേഷണം നടത്തണമെന്നും വൈസ് പ്രസിഡന്റ് അടക്കം തട്ടിപ്പ് കാരെ സംരക്ഷിക്കുന്ന കൊടിയത്തൂർ പഞ്ചായത്ത് ഭരണ സമിതി രാജി വെക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കൊടിയത്തൂർ മേഖലാ കമ്മറ്റി രംഗത്തെത്തി. ഗ്രാമീണ ബാങ്ക് കൊടിയത്തൂര്‍ ശാഖയിലെ മുൻ അപ്രൈസറും പന്നിക്കോട് സ്വദേശിയുമായ പരവരിയിൽ മോഹൻദാസാണ് (57) ജീവനൊടുക്കിയത്. വ്യാഴാഴ്ച രാവിലെ പത്തിന് കോഴിക്കോട്ടെ ക്രൗൺ തീയേറ്ററിന് സമീപത്തായിരുന്നു സംഭവം. തീവണ്ടിയ്ക്കടിയിൽപ്പെട്ട് ഇരുകൈകളും അറ്റ്, ഗുരുതരമായി പരിക്കേറ്റ മോഹൻദാസിനെ നാട്ടുകാരും പോലീസും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ…
Read Moreആര്‍ക്കും വാങ്ങാം…കടന്നു വരൂ വമ്പിച്ച ഓഫര്‍ ! കെഎസ്ആര്‍ടിസി വോള്‍വോ ബസുകള്‍ വാങ്ങാന്‍ ഏവര്‍ക്കും അവസരം…
വലിയ പ്രതീക്ഷയോടെ സര്‍വീസ് തുടങ്ങിയവയാണ് കെഎസ്ആര്‍ടിസി ജന്‍ റം ബസുകള്‍. എന്നാല്‍ ഇന്ന് ഒട്ടുമിക്ക ബസുകളും കട്ടപ്പുറത്താണ്. ഇതെത്തുടര്‍ന്ന് ഉപയോഗശൂന്യമെന്ന് സാങ്കേതിക സമിതി വിലയിരുത്തിയ 10 ജന്‍ റെ വോള്‍വോ ബസുകള്‍ ആക്രി വിലയ്ക്ക് വില്ക്കാന് കെഎസ്ആര്‍ടിസി തീരുമാനിച്ചിരിക്കുകയാണ്. രണ്ടു വര്‍ഷമായി ഓടിക്കാതെ തേവര യാര്‍ഡില്‍ ഇട്ടിരിക്കുന്ന 28 ബസുകളാണ് സാങ്കേതിക സമിതി പരിശോധിച്ചത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. കെ.എസ്.ആര്.ടി.സി എന്‍ജിനിയര്‍മാര്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, തൃക്കാക്കര മോഡല്‍ എന്‍ജിനീയറിംഗ് കോളേജിലെ അദ്ധ്യാപകര്‍ എന്നിവരടങ്ങുന്ന സമിതിയാണ് വാഹനങ്ങള്‍ പരിശോധിച്ചത്. പൊളിക്കാന്‍ തീരുമാനിച്ച ബസുകള്‍ നന്നാക്കണമെങ്കില്‍ 45 ലക്ഷം രൂപ വരെ മുടക്കേണ്ടിവരും. മറ്റ് നോണ്‍ എ.സി ബസുകള്‍ 920 എണ്ണം പൊളിച്ച് വില്‍ക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ 620 ബസുകള്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എം.എസ്.ടി.സി വഴി ലേലം ചെയ്യും.300 എണ്ണം ഷോപ്പ് ഓണ്‍…
Read Moreവീണ്ടും ആത്മഹത്യ…! കുതിരവട്ടത്ത് ആരോഗ്യ മന്ത്രി പറഞ്ഞ കൂടുതല്‍ ജീവനക്കാരെവിടെ? കണ്ണുതുറക്കാതെ അധികൃതര്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ വ്യാഴാഴ്ച അന്തേവാസി ആത്മഹത്യ ചെയ്തതിലൂടെ വെളിവാകുന്നത് അധികൃതരുടെ ഗുരുതര വീഴ്ച. ആവശ്യത്തിന് സുരക്ഷ ജീവനക്കാരെയുൾപ്പെടെ നിയമിക്കുമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പ് പാഴ്വാക്കായി. അടിയന്തിരമായി സുരക്ഷാജീവനക്കാരെ നിയമിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം പോലും കുതിരവട്ടത്ത് നടപ്പായില്ല. