പൂട്ടിക്കിടന്ന വീട്ടിലെ മോഷണം ! കള്ളന്‍ വീട്ടിനുള്ളില്‍ കയറിയത് പൂച്ചയ്ക്കു മാത്രം കയറാവുന്ന വിടവിലൂടെ; അമ്പരന്ന് പോലീസുകാര്‍…

പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 20,000 രൂപയും രണ്ടര പവന്‍ സ്വര്‍ണ്ണവും മോഷ്ടിച്ച പ്രതി വീട്ടിനുള്ളില്‍ കടന്ന രീതി കണ്ട് ഒരുപോലെ അമ്പരക്കുകയാണ് പോലീസും നാട്ടുകാരും. മേയ് 24ന് കോതായിക്കുന്നിലെ വീട്ടിലാണ് മോഷണം നടന്നത്. കേസിലെ പ്രതി ഈരാറ്റുപേട്ട നടക്കല്‍ മുണ്ടകപറമ്പില്‍ വീട്ടില്‍ ഫൈസലിനെ (42) കഴിഞ്ഞ ദിവസം തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുന്‍വശത്തെ ജനലിന്റെ ഒരു കമ്പി ഏറെ നാളായി ഇല്ലായിരുന്നു. വീടിന്റെ മറ്റൊരു ഭാഗവും കുത്തിപ്പൊളിച്ചിരുന്നില്ല. ഇത്ര ചെറിയ വിടവിലൂടെ എങ്ങനെ മോഷ്ടാവ് അകത്ത് കടന്നുവെന്നത് വീട്ടുകാര്‍ക്ക് പുറമേ അന്ന് പോലീസിനെയും ആശയക്കുഴപ്പത്തിലാക്കിയിരുന്നു. വീടിനുള്ളില്‍ നിന്ന് വിരലടയാളം ലഭിച്ചപ്പോഴാണ് പുറമേ നിന്നൊരാള്‍ അകത്ത് കയറിയെന്ന് ഉറപ്പിക്കാനായത്. കഴിഞ്ഞ ദിവസം പിടിയിലായ പ്രതി പറഞ്ഞതും ജനല്‍ വഴി തന്നെ അകത്ത് കയറിയെന്നാണ്. ഇതോടെയാണ് കസ്റ്റഡിയിലായ പ്രതിയെ സ്ഥലത്തെത്തിച്ച് മോഷണ രീതി പുനരാവിഷ്‌കരിച്ചത്. പൂട്ടിക്കിടന്ന വീട്ടിലെ ജനലിലേക്ക്…

Read More

പെട്രോളിംഗിനിടെ പേരു ചോദിച്ചിട്ട് പറഞ്ഞില്ല ! കലിമൂത്ത് പോലീസ് ഡിവൈഎഫ്‌ഐ നേതാവിന്റെ കര്‍ണപടം അടിച്ചുപൊട്ടിച്ചതായി പരാതി…

പോലീസുകാരന്റെ അടിയേറ്റ് ഡിവൈഎഫ്‌ഐ നേതാവിന്റെ കര്‍ണപടം പൊട്ടിയതായി പരാതി. മെഴുവേലി സതീഷ് ഭവനില്‍ എസ്. മനു സതീഷി(38)നെയാണ് ജനമൈത്രി പോലീസ് സ്റ്റേഷനിലെ എസ്.ഐ ക്രൂരമായി മര്‍ദ്ദിച്ചത്. മനു ഇപ്പോള്‍ ആശുപത്രിയിലാണ്. സംഭവത്തെക്കുറിച്ച് മനു പറയുന്നതിങ്ങനെ… പോലീസ് സ്റ്റേഷന് തൊട്ടടുത്താണ് എന്റെ വീട്. പോലീസുകാര്‍ക്ക് എന്നെ അറിയാവുന്നതാണ്. ജോലിക്കിടയില്‍ ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്നു. അതുവഴി എത്തിയ എസ്.ഐ തടഞ്ഞു നിറുത്തി. കഞ്ചാവാണോ എന്ന് ചോദിച്ചു. തുടര്‍ന്ന് കഞ്ചാവ് പൊതിയുണ്ടോ എന്ന് അറിയണമെന്നും വസ്ത്രം അഴിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പ്രകോപിതനായി ജീപ്പില്‍ നിന്ന് ഇറങ്ങി വന്ന് ഇരുചെവികളും ചേര്‍ത്ത് അടിക്കുകയായിരുന്നു. തുടര്‍ന്ന് വണ്ടിയില്‍ കയറ്റി സ്റ്റേഷനിലേക്ക് എത്തിച്ചു. നാട്ടുകാരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും എത്തിയതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. തനിക്കെതിരെ മന:പ്പൂര്‍വമാണ് പോലീസ് പെരുമാറുന്നത്. ഇക്കഴിഞ്ഞ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് ചുമരെഴുതാന്‍ രാത്രിയില്‍ ഇലവുംതിട്ട ജംഗ്ഷനില്‍…

