കോക്ക്പിറ്റില്‍ വിദ്യാര്‍ത്ഥിനിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് പൈലറ്റ് പരിശീലകനെ ജോലിയില്‍ നിന്ന് പുറത്താക്കി. അധ്യാപകനും വിദ്യാര്‍ഥിനിയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായതോടെയാണ് ഫ്ളൈറ്റ് സ്കൂള്‍ സംഭവം അറിയുന്നത്. ഇതിനെ തുടര്‍ന്ന്, പൈലറ്റിനെയും, വനിതാ കേഡറ്റിനെയും സ്ഥാപനത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. റഷ്യയിലെ റിയാസാന്‍ മേഖലയിലെ റഷ്യന്‍ ഫെഡറല്‍ സബ്ജക്ടിലായിരുന്നു സംഭവം. റഷ്യയിലെ സാസോവോ ഫ്ലൈറ്റ് സ്കൂള്‍ ഓഫ് സിവില്‍ ഏവിയേഷനിലെ പരിശീലകനായിരുന്നു ഇത്തരമൊരു കൃത്യത്തില്‍ ഏര്‍പ്പെട്ടത്. അധ്യാപകനായ യുവാവിന് 28ഉം, വിദ്യാര്‍ത്ഥിനിയ്ക്ക് 21ഉം ആണ് പ്രായം. വിവാഹിതനായ അയാള്‍ വിദ്യാര്‍ത്ഥിനിയോടൊപ്പം സെസ്ന 172 വിമാനത്തില്‍ കയറി. താനുമായി സെക്സില്‍ ഏര്‍പ്പെടാന്‍ അധ്യാപകന് വിദ്യാര്‍ത്ഥിനിയെ നിര്‍ബന്ധിച്ചു. അയാള്‍ വിവാഹിതനായതിനാല്‍ വിദ്യാര്‍ത്ഥിനി അതിന് ഒരുക്കമായിരുന്നില്ല. എന്നാല്‍, തനിക്ക് സെക്സ് അനുവദിച്ചാല്‍ കൂടുതല്‍ സമയം പറക്കാന്‍ വിടാമെന്ന് പിന്നീട് അയാള്‍ വിദ്യാര്‍ത്ഥിനിയോട് പറഞ്ഞു. കൂടുതല്‍ ക്ലാസ് അനുവദിക്കുമെന്ന് കേട്ട പെണ്‍കുട്ടി അധ്യാപകന്റെ നിര്‍ദ്ദേശം…
Read MoreDay: May 25, 2022
ജോണി ഈ കുട്ടി നിങ്ങളുടതാണ്…എപ്പോഴാണ് കുഞ്ഞിന്റെ പിതാവ് ആണെന്ന് അംഗീകരിക്കുന്നത് ! കോടതി മുറിയില്‍ എത്തിയ യുവതി പറഞ്ഞത്…
ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പിന്റെയും ആംബര്‍ ഹേഡിന്റെയും കേസ് വിസ്താരത്തിനിടെ കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. കോടതിമുറിയില്‍ വച്ച് ഒരു ആരാധിക തന്റെ കുഞ്ഞിന്റെ പിതാവ് ഡെപ്പ് ആണെന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു. കോടതി ഇടവേളയെടുക്കുന്നതിനിടെ ഗാലറിയിലിരുന്ന യുവതി ”ജോണി, എനിക്ക് നിങ്ങളെ ഇഷ്ടമാണ്. നമ്മുടെ ആത്മാക്കള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു” എന്ന് അലറി. ഇതുകേട്ട ഡെപ്പ് യുവതിക്ക് നേരെ തിരിഞ്ഞ് കൈവീശിക്കാണിച്ചു. ”ഈ കുഞ്ഞ് നിങ്ങളുടേതാണ്. എപ്പോഴാണ് കുഞ്ഞിന്റെ പിതാവ് ആണെന്ന് അംഗീകരിക്കുന്നത്?”തന്റെ കയ്യിലിരുന്ന കുഞ്ഞിനെ ഉയര്‍ത്തിക്കാണിച്ച് യുവതി വീണ്ടും വിളിച്ചുപറഞ്ഞു. ഉടന്‍ തന്നെ ഇവരെ കോടതിമുറിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. 2015 ലാണ് ജോണി ഡെപ്പും ആംബര്‍ ഹെഡും വിവാഹിതരാവുന്നത്. എന്നാല്‍ 2017ല്‍ ഇരുവരും വിവാഹമോചിതരാകുകയായിരുന്നു. ആംബര്‍ ഹെഡ് വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനമാണ് ഇപ്പോഴത്തെ കേസിന് ആസ്പദമായത്. താന്‍ ഗാര്‍ഹിക പീഡനം നേരിടുന്ന വ്യക്തിയാണ് എന്നാണ്…
Read Moreകുട്ടികളെ പിടിക്കാൻ തക്കാളിപ്പനി! എന്താണ് തക്കാളിപ്പനി ?
