Se encuentra expresamente prohibida la redistribución y la redifusión de cualquier o legión sobre los exposición de esta web fuera de su previo y expreso consentimiento. Se halla importante que antes que dirigir el solicitud profundice y acepte el siguiente averiguamiento básica acerca de nuestra Política sobre Privacidad. Si se conocen las reglas, se puede transferir a partir distintas localizaciones, encima de el calle, por ejemplo, lo que dan una grandioso independencia a las modelos a la hora de planificar los espectáculos. Las principiantes están encantadas respetuosamente consejos útiles la…
Read MoreDay: August 12, 2022
മയക്കുമരുന്നുമായി വ്യാജവാറ്റുകാർ! കഞ്ചാവ് കച്ചവടത്തിന് ഉപയോഗിക്കുന്നത് പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളെ വരെ; ലഹരിയിൽ മുങ്ങി മാന്നാർ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
മാന്നാർ: മാന്നാറിൽ മയക്കുമരുന്ന് കച്ചവടം വ്യാപകമായതായി പരാതി. മാന്നാറിലും പരിസര പ്രദേശങ്ങളിലും വൻതോതിൽ എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ എത്തുകയാണ്. മാന്നാർ, ചെന്നിത്തല, ബുധുനൂർ പഞ്ചായത്തുകളിലെ സ്കൂൾ പരിസരങ്ങളിലും ജനസഞ്ചാരം കുറഞ്ഞ ഗ്രാമിണ റോഡുകളിലും ഇടവഴികളിലും ബണ്ടു റോഡിലും അതിഥിത്തൊഴിലാളി കേന്ദ്രങ്ങളിലുമാണ് മയക്കുമരുന്നു വിൽപന തകൃതിയായിരിക്കുന്നത്. മുന്‍പ് വ്യാജമദ്യ നിര്മാണത്തിലേര്പ്പെട്ടിരുന്നവരിൽ ചിലര്‍ കഞ്ചാവ് വില്പനയിലേക്കു മാറിയിട്ടുണ്ട്. കഞ്ചാവ് ബീഡി കച്ചവടവും മാന്നാറിലും മാവേലിക്കരയിലും ചെങ്ങന്നൂരിലും പോലീസ്- എക്സൈസ് ശക്തമായ നടപടികള്‍ എടുക്കുന്നതിനാലാണ് വ്യാജമദ്യ നിര്‍മാണം ഉപേക്ഷിച്ചു പലരും മയക്കുമരുന്നു വില്പനയിലേക്കു തിരിഞ്ഞത്. പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളെ വരെ കഞ്ചാവ് കച്ചവടത്തിന് ഉപയോഗിക്കുകയാണ്. കഞ്ചാവ് വില്പന നടത്തുന്നവര്‍ക്കു നിയമത്തിന്റെ മുന്നില്‍നിന്നു രക്ഷപ്പെടാന്‍ പഴുതുകളേറെയാണ്. കുറഞ്ഞ അളവിലുള്ള കഞ്ചാവുമായി പിടിയിലായാൽ സ്റ്റേഷൻ ജാമ്യം ലഭിക്കും. ഇതുകാരണം വില്പനക്കാരുടെ കൈവശം എപ്പോഴും ഈ അളവില്‍ താഴെ മാത്രമെ കഞ്ചാവ് കാണൂ. മത്രമല്ല ചെറിയ പൊതികളാക്കി…
