ലോകകോടീശ്വരന്‍ ഇലോണ്‍ മസ്കുമായി വര്‍ഷങ്ങള്‍ നീണ്ട സൗഹൃദം അവസാനിപ്പിച്ച് ഗൂഗിള്‍ സഹ സ്ഥാപകന്‍ സെര്‍ജീ ബ്രിന്‍. മസ്കിന് തന്റെ ഭാര്യ നിക്കോള്‍ ഷാനഹാനുമായി രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബ്രിന്‍ ബന്ധം അവസാനിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം മസ്കിന്റെ കമ്പനികളിലുള്ള സ്വകാര്യ നിക്ഷേപങ്ങളെല്ലാം പിന്‍വലിക്കുമെന്നും ബ്രിന്‍ അറിയിച്ചതായി വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തു. മസ്കിന്റെ കമ്പനിയിലെ ബ്രിന്നിന്റെ നിക്ഷേപങ്ങള്‍ വില്ക്കാന് അദ്ദേഹം തന്റെ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയതായും വിവരമുണ്ട്. ടെസ്ല സ്ഥാപകനായ ഇലോണ്‍ മസ്കിന് നിക്കോള്‍ ഷാനഹാനുമായി 2021 മുതല്‍ ബന്ധമുണ്ടെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തത്. ഇത് അറിഞ്ഞ ബ്രിന്‍ ഈ വര്‍ഷം ആദ്യം ഭാര്യയുമായി ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും വിവാഹമോചന അപേക്ഷ നല്‍കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്. ഫ്ളോറിഡയിലെ മയാമിയില്‍ നടന്ന ആര്‍ട്ട് ബേസലില്‍ വച്ചാണ് മസ്കും ഷാനഹാനും തമ്മില്‍ രഹസ്യബന്ധം…
Read MoreDay: July 25, 2022
പിണറായിയിൽ ആർഎസ്എസ് പ്രവർത്തകൻ മരിച്ചു; സിപിഎം പ്രവർത്തകരുടെ മർദനമേറ്റാണ് മരിച്ചതെന്ന് ബിജെപി
കണ്ണൂർ: മർദനമേറ്റവർക്കൊപ്പം ആശുപത്രിയിൽ എത്തിയ ആർഎസ്എസ് പ്രവർത്തകൻ മരിച്ചു. പിണറായി സ്റ്റേഷൻ പരിധിയിലെ എരുവട്ടിയിലെ പുതിയ വീട്ടിൽ ജിംനേഷ് (30) ആണ് മരിച്ചത്. സിപിഎം പ്രവർത്തകരുടെ മർദനമേറ്റാണ് ജിംനേഷ് മരിച്ചതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് ആരോപിച്ചു. എന്നാൽ, പരിക്കേറ്റവർക്കൊപ്പം ആശുപത്രിയിൽ എത്തിയ ജിംനേഷ് കുഴഞ്ഞു വീണാണ് മരിച്ചതെന്ന് പിണറായി പോലീസ് അറിയിച്ചു. ഇന്നലെ വൈകുന്നേരം പ്രദേശത്ത് സിപിഎം – ആർഎസ്എസ് പ്രവർത്തകർ തമ്മിൽ സംഘർഷാവസ്ഥ ഉണ്ടായിരുന്നു. അക്രമത്തിൽ സിപിഎം പ്രവർത്തകരായ രംനേഷ്, നിവേദ് എന്നിവർക്കും ആർഎസ്എസ് പ്രവർത്തകരായ ആദർശ് മുരളി, വിഷ്ണു, കെ.പി.ആദർശ് എന്നിവർക്കും പരിക്കേറ്റിരുന്നു. മരിച്ച ജിംനേഷിന്റെ സഹോദരനാണ് അക്രമത്തിൽ പരിക്കേറ്റ വിഷ്ണു. ഇവർക്കൊപ്പം ആശുപത്രിയിൽ എത്തിയ ജിംനേഷിന് നെഞ്ചുവേദന അനുഭവപ്പെടുകയും പുലർച്ചെ രണ്ടോടെ മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതേസമയം, ജിംനേഷിന് മർദ്ദനമേറ്റതാണ് മരണത്തിന് ഇടയാക്കിയതെന്ന് ബിജെപി നേതൃത്വം പറയുന്നു. ജിംനേഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടം…
Read Moreപാൽവണ്ടി…മാഹിമദ്യം…ഓണാഘോഷം…ആഹാ ..! ചേറ്റുവയിൽ 50 ലക്ഷത്തിന്റെ വിദേശ മദ്യം പിടികൂടിയത് പാൽവണ്ടിയിൽ നിന്ന്; മാഹിയിൽ നിന്ന് മദ്യം കൊണ്ടുവന്നത് ഓണാഘോഷം പൊടിപൊടിക്കാൻ
