ജയിലില്‍നിന്നു പുറത്തിറങ്ങി വീണ്ടും മോഷണം; കുപ്രസിദ്ധ മോഷ്ട്ടാവ് തുളസീധരന്‍ അറസ്റ്റില്‍

അഞ്ചല്‍:മോഷണക്കേസില്‍ പിടിയിലായി ജയിലില്‍ നിന്നും പുറത്തിറങ്ങി വീണ്ടും വന്‍ കവര്‍ച്ച നടത്തിയ പ്രതി അറസ്റ്റില്‍. അടൂർ പറക്കോട് സ്വദേശി തുളസീധരനാണ് കടയ്ക്കല്‍ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ഒമ്പതിന് പുലര്‍ച്ചെ കടയ്ക്കല്‍ പന്തളംമുക്കിലുള്ള അനുഷ ഭവനില്‍ സോമരാജന്‍റെ വീട്ടില്‍ നടത്തിയ മോഷണവുമായി ബന്ധപ്പെട്ടാണ് തുളസിധരന്‍ പിടിയിലായത്. വീടിന്‍റെ വാതില്‍ കുത്തിപോളിച്ചു അകത്തുകടന്ന പ്രതി ടിവി അടക്കമുള്ള സാധനങ്ങള്‍ മോഷ്ടിച്ചു. പിന്നീട് വീടിനുള്ളില്‍നിന്നു സ്കൂട്ടിയുടെ താക്കോല്‍ എടുക്കുകയും മോഷ്ടിച്ച സാധനങ്ങള്‍ ഇതില്‍ കടത്തുകയുമാണ് ചെയ്തത്. അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ശൂരനാട് നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഈ സമയം മോഷ്ടിച്ച സ്കൂട്ടി പ്രതിയുടെ പക്കലുണ്ടായിരുന്നു. പുനലൂരിലെ ഒരു വീട്ടില്‍ വില്‍പ്പന നടത്തിയ ടിവിയും ആക്രിക്കടയില്‍ വില്‍പ്പന നടത്തിയ നിലവിളക്കുകളും ഓട്ടുപാത്രങ്ങളും ഉള്‍പ്പടെ വീട്ടു സാധനങ്ങള്‍ പോലീസ് തെളിവെടുപ്പിനിടെ കണ്ടെത്തി. പിന്നീട് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു വൈദ്യ പരിശോധന…

Read More

ബ്രഹ്മപുരം വിഷയത്തിൽ നിയമസഭ ബഹളമയം; പാലക്കാട്ടുകാർ ഇത് കാണുന്നുണ്ട്, അടുത്ത തവണ ഷാഫി തോൽക്കുമെന്ന് സ്പീക്കർ

തിരുവനന്തപുരം: നിയമസഭയിൽ ബ്രഹ്മപുരം സംഭവത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷത്തിനെതിരേ വിവാദ പരാമർശവുമായി സ്പീക്കർ. എല്ലാവരും നേരിയ മാർജിനിൽ ജയിച്ചവരാണെന്നും അത് മറക്കണ്ടെന്നും അടുത്തതവണ തോൽക്കുമെന്നും ഷാഫി പറമ്പിലിനോടു സ്പീക്കർ പറഞ്ഞു. സ്പീക്കറുടെ പരാമർശം സഭയിൽ രൂക്ഷമായ ബഹളത്തിനിടയാക്കി. കൊച്ചി കോർപറേഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ വനിതാ കൗൺസിലർമാരെ പോലീസ് ക്രൂരമായി മർദ്ദിച്ചതും യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കാതിരുന്നതും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം. ജോൺ എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അനുമതി നൽകില്ലെന്നും ആദ്യ സബ്മിഷൻ ആയി പരിഗണിക്കാമെന്നും സ്പീക്കർ മറുപടി നൽകി. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. മുതിർന്ന നേതാക്കളെ വരെ ക്രൂരമായി മർദിച്ചത് ഗൗരവമുള്ള വിഷയമാണെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി നൽകണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വരുമെന്നതിനാലാണ് അടിയന്തര പ്രമേയം അനുവദിക്കാത്തതെന്ന് പ്രതിപക്ഷ…

Read More

തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന; സാധനം വാങ്ങി വിൽപനയ്ക്കെത്തിക്കുന്നതി നിടെ രണ്ടംഗസംഘം പോലീസ് പിടിയിൽ