കോട്ടയം: കുട്ടികളിൽ തക്കാളിപ്പനി വ്യാപകം. അഞ്ചു വയസിനു താഴെയുള്ളവരിലാണു കൂടുതലും പടരുന്നത്. 12 വയസുവരെയുള്ളവരിൽ കണ്ടുവരുന്നുണ്ട്. ചിക്കൻപോക്സിനു സമാനമായി പനിക്കൊപ്പം ശരീരത്തിൽ രൂപപ്പെടുന്ന ചെറുതും വലുതുമായ കുമിളകളാണു തക്കാളിപ്പനിയുടെയും ലക്ഷണം. വളരെപ്പെട്ടെന്നു പടരുന്ന പനി ആയതിനാൽ പരിചരണവും മുൻകരുതലും അനിവാര്യം. എന്താണ് തക്കാളിപ്പനി ?അഞ്ചു വയസിനു താഴെയുള്ള കുട്ടികളിലെ വൈറൽ പനിയാണ് തക്കാളിപ്പനി. Enterovirus എന്ന വിഭാഗത്തിൽപ്പെട്ടതാണ് വൈറസ്. ലക്ഷണങ്ങൾവൈറസ് ശരീരത്തിൽ പ്രവേശിച്ചു മൂന്നു മുതൽ ആറു ദിവസത്തിനുള്ളിൽ പനി, തൊണ്ടവേദന എന്നിങ്ങനെ സാദാ വൈറൽ പനിയുടെ ലക്ഷണങ്ങൾ കാണുന്നു. പനി തുടങ്ങി രണ്ടു ദിവസത്തിനു ശേഷം, വായിൽ, പ്രധാനമായും പിൻഭാഗത്തു മുകളിലായി ചുവന്ന കുത്തുകൾ പ്രത്യക്ഷപ്പെടുന്നു. വൈകാതെ അതു കുമിളകൾ ആയി മാറും. ശക്തമായ വേദനയും അനുഭവപ്പെടും. ഭക്ഷണമോ വെള്ളമോ ഇറക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും. വൈകാതെ ശരീരത്തിലും കുമിളകൾ പ്രത്യക്ഷപ്പെടും. കൈകളിലും കാലുകളിലും കൈകാൽ വെള്ളയിലുമാണ്…
Read More45കാരിയെ കൂട്ടബലാല്‍സംഘം ചെയ്ത ശേഷം കത്തിച്ചു കൊന്നു ! ആറ് അതിഥിത്തൊഴിലാളികള്‍ രാമേശ്വരത്ത് പിടിയില്‍…
തമിഴ്നാട്ടിലെ രാമേശ്വരത്ത് മത്സ്യത്തൊഴിലാളിയായ 45-കാരിയെ കൂട്ടബലാത്സംഗം ചെയ്തശേഷം കത്തിച്ച് കൊന്ന സംഭവത്തില്‍ ആറ് അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച മുതല്‍ കാണാതായ സ്ത്രീയെയാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പ്രദേശത്തെ ചെമ്മീന്‍ ഫാമില്‍ ജോലിചെയ്യുന്നവരാണ് കസ്റ്റഡിയിലായവര്‍. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. കടല്‍ത്തീരത്തുനിന്ന് ചിപ്പികളും മറ്റും ശേഖരിച്ചാണ് കൊല്ലപ്പെട്ട സ്ത്രീ കുടുംബം പുലര്‍ത്തിയിരുന്നത്. കഴിഞ്ഞദിവസവും പതിവുപോലെ ജോലിക്ക് പോയ ഇവര്‍ രാത്രി ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതോടെ ഭര്‍ത്താവ് രാമേശ്വരം വടക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മണിക്കൂറുകള്‍ക്ക് ശേഷം ചെമ്മീന്‍ ഫാമിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് പാതി കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയത്. കൂട്ടബലാത്സംഗത്തിന് ശേഷം സ്ത്രീയെ തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് നിഗമനം. ഇതേത്തുടര്‍ന്നാണ് ചെമ്മീന്‍ ഫാമിലെ അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍…