Read Moreപതിമൂന്നുകാരന്റെ ധീരത! ബോധരഹിതനായി റെയിൽവേ ട്രാക്കിൽ കിടന്ന മധ്യവയസ്കനു രക്ഷയായി ആദിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
തലയോലപ്പറന്പ്: പതിമൂന്നുകാരന്റെ ധീരത റെയിൽവേ ട്രാക്കിൽ ബോധരഹിതനായി കിടന്ന മധ്യവയസ്കനു രക്ഷയായി. പിറവം റോഡ് റെയിൽവേ സ്റ്റേഷനു സമീപം തോന്നല്ലൂർ ശ്രാങ്കുഴി കട്ടിംഗിലെ പാളത്തിൽ വീണുകിടന്ന ശ്രാങ്കുഴിയിൽ മോഹന (60)നാണ് പതിമ്മൂന്നുകാരന്റ ധീരതയിൽ ജീവിതത്തിലേക്കു തിരിച്ചുവന്നത്. തോന്നല്ലൂർ ശ്രാങ്കുഴിയിൽ സിജു – അന്പിളി ദന്പതികളുടെ മകൻ വെള്ളൂർ കുഞ്ഞിരാമൻ മെമ്മോറിയൽ ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ആദിൽ സിജുവാണ് പാളത്തിൽ വീണ് ചോര വാർന്നുകിടന്ന മോഹനനെ രക്ഷിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. ആദിലും അനിയൻ ആദർവും വീടിന് സമീപം റെയിൽവേ ട്രാക്കിന് താഴെയുള്ള പാടത്ത് ചൂണ്ടയിടാൻ പോയപ്പോഴാണ് ഒരാൾ ട്രാക്കിൽ തലയിടിച്ച് വീണു രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. ഇതേസമയം, എറണാകുളം ഭാഗത്തുനിന്നും കൊച്ചുവേളിയിലേക്ക് പോകുന്ന കൊച്ചുവേളി എക്സ്പ്രസിന്റെ ചൂളംവിളി കാഞ്ഞിരമറ്റത്തു നിന്നും കേട്ടു. ആദിൽ ഉടൻതന്നെ മോഹനനെ ട്രാക്കിൽനിന്നു വലിച്ചു മാറ്റി, അപ്പോഴേക്കും ട്രെയിനും പാഞ്ഞുപോയി.…
Read Moreപതിവായി ലോട്ടറി നൽകുന്നയാളിൽ നിന്ന് ഇന്നലെയും ലോട്ടറി വാങ്ങി! കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം ഹോട്ടലുടമയ്ക്ക്
തൊടുപുഴ: കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഹോട്ടലുടമയ്ക്ക്. ഇന്നലെ നറുക്കെടുത്ത ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് വെട്ടിമറ്റം തടിയിൽ അനൂപിന് ലഭിച്ചത്. വെങ്ങല്ലൂർ – കോലാനി ബൈപ്പാസിൽ എടി ഫുഡ്കോർട്ട് ആൻഡ് അച്ചായൻസ് തട്ടുകട നടത്തുകയാണ് അനൂപ്. പതിവായി ലോട്ടറി നൽകുന്നയാളിൽനിന്നാണ് ഇന്നലെയും ലോട്ടറി വാങ്ങിയത്. നഗരത്തിൽ ഹോട്ടൽ നടത്തിയിരുന്ന അനൂപിന് കോവിഡ് പ്രതിസന്ധിയെത്തുടർന്ന് നഷ്ടം നേരിട്ടിരുന്നു. രണ്ടാഴ്ച മുന്‍പാണ് പുതിയ ഹോട്ടൽ ആരംഭിച്ചത്. വീടു നിർമിക്കുന്നതിനായി എടുത്ത വായ്പയിൽ ജപ്തി നടപടി നേരിടുന്നതിനിടെയാണ് ഭാഗ്യമെത്തിയതെന്നും സമ്മാനമായി ലഭിക്കുന്ന തുക കടം വീട്ടുന്നതിനും വ്യാപാരം മെച്ചപ്പെടുത്താനും ഉപയോഗിക്കുമെന്നും അനൂപ് പറഞ്ഞു. ലോട്ടറി എസ്ബിഐ ശാഖയിൽ ഏൽപ്പിച്ചു. ഭാര്യ: അനു. മകൾ: അനയ.
