ബികോംകാരുടെ മനസിൽ ഉരുത്തിരിഞ്ഞ സ്റ്റാർട്ട് അപ് ! അരുമകൾക്കായൊരു സഞ്ചരിക്കും ബ്യൂട്ടിപാർലർ

ഹരുണി സുരേഷ് മക്കളെ പോലെ തന്നെ ലാളിച്ചു വീട്ടിൽ വളർത്തുന്ന ഓമന മൃഗങ്ങൾക്കും ആവാം നിങ്ങളെപ്പോലെ അൽപം ചമയങ്ങളും ഒരുക്കങ്ങളും. അതും വീടുകളിലെത്തി ഭംഗിയായി ചെയ്തു തരാൻ ആളുകളുണ്ടെങ്കിലോ നിങ്ങളുടെ സമയവും ലാഭിക്കാം. ഇതു പറയുന്നത് വേറെ ആരുമല്ല. തങ്ങളുടെ മനസിൽ ഉരുത്തിരിഞ്ഞ ഒരു ആശയവുമായി ഈ അടുത്ത് രംഗപ്രവേശം ചെയ്ത ഓണ്‍ ദ സ്പോട് മൊബൈൽ പെറ്റ്സ് ഗ്രൂമിംഗിന്‍റെ ഉപജ്ഞാതാക്കളായ ജോസ് മോനും ഡെറിക് പോളുമാണ്. ജീവിതത്തിരക്കു മൂലം പലപ്പോഴും തങ്ങളുടെ വളർത്തോമനകളുടെ ആരോഗ്യത്തിലും സൗന്ദര്യത്തിലുമൊക്കെ ശ്രദ്ധിക്കാൻ സമയമില്ലാത്ത നിരവധി പേരുണ്ടാകും. ഇവരൊന്നും ഇനി നിരാശകേണ്ടെന്നാണ് ഇരുവരും പറയുന്നത്. ഒന്ന് വിളിച്ചാൽ മതി സർവ സന്നാഹങ്ങളുമായി ഓണ്‍ ദ സ്പോട് മൊബൈൽ പെറ്റ്സ് ഗ്രൂമിംഗിന്‍റെ വാഹനം നിങ്ങളുടെ വീട്ടുമുറ്റത്തെത്തും. ഇത് വെറുമൊരു വാഹനമല്ല. നിങ്ങൾ വളർത്തുന്ന ഓമന മൃഗങ്ങളെ സുന്ദരികളും സുന്ദരൻമാരുമാക്കാ­­­­ൻ സർവസന്നാഹങ്ങളുമുള്ള സഞ്ചരിക്കുന്ന ഒരു…

Read More

ശശി വീട്ടിലെത്തിയപ്പോൾ..! മരണത്തിൽ സംശയമുണ്ടെന്ന് പോലീസിനോടു പറഞ്ഞത് ഇളയമകൻ; പുറക്കാട്ടെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോലീസ്

അമ്പലപ്പുഴ; വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോലീസ്. പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡ് കരൂർ ശ്യാം നിവാസിൽ രമ (65)യുടെ മരണത്തിലാണ് അസ്വാഭാവികത ഉള്ളതായി പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയ്ക്കേറ്റ പരിക്കുകളാണ് മരണത്തിന് കാരണം. നെറ്റിയിലും തലയ്ക്കും ചെവിക്കു പിന്നിലുമായി നാലോളം പരിക്കുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശശിയെയും മകനെയും പോലീസ് ചോദ്യം ചെയ്തുവരുന്നു. മരിച്ച ദിവസം ഇളയ മകന്‍ ശരത് ശശി ചേര്‍ത്തലയില്‍ പരീക്ഷയില്‍ പങ്കെടുത്തിരുന്നതായി പോലീസ് പറയുന്നു. മറ്റ് പലരെയും പോലീസ് ചോദ്യം ചെയ്യും. ശശി വീട്ടിലെത്തിയപ്പോൾ… കഴിഞ്ഞ ദിവസമാണ് രമ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ശശി വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയില്‍ കണ്ടതെന്ന് ശശി പോലീസിനോട് പറയുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ചേര്‍ന്നാണ് രമയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്നത്. തുടര്‍ന്ന് ബുധനാഴ്ച നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ്…

