മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് മംമ്ത മോഹൻദാസ്. 2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെയാണ് മംമ്ത മോഹൻദാസ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങളിയ താരങ്ങൾക്കെല്ലാം ഒപ്പം മംമ്ത അഭിനയിച്ചു മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം തിളങ്ങി. 2006-ൽ തെലുങ്കിലെ മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് നേടിയ മംമ്ത 2010 ൽ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡും നേടി. പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ ഒരു അധ്യാപികയുടെ വേഷത്തിലാണ് മംമ്ത എത്തിയത്. ചിത്രത്തിന്റെ കഥ തന്നെ മംമ്തയുടെ കഥാപാത്രത്തെ കേന്ദ്രികരിച്ചാണ് മുന്നോട്ട് പോവുന്നത്. ചിത്രം വൻ വിജയമായതോടെ മംമ്ത നൽകുന്ന അഭിമുഖങ്ങളും ശ്രദ്ധേയമാവുകയാണ്. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് മംമ്ത നൽകിയ…
Read MoreDay: May 21, 2022
രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ സംഘടനം! പതിനൊന്നുകാരിക്ക് സംഭവിച്ചത് ദാരുണാന്ത്യം
ബ്രോൺസ്(ന്യൂയോർക്ക്): രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ സംഘടനത്തിനിടയിൽ പതിനൊന്നുകാരിക്ക് ദാരുണാന്ത്യം സംഭവിച്ച കേസിൽ പ്രതിയെന്നു സംശയിക്കുന്ന പതിനഞ്ചുകാരനെ പോലീസ് അസ്റ്റു ചെയ്തു. മേയ് 16നായിരുന്നു ദാരുണമായ സംഭവം അരങ്ങേറിയത്. ബ്രോൺസ് വെസ്റ്റ് ചെസ്റ്റർ അവന്യു സ്ട്രീറ്റിലൂടെ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന പതിനഞ്ചുകാരനും ഒമർ എന്ന പതിനെട്ടുകാരനുമാണ് സംഭവത്തിനുത്തരവാദികൾ എന്നു പോലീസ് പറഞ്ഞു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കമാണ് വെടിവയ്പിൽ കലാശിച്ചത്. മറ്റൊരാളെ ലക്ഷ്യമാക്കിയാണ് വെടിയുതിർത്തത്. നിർഭാഗ്യവശാൽ വെടിയുണ്ട തുളച്ചുകയറിയത് അവിടെ ഉണ്ടായിരുന്ന കയ്റ ടെയ് എന്ന പതിനൊന്നുകാരിയുടെ ഉദരത്തിലായിരുന്നു. ഉടൻതന്നെ അടുത്തുള്ള ലിങ്കൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം വെടിയുതിർത്ത അക്രമി സംഘം സ്കൂട്ടറിൽതന്നെ രക്ഷപെടുകയായിരുന്നു. വെടിയുതിർത്തതെന്നു സംശയിക്കുന്ന പതിനഞ്ചുകാരന്റെ അറസ്റ്റ് ഒഴിവാക്കാനായി മാതാവ് ഒരു ഹോട്ടലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. അവിടെ എത്തിയാണ് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്കൂട്ടറിലുണ്ടായിരുന്ന പതിനെട്ടുകാരനെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. പതിനഞ്ചുകാരനെ മുതിർന്നവനായി പരിഗണിച്ച് കൊലപാതകത്തിനും അനധികൃതമായി…
Read Moreഅധിക ആശ്വാസം! പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കേന്ദ്രം കുറച്ചപ്പോൾ കേരളത്തിന് അധിക ആശ്വാസം; കേരളത്തില്‍ കുറയുന്നത്…
കോട്ടയം: കേന്ദ്രം പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കുറച്ചപ്പോൾ കേരളത്തിന് അധിക ആശ്വാസം. കേരളത്തിൽ പെട്രോളിന് 10.45 രൂപയും ഡീസലിന് 7.37 രൂപ കുറയും. സംസ്ഥാന വാറ്റിൽ ആനുപാതിക കുറവ് വരുന്നതിനാലാണിത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 106.74 രൂപയും ഡീസലിന് 96.58 രൂപയുമായി കുറയും. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 104.62 രൂപയും ഡീസലിന് 92.63 രൂപയുമാകും. ഞായറാഴ്ച രാവിലെ മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. കേന്ദ്രം പെട്രോളിന് എട്ടു രൂപയും ഡീസലിന് ആറു രൂപയുമാണ് എക്സൈസ് തീരുവ കുറച്ചത്. ധനമന്ത്രി നിർമ്മല സീതാരാമനാണ് സുപ്രധാന തീരുമാനം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. രൂക്ഷമായ വിലക്കയറ്റം പിടിച്ചുനിർത്താനാണ് കേന്ദ്രത്തിന്റെ അപ്രതീക്ഷിത നടപടി.