Read Moreരക്ഷപ്പെടാൻ മൊബൈൽ ഫോണും സിംകാർഡും ആവശ്യപ്പെട്ട് സുഹൃത്തുക്കളെ സമീപിച്ചിരുന്നു! വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസ്! തെളിവെടുപ്പ് ഇന്ന് മുതൽ
തിരുവനന്തപുരം: കേശവദാസപുരത്ത് റിട്ട. ഉദ്യോഗസ്ഥ മനോരമയെ (68) കൊലപ്പെടുത്തിയ കേസിലെ പ്രതി ബംഗാൾ സ്വദേശി ആദം അലിയുമായുള്ള തെളിവെടുപ്പ് ഇന്ന് മുതൽ ആരംഭിക്കും. ആദം അലിയുടെ ചോദ്യം ചെയ്യൽ ഇന്നലെ പൂർത്തിയായി. താൻ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും മറ്റാരും സഹായത്തിനില്ലായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ വ്യക്തമാക്കിയത്. സുഹൃത്തുക്കളോട് കൊലപാതക വിവരം പറഞ്ഞിരുന്നില്ല. മനോരമയെ മർദിച്ചുവെന്ന് മാത്രമായിരുന്നു പറഞ്ഞിരുന്നതെന്നും ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോടു പറഞ്ഞു. രക്ഷപ്പെടാൻ മൊബൈൽ ഫോണും സിംകാർഡും ആവശ്യപ്പെട്ട് സുഹൃത്തുക്കളെ സമീപിച്ചിരുന്നു. വീട്ടിൽ നിന്നും സ്വർണവും പണവും കവർച്ച ചെയ്യാനായിരുന്നു വീട്ടമ്മയെ കൊലപ്പെടുത്തിയതെന്നാണ് ആദം അലി പറഞ്ഞത്. കവർച്ച നടത്തിയ സ്വർണം കണ്ടെത്താനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. ഇയാൾ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിൽ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ ആദം അലിയെ പോലീസിന്റെ അപേക്ഷ പരിഗണിച്ച്…
Read Moreഅറസ്റ്റിലായ യുവാവിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യൽ ഭാര്യക്ക് വിനയായി! യുവതി അറസ്റ്റിൽ
വിഴിഞ്ഞം: കവർച്ചക്കേസിൽ അറസ്റ്റിലായ യുവാവിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യൽ ഭാര്യക്ക് വിനയായി. മോഷ്ടിച്ച സ്വർണം വിറ്റ പണം കൊണ്ട് ആഭരണങ്ങൾ വാങ്ങാൻ ജ്വല്ലറിയിൽ കയറിയ യുവതിയെ പോലീസ് തന്ത്രപൂർവം കുടുക്കി. കൈയിലുണ്ടായിരുന്ന പണവും സ്വർണവും കണ്ടെടുത്തു. ഇതോടെ സ്വർണപണയ സ്ഥാപനയുടമയെ ബൈക്കിടിച്ച് വീഴ്ത്തി ഇരുപത് പവന്റെ സ്വർണ പണയ ഉരുപ്പടികളും മൂന്നേമുക്കാൽ ലക്ഷം രൂപയും തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കൂട്ടുപ്രതികൾക്കായുള്ളഅന്വേഷണവും