സ്വന്തം ലേഖകൻ കണ്ണൂര്‍: സൗമ്യമായ ചിരിയായിരുന്നു കോടിയേരിയുടെ മുഖമുദ്ര. സിപിഎമ്മിനെ നഖശിഖാന്തം എതിർക്കുന്ന രാഷ്ട്രീയ എതിരാളികൾക്കുപോലും കോടിയേരി പ്രിയങ്കരനായത് ആ നിറഞ്ഞ ചിരിയിലൂടെയായിരുന്നു. മറ്റുള്ളവരെകൂടി കേൾക്കുക എന്നതായിരുന്നു കോടിയേരിയുടെ ശൈലി. പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പലപ്പോഴും കർക്കശക്കാരനായിട്ടായിരുന്നു പെരുമാറിയിരുന്നതെങ്കിൽ പിൻഗാമിയായ കോടിയേരിയുടെ രീതി വ്യത്യസ്തമായിരുന്നു. ഭരണത്തിലായാലും പാർട്ടിക്കുള്ളിലായാലും പത്രസമ്മേളനത്തിലായാലും ഗൗരവമുള്ള വിഷയങ്ങളെയെല്ലാം തന്നെ തന്റെ സ്വതസിദ്ധമായ നിറഞ്ഞ ചിരിയിലൂടെയായിരുന്നു കോടിയേരി അവതരിപ്പിച്ചിരുന്നത്. ‘പോലീസ് സ്റ്റേഷനിലും ബോംബുണ്ടാക്കു’മെന്ന രീതിയിൽ കടുപ്പപ്പെട്ട വാക്കുകൾ പ്രയോഗിക്കുന്പോഴും സൗമ്യത വെടിയാത്ത പ്രകൃതം കാത്തുസൂക്ഷിച്ചിരുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജനക്കൂട്ടത്തെ മണിക്കൂറുകളോളം പിടിച്ചിരുത്തുന്ന കോടിയേരിയുടെ പ്രസംഗശൈലി രാഷ്ട്രീയ എതിരാളികൾ പോലും ആസ്വദിക്കുമായിരുന്നു. നർമം കലർത്തിയ പരിഹാസത്തോടെയുള്ള വിമർശനത്തിൽ ഇരകൾക്കുപോലും തോന്നില്ല അനിഷ്ടം. പാർട്ടിയാണ് എല്ലാമെങ്കിലും പാർട്ടിക്കു പുറത്തേക്കും കോടിയേരിയുടെ സൗഹൃദങ്ങൾ നീണ്ടിരുന്നു. ആവശ്യങ്ങളുമായി സമീപിക്കുന്നവരെ തൃപ്തിപ്പെടുത്തിയയയ്ക്കുന്ന ജനകീയ നേതാവ്. സൗമനസ്യത്തിന്റെ ശരീരഭാഷ കൂടിയാകുന്പോൾ കോടിയേരിയോട്…
Read MoreDay: October 2, 2022
പൊതുവേ സൗമ്യൻ; നിലപാടിൽ കാർക്കശ്യക്കാരൻ! വലിയൊരു പൊട്ടിത്തെറിയിൽ നിന്നു കേരളത്തിലെ പാർട്ടിയെ സംരക്ഷിച്ചു നിർത്തിയ നേതാവ്
എം. പ്രേംകുമാർ തിരുവനന്തപുരം: സിപിഎമ്മിലെ വിഭാഗീയത ആളിക്കത്തി നിൽക്കുന്പോൾ പിണറായി വിജയനൊപ്പമാണെന്നു തോന്നിപ്പിക്കുന്പോഴും പാർട്ടിയിൽ ഉഗ്രപ്രതാപിയായ വി.എസ്. അച്യുതാനന്ദനെ കൈവിടാത്ത നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. വി.