Read Moreവരുമാന വർധനവിന് ടാർഗറ്റ്; പ്രതിദിന വരുമാനം എട്ട് കോടി; പുതിയ പരീക്ഷണവുമായി കെഎസ്ആർടിസി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: പ്രതിദിന വരുമാനം എട്ട് കോടിയിലെത്തിക്കുക എന്ന ലക്ഷ്യവുമായി കെഎസ് ആർടിസി.എല്ലാ യൂണിറ്റുകൾക്കും ഇതിന്റെ ഭാഗമായി ടാർഗറ്റ് നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. പ്രതിദിനം 4561 സർവീസുകൾ നടത്താനും 17103 75 കിലോമീറ്റർ ദൂരം ബസ് സർവീസ് നടത്താനും വരുമാനം 82098000 രൂപയായി വർധിപ്പിക്കാനുമാണ് ലക്ഷ്യം. കിലോമീറ്ററിന് 48 രൂപ വരുമാനമുണ്ടാക്കണം. ഇതിന്റെ ഭാഗമായി ഏറ്റവും ഉയർന്ന തുക ടാർഗറ്റായി നൽകിയിരിക്കുന്നത് തിരുവനന്തപുരം സിറ്റി ഡിപ്പോയ്ക്കാണ്. 3132000 രൂപ. 174 സർവീസുകൾ 69250 കിലോമീറ്റർ ഓടിച്ച് ഈ തുക നേടണം. കോഴിക്കോട് തിരുവനന്തപുരം സെൻട്രൽ ഡിപ്പോകളുടെ ടാർജറ്റ് 2142000 രൂപയാണ്. ഈ ഡിപ്പോകളിൽ നിന്നും 119 സർവീസുകൾ വീതം 44625കിലോമീറ്ററുകൾ വീതം ഓടിക്കണം. ബത്തേരി ഡിപ്പോയിൽ നിന്നും 89 സർവീസുകൾ 33375 കിലോമീറ്റർ ഓടിച്ച് 160 2000 രൂപ നേടണം. കാസർഗോഡ്, ആലപ്പുഴ തുടങ്ങിയ ഡിപ്പോകളാണ് തൊട്ടുപിന്നിൽ. നിലവിൽ…
Read Moreപൊളിറ്റിക്കല്‍ സ്റ്റേറ്റ് മെന്റ് പറയാന്‍ 6കോടിയു ടെ സിനിമ ചെയ്യേണ്ട കാര്യമില്ലെന്ന് ഉണ്ണിമുകുന്ദൻ
ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് പറയാന്‍ ആറു കോടി മുടക്കി സിനിമ ചെയ്യേണ്ട കാര്യമില്ലല്ലോ, ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടാല്‍ പോരേ. ഏതൊരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് പറയുമ്പോഴും അതില്‍ ക്ലാരിറ്റി പ്രധാനമാണ്. ഈ സിനിമ കണ്ടവര്‍ക്ക് വ്യക്തമായി അറിയാം ഇതില്‍ ഏത് പൊളിറ്റിക്സ് ആണ് പറയുന്നതെന്ന്. മേപ്പടിയാന് സിനിമയുടെ നല്ല കാര്യങ്ങള്‍ ചര്‍ച്ചയാക്കുന്നതിന് പകരം നായകന് അമ്പലത്തില്‍ പോയി, മുസ്ലിംവില്ലന്, ക്രിസ്ത്യന്‍ വില്ലന്‍, സേവാഭാരതി ആംബുലന്‍സ് കാണിച്ചു എന്നിവയൊക്കെയാണ് ചര്‍ച്ചയാക്കിയത്. കേരളത്തില്‍ ഈ സമുദായത്തിലുള്ളവരൊക്കെയാണല്ലോ ജീവിക്കുന്നത്. എന്നെ സംബന്ധിച്ച് ഈ വിവാദങ്ങള്‍ വിഷയമായില്ല. ആദ്യത്തെ ഒരാഴ്ച മേപ്പടിയാന് സിനിമയുടെ ഒരു മെറിറ്റും ഡിസ്കസ് ആയില്ല. ശബരിമലയില്‍ പോകുമ്പോള്‍ കറുപ്പും കറുപ്പും അല്ലാതെ വെളുപ്പും വെളുപ്പും ഇടാന്‍ പറ്റില്ലല്ലോ. ഈ സിനിമ കണ്ട് ഒരു അമ്മ കണ്ണ് നിറഞ്ഞ് സംസാരിച്ചതാണ് എനിക്ക് ജനുവിന് ഫീഡ് ബാക്ക് ആയി തോന്നിയത്. സിനിമ ചെയ്യാന്‍…
