കോട്ടയത്ത് പേവിഷബാധ സ്ഥിരീകരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ നില ഗുരുതരം; ഒപ്പമുണ്ടായിരുന്നവർ നിരീഷണത്തിൽ

ഗാന്ധിനഗർ: പേവിഷബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ചാടിപ്പോയ ഇതര സംസ്ഥാന തൊഴിലാളിയുടെ നില ഗുരുതരമായി തുടരുന്നു. ഇന്നലെ രാവിലെ 6.30 ന് കുടമാളൂർ സ്കൂളിന് സമീപത്തു നിന്നും പിടികൂടിയ ഇയാളെ തുടർന്ന് മെഡിക്കൽ കോളജിലെ സാംക്രമിക രോഗ പ്രത്യേക വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു. അക്രമണ സ്വഭാവം പ്രകടമാക്കാവുന്നതിനാൽ പ്രത്യേക സുരക്ഷയാണ് നൽകിയിട്ടുള്ളത്. ആസാം സ്വദേശി ജീവൻ ബറുവ (39) യാണ് പേ വിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ബുധനാഴ്ച രാത്രി 12.30 ന് അത്യാഹിത വിഭാഗത്തിൽ നിന്നുമാണ് ഇയാൾ ചാടിപ്പോയത്. ഇന്നലെ രാവിലെ കുടമാളൂരിൽ നിന്നും പോലീസ് ഇയാളെ പിടികൂടി. നായയയുടെ കടിയേറ്റ ജീവൻ ബറുവയെ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിൽ നിന്നും വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. രാത്രി 10 ന് എത്തിയ ബറുവയെ സാംക്രമിക രോഗ വിഭാഗത്തിലെ…

Read More

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമം; പ്രതികളുടെ ബന്ധുവായ സ്ത്രീക്ക് ആസ്ലീല സന്ദേശം  അയച്ചതിന്‍റെ വൈരാഗ്യം; കോഴിക്കോട്ടെ സംഭവം ഇങ്ങനെ…

സ്വന്തം ലേഖകന്‍കോഴിക്കോട്: രാത്രിയില്‍ കടപൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൊണ്ടോട്ടി, കരിപ്പൂര്‍ ഭാഗത്തുനിന്നുള്ളവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. വ്യാപാരിയെ കൊലപ്പെടുത്താനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നെതങ്കിലും പോലീസിന്‍റെ അവസരോചിതമായ ഇടപെടല്‍ കാരണം റോഡരികില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. മഴയുള്ള രാത്രിയിൽ…ഇന്നലെ രാത്രി ഒമ്പതരേയാടെയാണ് സംഭവം. കക്കോടിയിലെ വ്യാപാരിയായ ബാലുശേരി ശിവപുരം കിഴക്കെ നെരോത്ത് ലുഖ്മാനുല്‍ ഹക്കിമിനെ (45) യാണ് നാലംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. കക്കോടി എരക്കുളത്ത് കട നടത്തുന്ന ഹക്കിം രാത്രി കട അടച്ച് കോഴിക്കോട് ഭാഗത്തേക്ക് ബൈക്കില്‍ പോകുകയായിരുന്നു. മഴ പെയ്തപ്പോള്‍ കക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്‍വശത്തുള്ള ബസ് സ്‌റ്റോപ്പില്‍ കയറി നിന്നു. മഴ അല്‍പം കുറഞ്ഞപ്പോള്‍ മഴക്കോട്ട് ധരിച്ച് യാത്ര പുനരാംഭിക്കാന്‍ തീരുമാനിച്ചു. അതിനിടയില്‍ ഒരു വാന്‍ വന്നു നിര്‍ത്തി ലുഖ്മാനുല്‍ ഹക്കിമിനെ അതിനകത്തേക്ക് വലിച്ചുകയറ്റുകയായിരുന്നു. ഡ്രൈവറെ കൂടാതെ…

Read More

അടിതെറ്റി വീണാൽ ഡ്രാക്കുളയും കുടുങ്ങും..! കവർച്ചയ്ക്കിടെ കെട്ടിടത്തിൽ നിന്നും ചാടിയ ഡ്രാക്കുള സുരേഷിന്‍റെ കാലൊടിഞ്ഞു; കൈയോടെ പൊക്കി നാട്ടുകാരും