Read More

പകുതി വായിച്ചപ്പോൾ തന്നെ കിളി പോയി, ആരാണ് ആരതി, ആരാണ് നയന, ആരാണ് ഷൈനി ഒന്നും മനസിലാകില്ല..! അനുശ്രീ പറയുന്നു…

ട്വൽത്ത്മാനിലേക്ക് ജിത്തു സാർ വിളിപ്പച്ചോൾ ഇതൊരു ലാലേട്ടൻ സിനിമയാണെന്ന് പറഞ്ഞിരുന്നു. പത്ത്, പതിനൊന്നുപേർ ഉണ്ടായിരിക്കും, അനുവിന് ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചിരുന്നു. ഞാനപ്പോൾ തന്നെ ജിത്തു സാറിന്‍റെ സിനിമയല്ലേയെന്നാണ് ചോദിച്ചത്. എങ്കിൽ വൺ ലൈൻ ആയിട്ട് പറയുന്നില്ല, നേരിട്ട് സ്ക്രിപ്റ്റ് വായിക്കൂവെന്ന് അദ്ദേഹം പറയുകയായിരുന്നു. അങ്ങനെ ജിത്തു സാറിന്‍റെ വീട്ടിൽ പോയാണ് വായിക്കുന്നത്. ഞാൻ ചെല്ലുമ്പോൾ നമ്മുടെ ടീമിലെ തന്നെ രണ്ടു മൂന്നു പേർ അവിടെ ഓരോ മൂലകളിൽ ഇരുന്ന് സ്ക്രിപ്റ്റ് വായിക്കുന്നുണ്ടായിരുന്നു. പകുതി വായിച്ചപ്പോൾ തന്നെ കിളി പോയി.ആരാണ് ആരതി, ആരാണ് നയന, ആരാണ് ഷൈനി ഒന്നും മനസിലാകില്ല. ഇതൊക്കെ ആരാണ് ചെയ്യുന്നതെന്നോ നമ്മുടെ റോൾ ഏതെന്നോ ഒന്നും പറഞ്ഞിട്ടില്ല. പകുതി വായിച്ചിട്ട് വീണ്ടും ഒന്നേന്ന് വായിക്കേണ്ടി വന്നിട്ടുണ്ട്. നല്ലൊരു ടീമായിരുന്നു ഞങ്ങളുടേത്. ഒരുമിച്ചായിരുന്നു ഷൂട്ടിംഗ്. അതില്ലാത്തപ്പോൾ എല്ലാവരും കൂടി ഗെയിം കളിക്കും. ആരും ഫോണിൽ കുത്തിരിയിരുന്നില്ല.…

Read More

ഒരാളെ സഹായിക്കുകയാണെങ്കില്‍ അത് പുറത്ത് ആരും അറിയാതെ ചെയ്യണം എന്ന് കരുതുന്ന ആളാണ് മോഹന്‍ലാല്‍..! ആന്‍റണി പെരുന്പാവൂർ

