പഴയ കാലത്ത് തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെയെല്ലാം ആര്‍ട്ടിസ്റ്റുകളെല്ലാം ചെന്നെയിലായിരുന്നു. ഞാന്‍, ജയഭാരതി, ശാരദ ഞങ്ങളൊക്കെ അവിടെയായിരുന്നു. കിട്ടുന്ന പണമെല്ലാം അവിടെയാണ് നിലമായും വീടുകളായും വാങ്ങിയത്. നസീറിന്റെയും സത്യന്റെയുമൊക്കെ വീടുകള്‍ കേരളത്തിലായിരുന്നു. അവര്‍ അവിടെ വന്ന് ഹോട്ടലില്‍ താമസിക്കുകയായിരുന്നു. പക്ഷെ ഞങ്ങള്‍ അവിടെയാണ് വീട് കെട്ടിയത്. ഞങ്ങളുടെ വേരുകളൊക്കെ അവിടെ ഉറച്ച് പോയി. ഇവിടെ കേരളത്തിൽ വന്ന് താമസിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. ശാരദയെയും ടി.ആര്. ഓമനയെയും എപ്പോഴും ഫോണ്‍ വിളിച്ച് സംസാരിക്കും. ഭാരതി എവിടെയുണ്ടെന്ന് പോലും ഞങ്ങള്‍ക്കറിയില്ല. -ഷീല
Read MoreDay: March 14, 2023
സംവിധായകന്റെ മുറിയിലേക്ക് ഞാൻ കയറിയത് വാതിൽ തുറന്നിട്ട്; പിന്നെ അയാൾ എന്നോട്, ദുരനുഭവം പറഞ്ഞ് വിദ്യാബാലൻ
സംവിധായകനിൽനിന്നു മോശം അനുഭവം ഉണ്ടായെന്നും താൻ എതിർത്തപ്പോൾ സിനിമയിൽനിന്നു തന്നെ പുറത്താക്കിയെന്നും ബോളിവുഡ് നടി വിദ്യ ബാലന്റെ വെളിപ്പെടുത്തൽ. കാസ്റ്റിംഗ് കൗച്ച് പുറത്തുനില്ക്കുന്നവർക്കു മാത്രമല്ല സിനിമയിൽ അകത്തുള്ളവർക്കും ഉണ്ടായിട്ടുണ്ട്, അങ്ങനൊരു അനുഭവം തുറന്നു പറയുകയാണ് നടി വിദ്യ ബാലൻ. എനിക്കു സംഭവിച്ചതിനെ കാസ്റ്റിംഗ് കൗച് എന്നല്ല പറയേണ്ടത്. ശരിക്കും പറഞ്ഞാൽ ഒരു ദുരന്ത അവസ്ഥ എന്നുതന്നെ പറയണം. എന്തായാലും അതിൽനിന്നു ഞാൻ എങ്ങനെയോ രക്ഷപ്പെടുകയും ചെയ്തു. എന്നെ ഒരു സിനിമയിലെ സംവിധായകൻ ആയിരുന്നു മുറിയിലേക്ക് ക്ഷണിച്ചത്. ഞാൻ ചെയ്യാമെന്ന് ഏറ്റ സിനിമയിൽ വച്ചാണ് ഇങ്ങനൊരു അനുഭവം ഉണ്ടായത്. അതിന്റെ സംവിധായകൻ പരസ്യചിത്രത്തിനു വേണ്ടി ആയിരുന്നു വിളിച്ചത്. അന്ന് ഞാൻ ഒറ്റയ്ക്കാണുള്ളത്. എനിക്ക് ഒരു പന്തികേട് തോന്നിയതുകൊണ്ട് ഞാൻ മുറിയുടെ കതക് തുറന്നിട്ടശേഷമാണ് മുറിക്കകത്തു ചെന്നത്. അയാൾ അനാവശ്യമായി അടുത്തേക്ക് വന്നപ്പോൾ ഞാൻ പ്രതികരിച്ചു. അതിനുശേഷം തുറന്നു കിടന്ന്…
Read Moreപുറകേ നടന്നും വീട്ടിലെത്തിയും പ്രണയാഭ്യർഥന നടത്തി; തനിക്ക് ഇഷ്ടമല്ലെന്ന് തുറന്നടിച്ച പെൺകുട്ടിയെ കുത്തിക്കൊന്നു; ഇരുപത്തിയാറുകാരന് വധശിക്ഷ
അഹമ്മദാബാദ്: ഗുജറാത്തില്‍ 2021ൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ. ജയേഷ് സര്‍വയ്യ(26) എന്ന യുവാവിനെയാണ് ഗുജറാത്തിലെ രാജ്കോട്ടിലുള്ള കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. പ്ലസ് വൺ വിദ്യാർഥിനിയായ കുട്ടിയെ ഇയാൾ മർദിക്കുകയും 34 പ്രാവശ്യം കുത്തുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടി മരണത്തിന് കീഴടങ്ങി. ആക്രമണത്തിനിടെ പ്രതിയെ തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ സഹോദരനും പരിക്കേറ്റിരുന്നു. നിർഭയ കേസിൽ സുപ്രീം കോടതി നൽകിയ നിർവചനം അനുസരിച്ച് അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് കോടതി വിലയിരുത്തിയതായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജനക് പട്ടേൽ പറഞ്ഞു. ജെറ്റ്പൂരിലെ ജെതൽസർ ഗ്രാമത്തിലെ താമസക്കാരായിരുന്നു പ്രതിയും പെൺകുട്ടിയും. പ്രതി പ്രണയാഭ്യർത്ഥനയുമായി പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. 2021 മാർച്ച് 16 ന് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി പ്രണയാഭ്യർത്ഥന നടത്തി. എന്നാൽ പെൺകുട്ടി നിരസിച്ചതിൽ പ്രകോപിതനായ പ്രതി, പെൺകുട്ടിയെ മർദിക്കുകയും നിരവധി തവണ കുത്തുകയുമായിരുന്നു. സംഭവത്തിൽ പ്രകോപിതരായ പ്രദേശവാസികൾ…
Read More