Read More

ഗൂഢാലോചനയോ? അന്വേഷിക്കാൻ പ്രത്യേക സംഘം; സർക്കാരിനെതിരെ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആർ

എം.സുരേഷ് ബാബു തിരുവനന്തപുരം: സ്വർണകടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സ്വപ്നാസുരേഷ് വെളിപ്പെടുത്തലുകൾ നടത്തിയ സംഭവത്തിൽ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന് എഫ്ഐആർ. സ്വപ്ന സുരേഷിനെതിരെയും പി.സി ജോർജിനെതിരെയും കന്‍റോണ്‍മെന്‍റ് പോലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക സംഘം അന്വേഷിക്കും. അന്വേഷണത്തിനായി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ രാഷ്ട്രദീപികയോട് പറഞ്ഞു. എഡിജിപിയുടെ മേൽനോട്ടത്തിലുള്ള സംഘമാകും കേസ് അന്വേഷിക്കുക. സൈബർസെൽ വിദഗ്ധരും സംഘത്തിലുണ്ടാകും. സർക്കാരിനെതിരെ കലാപം ഉണ്ടാക്കാൻ സ്വപ്നസുരേഷും പി.സി.ജോർജും ഗൂഢാലോചന നടത്തിയെന്ന വകുപ്പ് പ്രകാരമാണ് കന്‍റോണ്‍മെന്‍റ് പോലീസ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി 120 ബി, 153 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്വപ്നാ സുരേഷിന്‍റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിനെയും ക്രമസമാധാനചുമതലയുള്ള എഡിജിപി വിജയ് സാഖറെയെയും വരുത്തിയിരുന്നു. ഇതിന് പിന്നാലെ മുൻ മന്ത്രി കെ.ടി.ജലിൽ കന്‍റോണ്‍മെന്‍റ് പോലീസിൽ നൽകിയ പരാതിയെ…

Read More

മുഖ്യമന്ത്രി ‘ബിരിയാണി’ ഇഷ്ടമല്ലാത്ത ആള്‍ ! മതാനുഷ്ടാനങ്ങള്‍ നിര്‍വഹിച്ച് ജീവിക്കാനാഗ്രഹിക്കുന്ന മുസ്ലീമാണ് താനെന്നും അതാണ് ചിലര്‍ക്ക് പ്രശ്‌നമെന്നും കെ ടി ജലീല്‍…

തന്റെ സ്വത്ത് ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാമെന്ന് കെ ടി ജലീല്‍. മാന്യന്മാരെ അധിക്ഷേപിക്കാന്‍ പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന ശ്രമമാണിതെന്നും ജലീല്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് ബിരിയാണി ഇഷ്ടമല്ല, കള്ളം പറയുമ്പോള്‍ എന്റെ പേര് പറയൂ, ഞാന്‍ ബിരിയാണി കഴിക്കും. മതാനുഷ്ടാനങ്ങള്‍ നിര്‍വഹിച്ച് ജീവിക്കാനാഗ്രഹിക്കുന്ന മുസ്ലീമാണ് താന്‍. അങ്ങനെയായി എന്നുള്ളതാണ് ചിലര്‍ക്കെങ്കിലും താന്‍ കണ്ണിലെ കരടാകാന്‍ കാരണം. സ്വപ്നയുടെ ആരോപണങ്ങളില്‍ ഭയമില്ല. സ്വപ്നയുടെയും തന്റെയും അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ ആരാണ് കള്ളനെന്ന് ആര്‍ക്കും മനസിലാകുമെന്നും ജലീല്‍ പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്തിലെ പ്രധാനപ്രതിയായ സ്വപ്ന സുരേഷ് ചില വെളിപ്പെടുത്തല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒന്നരവര്‍ഷക്കാലമായി അവര്‍ ജയിലിലായിരുന്നു. എന്‍ഐഎ, കസ്റ്റംസ്, ഇഡി ഇവരെല്ലാം അതുമായി ബന്ധപ്പെട്ട് ആരോപിതരായിട്ടുള്ള എല്ലാ ആളുകളെയും വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ വന്നു എന്നുപറയപ്പെടുന്ന സ്വര്‍ണം എങ്ങോട്ടാണ് പോയത്, ആര്‍ക്കാണ് കിട്ടിയത്, ആരെല്ലാമായിരുന്നു അതിന്റെ വാഹകര്‍, ഉത്തരവാദിത്വം…