ആലുവ: ആലുവ റൂറൽ പോലീസിന്‍റെ ക്രൈം ഡയറിയിൽ ഡ്രാക്കുളയെന്ന അപരനാമത്തിൽ കുപ്രസിദ്ധി നേടിയ മോഷ്ടാവ് ഇന്നലെ പട്ടാപ്പകൽ കവർച്ചെക്കിടെ കെട്ടിടത്തിൽനിന്നും ചാടി കാലൊടിഞ്ഞു. നാട്ടുകാർ കൈയോടെ പിടികൂടി പോലീസിന് കൈമാറി. ആലുവ ഈസ്റ്റ് പോലീസിന്‍റെ നിരീക്ഷണത്തിൽ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുകയാണ് പുത്തൻകുരിശ് വടയമ്പാടി കുണ്ടേലിക്കുടിയിൽ ഡ്രാക്കുള സുരേഷ് എന്നു വിളിക്കുന്ന സുരേഷ്. ഇന്നലെ ഉച്ചയോടെ ആലുവ ദേശീയപാതയോരത്തെ മുട്ടം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലായിരുന്നു സംഭവം. തിരുവോണ ഊട്ട് നടക്കുന്നതിനിടെയാണ് ഇയാൾ അമ്പലത്തിലെത്തിയത്. തുടർന്ന് ഭക്ഷണം കഴിച്ച ശേഷം ക്ഷേത്ര കൗണ്ടറിനടുത്ത് വിശ്രമിച്ചു. ഈ സമയം കൗണ്ടറിലുണ്ടായിരുന്നയാൾ അകത്തേക്ക് കയറിയയുടനെ കൗണ്ടറിലെ മേശവലിപ്പിൽ നിന്നും 20,000 ത്തോളം രൂപയുമെടുത്ത് സുരേഷ് ഓടുകയായിരുന്നു. ഈ സമയം രക്ഷപ്പെടാനായി ക്ഷേത്രത്തിലുണ്ടായിരുന്നവരുടെ കണ്ണ് വെട്ടിച്ച് തൊട്ടടുത്ത വീടിന്‍റെ ടെറസിലേക്ക് ചാടിയപ്പോൾ വീണ് കാലൊടിയുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഡ്രാക്കുളയെ പിടികൂടി പോലീസിന് കൈമാറി.…

Read More

കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചു; സിപിഎം പഞ്ചായത്ത് അംഗം ഉൾപ്പെടെ രണ്ടുപേർക്കെതിരേ കേസ്

  തൃക്കൊടിത്താനം: യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സിപിഎം പഞ്ചായത്തംഗം വീട്ടിൽ കയറി അക്രമിച്ചതായി പരാതി. തൃക്കൊടിത്താനം സ്വദേശികളായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാർ(28), ബ്ലോക്ക് സെക്രട്ടറി ആന്‍റോ ആന്‍റണി(30) എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി 11.30ന് തൃക്കൊടിത്താനം മണികണ്ഠവയലിലുള്ള മനുകുമാറിന്‍റെ വീട്ടിലാണ് സംഭവം. സിപിഎം പഞ്ചായത്തംഗമായ ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിനു പിന്നിലെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന മനുകുമാറും ആന്‍റോയും പറഞ്ഞു. തൃക്കൊടിത്താനം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിപിഎമ്മിന് ആധിപത്യമുള്ള മണികണ്ഠവയലിൽ യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് സ്ഥാപിച്ചതുമായി തർക്കം നിലനിന്നിരുന്നു. മണികണ്ഠവയലിൽ മരിച്ച യുവാവിന്‍റെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരുമായി വാക്കുതർക്കമുണ്ടായി. ഇതേതുടർന്നുള്ള പ്രശ്നങ്ങളാണ് അക്രമത്തിലെത്തിച്ചത്. രാത്രി 11.30ന് മനുകുമാറിന്‍റെ വീട്ടിലേക്കു കടന്നുചെന്ന പഞ്ചായത്തംഗം ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം തങ്ങളെ അതിക്രൂരമായി മർദിച്ചതായി യൂത്ത് കോണ്‍ഗ്രസ്…

Read More

വെള്ളത്തിലേക്ക് വീണപ്പോൾ കുട്ടി ശ്വാസമെടുത്തു; തൊടുപുഴയിലെ നവജാതശിശുവിന്‍റെ ശ്വാസകോശത്തിൽ വെള്ളം; അമ്മ കുഞ്ഞിനെ മുക്കിക്കൊല്ലുകയായിരുന്നെന്ന് പോലീസ്