Read Moreപൂസായപ്പോൾ സ്റ്റാന്‍ഡില്‍ കിടന്ന ഡബിള്‍ഡക്കര്‍ ബസുമോടിച്ച് വീട്ടിലേക്ക് പോയി; മുന്‍ സൈനികന് എട്ടിന്റെ പണി
മദ്യലഹരിയില്‍ ബസ് സ്റ്റാന്‍ഡില്‍ കിടന്ന ഡബിള്‍ഡക്കര്‍ ബസുമോടിച്ച് വീട്ടിലേക്ക് പോയ മുന്‍ സെെനികന് വരുത്തിവച്ചത് 6000 പൗണ്ടിന്റെ നാശനഷ്ടം. ഇംഗ്ലണ്ടിലെ ടര്‍ലിന്‍ മൂര്‍ പ്രദേശത്തുള്ള സ്റ്റീഫന്‍ മാക് കാര്ട്ടന് എന്ന 52 കാരനാണ് പൂസായി ഈ കടുംകൈ ചെയ്തത്. നല്ലരീതിയില്‍ കുടിച്ചിട്ട് ബസ് സ്റ്റാന്‍ഡിലെത്തിയ സ്റ്റീഫന്‍ സ്റ്റാന്‍ഡില്‍ കണ്ട ഒരു ബസില്‍ കയറുകയായിരുന്നു. നീലയും ചുവപ്പും നിറത്തിലുള്ള ഡബിള്‍ ഡക്കര്‍ ബസില്‍ ഇദ്ദേഹം ഒരു മണിക്കൂറോളം ഉറങ്ങി. ഏകദേശം പുലര്‍ച്ചെ രണ്ടുമണിക്ക് ഉറക്കമുണര്‍ന്ന സ്റ്റീഫന്‍ ബസിന്റെ മുകളിലത്തെ നിലയിലുള്ള ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ബസ് സ്റ്റാര്‍ട്ടാക്കി. സുബോധമില്ലാതെ ബസ് പിന്നോട്ടെടുത്ത ഇയാള്‍ പുറകിലത്തെ കമ്പിവേലിയും സമീപം പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറും ഇടിച്ചുകളഞ്ഞു. പിന്നീട് ബസ് സ്റ്റാന്‍ഡില്‍ നിന്നും മൂന്ന് മൈല്‍ ദൂരമുള്ള ടര്‍ലിന്‍ മുറിലേക്ക് ബസുമായി പാഞ്ഞു. സ്ഥലത്തെത്തിയ സ്റ്റീഫന്‍ ബസ് ഓഫ് ചെയ്യാതെയാണ് ഇറങ്ങിപ്പോയത്.…
Read Moreഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിക്ക് ഭര്‍ത്താവിന്റെ മുട്ടന്‍പണി; അതും നടുറോഡില്‍…
മയ്യിൽ: ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിക്ക് നടുറോഡിൽ മർദനം. മയ്യിൽ പഞ്ചായത്ത് പരിധിയിലാണ് സംഭവം. ഭർത്താവാണ് 31 കാരിയായ യുവതിയെ പെരുമാറിയത്. 2011ലായിരുന്നു ഇവരുടെ വിവാഹം. എന്നാൽ, അടുത്തിടെ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ബന്ധുവായ കാമുകനോടൊപ്പമാണ് യുവതി താമസമെന്ന് പറയുന്നു. മക്കൾ ഭർത്താവിനോടൊപ്പമാണ്. കഴിഞ്ഞ ദിവസം കാറിൽ കാമുകനോടൊപ്പം കറങ്ങുകയായിരുന്ന യുവതിയെ സ്കൂട്ടറിലെത്തിയ ഭർത്താവ് തടയുകയും ഹെൽമറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയുമായിരുന്നു.