ഒരാളെ സഹായിക്കുകയാണെങ്കില്‍ അത് പുറത്ത് ആരും അറിയാതെ ചെയ്യണം എന്ന് കരുതുന്ന ആളാണ് മോഹന്‍ലാല്‍. എനിക്ക് അദ്ദേഹം ഏറെ പ്രിയപ്പെട്ടവന്‍ ആവാന്‍ കാരണവും ഈ സ്വഭാവമാണ്. 30 വര്‍ഷം മുമ്പ് കിലുക്കം എന്ന സിനിമയില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു രേവതിയെ കയറ്റിക്കൊണ്ടു പോകുന്ന വാഹനത്തിന്‍റെ ഡ്രൈവറായിട്ടാണ് ഞാന്‍ ആദ്യമായി അഭിനയിച്ചത്. ആന്‍റണി എന്നായിരുന്നു ആ സിനിമയിലെ കഥാപാത്രത്തിന്‍റെയും പേര്. പിന്നീട് പല സിനിമകളുടെ ചര്‍ച്ചകള്‍ നടക്കുമ്പോഴും ലാല്‍ സാര്‍ ചോദിക്കും, ആന്‍റണി ഇതില്‍ അഭിനയിക്കുന്നില്ലേ… എന്ന്. സത്യത്തില്‍ ആ ഒരു ചോദ്യമാണ് എന്നെ ഇത്രയും സിനിമകളില്‍ എത്തിച്ചത്. -ആന്‍റണി പെരുന്പാവൂർ

Read More

മുസ്ലിം പേരുള്ള എല്ലാവരും വിനുവിന് വിവരദോഷികളും അല്‍പ്പന്മാരുമാണ് ! ജയശങ്കര്‍ മുസ്ലിം വിരോധവും സിപിഎം വിരോധവും കുത്തിനിറച്ച മനസ്സിന് ഉടമയെന്ന് കെ ടി ജലീല്‍…

ചാനല്‍ ചര്‍ച്ചയില്‍ തന്നെ പരിഹസിച്ച ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു.വി.ജോണിനും, രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ,ജയശങ്കറിനും മറുപടിയുമായി കെ.ടി.ജലീല്‍. താന്‍ തിരൂരങ്ങാടി കോളേജില്‍ ഇസ്ലാമിക് ഹിസ്റ്ററി പഠിപ്പിച്ചിരുന്ന ആളാണെന്നും വിവരമില്ലെന്നുമൊക്കെ അഡ്വ: ജയശങ്കറും, വിനുവും അധിക്ഷേപിച്ചെന്നാണ് ജലീല്‍ പറയുന്നത്. താന്‍ എം.എ എടുത്തത് ചരിത്രത്തിലാണ്, അല്ലാതെ ഇസ്ലാമിക് ഹിസ്റ്ററിയിലല്ല എന്നും ഇനി അഥവാ ഇസ്ലാമിക ചരിത്രമാണ് പഠിച്ചതും പഠിപ്പിക്കുന്നതും എന്ന് കരുതുക, എന്താ കുഴപ്പമെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. മുസ്ലിം പേരുള്ള എല്ലാവരും വിനുവിന് വിവരദോഷികളും അല്‍പ്പന്മാരുമാണെന്നും പറഞ്ഞ ജലീല്‍ വിനുവിനെ എഷ്യാനെറ്റ് കുളത്തിലെ തവളയെന്നാണ് വിശേഷിപ്പിച്ചത്. മിസ്റ്റര്‍ വിനു, മലപ്പുറം പഴയ മലപ്പുറമല്ല. മലപ്പുറത്തെ കാക്കാമാര്‍ പഴയ കാക്കാമാരുമല്ല. അവരിന്ന് ബൗദ്ധിക വൈജ്ഞാനിക രംഗത്ത് ഒരു പാട് മുന്നോട്ടു പോയി. അതില്‍ അസൂയ പൂണ്ടിട്ട് കാര്യമില്ല’, ജലീല്‍ കുറിച്ചു. അഡ്വ.ജയശങ്കര്‍ കേസില്ലാ വക്കീലാണെന്നും സിപിഎം വിരോധവും…