ഇടുക്കി: തൊടുപുഴയിലെ നവജാതശിശുവിന്‍റെ മരണം കൊലപാതകം. കുഞ്ഞിന്‍റെ ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് . അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. പ്രസവിച്ചയുടനെ അമ്മ കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവതിയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്താലുടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയത്. ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഡോക്ടര്‍ വിവരമറിയിച്ചതിനുസരിച്ച് പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ ബക്കറ്റിലെ വെള്ളത്തില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് അറിയാതിരിക്കാനാണ് കുഞ്ഞിനെ ബക്കറ്റില്‍ തള്ളിയതെന്നാണ് യുവതി പോലീസിനു മൊഴി നല്‍കിയത്. ഏഴും എട്ടും പ്രായത്തില്‍ രണ്ടു കുട്ടികളുള്ള യുവതി ഏതാനും മാസം മുന്‍പ് മറ്റൊരാള്‍ക്കൊപ്പം പോയിരുന്നു. ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് ഇവരെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. എന്നാല്‍ കാമുകനൊപ്പം പോകാനാണ് താത്പര്യമെന്നറിയിച്ചതോടെ…

Read More

പുതുക്കിയ ബസ് ചാര്‍ജ് പ്രകാരം ടിക്കറ്റ് നിരക്ക് 38 രൂപ! സ്വാതന്ത്ര്യദിനത്തില്‍ പത്തുരൂപയ്ക്ക് യാത്രയൊരുക്കാന്‍ കാലിച്ചാനടുക്കം ജനകീയ ബസ്

നീലേശ്വരം: 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കുചേരാന്‍ പത്തുരൂപയ്ക്ക് ബസ് യാത്രയൊരുക്കി കാലിച്ചാനടുക്കം ജനകീയ ബസ്. ഓഗസ്റ്റ് 15ന് കാലിച്ചാനടുക്കത്തു നിന്നും കാഞ്ഞങ്ങാട്ടേക്കും തിരിച്ചുമുള്ള എല്ലാ ട്രിപ്പുകളിലും എല്ലാ യാത്രക്കാരോടും മിനിമം ചാര്‍ജായ പത്തു രൂപ മാത്രമായിരിക്കും ഈടാക്കുകയെന്ന് ബസിന്‍റെ നടത്തിപ്പുകാരായ കാലിച്ചാനടുക്കം ജനകീയ വികസന സമിതി പ്രസിഡന്‍റ് ടോം വടക്കുംമൂല അറിയിച്ചു. കാലിച്ചാനടുക്കം മുതല്‍ കാഞ്ഞങ്ങാട് വരെ എവിടെനിന്നും എവിടേക്ക് കയറിയാലും പത്തുരൂപ മാത്രമാകും ടിക്കറ്റ് ചാര്‍ജ്. പുതുക്കിയ ബസ് ചാര്‍ജ് പ്രകാരം 38 രൂപയാണ് കാലിച്ചാനടുക്കത്തുനിന്നും കാഞ്ഞങ്ങാട്ടേക്കുള്ള ടിക്കറ്റ് നിരക്ക്. സ്വകാര്യ ബസ് വ്യവസായം കനത്ത നഷ്ടത്തെ അഭിമുഖീകരിക്കുമ്പോഴും പൊതുഗതാഗത സംവിധാനത്തിന്‍റെ സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടിയാണ് സ്വാതന്ത്ര്യദിനത്തില്‍ സൗജന്യനിരക്കില്‍ യാത്ര ഒരുക്കുന്നതെന്ന് ജനകീയ സമിതി ഭാരവാഹികള്‍ പറഞ്ഞു. നേരത്തേ ബസ് ചാര്‍ജ് കൂട്ടിയപ്പോഴും ദീര്‍ഘകാലം പഴയ നിരക്കില്‍ തന്നെ സര്‍വീസ് നടത്തിയും കാലിച്ചാനടുക്കം ജനകീയ ബസ് ശ്രദ്ധ…

Read More

ഇത് സായാമീസല്ല! ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ച് രണ്ടുതലയുള്ള ആമ! വംശനാശഭീഷണി നേരിടുന്ന ഈ ആമ വിദഗ്ധരെ അമ്പരപ്പിക്കുന്നു