Read Moreപരേഡിന്റെ ബാൻഡു മേളം കഴിഞ്ഞു, ഇനി കല്യാണമേളം ! ഇന്ന് പാസൗട്ടായ രണ്ടു വനിത സിവിൽ എക്സൈസ് ഓഫീസ് ട്രെയിനികൾക്ക് നാളെ കല്യാണം
കെ.കെ.അർജുനൻ രാമവർമപുരം (തൃശൂർ) : ഇന്ന് പാസിംഗ് ഒൗട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് കേരള എക്സൈസ് സേനയുടെ ഭാഗമായ രണ്ടു വനിത സിവിലർ എക്സൈസ് ഓഫീസ് ട്രെയിനികൾക്ക് നാളെ കല്യാണം. പരേഡിന്റെ ബാൻഡു മേളം കഴിഞ്ഞ് ഇരുവരും ഇനി കല്യാണ മേളത്തിലേക്ക്. എറണാകുളം മൂവാറ്റുപുഴ പാന്പാക്കുട കളപ്പുരയിൽ വിമൽകുമാറിന്റെയും ഷൈലജയുടേയും മകളായ ശ്രീലക്ഷ്മി, മലപ്പുറം ഏറനാട് മഞ്ചേരി താണിപ്പാറ വീട്ടിൽ വേലായുധന്റെയും കാർത്യായിനിയുടേയും മകൾ എം.ആതിര എന്നിവരാണ് നാളെ കതിർമണ്ഡപത്തിലേക്ക് ചുവടു വെക്കുന്നത്. ശ്രീലക്ഷ്മിയെ തൃപ്പൂണിത്തുറ എ.ആർ.ക്യാന്പിലെ സിവിൽ പോലീസ് ഓഫീസറായ വിവേക് താലി ചാർത്തുന്പോൾ ആതിരയെ വിവാഹം ചെയ്യുന്നത് ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടറായ വിപിനാണ്. ഇന്നു രാവിലെ തൃശൂർ പൂത്തോളിലെ സ്റ്റേറ്റ് എക്സൈസ് അക്കാദമിയിൽ നടന്ന പാസിംഗ് ഒൗട്ടിൽ പരേഡിൽ പങ്കെടുത്ത ശേഷം ശ്രീലക്ഷ്മിയും ആതിരയും തങ്ങളുടെ വീടുകളിലേക്ക് തിരിച്ചു. കല്യാണത്തലേന്ന് പാസിംഗ് ഒൗട്ട് വന്നെങ്കിലും…
Read Moreസ്ത്രീപീഡനം, ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ… പ്രതി, കിരണ്‍ കുമാര്‍ മാത്രം! നാല് മാസം നീണ്ട വിചാരണ; വിസ്മയ കേസിൽ വിധി 23ന്
കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ 23ന് വിധിപറയും. നാല് മാസം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് കേസിൽ വിധിപറയുന്നത്. കേസിൽ പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വാദം പൂർത്തിയായി. കൊല്ലം ഒന്നാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ സുജിത്ത് മുമ്പാകെയാണ് വാദം പൂർത്തിയായത്. 2021 ജൂൺ 21നാണ് ഭർത്തൃവീട്ടിലെ ശുചിമുറിയിൽ നിലമേൽ കൈതോട് കെകെഎംപി ഹൗസിൽ ത്രിവിക്രമൻനായരുടെയും സജിതയുടെയും മകൾ വിസ്മയ(24)യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിരൺ കുമാർ മാത്രമാണ് പ്രതി കേസിൽ ഭർത്താവ് പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിൽ കിരൺകുമാറിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കിരൺ കുമാറിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചിരുന്നു. സ്ത്രീപീഡനം, ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ ഉൾപ്പെടെ ഒമ്പത് വകുപ്പുകളാണ് കിരൺ കുമാറിനെതിരേ ചുമത്തിയിട്ടുള്ളത്. പ്രോസിക്യൂഷൻ 42 സാക്ഷികളെ വിസ്തരിച്ചു. 120 രേഖകളും 12 തൊണ്ടി മുതലുകളും…
Read Moreഒരു ദിവസത്തെ തെരച്ചില്‍! പീഡന പരാതി നൽകി നാടുവിട്ട വിദ്യാർഥിനിയെ കണ്ടെത്തി; നാടുവിടാനുള്ള കാരണത്തെക്കുറിച്ച് ബന്ധുക്കള്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
തിരുവനന്തപുരം: രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ പീഡന പരാതി നൽകി നാട് വിട്ട വിദ്യാർഥിനിയെ കണ്ടെത്തി. ഒരു ദിവസത്തെ തെരച്ചിലിനൊടുവിൽ കന്യാകുമാരിയിൽ നിന്നുമാണ് വിദ്യാർഥിനിയെ കണ്ടെത്തിയത്. കഴിഞ്ഞ ജനുവരിയിലാണ് സംഭവം. പരിശീലനത്തിനിടെ ചീഫ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടർ ലൈംഗീക ചൂഷണത്തിന് ശ്രമിച്ചെന്നായിരുന്നു വിദ്യാർഥിനിയുടെ പരാതി. വിദ്യാർഥിനി മാർച്ചിൽ പരാതി നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ അറസ്റ്റുണ്ടായില്ല. ആഭ്യന്തര പരാതി പരിഹാര സമിതിയെ ബന്ധപ്പെട്ടുവെങ്കിലും നടപടിയുണ്ടായില്ല. ഇതേതുടർന്ന് വിദ്യാർഥിനി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. പരാതി നൽകിയ ശേഷവും പീഡനം തുടർന്നതാണ് നാടുവിടാൻ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. മജിസ്ട്രേറ്റിന് മുന്ന്ൽ ഹാജരാക്കിയ ശേഷം കുട്ടിയെ ബന്ധുക്കൾക്കൊപ്പം വിടും.