ചാരുംമൂട്: ആലപ്പുഴ ജില്ലയിലെ പ്രധാന ലഹരി മരുന്ന് തലവനും കൂട്ടാളിയും രണ്ടു കിലോ കഞ്ചാവുമായി നൂറനാട് പോലീസിന്‍റെ പിടിയിൽ. നൂറനാട് പുതുപ്പള്ളിക്കുന്നം ഖാൻ മൻസിലിൽ ഷൈജു ഖാൻ (40, കൂട്ടാളിയായ ശൂരനാട് വടക്ക് പടിഞ്ഞാറ്റം മുറിയിൽ സിജി ഭവനത്തിൽ ഗോപകുമാർ (40) എന്നിവരാണ് പിടിയിലായത്. സ്കൂട്ടറിൽ കഞ്ചാവ് വിൽക്കാനായി കൊണ്ടുപോകുന്നതിനിടെ പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാടകീയമായി കീഴ്പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്. ചാരുംമൂട് എസ്ക്വയർ ബാറിന് മുൻവശത്ത് കനാലിന്‍റെ പുറമ്പോക്കിൽ അനധികൃത തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന നടത്തുകയായിരുന്നു ഷൈജുഖാൻ എന്നു പോലീസ് പറഞ്ഞു.  

Read More

‘നീയങ്ങു വളര്‍ന്നല്ലോ’ ! ലൈംഗിക ഉദ്ദേശ്യത്തോടെയല്ലാതെ സ്ത്രീയുടെ പുറത്തും തലയിലും തലോടുന്നത് അധിക്ഷേപിക്കല്‍ അല്ലെന്ന് ഹൈക്കോടതി…

ലൈംഗിക ഉദ്ദേശ്യത്തോടെയല്ലാതെ പെണ്‍കുട്ടിയുടെ തലയിലും പുറത്തും തലോടുന്നതിനെ സ്ത്രീത്വത്തെ അധിക്ഷേപിക്കുന്നതായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്ന കേസില്‍ ഇരുപത്തിയെട്ടുകാരനെ വെറുതെവിട്ടുകൊണ്ടാണ്, നാഗ്പുര്‍ ബെഞ്ചിന്റെ വിധി. പന്ത്രണ്ടു വയസ്സുകാരിക്കു നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പേരില്‍ അന്നു പതിനെട്ടു വയസ്സുണ്ടായിരുന്ന യുവാവിനെതിരെ 2012ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ‘നീയങ്ങു വളര്‍ന്നല്ലോ’ എന്നു പറഞ്ഞുകൊണ്ട് യുവാവ് തന്റെ പുറത്തും തലയിലും തലോടിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കേസില്‍ യുവാവ് കുറ്റക്കാരനാണെന്നു വിചാരണക്കോടതി കണ്ടെത്തിയിരുന്നു. ഇതിനെതിരായ ഹര്‍ജിയിയിലാണ് ഹൈക്കോടതി ഉത്തരവ്. ഒരു സ്്ത്രീയെ അധിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചെന്നു തെളിയിക്കാനായാല്‍ മാത്രമേ ഇത്തരമൊരു കേസ് നിലനില്‍ക്കൂ എന്ന് ജസ്റ്റിസ് ഭാരതി ദാംഗ്രെ ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയെ വെറും കുട്ടിയായി മാത്രമാണ് പ്രതി കണ്ടിട്ടുള്ളതെന്നാണ് മൊഴിയില്‍നിന്നു വ്യക്തമാവുന്നത്. ലൈംഗികമായ ലാക്കോടെ പ്രതി കുട്ടിയെ സമീപിച്ചതായി കരുതാനാവില്ലെന്നും കോടതി പറഞ്ഞു. പുറത്തും തലയിലും തലോടി എന്നതല്ലാതെ ഒരു ആക്ഷേപം…

Read More

ബ്രഹ്‌മപുരത്തെ വിഷപ്പുക വിഷയം; ‘ആളിക്കത്താന്‍’ അനുവദിക്കാതെ കോൺഗ്രസിൽ തമ്മിലടി; ഹൈക്കമാന്‍ഡിനും അതൃപ്തി