പ്രകൃതിയില്‍ അപൂര്‍വമായി അസാധാരണമായ രൂപമാറ്റത്തോടെ ജീവജാലങ്ങള്‍ ജനിക്കാറുണ്ട്. അതൊക്കെയും ആളുകളില്‍ അമ്പരപ്പും ശാസ്ത്ര ലോകത്തിന് പഠന വസ്തുവുമായി മാറാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലൊരു അപൂര്‍വം ആമ നെതര്‍ലാന്‍ഡില്‍ ജനിച്ചിരിക്കുകയാണ്. ഈ പ്രത്യേക ആമ ഓഗസ്റ്റ് ഒന്നിന് ഹോളണ്ടിലെ പുട്ടനിലുള്ള റൂബന്‍ വാന്‍ ഷൂര്‍ എന്നയാളുടെ ഫാമിലാണുണ്ടായത്. രണ്ട് തലയും നാല് മുന്‍കാലുകളുള്ള അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ ഈ ആമ വിദഗ്ധരെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇത് നെതര്‍ലാന്‍ഡിലെ ആദ്യത്തേതാണെന്നാണ് ഉരഗ വിദഗ്ധനായ സാന്ദ്ര വിങ്ക് പറയുന്നത്. ഇത്തരം കേസുകള്‍ ലോകത്തിന്‍റെ ചിലയിടങ്ങളില്‍ അപൂര്‍വമായി കാണാറുണ്ടെങ്കിലും അവ അധികകാലം ജീവിക്കാറില്ല. കാരണം പലപ്പോഴും ഇത്തരം മൃഗങ്ങള്‍ക്ക് പൂര്‍ണമായ രണ്ടാമത്തെ അവയവം ഉണ്ടാകാറുണ്ട്. മിക്കവാറും രണ്ട് ഹൃദയങ്ങളുമുണ്ടാകാറുണ്ട്. അവ രോഗങ്ങളോട് വളരെ സെന്‍സിറ്റീവ് ആയിരിക്കുംതാനും. എന്നാല്‍ സിടി സ്കാന്‍ നടത്തിയപ്പോള്‍ മനസിലായത് ഈ ആമയ്ക്ക് ഒരു ഹൃദയവും ഒരു ദഹനനാളവുമാണുള്ളതെന്നാണ്. അതായത് ഇത് സായാമീസല്ല…

Read More

ദേശീയ പതാക കണ്ണില്‍ വരച്ചൊരാള്‍; അനുകരിക്കരുതെന്ന് ഡോക്ടര്‍! പതാക കണ്ണില്‍ ഉറപ്പിക്കാനായത് 16 തവണ ശ്രമിച്ചതിന് ശേഷം

രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ആളുകളും വിവിധ തരത്തില്‍ അതിന്‍റെ ഭാഗമാവുകയാണ്. തങ്ങളുടെ സമൂഹിക മാധ്യമങ്ങളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ ത്രിവര്‍ണ പതാകയാക്കി മാറ്റിയിരിക്കുകയാണ് മിക്കവരും. എന്നാല്‍ സ്വാതന്ത്ര്യാഘോഷവുമായി ബന്ധപ്പെട്ടുള്ള ചിലരുടെ പ്രവര്‍ത്തികള്‍ മറ്റുള്ളവരെ അമ്പരിപ്പിക്കുന്നതാണ്. അത്തരത്തിലൊന്നാണ് തമിഴ്നാട്ടില്‍ നിന്നുള്ള ഒരു വാര്‍ത്ത. തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള യുഎംടി രാജ എന്നയാള്‍ തന്‍റെ കണ്ണിന്‍റെ വെള്ളയില്‍ ദേശീയ പതാക ആലേഖനം ചെയ്താണ് വാര്‍ത്തയിലിടം നേടിയത്. മിനിയേച്ചറുകള്‍ തീര്‍ക്കുന്ന കലാകാരനായ രാജ തന്‍റെ വലതുകണ്ണിലാണ് ഇത്തരത്തില്‍ ത്രിവര്‍ണ പതാക ചിത്രീകരിച്ചിരിക്കുന്നത്. മുട്ടയുടെ തോടും നിറങ്ങളുമുപയോഗിച്ച് ഏറെ പണിപ്പെട്ടാണിദ്ദേഹം ഇത് തീര്‍ത്തത്. 16 തവണ ശ്രമിച്ചതിന് ശേഷമാണ് രാജയ്ക്ക് ദേശീയ പതാക കണ്ണില്‍ ഉറപ്പിക്കാനായത്. എന്നാലിത് നല്ലൊരു സന്ദേശമല്ലെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെട്ടത്. ഇത്തരം പ്രവര്‍ത്തികള്‍ കണ്ണിന് ദോഷകരമാണെന്നും പെയ്ന്‍റുകളും മറ്റും അലര്‍ജിക്ക് കാരണമാകുമെന്നും അരവിന്ദ് കണ്ണാശുപത്രിയിലെ ഡോക്ടര്‍ എ…