സ്വന്തം ലേഖകൻചേറ്റുവ: അന്‍പതു ലക്ഷം രൂപ വിലവരുന്ന 3600 ലിറ്റർ അനധികൃത വിദേശ മദ്യവുമായി രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം കഴക്കൂട്ടം ആറ്റിപ്പാറ ആറ്റിൻകുഴി വിജയമ്മ ടവറിൽ കൃഷ്ണപ്രകാശ് (24), കൊല്ലം കല്ലുവാതുക്കൽ നടയ്ക്കൽ കൗസ്തുഭം വീട്ടിൽ സജി(51) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഓണം ആഘോഷങ്ങളോടനുബന്ധിച്ച് ചില്ലറ വില്പനക്കായി മാഹിയിൽ നിന്നും കൊണ്ടുവന്നതാണ് മദ്യമെന്ന് പിടിയിലായവർ പോലീസിനോടു പറഞ്ഞു. പാൽ വണ്ടിയിലായിരുന്നു ഇവർ മദ്യം കടത്തിയിരുന്നത്. വിവിധ ബ്രാൻഡുകളിലുള്ളതാണ് മദ്യം. സംസ്ഥാനത്ത് അടുത്തിടെ പോലീസ് നടത്തിയ വലിയ അനധികൃത വിദേശ മദ്യവേട്ടകളിലൊന്നാണ് ചേറ്റുവയിലേത്. മദ്യത്തിന്റെ ഉറവിടത്തെക്കുറിച്ചും ഇവർക്ക് സാന്പത്തിക സഹായം നൽകുന്നവരെക്കുറിച്ചും മദ്യം വാങ്ങിവിൽക്കുന്നവരെക്കുറിച്ചും പോലീസ് അന്വേഷിച്ചുവരികയാണ്. കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്കുള്ള മദ്യമാണ് പ്രതികൾ എത്തിച്ചിരുന്നതെന്നാണ് സൂചന.തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോണ്‍ഗ്രെക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ…
Read Moreഡ്രൈവിംഗ് ടെസ്റ്റിനിടെ ‘പെണ്‍കുട്ടിയെ കയറിപ്പിടിച്ച’ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്…
ഡ്രൈവിംഗ് ടെസ്റ്റിനിടെ പെണ്‍കുട്ടിയെ കയറിപ്പിടിച്ചെന്ന പരാതിയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍(എംവിഐ)ക്ക് സസ്പെന്ഷന്. പത്തനാപുരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ എ. എസ് വിനോദ്കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരേ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. ഈ മാസം 19നാണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയനു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിനോദ് കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.
Read Moreകോവിഡ് വന്നതിനെ തുടർന്ന് മാനസിക പ്രശ്നങ്ങള്‍; അങ്കണവാടി അധ്യാപിക വീടിനുള്ളില്‍ കഴുത്തറത്തു മരിച്ച നിലയില്‍
തിരുവല്ല: കുറ്റപ്പുഴയില്‍ അങ്കണവാടി അധ്യാപികയെ വീടിന്റെ അടുക്കളയില്‍ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റപ്പുഴ മാടമുക്ക് അങ്കണവാടിയിലെ അധ്യാപിക കുറ്റപ്പുഴ പുതുപ്പറമ്പില്‍ മഹിളാമണി (60) യെയാണ് ഇന്നലെ രാവിലെ ഏഴോടെ വിടിന്റെ പിന്‍വശത്തെ അടുക്കളയില്‍ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. രാവിലെ ആറോടെ ഭര്‍ത്താവ് ശശിക്ക് കാപ്പി ഉണ്ടാക്കി നല്‍കാനായി അടുക്കളയിലേക്ക് പോയ മഹിളാമണിയെ ഏറെ നേരമായും കാണാതായതിനേ തുടര്‍ന്ന് തിരക്കിയെത്തിയ ശശിയാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. സമീപത്തെ ബന്ധുവീട്ടിലെത്തി വിവരം പറഞ്ഞശേഷം ബന്ധുക്കള്‍ക്കൊപ്പം മഹിളാമണിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മഹിളാമണിക്ക് മൂന്നാഴ്ച മുമ്പ് കോവിഡ് ബാധിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചില മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരുവല്ല പോലീസ് പറഞ്ഞു.