Read Moreകാട്ടിലെ തടി കട്ടു മുടിക്കുന്നു… വനം വകുപ്പിൽ കോടികളുടെ അഴിമതി;റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ജിഎസ്ടി കമ്മീഷണർ
സ്വന്തം ലേഖകന്‍കോഴിക്കോട്: വനം വകുപ്പിലെ കോഴിക്കോട്, മലപ്പുറം, വയനാട് തുടങ്ങി ആറു ഡിവിഷനുകളിലെ 27 ഡിപ്പോകൾ കേന്ദ്രീകരിച്ച് നടന്ന തടി വിൽപന ലേലത്തിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് സർക്കാരിന് കോടികളുടെ നഷ്ടം ഉണ്ടാക്കി കൊണ്ട് പകൽ കൊള്ള നടത്തുന്നത്. 27 ഡിപ്പോകളിൽ ഉള്ള നല്ല തരം തടി കക്ഷണങ്ങൾ വിറകാക്കി മാറ്റി കൊണ്ടാണ് അഴിമതി . ഫർണിച്ചറുകൾക്ക് പറ്റിയ തേക്ക്, ഈട്ടി, തുടങ്ങിയ മരങ്ങളുടെ ബില്ലറ്റുകളാണ് കത്തിക്കാനുള്ള വിറകിന്റെ തരത്തിലേക്ക് മാറ്റി ലേലം ചെയ്യുന്നത്. കോടികൾ വില മതിക്കുന്ന തടി തരങ്ങളാണ് ഉദ്യോഗസ്ഥർ ഫർണിച്ചർ ലോബിക്ക് തുഛമായ വിലയ്ക്ക് ലേലത്തിൽ കൊടുത്ത് വിടുന്നത്. ഇത് മൂലം സർക്കാറിന് രണ്ട് തരത്തിലാണ് നഷ്ടം വരുന്നതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. തടിയുടെ ഇനത്തിൽ കിട്ടേണ്ട യഥാർഥ വില കിട്ടില്ല, രണ്ടാമത് തടിക്ക് 18 ശതമാനം നികുതിയാണ് ജിഎസ്ടിയിൽ ഉള്ളത്.…
Read More17 വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷം അവര്‍ വിവാഹിതരായി ! സാക്ഷികളായി രണ്ടു കുട്ടികളും…
17 വര്‍ഷത്തെ ലിവിംഗ് ടുഗെദറിനു ശേഷം സംവിധായകന് ഹന്‍സല്‍ മേത്തയും പങ്കാളിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സഫീന ഹുസൈനും വിവാഹിതരായി. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുമുണ്ട്. സാന്‍ഫ്രാന്‍സിസ്കോയില്‍ വച്ച് അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹചടങ്ങുകള്‍ക്ക് ശേഷം മനോഹരമായ ഒരു കുറിപ്പും ഹന്‍സല്‍ മേത്ത പങ്കുവച്ചു. ‘പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം, രണ്ട് കുട്ടികള്‍. ഞങ്ങളുടെ രണ്ട് ആണ്മക്കളും വളര്‍ന്ന് അവരുടേതായ സ്വപ്നങ്ങള്‍ക്ക് പിറകെ യാത്രചെയ്യുന്ന ഈ അവസരത്തില്‍ ഞങ്ങള്‍ വിവാഹിതരാകുന്നു. സ്നേഹം എന്നെന്നും നിലനില്ക്കുന്നു”.ഹന്‍സല്‍ മേത്ത കുറിച്ചു.