Read More

താഴേക്ക് നോക്കൂ… അറുപതു വയസിലും ചെറുപ്പം ! 60 വയസുള്ള ടോം ക്രൂസിന്‍റെ “യംഗ് ലുക്ക്’ ഫോട്ടോ; കമന്‍റ് ബോക്സിൽ നിറഞ്ഞ് മമ്മൂട്ടി

ഹോളിവുഡ് താരം ടോം ക്രൂസിന്‍റെ യംഗ് ലുക്കിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ കമന്‍റിൽ നിറഞ്ഞത് മമ്മൂട്ടി. കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ ടോംക്രൂസിന്‍റെ ചിത്രം വൈറലായത്. ‘ടോം ക്രൂസ് അദ്ദേഹത്തിന്‍റെ അറുപതാം വയസിൽ’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹത്തിന്‍റെ ചിത്രം സിനിമ ഇൻ മീംമ്സ് എന്ന ഫേസ്ബുക്ക് പേജ് പങ്കുവെച്ചത്. അറുപതു വയസിലും ചെറുപ്പം നിലനിർത്തുന്ന ടോം ക്രൂസിന്‍റെ ലുക്കിനെ വാഴ്ത്തിക്കൊണ്ടുള്ള പോസ്റ്റിന് ലക്ഷക്കണക്കിന് ലൈക്കും കമന്‍റും നിറയുകയും ചെയ്തു. എന്നാൽ, കമന്‍റ് ബോക്സ് മുഴുവൻ നിറഞ്ഞുനിന്നത് മെഗാസ്റ്റാർ മമ്മൂട്ടിയായിരുന്നു. കമന്‍റ് ബോക്സിൽ മമ്മൂട്ടിയുടെ ചിത്രവുമായി നൂറുകണക്കിന് മലയാളി ആരാധകരെത്തി. ‘മമ്മൂട്ടി, ഇന്ത്യൻ നടൻ, 71 വയസ്’ എന്ന കുറിപ്പുമായാണ് മമ്മൂട്ടിയുടെ ചിത്രങ്ങൾ കമന്‍റ് ചെയ്തത്. അറുപതാം വയസിൽ ടോം ക്രൂസ് അങ്ങനെയാണെങ്കിൽ എഴുപത് വയസായ ഞങ്ങളുടെ മമ്മൂട്ടിയെ നോക്കൂ എന്നും കമന്‍റുകളിൽ പറയുന്നു. അതേസമയം, ചിലർ മോഹൻലാലിന്‍റെ ചിത്രവും…

Read More

താരസുന്ദരി ഹൻസിക മോട്‌വാനി വിവാഹിതയാകുന്നു ? വരന്‍ അറിയപ്പെടുന്ന ഒരു ബിസിനസുകാരന്‍

തമിഴ്, മലയാളം, തെലുങ്ക്, എന്നീ തെന്നിന്ത്യന്‍ സിനിമകളിലിലും ബോളിവുഡിലും അഭിനയിച്ചു ശ്രദ്ധ നേടിയ നടിയാണ് ഹന്‍സിക മോട്‌വാനി. ഹന്‍സികയെക്കുറിച്ച് ഏറ്റവുമൊടുവില്‍ പുറത്തു വരുന്നത് താരസുന്ദരി വിവാഹിതയാകാന്‍ പോകുന്നു എന്നതാണ്. തമിഴിലെ ചില സിനിമാ മാധ്യമങ്ങളാണ് ഹന്‍സികയുടെ വിവാഹവാര്‍ത്ത പുറത്തുവിട്ടത്. അറിയപ്പെടുന്ന ഒരു ബിസിനസുകാരനാണ് ഹന്‍സികയെ വിവാഹം ചെയ്യുന്നതെന്നാണ് പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ മകനാണ് ഹന്‍സികയുടെ ഭാവിവരനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹത്തീയതി നിശ്ചയിച്ചതായും വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ താരം ഇതുവരെ ഈ വാര്‍ത്തകളോടു പ്രതികരിച്ചിട്ടില്ല. 2013 കാലത്ത് നടന്‍ ചിമ്പുവുമായി ഹന്‍സിക പ്രണയത്തിലാണെന്നും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകാനുള്ള തയാറെടുപ്പിലാണെന്നും താരം തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ വൈകാതെ ഇവരുടെ പ്രണയം തകരുകയും വേര്‍പിരിയുകയുമായിരുന്നു. അതിനു ശേഷവും ഹാന്‍സിക വിവാഹിതയാകാന്‍ പോകുന്നുവെന്നു വാര്‍ത്ത പ്രചരിച്ചിരുന്നു. അടുത്തയിടെ നടി നിത്യാ…

Read More