കൊച്ചി: തന്റെ അറസ്റ്റിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമാണെന്ന് ക്രൈം നന്ദകുമാര്‍. സ്വര്‍ണക്കടത്ത് കേസിലും ലാവ്ലിന് കേസിലുമടക്കം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് എതിരായി താന്‍ നടത്തുന്ന പോരാട്ടങ്ങളുടെത്തിലുള്ള പകവീട്ടലാണ് ഇതെന്നും ഭരണകൂട ഭീകരതുടെ ഇരയാണ് താനെന്നും നന്ദകുമാര്‍ പറഞ്ഞു. മന്ത്രി വീണ ജോര്‍ജിന്റെ ഡ്യൂപ്പായി നഗ്നയായി അഭിനയിക്കാന്‍ പ്രേരിപ്പിച്ചുവെന്നും അതിനു തയാറാകാത്തതിനാല്‍ തന്നോട് അശ്ലീലമായി സംസാരിച്ചു എന്നും ആരോപിച്ച് തന്റെ ഓഫീസില്‍ കരാർ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ഒരു സ്ത്രീ കൊടുത്ത കെട്ടിച്ചമച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റു ചെയ്തത്. എന്നാല്‍ എഫ്ഐആര്‍ പോലുമില്ലാതെ 10 വര്‍ഷം ശിക്ഷ കിട്ടാവുന്ന വകുപ്പുകളും ഐടി ആക്ട് 67 എ, 66 ഇ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളും ചേര്‍ത്തും തന്നെ അറസ്റ്റു ചെയ്യുകയാണുണ്ടായതെന്നും ജാമ്യം പോലും കിട്ടാതിരിക്കാന്‍ രാത്രി 11നാണ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയതെന്നും…
Read MoreDay: July 25, 2022
ദ്രൗപദി മുർമു രാഷ്ട്രപതിയായി അധികാരമേറ്റു; ആദിവാസി-ഗോത്ര വിഭാഗത്തിൽ നിന്നു രാജ്യത്തെ പരമോന്നത പദവിയിലെത്തുന്ന ആദ്യ വനിത
ന്യൂഡൽഹി: ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റു. രാവിലെ 10.15ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റീസ് എൻ.വി. രമണ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തു. രാവിലെ പാർലമെന്റ് ഹൗസിലെത്തിയ രാംനാഥ് കോവിന്ദിനെയും ദ്രൗപദി മുർമുവിനെയും രാജ്യസഭാ, ലോക്സഭാ അധ്യക്ഷന്മാരും ചീഫ് ജസ്റ്റീസും ചേർന്നു സ്വീകരിച്ച് സെന്‍ട്രൽ ഹാളിലേക്ക് ആനയിച്ചു. തുടർന്നായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ആദിവാസി-ഗോത്ര വിഭാഗത്തിൽ നിന്നു രാജ്യത്തെ പരമോന്നത പദവിയിൽ എത്തുന്ന ആദ്യത്തെ വ്യക്തിത്വമാണ് ദ്രൗപദി മുർമു. രാഷ്ട്രപതിയാകുന്ന രണ്ടാമത്ത വനിതയുമാണ്. രാഷ്ട്രീയത്തിൽ ഇറങ്ങും മുൻപ് അധ്യാപികയായിരുന്നു ദ്രൗപദി മുർമു. പിന്നീട് ജല വകുപ്പിൽ ഉദ്യോഗസ്ഥയുമായിരുന്നു. 1997ൽ ബിജെപിയിലൂടെ രാഷ്ട്രീയത്തിൽ ഇറങ്ങിയ ദ്രൗപദി മുർമു റായ്രംഗ്പൂർ പഞ്ചായത്ത് കൗണ്‍സിലറായി. 2000ൽ പഞ്ചായത്ത് ചെയർപേഴ്സണായി. ബിജെപി പട്ടികവർഗ മോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്നു. ഒഡീഷയിൽ…
Read Moreപ്രതിഷേധം കമന്റ് ബോക്സിൽ വരുംമുമ്പേ..! കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ ഔദ്യോഗിക എഫ്ബി പേജിന്റെ കമന്റ് ബോക്സ് പൂട്ടി
ആലപ്പുഴ: മാധ്യമപ്രവർത്തകനായ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ടു പ്രതിസ്ഥാനത്തു വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയ സർക്കാർ നടപടി പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കളക്ടറുടെ ഫേസ്ബുക്ക് പേജിന്റെ കമന്റ് ബോക്സ് പൂട്ടി. ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ കമന്റ് ബോക്സ് ആണ് ഡീആക്ടിവേറ്റ് ചെയ്തത്. നിലവിലെ ആലപ്പുഴ കളക്ടറായ രേണു രാജ്, ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യയാണ്. ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ. ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആലപ്പുഴ കളക്ടറേറ്റിലേക്ക് മാർച്ച് അടക്കം പ്രഖ്യാപിച്ചിരുന്നു. ചില മുസ്ലിം സംഘടനകളും ശ്രീറാമിനെ നിയമിച്ചതിൽ പ്രതിഷേധവുമായി രംഗത്തുണ്ട്. കോടതി നടപടി നേരിടുന്നയാളെ മജിസ്റ്റീരിയൽ പദവിയുള്ള തസ്തികയിൽ നിയമിച്ചതിൽ നിയമ- സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് നിയമവിദഗ്ധർ അടക്കം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീറാമിനെ ജില്ലാ കളക്ടറാക്കിയ തീരുമാനം തത്കാലം…
Read More