Read Moreവേദന മൂലം രണ്ട് വര്‍ഷത്തോളം സാധാരണ ജീവിതം നഷ്ടമായി ! കഠിനമായ ആര്‍ത്തവ വേദനയുണ്ടായാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കണമെന്ന് ലിയോണ
ആര്‍ത്തവ സമയത്ത് ചെറിയ വേദനയുണ്ടാകുന്നത് സാധാരണമാണെങ്കിലും ചിലരില്‍ ഈ സമയങ്ങളില്‍ കഠിനമായ വേദനയുണ്ടാകാറുണ്ട്. ഇത് നിസ്സാരമായിക്കാണുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍ ഇത്തരം വേദനയ്ക്ക് പിന്നില്‍ ചിലപ്പോള്‍ മറ്റു ചില ആരോഗ്യപ്രശ്നങ്ങള്‍ മറഞ്ഞിരിക്കുന്നുണ്ടാവും. അത്തരത്തില്‍ തനിക്കുണ്ടായ ആരോഗ്യപ്രശ്നത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ലിയോണ ലിഷോയ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തനിക്ക് രണ്ട് വര്‍ഷം മുമ്പ് കണ്ടെത്തിയ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ജീവിതം മനോഹരമാണ്, ജീവിതം വേദനാജനകമാണ്. മിക്ക സമയങ്ങളിലും ഇത് രണ്ടുമാണ് ജീവിതം എന്നു പറഞ്ഞുകൊണ്ടാണ് നടിയുടെ കുറിപ്പ് ആരംഭിക്കുന്നത്. എനിക്ക് എന്‍ഡ്രോമെട്രിയോസിസ് (സ്റ്റേജ് 2 ) ഉണ്ടെന്ന് കണ്ടെത്തിയിട്ട് രണ്ട് വര്‍ഷം. രണ്ട് വര്‍ഷത്തെ ഭയാനകമായ വേദനകള്‍…. വേദന മൂലം രണ്ട് വര്‍ഷത്തോളം സാധാരണ ജീവിതം നഷ്ടമായി. എന്‍ഡോമെട്രിയോസിസുമായി ജീവിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. തീര്‍ച്ചയായും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഞാന്‍ ഒരുപാട് മുന്നോട്ട്ു പോയി എന്നു വിശ്വസിക്കുന്നു. എന്‍ഡോമെട്രിയോസിസിന്റെ…
Read Moreക്ലാസ് റൂമിലെത്തിയ വിദ്യാർഥിനിയുടെ കാലിൽ പാമ്പ് ചുറ്റി; നാലാം ക്ലാസുകാരി ആശുപത്രിയിൽ; ക്ലാസ് മുറിയിലെ അലമാരിയിൽ ഒളിച്ച പാമ്പിനെ പിന്നെ കൊന്നു
തൃശൂർ: മങ്കര ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ്മുറിയിൽ വിദ്യാർഥിനിക്ക് പാന്പുകടിയേറ്റതായി സംശയം. തുടർന്ന് നാലാം ക്ലാസ് വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ സ്കൂളിലെത്തിയ വിദ്യാർഥിനി ക്ലാസ് മുറിയിൽ കിടന്ന പാന്പിനെ കാണാതെ ചവിട്ടുകയായിരുന്നു. ഇതോടെ കുട്ടിയുടെ കാലിൽ പാന്പ് ചുറ്റുകയും പിന്നീട് കാല് കുടഞ്ഞപ്പോൾ പാന്പ് തെറിച്ചു പോകുകമായിരുന്നു. ഇതിനുശേഷം ക്ലാസിലുണ്ടായിരുന്ന അലമാരയിലേക്ക് പാന്പ് കയറി. കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയ അധ്യാപകരാണ് വിദ്യാർഥിനെ ആശുപത്രിയിലെത്തിച്ചത്. തുടർന്നു നടത്തിയ പരിശോധനയിൽ പാന്പിനെ കണ്ടെത്തി. 2019ൽ വയനാട് ബത്തേരി സർവജന സ്കൂളിൽവച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ചിരുന്നു.