പോലീസ് ഊർജിതമാക്കി. കവർച്ചയുടെ സൂത്രധാരനും ഒന്നാം പ്രതിയുമായ ആറ്റുകാൽ പുത്തൻകോട്ട വട്ടവിള വലിയവിള മേലേ വീട്ടിൽ നവീനിന്റെ (28) ഭാര്യ വിനീഷ (27) യെ ആണ് വിഴിഞ്ഞം പോലീസ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്തത്. ഒരു വർഷം മുൻപ് കരമനയിലെ ലോഡ്ജിൽ നടന്ന കൊലപാതകക്കേസിൽ തെളിവ് നശിപ്പിച്ചതിന് അറസ്റ്റിലായി ജയിൽവാസം കഴിഞ്ഞിറങ്ങിയ ഈ യുവതി പെൺവാണിഭ…
Read Moreമൊബൈല്‍ ഫോണ്‍ ചോദിച്ചിട്ട് കൊടുത്തില്ല; നടുറോഡിലിട്ട് യുവതിയെ മർദിച്ച് ഭർത്താവ്; പട്ടാപ്പകല്‍ കൊല്ലത്ത് നഗരമധ്യത്തില്‍ നടന്ന സംഭവം ഇങ്ങനെ…
കൊല്ലം: മൊബൈല്‍ ഫോണ്‍ ചോദിച്ചിട്ട് കൊടുക്കാതിരുന്നതിന് പട്ടാപ്പകല്‍ നഗര മധ്യത്തില്‍ വച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്. കലയ്ക്കോട് ആലുംമൂട്ടില്‍ കിഴക്കതില്‍ സുമയെയാണ് ഭർത്താവ് മർദിച്ചത്. സുമയുടെ ഭര്‍ത്താവ് കോട്ടപ്പുറം കാരുണ്യത്തില്‍ ശ്രീനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സുമ ജോലി ചെയ്യുന്ന നഗരത്തിലെ ഒരു വസ്ത്ര വ്യാപാര ശാലയില്‍ എത്തിയ ശ്രീനാഥ് ഇവിടെവച്ച് സുമയെ മര്‍ദിക്കുകയായിരുന്നു. പിന്നീട് കടയില്‍നിന്ന് സുമയെ പിടിച്ച് വലിച്ചിഴച്ച് പുറത്ത് റോഡില്‍ കൊണ്ടുവന്ന ശേഷവും മര്‍ദിച്ചു. പട്ടാപ്പകല്‍ നഗരമധ്യത്തില്‍ ജനക്കൂട്ടം നോക്കി നില്‍ക്കെയാണ് യുവതിക്ക് അതിക്രൂരമായ മര്‍ദനമേറ്റത്. പിന്നീട് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
Read Moreഅർജുൻ തെണ്ടുൽക്കർ ഗോവയിലേക്ക്
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ അടുത്ത സീസണിൽ ഗോവയ്ക്കുവേണ്ടി കളിക്കുമെന്നു റിപ്പോർട്ട്. മുംബൈ ക്രിക്കറ്റ് അസോസിയേഷനിൽനിന്ന് അർജുൻ എൻഒസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുപത്തിരണ്ടുകാരൻ ഇടംകൈയൻ ബൗളർ മുംബൈക്കായി 2020-21 സീസണിൽ സയീദ് മുഷ്താഖ് അലി ട്രോഫിയിൽ രണ്ടു മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഈ സീസണിൽ മുംബൈക്കായി ഒറ്റ മത്സരം പോലും കളിക്കാൻ അർജുന് അവസരം കിട്ടിയില്ല.