Read More

അരിമ്പാറയും ആണിയും എങ്ങനെ തിരിച്ചറിയാം?

ആണിരോഗം ധാരാളം പേരെ വിട്ടുമാറാതെ ഉപദ്രവിക്കാറുണ്ട്. സാധാരണയായി മർദം കൂടുതൽ ഏൽക്കുന്ന സ്ഥലങ്ങളിലാണ് ആണിരോഗം കാണപ്പെടുന്നത്. ചില നാട്ടിൽ കാലിന്‍റെ അടിയിലെ തഴന്പിനല്ല , വേദനയോടെ നടുക്ക് ഒരു കുഴിയുമായ് ഉണ്ടാകുന്ന കല്ലിപ്പിനാണ് ആണിരോഗമെന്നു പറയാറുള്ളത്. ആണിരോഗം എവിടെയെല്ലാം?ആണിരോഗം പൊതുവേ രണ്ടുതരം – കട്ടിയുള്ളതും(heloma durum), മൃദുലമായതും (heloma molle). കട്ടിയുള്ള തരം ആണിരോഗത്തിന്‍റെ നടുക്കായി കണ്ണു പോലെ ഭാഗമുണ്ടാവും. ഏറ്റവും കൂടുതൽ മർദം അനുഭവപ്പെടുന്ന ഭാഗത്താണു സാധാരണ ഇതു കാണാറുള്ളത്. കാലിന്‍റെ വിവിധ ഭാഗങ്ങളിൽ ഇതു വരാറുണ്ട്. മൃദുവായത് സാധാരണയായി കാൽ വിരലുകൾക്കിടയിലാണു കാണാറുള്ളത്. പ്രധാനമായും നാലാമത്തെയും അഞ്ചാമത്തെയും വിരലുകൾ ക്കിടയിൽ. കാൽവിരലിന്‍റെ അഗ്രത്തിൽ വരുന്നത് (heloma apical), നഖത്തിനോടു ചേർന്നു വരുന്നത് (heloma ungum), വിരലുകളുടെ പുറം ഭാഗത്തുവരുന്നത് (heloma dorsalis) എന്നിങ്ങനെ അവയുടെ സ്ഥാനമനുസരിച്ച് ഇവയ്ക്ക് ഇംഗ്ലീഷിൽ പേരു വ്യത്യാസവുമുണ്ട്. കാലിന്‍റെ അടിയിൽ സമ്മർദ ഭാഗങ്ങളിൽ…

Read More

വിവാഹസമയം ഷൈന ഗർഭിണിയായിരുന്നു..! നവജാത ശിശുവിനെ വിറ്റ അമ്മ അറസ്റ്റിൽ; കുഞ്ഞിനെ വിറ്റത് 5.5 ലക്ഷം രൂപയ്ക്ക്…