Read MoreConfidential Info on Costa Rica Mail Order Brides That Just The Authorities Know Exist
Choose a dating platform, bearing in mind your sexual preferences, earnings, or non secular beliefs. If you wish to meet a younger and single bride, LatinoPeopleMeet is an acceptable selection. A Latin dating website reminds a matrimonial service that allows a lonely foreigner to get in touch and talk with Latina girls. Some want to discover a Costa Rican bride on the market; other singles choose developing sexual or pleasant relationships. Access to Costa Rican relationship websites require providing private info, together with age, gender, sexual orientation, name, and geographic…
Read Moreബംഗാളില്‍ ഫ്ളേവേര്‍ഡ് കോണ്ടം വില്‍പ്പന കുതിച്ചുയരുന്നു ! കാരണം അന്വേഷിച്ചിറങ്ങിയ പോലീസ് കണ്ടെത്തിയ വിവരങ്ങള്‍ ഞെട്ടിക്കുന്നത്…
ബംഗാളില്‍ ഫ്ളവേര്‍ഡ് കോണ്ടത്തിന്റെ വില്‍പ്പന പെട്ടെന്ന് കുതിച്ചുയര്‍ന്നതിന്റെ കാരണം അന്വേഷിച്ചിറങ്ങിയ പോലീസ് സംഘം കണ്ടെത്തിയ വിവരങ്ങള്‍ അതീവ ഗുരുതരം. ദുര്‍ഗാപൂര്‍ സിറ്റി, ബിധാന്‍നഗര്‍, മുച്ചിപ്പാറ, സി സോണ്‍, എ സോണ്‍ എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ കോണ്ടം വില്‍പ്പനയില്‍ വലിയ വര്‍ധനവുണ്ടായത്. പത്തിരട്ടിയോളമാണ് കോണ്ടം വില്‍പ്പനയില്‍ വര്‍ധനവുണ്ടായതെന്ന് കച്ചവടക്കാര്‍ തന്നെ വെളിപ്പെടുത്തി. ഇതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് കോളേജ്, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കോണ്ടം മയക്കുമരുന്നായി ഉപയോഗിച്ചുവരുന്ന പ്രവണത വര്‍ധിച്ചുവരുന്നുവെന്നു കണ്ടെത്തിയത്. ഫ്ളേവേര്‍ഡ് കോണ്ടം ചൂട് വെള്ളത്തില്‍ മുക്കിവെക്കുമ്പോള്‍ അതില്‍ നിന്നും വരുന്ന പ്രത്യേക രാസവസ്തുക്കള്‍ ലഹരി നല്‍കുന്നതാണ്. ഫ്ളേവേര്‍ഡ് കോണ്ടത്തില്‍ നിന്നു ലഭിച്ച ദ്രാവകം ഒരു ദിവസമോ അതില്‍ കൂടുതലോ സൂക്ഷിച്ചുവെച്ച ശേഷം കുടിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്ടങ്ങളില്‍ ആരോമാറ്റിക് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചൂടാക്കുമ്പോള്‍ അത് വിഘടിച്ച് പ്രത്യേക തരം ആല്‍ക്കഹോള്‍ രൂപപ്പെടുന്നു. അത് ലഹരിയാണ്.…
Read Moreപാട്ട് തൊണ്ടയില്‍ നിന്നോ തലച്ചോറില്‍ നിന്നോ അല്ല വരേണ്ടത്, നെഞ്ചില്‍ തട്ടി; ലിനുലാലിന്റെ പരാമർശത്തിന് ചുട്ടമറുപടിയുമായി ഗായകരും സംഗീതജ്ഞരും
വി.എസ്. ഉമേഷ്കൊച്ചി: നഞ്ചിയമ്മയ്ക്ക് മികച്ച സിനിമാ പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നല്‍കിയതിനെ ചൊല്ലിയുള്ള സമൂഹമാധ്യമ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സംഗീത സംവിധായകരടക്കം രംഗത്ത്. സംഗീതസംവിധായകന് ബിജിബാല്‍, അല്‍ഫോന്‍സ് ജോസഫ്, ഗായിക സിതാര കൃഷ്ണകുമാര്‍, സംഗീതസംവിധായകന് ജേക്സ് ബിജോയ്, ഗായകന് ഹരീഷ് ശിവരാമകൃഷ്ണന്, ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്, സംഗീത സംവിധായകന് ശ്യാംധര്‍മന്‍, ഗായിക രശ്മി, സംഗീതസംവിധായകന് പി.കെ. സുനില്‍കുമാര്‍ തുടങ്ങി സംഗീതരംഗത്തെ പ്രമുഖരുടെ നിരതന്നെ രംഗത്തെത്തി. നഞ്ചിയമ്മ ഹൃദയം കൊണ്ടു പാടിയത് നൂറുവര്ഷമെടുത്ത് പഠിച്ചാലും പാടാന്‍ സാധിക്കില്ലെന്നാണ് സംഗീത സംവിധായകന് അല്‍ഫോന്‍സ് ജോസഫ് കുറിച്ചത്. വര്‍ഷങ്ങളുടെ പരിശീലനമോ പഠനകാര്യങ്ങളോ അല്ല, നിങ്ങളുടെ ആത്മാവില്‍ നിന്നും ഹൃദയത്തില്‍ നിന്നും മനസില്‍ നിന്നും നിങ്ങള്‍ എന്താണ് നല്‍കിയത് എന്നതാണ് പ്രധാനമെന്നും അദ്ദേഹം കുറിച്ചു. പാട്ട് തൊണ്ടയില്‍ നിന്നോ തലച്ചോറില്‍ നിന്നോ അല്ല വരേണ്ടത്, നെഞ്ചില്‍ തട്ടി തെറിച്ചുവരേണ്ടതാണെന്നായിരുന്നു ഗായിക സിതാരയുടെ പ്രതികരണം.…
Read More