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ മാസങ്ങൾക്ക് മുമ്പ് ഒരു അന്തേവാസിയുടെ കുത്തേറ്റ് മറ്റൊരു അന്തേവാസി മരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ സന്ദർശനം നടത്തിയ ആരോഗ്യമന്ത്രി അടിസ്ഥാന സൗകര്യങ്ങടക്കം ഒരുക്കുമെന്ന് പ്രസ്താവിച്ചിരുന്നു. ആശുപത്രിയിലെ സുരക്ഷാവീഴ്ചയും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടി അന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി സർക്കാരിന് റിപ്പോർട്ടും നൽകിയിരുന്നു. ഇതിനിടെ, ആശുപത്രിയുടെ സമഗ്ര വികസനത്തിന് 400 കോടിരൂപയുടെ മാസ്റ്റർപ്ലാൻ തയ്യാറായി. എന്നാൽ മാസങ്ങൾക്കിപ്പുറവും ആശുപത്രിയിൽ ഒരു സുരക്ഷാക്രമീകരണവും ഇല്ലെന്നാണ് ഏറ്റവുമൊടുവിൽ മഞ്ചേരി സ്വദേശി ആത്മഹത്യചെയ്ത സംഭവം അടിവരയിടുന്നത്. ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയിലെത്തിച്ച നാൽപ്പത്തിരണ്ടുകാരനാണ് കർട്ടൻ തുണിയുപയോഗിച്ച് കുരുക്കിട്ട് ആത്മഹത്യ ചെയ്തത്. സെക്യൂരിറ്റി ജീവനക്കാരുടെതുൾപ്പെടെ നോട്ടപ്പിഴവുണ്ടായെന്നാണ്…
Read Moreചെമ്മീൻ കറി കഴിച്ച വീട്ടമ്മ മരിച്ചു! ഭക്ഷ്യ വിഷബാധയെന്ന് സംശയം; കുടുംബത്തിലെ മറ്റാര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ല; ബന്ധുക്കള്‍ പറയുന്നത്…
നാദാപുരം : കല്ലാച്ചിചിയ്യൂരിൽ ചെമ്മീൻ കറികഴിച്ച് വയറിളക്കം ഉൾപെടെയുള്ള അസ്വസ്ഥതകളെത്തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചിയ്യൂരിലെ കരിമ്പാലം കണ്ടിമൊയ്തുവിന്റെ ഭാര്യ സുലൈഹ (46 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് മരണം. കഴിഞ്ഞ 17നാണ് ഇവരുടെ വീട്ടിൽ ചെമ്മീൻ വാങ്ങിക്കുകയുംവീട്ടുകാർ ഉൾപെടെയുള്ളവർ കഴിക്കുകയും ചെയ്തത്. രാത്രിയോടെ അസ്വസ്ഥത അനുഭവപെട്ടതിനെതുടർന്ന് സുലൈഹ കല്ലാച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിൽസതേടിയെങ്കിലും അസുഖംഭേദമായില്ല. തുടർന്ന്18 ന് വടകര സ്വകാര്യആശുപത്രിയിൽ ചികിത്സതേടിയെങ്കിലും ഇന്നലെ രാത്രിയോടെആരോഗ്യ നില മോശമായിതുടർന്ന് കോഴിക്കോട് സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആശുപത്രി അധികൃതർ പോസ്റ്റ്മോർട്ടം നടത്തണമെന്നാവശ്യപെടുകയും മരണ വിവരം നാദാപുരം പോലീസിൽ അറിയിക്കുകയായിരുന്നു. മരിച്ച സുലൈഹയുടെ വീട്ടിൽ ഇവരുടെ മാതാവ്, പിതാവ്, ഭർത്താവ് മക്കൾ തുടങ്ങി എട്ടോളം പേർ ഉണ്ട്. ഇവരും ചെമ്മീൻ കറി ഉപയോഗിച്ചെങ്കിലും മറ്റാർക്കും ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല. മരിച്ച സുലൈഹ ഹൈഡയബറ്റിക്ക്…
Read Moreലൈംഗികാതിക്രമങ്ങള്‍ സിനിമയിലായതു കൊണ്ടുമാത്രം ആഘോഷിക്കപ്പെടുന്നു ! മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരെന്ന് രജിഷ വിജയന്…
മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്ന് നടി രജിഷ വിജയന്. ലൈംഗികാതിക്രമങ്ങള്‍ സിനിമയിലായത് കൊണ്ടു മാത്രമാണ് ആഘോഷിക്കപ്പെടുന്നതെന്നും നടി പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് എന്ന ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. രജിഷയുടെ വാക്കുകള്‍ ഇങ്ങനെ… മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്നതില്‍ ഒരു സംശയവുമില്ല. ഏകദേശം ആറ് വര്‍ഷമായി ഞാന്‍ സിനിമയില്‍ വന്നിട്ട്. സിനിമാ മേഖലയില്‍ ഇതുവരെ ഒരു പ്രശ്നവും ഞാന്‍ നേരിട്ടിട്ടില്ല. എന്നാല്‍ ഒരു പ്രശ്നവും നേരിടാത്ത സ്ത്രീകള്‍ ഈ മേഖലയിലുണ്ടെന്ന് ഞാന്‍ അര്‍ത്ഥമാക്കുന്നില്ല. എനിക്ക് സംഭവിച്ചില്ല എന്നതിന്റെ അര്‍ത്ഥം വേറെ ആര്‍ക്കും ഇത് സംഭവിച്ചിട്ടില്ല എന്നല്ല. എനിക്ക് എന്റെ വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ച് മാത്രമേ സംസാരിക്കാന്‍ പറ്റു. സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത പല ഇടങ്ങളുമുണ്ട്, അത് സിനിമ മാത്രമല്ല. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ പല മേഖലകളിലും ഉടനീളം നടക്കുന്നുണ്ട്. അത് സിനിമയിലായത് കൊണ്ട് അതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ടി.ആര്.പിയും, വായനക്കാരും…
Read Moreസ്ട്രോക്ക് (പക്ഷാഘാതം) 40 വയസിന് താഴെയുള്ളവരിലും
തലച്ചോറിലെ രക്തസ്രാവത്തിനു പല കാരണങ്ങൾ ആവാം. തലച്ചോറിലെ രക്തക്കുഴലിൽ പ്രഷർ കൂടിയതു മൂലം ഞരമ്പു പൊട്ടുന്നത് കൊണ്ടാവാം അല്ലെങ്കിൽ അന്യൂറിസം (Aneurysm) മൂലവും ആവാം. എന്താണ് അന്യൂറിസം?തലച്ചോറിലെ രക്തധമനികളിൽ ചെറിയ കുമിളകൾ പോലെ വരികയും ബലഹീനത സംഭവിക്കുകയും പെട്ടെന്ന് പൊട്ടുകയും ചെയ്യുന്നതുവഴി തലച്ചോറിൽ രക്തസ്രാവം സംഭവിക്കുന്നതുമാണ് അന്യൂറിസം. ജന്മനാ തകരാറുകൾഇതും കൂടാതെ ചിലപ്പോൾ ചില രക്തധമനികൾക്കു ജന്മനാ സംഭവിക്കുന്ന തകരാറുകൾ (Congenital anomaly) മൂലവും രക്തസ്രാവം സംഭവിച്ചേക്കാം. ആർട്ടീരിയോവീനസ് മാൽഫോർമേഷൻ (Arteriovenous Malformation) അത്തരത്തിൽ ഒന്നാണ്. ഇത്തരം അവസ്ഥയിൽ രക്തധമനികൾക്കു വലിയ ബലം കാണില്ല. അവ ഏതെങ്കിലും ഒരു ഘട്ടത്തിൽ പൊട്ടുന്നത് വഴി രക്തസ്രാവം സംഭവിക്കുന്നു. തലച്ചോറിലെ രക്തസ്രാവം എങ്ങനെ തിരിച്ചറിയാം?ജോലിചെയ്യുന്നതിനിടയിൽ പെട്ടെന്ന് തലവേദന ഉണ്ടാവുകയും അത് അടിക്കടി തീവ്രത കൂടിവരികയും ചെയ്യുന്നു. ഇതിനോട് അനുബന്ധിച്ചു അപസ്മാരം വരികയോ ഒരു വശം തളർന്നു പോവുകയോ ചെയ്തേക്കാം. ചിലയവസരങ്ങളിൽ…
Read Moreരണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം! സിൽവർ ലൈനുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി; വിനാശത്തിന്റെ വർഷമായി ആചരിക്കാൻ യുഡിഎഫ്