എസിനും പിണറായിക്കുമിടയിലുണ്ടായിരുന്ന വിഭാഗീയമായ അന്തരം മൂർച്ഛിക്കുന്പോഴെല്ലാം കോടിയേരിയുടെ നയപരമായ ഇടപെടലാണു വലിയൊരു പൊട്ടിത്തെറിയിൽ നിന്നു കേരളത്തിലെ പാർട്ടിയെ സംരക്ഷിച്ചു നിർത്തിയത്. രണ്ടു പ്രമുഖ നേതാക്കൾ ഇരുചേരികളിലായി വിഘടിച്ചുനിന്നപ്പോഴെല്ലാം അനുനയത്തിന്റെ പതാകവാഹകനായി കോടിയേരി. ഏറ്റവുമൊടുവിൽ കേരളത്തിൽ ഇടതുമുന്നണിക്കു തുടർഭരണം ലഭിക്കുന്നതിൽ നിർണായകമായ രാഷ്ട്രീയതീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും അദ്ദേഹം വിജയിച്ചു. അനുനയത്തിന്റെ വക്താവ് സിപിഎം നേതാക്കളിൽ പൊതുവേ സൗമ്യനായി പെരുമാറുന്ന നേതാവായിരുന്നു കോടിയേരി. എന്നാൽ പാർട്ടി നയങ്ങളിലോ നിലപാടുകളിലോ ഈ സൗമ്യത അദ്ദേഹം കാണിക്കാറില്ല. 2006ൽ വി.എസ് സർക്കാരിൽ ആഭ്യന്തര,വിനോദസഞ്ചാര വകുപ്പുകളുടെ മന്ത്രിയായിരുന്ന കാലത്താണു കോടിയേരി കൂടുതൽ ജനശ്രദ്ധ നേടുന്ന നേതാവായി മാറുന്നത്. ഇക്കാലയളവിലാണു സിപിഎമ്മിലെ വിഭാഗീയത അതിന്റെ മൂർധന്യത്തിലെത്തുന്നതും. മുഖ്യമന്ത്രി വി.എസും പാർട്ടി സെക്രട്ടറിയും…
Read Moreഎന്താ, വിശേഷം, സുഖമല്ലേ… പുഞ്ചിരിച്ചുകൊണ്ട് കുശലം ചോദിക്കാൻ പ്രിയപ്പെട്ട കോടിയേരി ഇനിയില്ല! കോടിയേരിയുടെ വേർപാടിന്റെ ദുഃഖത്തിൽ ജന്മനാട്
നവാസ് മേത്തർ തലശേരി: എന്താ, വിശേഷം, സുഖമല്ലേ… പുഞ്ചിരിച്ചുകൊണ്ട് കുശലം ചോദിക്കാൻ പ്രിയപ്പെട്ട കോടിയേരി ഇനിയില്ല. കോടിയേരിയുടെ നിറഞ്ഞ പുഞ്ചിരിയും സ്നേഹപൂർവമുള്ള പെരുമാറ്റവും അദ്ദേഹത്തെ ജനഹൃദയങ്ങളിലേക്ക് ആഴത്തിലെത്തിക്കുകതന്നെ ചെയ്തു. ചിരിപ്പിച്ചും ചിന്തിപ്പിച്ചുമായിരുന്നു കോടിയേരിയുടെ പ്രസംഗങ്ങൾ. ആരേയും ആകർഷിക്കുന്ന വ്യക്തിത്വത്തിനുടമായ കോടിയേരി തലശേരി അതിരൂപതയുമായി ആഴത്തിലുള്ള ബന്ധമാണ് കാത്തുസൂക്ഷിച്ചിരുന്നത്. ചെന്നൈയിൽ ചികിത്സയ്ക്ക് പോകുന്നതിനുമുമ്പ് ബിഷപ്സ് ഹൗസിലെത്തി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ കോടിയേരി സന്ദർശിച്ചിരുന്നു. അസുഖബാധിതനായശേഷം തലശേരിയിലെത്തിയ പല ഘട്ടങ്ങളിലും മാർ ജോസഫ് പാംപ്ലാനി അദ്ദേഹത്തെ കോടിയേരിയിലെ വീട്ടിലെത്തി കാണുകയും സൗഹൃദം പങ്കുവയ്ക്കുകയും ആരോഗ്യം വീണ്ടെടുക്കാൻ പ്രാർത്ഥനാശംസകൾ നേരുകയും ചെയ്തിരുന്നു. രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി, ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം, ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് എന്നിവരുമായും ഏറെ അടുപ്പമാണ് അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നത്. തലശേരിയിൽ ഏതു പരിപാടിക്ക് എത്തിയാലും പരിപാടി നടക്കുന്ന…