Read Moreപിസി ജോര്‍ജ് എവിടെ ? പിസി ജോര്‍ജിനെ തേടി പോലീസ്; ഈരാറ്റുപേട്ടയിലെ വസതിയില്‍ പരിശോധന; അടുത്തുള്ള ബന്ധുവീടുകളിലും പരിശോധന
പാലാ: പി.സി. ജോർജിന്റെ വീട്ടിൽ പോലീസ്. ഈരാറ്റുപേട്ടയിലെ വസതിയിൽ പോലീസ് പരിശോധന നടത്തുകയാണ്. അദ്ദേഹം വീട്ടിലുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. പി.സി. ജോർജിന്റെ ബന്ധുക്കളുമായി പോലീസ് ഉദ്യോഗസ്ഥർ സംസാരിച്ചു. വെണ്ണല വിദ്വേഷ പ്രസംഗ കേസുമായി ബന്ധപ്പെട്ട് പി.സി. ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളിയിരുന്നു. എറണാകുളം ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി.സി. ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഡലക്ഷ്യങ്ങളോടെ മനപൂർവമാണെന്നാണ് സർക്കാർ നിലപാട് എടുത്തിരുന്നു. സമാന കുറ്റം ആവർത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിർദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷൻസ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. അതേസമയം, ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.സി. ജോർജ് പ്രതികരിച്ചു.
Read Moreട്രൂകോളറിനു വിട ! ഇനി വിളിക്കുന്നവരുടെ പേര് ഫോണില്‍ അറിയാം;പുതിയ സംവിധാനം ഇങ്ങനെ…
മൊബൈല്‍ ഫോണില്‍ വരുന്ന പരിചയമില്ലാത്ത കോളിലെ നമ്പറിന്റെ ഉടമ ആരെന്ന് അറിയാനാണ് ട്രൂകോളര്‍ എന്ന ആപ്പ് ഉപയോഗിച്ചു കൊണ്ടിരുന്നത്. എന്നാല്‍ ഇനി ഇക്കാര്യം അറിയാന്‍ ട്രൂകോളറിന്റെ ആവശ്യമില്ല. ഫോണിലേക്ക് വിളിക്കുന്നവരുടെ പേര് ദൃശ്യമാകുന്ന സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താന്‍ കേന്ദ്ര ടെലികോം വകുപ്പ് ട്രായി ( ടെലികോം റെഗുലേറ്ററി അതോറിട്ടി) യോട് ആവശ്യപ്പെട്ടു. ഇതിന്റെ പ്രാരംഭ നടപടികള്‍ ഏതാനും മാസങ്ങള്‍ക്കകം ആരംഭിക്കുമെന്ന് ട്രായ് ചെയര്മാന് പി ഡി വഗേല വ്യക്തമാക്കി. സിം കാര്‍ഡ് എടുക്കാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ രേഖയിലെ പേര് ഫോണ്‍കോള്‍ ലഭിക്കുന്ന വ്യക്തിയുടെ മൊബൈല്‍ സ്ക്രീനില്‍ ദൃശ്യമാകുന്ന സംവിധാനമാണ് നടപ്പാക്കാനൊരുങ്ങുന്നത്. നിലവില്‍ ഫോണില്‍ സേവ് ചെയ്തിട്ടില്ലാത്ത നമ്പരില്‍ നിന്നും കോള്‍ വന്നാല്‍ പേര് അറിയുന്നതിനായി ട്രൂകോളര്‍ എന്ന സ്വകാര്യ ആപ്പ് ആണ് ആളുകള്‍ ഉപയോഗിച്ചു വരുന്നത്. ഈ ആപ്പ്…
Read More