Read More

നാദാപുരത്ത് പെൺകുട്ടിയെ സുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു; കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്

കോഴിക്കോട്: നാദാപുരത്ത് പെണ്‍കുട്ടിയെ സുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു. നാദാപുരം പേരോട് സ്വദേശിനിക്കാണ് വെട്ടേറ്റത്. ആക്രമിച്ച റഫ്‌നസ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. നാദാപുരം എംഇടി കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി.പെണ്‍കുട്ടിയെ നാദാപുരം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചി‌ട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.

Read More

സ്വപ്നയ്ക്കെതിരായ ജലീലിന്‍റെ പരാതി; അന്വേഷണത്തിന് 12 അംഗ സംഘം; ഇടതുപക്ഷത്തെ തകര്‍ക്കാൻ കോലിബി സഖ്യം ശ്രമിക്കുന്നെന്ന് ജലീൽ

  തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരായ കെ.ടി. ജലീലിന്‍റെ പരാതി അന്വേഷിക്കാൻ 12 അംഗ പ്രത്യേക സംഘം. ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ഖ് ദർബേഷ് സാഹിബിനാണ് അന്വേഷണ ചുമതല. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി മധുസൂദനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസ് സ്റ്റേഷനിലാണ് ജലീൽ പരാതി നല്‍കിയത്. കള്ള ആരോപണങ്ങളാണ് സ്വപ്ന ഉന്നയിക്കുന്നത്. അതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. അത് അന്വേഷിച്ചു പുറത്തുകൊണ്ടുവരണമെന്നും ജലീൽ ആവശ്യപ്പെട്ടു. നുണപ്രചരണം നടത്തി കേരളത്തിന്‍റെ അസ്ഥിരത തകര്‍ക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്. ഈ കേസിൽ കേന്ദ്ര ഏജന്‍സികള്‍ പോലും അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല. ഇടതുപക്ഷത്തെ തകര്‍ക്കാനാണ് കോലിബി സഖ്യം ശ്രമിക്കുന്നതെന്നും ജലീൽ പറഞ്ഞിരുന്നു.

Read More

സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്നു ! രണ്ടാം ദിവസവും രോഗബാധിതരുടെ എണ്ണം രണ്ടായിരം കടന്നു…

നാലാം തരംഗ സൂചനകള്‍ നല്‍കി സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കേസുകള്‍ 2000 കടന്നു. ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എറണാകുളം ജില്ലയില്‍ ആശങ്ക വര്‍ധിക്കുകയാണ്. അഞ്ചുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഒരെണ്ണം നിലവില്‍ എറണാകുളത്താണ്. 2193 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇതില്‍ 589ഉം എറണാകുളം ജില്ലയിലാണ്. തുടര്‍ച്ചയായി രണ്ടാംദിനവും ജില്ലയില്‍ കോവിഡ് കേസുകള്‍ അഞ്ഞൂറ് കടന്നിരിക്കുകയാണ്. എറണാകുളത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 2500 പിന്നിട്ടു. ജനങ്ങള്‍ കോവിഡ് ഭീഷണിയെപ്പറ്റി മറന്നമട്ടില്‍ പെരുമാറുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്ന് ആരോഗ്യവിഭാഗം ആശങ്കപ്പെടുന്നു. മാസ്‌ക് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ സംവിധാനം ഉപയോഗിക്കുന്നതില്‍ പലരും അലംഭാവം കാട്ടുന്നുണ്ടെന്നും ഇത് രോഗവ്യാപനം വര്‍ധിക്കുന്നതിന് ഇടയാക്കുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ രാജ്യത്തെ കോവിഡ് കേസുകളുടെ കണക്കുകളിലും ക്രമാതീതമായ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറില്‍ 7,240 പേര്‍ക്ക് രോഗം…