Read Moreവിജയ് ബാബു തെറ്റുകാരനാണ് എന്ന് എവിടെയും പ്രൂവ് ചെയ്തിട്ടില്ലെന്ന് ദുർഗാ കൃഷ്ണ
വിജയ് ബാബുവിന്റെ കേസില്‍ ആരുടെ ഭാഗത്താണ് തെറ്റ് എന്ന് എനിക്കറിയില്ല. വിജയ് ബാബു തെറ്റുകാരനാണ് എന്ന് എവിടെയും പ്രൂവ് ചെയ്തിട്ടില്ല. ഇതൊന്നും നോക്കാതെ നമ്മള് ഒരാളെ കുറ്റം പറയുകയും, പിന്നീട് ആ വ്യക്തി തെറ്റു ചെയ്തിട്ടില്ലെന്ന് അറിയുമ്പോള്‍ നമ്മൾ വിഷമിക്കേണ്ടി വരും. എനിക്ക് കൃത്യമായി ധാരണയുള്ള വിഷയങ്ങളില്‍ ഞാന്‍ അതു തുറന്ന് പറയാറുമുണ്ട്. വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ലായിരുന്നു. അതൊരു മോശപ്പെട്ട കാര്യമാണ്. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. വിജയ് ബാബു ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് കൊണ്ടു ശിക്ഷിക്കപ്പെടേണ്ടയാളാണ്. -ദുര്‍ഗാ കൃഷ്ണ
Read Moreതിലകൻ ചേട്ടനെ വിലയിരുത്താനോ; മഞ്ജു വാര്യർ പറഞ്ഞത് കേട്ടോ!
ചെറുപ്പം മുതൽ സിനിമകൾ നിരവധി കാണുമായിരുന്നു. തിലകൻ ചേട്ടന്റെ അഭിനയമൊക്കെ അന്നുമുതൽ ആസ്വദിക്കുന്നതാണ്. അദ്ദേഹം കോമഡി ചെയ്യുമ്പോഴും ഗൗരവമുള്ള കഥാപാത്രം ചെയ്യുമ്പോഴും മതിമറന്ന് കണ്ടിരിക്കാൻ തോന്നും. അത്രത്തോളം കഴിവുള്ള പ്രതിഭ എന്നെക്കുറിച്ച് നല്ല വാക്കുകൾ പറഞ്ഞ് കേൾക്കുന്നത് തന്നെ അംഗീകാരമാണ്. അദ്ദേഹത്തെ വിലയിരുത്താനോ പ്രശംസിക്കാനോ എനിക്ക് യോഗ്യതയില്ല. കണ്ണെഴുതി പൊട്ടുതൊട്ടിൽ അഭിനയിക്കുമ്പോൾ ഒന്നും അറിഞ്ഞോ മനസിലാക്കിയോ ചെയ്തതല്ല. അവർ അഭിനയിക്കാൻ പറയുമ്പോൾ പറഞ്ഞത് അനുസരിച്ച് ചെയ്തു അത്രമാത്രം.-മഞ്ജു വാര്യർ
Read More