ഭോപ്പാൽ: നവജാത ശിശുവിനെ വിറ്റ യുവതി അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. യുവതിയെയും കുഞ്ഞിനെ വാങ്ങിയ ആളിനെയും പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം ഭർത്താവിന്‍റെ നിർദേശപ്രകാരമാണ് കുഞ്ഞിനെ വിറ്റതെന്ന് യുവതി പോലീസിന് മൊഴി നൽകി. കുഞ്ഞിനെ വിറ്റ് രണ്ട് മാസങ്ങൾക്ക് ശേഷമാണ് പോലീസ് സംഭവത്തെക്കുറിച്ച് അറിഞ്ഞത്. ഗൗരി നഗർ സ്വദേശിയായ വിശാൽ എന്നയാളെ ഷൈന എന്ന യുവതി പുനർവിവാഹം ചെയ്തിരുന്നു. വിവാഹസമയം ഷൈന ഗർഭിണിയായിരുന്നു. കുഞ്ഞിനെ നശിപ്പിക്കാൻ വിശാൽ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. ഇതേതുടർന്നാണ് യുവതി പ്രസവിച്ചതിന് ശേഷം ഇവർ കുഞ്ഞിനെ വിറ്റത്. കുഞ്ഞ് ജനിച്ച് 15-ാം ദിനം 5.5 ലക്ഷം രൂപയ്ക്കാണ് ഇവർ കുഞ്ഞിനെ വിറ്റത്. സംഭവത്തെ കുറിച്ച് അറിഞ്ഞ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.

Read More

എന്നെക്കുറിച്ച് കഥകള്‍ ആ അശ്ലീല മാസികയില്‍ വന്നു ! തന്നെപ്പോലെ അപവാദങ്ങള്‍ കേട്ട വേറൊരു ആര്‍ട്ടിസ്റ്റ് ഉണ്ടാകില്ലെന്ന് ബീന ആന്റണി…

സീരിയലുകളിലൂടെയും സിനിമകളിലും മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് ബീന ആന്റണി. ഒരു കാലത്ത് സിനിമകളില്‍ സജീവമായിരുന്ന ബീന ആന്റണി പിന്നീട്ടെലിവിഷന്‍ പരമ്പരകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇപ്പോളിതാ തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവം പറയുകയാണ് നടി. തന്റെയും അമ്മയുടേയും മുന്നില്‍ വച്ച് തന്നെ കുറിച്ച് അസഭ്യം എഴുതിയ അശ്ലീല മാസിക വിറ്റതിനെക്കുറിച്ചാണ് താരം പറഞ്ഞത്. ഫ്ളവേഴ്സില്‍ ടിവിയില്‍ സംപ്രേഷണം യ്യുന്ന ഒരു കോടി എന്ന പരിപാടിയില്‍ എത്തിയപ്പോള്‍ ആയിരുന്നു ബീനാ ആന്റണിയുടെ തുറന്നു പറച്ചില്‍. ബീനാ ആന്റണിയുടെ വാക്കുകള്‍ ഇങ്ങനെ… എന്നെ കുറിച്ചുള്ള അശ്ലീല മാസിക എന്റെ മുന്നില്‍ വച്ച് തന്നെ വിറ്റഴിച്ചിട്ടുണ്ട്. ഒരു കവര്‍ സ്റ്റോറിയായാണ് എന്നെ കുറിച്ച് അശ്ലീല മാസികയില്‍ വന്നത്. ഒരിക്കല്‍ ട്രെയിനിലെ എസി കമ്പാര്‍ട്ട്‌മെന്റില്‍ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുമ്പോളായിരുന്നു സംഭവം. ആ സമയത്ത് എന്റെ കുടുംബത്തിനും മാനസിക സംഘര്‍ഷങ്ങളുണ്ടായി. എന്റെ സഹോദരിയെ കോളേജില്‍…

Read More

ഒട്ടും കംഫർട്ട് അല്ല!.. കാഞ്ഞിരപ്പള്ളിയിലെത്തുമ്പോൾ ശങ്ക തോന്നിയാൽ പെട്ടു! ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ പൂട്ടിയ നിലയിൽ

കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ വീണ്ടും പൂട്ടി. സെപ്റ്റിക് ടാങ്ക് നിറഞ്ഞ് സ്റ്റാന്‍ഡിലൂടെ മലിനജലം ഒഴുകാന്‍ തുടങ്ങിയതാണ് പൂട്ടിയിടാന്‍ കാരണമെന്നു പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. 2010ല്‍ 25 വര്‍ഷത്തേക്ക് ബിഒടി അടിസ്ഥാനത്തില്‍ നിര്‍മിച്ച കംഫര്‍ട്ട് സ്റ്റേഷനാണ് മതിയായ സെപ്റ്റിക് ടാങ്കുകള്‍ ഇല്ലാത്തത്. മലിന ജലം ഒഴുകുന്നുതുടര്‍ച്ചയായി വേനല്‍ മഴ പെയ്തതോടെ സ്റ്റാന്‍ഡിലെ ബസ് സ്റ്റാന്‍ഡിലൂടെ മലിന ജലം ഒഴുകി ദുര്‍ഗന്ധവും വമിച്ചു തുടങ്ങിയപ്പോഴാണ് താത്കാലികമായി അടച്ചു പൂട്ടിയത്. ദിവസേന മുന്നൂറിലധികം ബസുകള്‍ കടന്നു പോകുന്ന സ്റ്റാന്‍ഡില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളിലാത്ത അവസ്ഥയാണ്. കംഫര്‍ട്ട് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തെ ഉറവയാണ് പുതിയ മാലിന്യക്കുഴി നിര്‍മിക്കുന്നതിനു തടസമായി നില്‍ക്കുന്നതെന്നു പഞ്ചായത്ത് അധികൃതര്‍ പറയുന്നു. ട്രീറ്റ്മെന്‍റ് പ്ലാന്‍റ് നിർമിക്കുംപര്യാപ്തമായ സെപ്റ്റിക് ടാങ്കും സോക്പിറ്റും ഇല്ലാത്തതാണ് പ്രധാന കാരണം. കൂടാതെ മഴക്കാലത്ത്…

Read More

വർക്കലയിൽ ചെള്ള് പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു! പനിയും ഛർദിയും മൂലം ഒരാഴ്ച മുൻപ് അശ്വതി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു. വർക്കല മരടുമുക്ക് സ്വദേശിനി അശ്വതി(15) ആണ് മരിച്ചത്. പനിയും ഛർദിയും മൂലം ഒരാഴ്ച മുൻപ് അശ്വതി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വീട്ടിലേക്ക് മടങ്ങിയ അശ്വതി കുഴഞ്ഞ് വീണതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അശ്വതിക്ക് ചെള്ള് പനി സ്ഥിരീകരിച്ചത്. പിന്നീട് മരണം സംഭവിക്കുകയായിരുന്നു. മേക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു അശ്വതി.

Read More

ദിലീപിന് ഫോൺ കുരുക്ക് ! രണ്ടു ഫോണുകളുടെ മിറർ ഇമേജ് ലഭിച്ചു; ഫോറൻസിക് ലാബിൽ നിന്ന്‌ ആറു ഫോണുകളുടെ പരിശോധന ഫലം ലഭിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതി ദിലീപ് കോടതിയിൽ ഹാജരാക്കിയ ആറു മൊബൈൽ ഫോണുകളുടെ വിവരങ്ങൾ അടങ്ങുന്ന ഫോറൻസിക് റിപ്പോർട്ട് കേസിലെ തെളിവായി സ്വീകരിക്കാൻ വിചാരണക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. തിരുവനന്തപുരം ഫോറൻസിക് ലാബിൽ നിന്നാണ് കഴിഞ്ഞ ദിവസം ആറു ഫോണുകളുടെ പരിശോധന ഫലം ലഭിച്ചത്. ഈ റിപ്പോർട്ട് ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചുവരുകയാണ്. ഇതിനുശേഷം കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നാണ് സൂചന. രണ്ടു ഫോണുകളുടെ മിറർ ഇമേജ് ലഭിച്ചു കേസിൽ പ്രതികൾ കോടതിയിൽ ഹാജരാക്കാതിരുന്ന രണ്ടു ഫോണുകളുടെ മിറർ ഇമേജുകളും ക്രൈംബ്രാഞ്ചിനു ലഭിച്ചു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം ആരംഭിച്ചു. ദിലീപും സഹോദരി ഭർത്താവ് ടി.എൻ. സുരാജും ഉപയോഗിച്ചിരുന്ന ഫോണുകളാണ് അന്ന് കോടതിയിൽ ഹാജരാക്കാതിരുന്നത്. പ്രതി ശരത്തിന് ജാമ്യം അന്വേഷണ സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ…

Read More