Read Moreപി.ടി. ഉഷയുടെ ഏറ്റവും വലിയ എതിരാളി! സ്പ്രിന്റ് റാണി ഓർമയായി
ഏഷ്യൻ സ്പ്രിന്റ് റാണി എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഫിലിപ്പീൻസ് അത്ലറ്റ് ലിഡിയ ഡി വേഗ (57) അന്തരിച്ചു. ട്രാക്കിൽ പി.ടി. ഉഷയുടെ ശക്തമായ എതിരാളിയും കളത്തിനു പുറത്ത് അടുത്ത കൂട്ടുകാരിയുമായിരുന്നു. 1980കളിൽ ട്രാക്കുകളെ ആവേശം കൊള്ളിച്ച തീപ്പൊരി പോരാട്ടമായിരുന്നു ഉഷ x ലിഡിയ മത്സരങ്ങൾ. ഏഷ്യൻ അത്ലറ്റിക്സ് ചരിത്രത്തിലെ എക്കാലത്തെയും വീറുറ്റ പോരാട്ടങ്ങളിലൊന്നായിരുന്നു ഇവരുടെ ഏറ്റുമുട്ടൽ. അർബുദത്തോടു പൊരുതിയാണു ലിഡിയ ജീവിതത്തിന്റെ ട്രാക്കിൽനിന്നു വിടപറഞ്ഞത്. ഉറ്റ സുഹൃത്തിന്റെ മരണത്തിൽ പി.ടി. ഉഷ ദുഃഖം പങ്കുവച്ചു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. മകൾ സ്റ്റെഫാനി ഡി കോയനിഗ്സ് വാർടർ ആണു മരണവിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. 1980കളിൽ 100, 200 മീറ്ററുകളിലാണ് ഉഷയും ലിഡിയയും നേർക്കുനേർ മത്സരിച്ചത്. 200 മീറ്ററിൽ ഉഷയ്ക്കുതന്നെയായിരുന്നു ആധിപത്യം. 100 മീറ്ററിൽ ഉഷയ്ക്കു വെല്ലുവിളി ഉയർത്താൻ ലിഡിയക്കു കഴിഞ്ഞു. 1982ൽ ഡൽഹി ഏഷ്യാഡിൽ 100 മീറ്ററിൽ ഉഷയെ…
Read Moreപ്രണയലഹരി! പതിനാലുകാരിയെ സഹപാഠി പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തിനു ലഹരിമാഫിയയുടെ ഭീഷണി; ഭീഷണി മുഴക്കി വിളിച്ചത് പ്രതിയായ പതിനാറുകാരന്റെ സഹോദരന്
സ്വന്തം ലേഖിക കണ്ണൂർ: പതിനാലുകാരിയെ സഹപാഠി ലഹരി നൽകി പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തിനു ഭീഷണി. പ്രതിയായ പതിനാറുകാരന്റെ സഹോദരനാണു ഭീഷണി മുഴക്കി വിളിച്ചതെന്നു പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. കേസ് കൊടുത്ത് പതിനാറുകാരനെ അറസ്റ്റ് ചെയ്തപ്പോഴാണു ഭീഷണിമുഴക്കി ഫോൺ വന്നത്. ഇപ്പോൾ പതിനാറുകാരൻ ജാമ്യത്തിലിറങ്ങിക്കഴിഞ്ഞു. ഭീഷണിയെത്തുടർന്ന് തങ്ങൾ കണ്ണൂരിലെ താമസം ഒഴിവാക്കിയെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. പോലീസിനെതിരേയും കുട്ടിയുടെ പിതാവ് രംഗത്തുവന്നു. തങ്ങളുടെ കുടുംബകാര്യങ്ങൾ ചർച്ചചെയ്തു പോലീസ് കേസ് വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണെന്നാണ് പിതാവിന്റെ ആരോപണം. മകളെ പോലീസ് മാനസീകമായി പീഡിപ്പിക്കുകയാണ്. കുട്ടിയുടെ മൊഴി വിശദമായി അന്ന് പോലീസ് എടുത്തതാണ്. ഇപ്പോൾ വീണ്ടും മൊഴിയെടുക്കാൻ വിളിപ്പിച്ചിരിക്കുകയാണ്. 11 പെൺകുട്ടികളുടെ കാര്യം കുട്ടി പറഞ്ഞതിനെക്കുറിച്ച് അറിയാനാണു വിളിപ്പിക്കുന്നതെന്നാണു പോലീസ് പറയുന്നത്. ഈ 11 പേരുടെയും കാര്യം എന്റെ മോളോടു പറഞ്ഞത് പ്രതിയായ ആൺകുട്ടിയാണ്. അവന്റെ ഫോൺ വിശദമായി പരിശോധിച്ചാൽ തെളിവുകൾ…
Read More