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ഇത് ഭാവി കേരളത്തിനു വേണ്ടിയുള്ള ഈടുവെയ്പാണെന്നും മുഖ്യമന്ത്രി പിണറായിവിജയൻ. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട ലേഖനത്തിലാണ് പരാമർശം. ഭൂമി ഏറ്റെടുക്കുന്പോൾ ഭൂവുടമകൾക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം ലഭ്യമാക്കും. പ്രാരംഭനടപടികളുമായി മുന്നോട്ടുപോകാൻ കേന്ദ്ര ധനമന്ത്രാലയം നിർദേശിച്ചിട്ടുണ്ടെന്നും ലേഖനത്തിൽ പറയുന്നു. അതേസമയം രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികമായ ഇന്ന് പ്രതിഷേധ പരിപാടികളുമായി യുഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനം സംസ്ഥാന വ്യാപകമായി വിനാശത്തിന്റെ വര്‍ഷമായി ആചരിക്കും. 1300 കേന്ദ്രങ്ങളില്‍ യുഡിഎഫ് വൈകിട്ട് നാല് മുതല്‍ ആറ് മണിവരെ സായാഹ്ന ധര്‍ണ നടത്തും. സായാഹ്ന ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ നിര്‍വഹിക്കും. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് കണ്ണൂരിലും ഉമ്മന്‍ ചാണ്ടി തൃശൂരിലും രമേശ് ചെന്നിത്തല ആലപ്പുഴയിലും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും പങ്കെടുക്കും. രണ്ടാം പിണറായി സർക്കാരിന്റെ…
Read Moreഅനുഷ്കയ്ക്കു വേണ്ടി പഫ്സ് വാങ്ങാന്‍ ബംഗളുരുവിലെ ബേക്കറിയില്‍ കയറിയപ്പോള്‍ സംഭവിച്ചത് ! തുറന്നു പറച്ചിലുമായി കോഹ്ലി…
ലോകക്രിക്കറ്റ് പ്രേമികളുടെ ആരാധനാപാത്രമാണ് ഇന്ത്യയുടെ മുന്‍ക്യാപ്റ്റന്‍ വിരാട് കോഹ് ലി. ലോകത്തിന്റെ ഏത് ഭാഗത്ത് ചെന്നാലും കോഹ്ലിയെ അറിയുന്ന ഒരാളെങ്കിലും ഉണ്ടാകും. അങ്ങനെയിരിക്കെ, അനുഷ്കയ്ക്ക് ഇഷ്ടപ്പെട്ട പഫ്സ് വാങ്ങാന്‍ ബെംഗളൂരുവിലെ പ്രസിദ്ധമായ ഒരു ബേക്കറിയില്‍ കയറിയപ്പോള്‍ ആരും തിരിച്ചറിഞ്ഞില്ലെന്ന് വെളിപ്പെടുത്തിരിക്കുകയാണ് കോഹ്ലി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ‘ഇന്‍സൈഡര്‍ ഷോ’ യിലാണ് കോഹ്ലി ഇക്കാര്യം പറഞ്ഞത്.മാര്‍ച്ചില്‍ ശ്രീലങ്കയ്ക്ക് എതിരെ നടന്ന ടെസ്റ്റ് പരമ്പരയുടെ അവസാന ദിനമായിരുന്നു സംഭവം. കോഹ് ലിയുടെ വാക്കുകള്‍ ഇങ്ങനെ…മത്സരശേഷം ഹോട്ടലില്‍ എത്തിയ ഞാന്‍ പുറത്തേക്ക് ഇറങ്ങാമെന്ന് കരുതി. അനുഷ്ക വളര്‍ന്നത് ഇവിടെയാണ്. അനുഷ്കയ്ക്ക് ഇവിടെ ഒരുപാട് സുഹൃത്തുക്കള്‍ ഒക്കെ ഉണ്ട്. ബാംഗ്ലൂരിലെ പ്രസിദ്ധമായ ‘തോംസ് ബേക്കറി’യില്‍ നിന്നുള്ള പഫ്സ് അനുഷ്കയ്ക്ക് ഇഷ്ടമാണ്, അതിനെ കുറിച്ച് ഒരുപാട് പറയാറുണ്ട്. ഞാന്‍ തോംസ് ബേക്കറിയില്‍ ചെന്നു, എന്റെ സെക്യൂരിറ്റിയോട് വണ്ടിയില്‍ ഇരുന്നോളാന്‍ പറഞ്ഞു. മാസ്കും ഒരു ക്യാപ്പും…
Read More