Read More

അതിസുന്ദരിയായി നയന്‍താര! നയന്‍താരയും വിഗ്നേഷ് ശിവനും വിവാഹിതരായി; വിവാഹ വേദിയിലും പരിസര പ്രദേശത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത് കനത്ത സുരക്ഷ

നയന്‍താരയും വിഗ്നേഷ് ശിവനും വിവാഹിതരായി. വിഗ്നേഷ് ശിവൻ തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പങ്ക് വച്ചത്. മഹാബലിപുരത്തെ റിസോർട്ടിലായിരുന്നു വിവാഹം. അതിസുന്ദരിയായി ചുവന്ന നിറത്തിലുള്ള വേഷത്തിലാണ് നയന്‍താര എത്തിയിരിക്കുന്നത്. വിഗ്നേഷ് ശിവന്‍ നയന്‍താരയെ ചേര്‍ത്തുനിര്‍ത്തി നെറ്റിയില്‍ മുത്തം നല്‍കുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ വേദിയിലും പരിസര പ്രദേശത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹ ചിത്രങ്ങള്‍ പകര്‍ത്താന്‍ അതിഥികള്‍ക്കും അനുവാദമില്ല. വിവാഹ ചിത്രങ്ങള്‍ ഉച്ചയോടെ പുറത്തുവിടുമെന്ന് വിഘ്നേഷ് നേരത്തെ അറിയിച്ചിരുന്നു. ചിത്രങ്ങള്‍ കാണാം

Read More

ആരാണ് ആ പ്രമുഖ നടന്‍? ബാങ്കില്‍ എല്ലാവരോടും അയാൾ പറഞ്ഞത് ഞാന്‍ അയാളെ പ്രണയിച്ച്, സിനിമയില്‍ എത്തിയപ്പോള്‍ ചതിച്ചു എന്നാണ്..! ഗായത്രി സുരേഷ് തുറന്നുപറയുന്നു…

ട്രോളുകളില്‍ നിറഞ്ഞുനിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. പലപ്പോഴും അതിനെല്ലാം മറുപടിയുമായി താരം രംഗത്തു വരികയും ചെയ്തിരുന്നു. ട്രോളുകൾ നിരോധിക്കണമെന്നും ഒരിക്കൽ ഗായത്രി പറഞ്ഞിരുന്നു. ഇപ്പോഴിതാ തനിക്ക് വന്ന ചില പ്രൊപ്പോസലുകളെക്കുറിച്ചും ട്രോളുകളെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് നടി. ഒരുകോടി എന്ന ടെലിവിഷൻ പരിപാടിയില്‍ പങ്കെടുക്കവെയാണ് ഗായത്രി മനസ് തുറന്നത്. ബാങ്കില്‍ ജോലി ചെയ്യുന്ന കാലത്ത് സ്ഥിരമായി എന്‍റെ പിറകേ ഒരാള്‍ നടക്കുമായിരുന്നു. പോവുന്ന ഇടത്ത് എല്ലാം പിന്നാലെ വരും. ഞാന്‍ താമസിക്കുന്ന ഫ്ളാറ്റിന്‍റെ താഴെ തന്നെ മുറിയെടുത്ത് താമസം തുടങ്ങി. അടിക്കടി വന്ന് ഡോറില്‍ മുട്ടും. ബാങ്കില്‍ എല്ലാവരോടും അയാൾ പറഞ്ഞത് ഞാന്‍ അയാളെ പ്രണയിച്ച്, സിനിമയില്‍ എത്തിയപ്പോള്‍ ചതിച്ചു എന്നാണ്. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പിന്നീട് ഞാന്‍ അഭിമുഖങ്ങളില്‍ ഈ സംഭവം പറയാന്‍ തുടങ്ങിയതോടെ അയാള്‍ പിന്നാലെ നടക്കുന്നത് നിര്‍ത്തി-ഗായത്രി സുരേഷ് പറയുന്നു. ഈ ടെലിവിഷൻ പരിപാടിയിൽ…

Read More