Read Moreമക്കളെ വീട്ടില്‍നിന്നു മാറ്റിയത് ആസൂത്രിതമോ ? ആരും ഒന്നുമറിഞ്ഞില്ല! മുത്തുകുമാര്‍ സുഹൃത്തിന്റെ കൊലപാതകത്തിലെ തിരക്കഥയില്‍ വില്ലനായത് ഇങ്ങനെ…
ചങ്ങനാശേരി: ചങ്ങനാശേരി പൂവം എസി കോളനിയില്‍ അരങ്ങേറിയതു ദൃശ്യം മോഡല്‍ കൊലപാതകം. ആലപ്പുഴ നഗരസഭ ആര്യാട് കിഴക്കേവെളിയില്‍ ബിന്ദുകുമാറി (ബിന്ദുമോന്-45) ന്റെ മൃതദേഹമാണ് പൂവം കോളനിയിലുള്ള വീടിന്റെ അടിത്തറയില്‍ മറവു ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴയില്‍ വസ്തുബ്രോക്കറായ ബിന്ദുകുമാറും മേസ്തിരിപ്പണിക്കാരനായ മുത്തുകുമാറും നാളുകളായി സുഹൃത്തുക്കളായിരുന്നു. ഇടക്കാലത്തു ബന്ധത്തിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് മുത്തുകുമാര്‍ സുഹൃത്തായ ബിന്ദുകുമാറിന്റെ കൊലപാതകത്തിനുള്ള ആസൂത്രണങ്ങളിലേക്കു നീങ്ങിയത്. അങ്ങനെയാണ് മുത്തുകുമാര്‍ സുഹൃത്തിന്റെ കൊലപാതകത്തിലെ തിരക്കഥയില്‍ വില്ലനായത്. രാത്രി തറ പൊളിച്ചു കഴിഞ്ഞ 26ന് വൈകുന്നേരത്തോടെയാണ് ആലപ്പുഴയില്‍നിന്നു ബിന്ദുകുമാര്‍ ബൈക്കില്‍ ചങ്ങനാശേരി പൂവം എസി തോടിനരികിലുള്ള മുത്തുകുമാറിന്റെ വീട്ടിലെത്തിയത്. ഇരുവരും വീട്ടിലിരുന്നു മദ്യപിച്ചു. ഇതിനിടയില്‍ ബിസിനസ് കാര്യങ്ങള്‍ സംബന്ധിച്ചു തര്‍ക്കം ഉണ്ടായി. ഇതോടെ മുത്തുകുമാര്‍ ബിന്ദുകുമാറിനെ കൊലപ്പെടുത്തുകയായിരുന്നു. അന്നു രാത്രിതന്നെവീടിനോടു ചേര്‍ന്നുള്ള ഷെഡിന്റെ തറ പൊളിച്ചു. ബിന്ദുകുമാറിന്റെ മൃതദേഹം അവിടെ മറവുചെയ്തു. മൃതദേഹം മറവുചെയ്ത ഭാഗം ആര്‍ക്കും സംശയം…
Read MoreFreechatnow Analysis And Associated Different Web Sites Like It! Directorio
Well, that’s precisely where the issue lies on this lame website online. If you assume freechatnow is an impressive place to search out cool of us, then you’re completely mistaken. By now you must freechtnow be sure of 1 thing- freechatnow is a pile of trash that doesn’t need to reinforce in any approach. Unresponsive pages, lack of choices, and distracting adverts sums up the substandard efficiency of free chat now. So you’ve created your profile and are questioning, how do I attain out to people? Typically, every relationship platform…
Read More