കോഴിക്കോട്: ബ്രഹ്‌മപുരത്തെ വിഷപ്പുക വിഷയം ആളിക്കത്തിക്കാന്‍ പ്രതിപക്ഷം പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങളിൽ അതു മുങ്ങിപ്പോകുന്നതായി ആക്ഷേപം. ദേശീയശ്രദ്ധപോലും ആകര്‍ഷിക്കേണ്ട ബ്രഹ്‌മപുര വിഷയം പാർട്ടിയിലെ തമ്മിലടിയിൽ ചാന്പലാകുന്നതിൽ കോൺഗ്രസിനുള്ളില്‍നിന്നുതന്നെ കടുത്ത പ്രതിഷേധമുയരുന്നുണ്ട്. ഇന്ധനവിലവര്‍ധനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരം ഉദ്ദേശിച്ചഫലം കണ്ടില്ലെന്ന വിലയിരുത്തലിനു പിറകെയാണു ബ്രഹ്‌മപുരം വിഷയത്തിലുള്ള പ്രതിഷേധവും പാളം തെറ്റുന്നത്. ജനങ്ങള്‍ വിഷപ്പുക ശ്വസിക്കുന്ന സമയത്ത് സര്‍ക്കാരിനെതിരേയുള്ള വികാരം ആളിക്കത്തിക്കുന്നതിനു പകരം നേതൃത്വത്തെ വെല്ലുവിളിച്ചും അസ്ഥാനത്ത് അച്ചടക്കവാൾ വീശിയും വിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ അണികളും അസ്വസ്ഥരാണ്. സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കുമെതിരേ സമരം ശക്തിപ്പെടുത്തേണ്ട ഘട്ടത്തില്‍ എംപിമാരായ എം.കെ. രാഘവനും കെ. മുരളീധരനും പാര്‍ട്ടി നേതൃത്വത്തിനെതിരേ തിരിഞ്ഞത് ജനശ്രദ്ധ തിരിച്ചുവിടുന്നതിന് കാരണമായെന്നാണു പ്രധാന വിമര്‍ശനം. ഇവർക്കെതിരേ കെപിസിസി നേതൃത്വം വേഗത്തിലെടുത്ത നടപടികളും നടപടിക്കെതിരേ ഏഴ് എംപിമാർ രംഗത്തെത്തിയതും പാർട്ടിയിലെ സ്ഥിതി രൂക്ഷമാക്കി. അണികളിലും ഇത് ആശയക്കുഴപ്പമുണ്ടാക്കി. വിഷയത്തില്‍ ഹൈക്കമാന്‍ഡിനും…

Read More

അമ്മയാനയ്ക്കൊപ്പം സന്തോഷത്തോടെ തുള്ളിച്ചാടി കുട്ടിയാന..! തുമ്പിക്കൈയില്ലാത്ത ആനക്കുട്ടി ഇപ്പോഴും കാടു ചുറ്റുന്നുവെന്ന് സഞ്ചാരികള്‍; കണ്ടില്ലെന്ന് വനംവകുപ്പും

തൃശൂര്‍: കണ്ടെത്താന്‍ വനപാലകര്‍ ഏറെ ശ്രമിച്ചിട്ടും കഴിയാതെ പോയ തുമ്പിക്കൈയില്ലാത്ത ആനക്കുട്ടി അമ്മയാനയ്ക്കൊപ്പം കാടു ചുറ്റുന്നുവെന്ന് സഞ്ചാരികള്‍. അതിരപ്പള്ളി തുമ്പൂര്‍മുഴി വനമേഖലയിലാണ് കുട്ടിയാനയും അമ്മയാനയും കറങ്ങിത്തിരിയുന്നതെന്നാണ് പല സഞ്ചാരികളും സാക്ഷ്യപ്പെടുത്തുന്നത്. പലരും ഇതിന്‍റെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ചാലക്കുടി, വാഴച്ചാല്‍ വനം ഡിവിഷനുകളിലാണ് ഇവര്‍ സഞ്ചരിക്കുന്നതെന്നാണ് വിനോദ സഞ്ചാരികളും പ്രദേശവാസികളും പറയുന്നത്. കുറച്ചു ദിവസം മുന്പ് തുമ്പൂര്‍മുഴിയില്‍ ആനമല റോഡ് മുറിച്ചു കടക്കുന്ന ആനക്കൂട്ടത്തില്‍ ഈ ആനക്കുട്ടിയെ ബസ് യാത്രക്കാര്‍ കണ്ടിരുന്നു. ഞായറാഴ്ച വൈകീട്ട് മൂന്നോടെ തുമ്പൂര്‍മുഴിക്ക് മുകളില്‍ വച്ചാണ് ചാലക്കുടി പുഴ മുറിച്ചു കടക്കുകയായിരുന്ന ആനക്കുട്ടിയും അമ്മയെയും സഞ്ചാരികള്‍ കണ്ടെത്തിയത്. വനമേഖലയില്‍നിന്നു പുഴ മുറിച്ചു കടന്നു പ്ലാറ്റേഷന്‍ എണ്ണപ്പന തോട്ടത്തിലേക്ക് പോകുകയായിരുന്നു അമ്മയും ആന കുട്ടിയും. നിരവധി വിനോദ സഞ്ചരികള്‍ക്ക് മുന്നിലൂടെയാണ് ഇവര്‍ കടന്നു പോയത്. മാസങ്ങള്‍ക്കു മുന്പ് ഏഴാറ്റുമുഖം മേഖലയില്‍ ഇറങ്ങിയ ആനക്കൂട്ടത്തിലാണ്…

Read More

ബംഗളുരൂവിനെ ഭീതിയിലാഴ്ത്തി സീരിയല്‍ കില്ലര്‍ ! വീപ്പയ്ക്കുള്ളില്‍ വീണ്ടും സ്ത്രീയുടെ മൃതദേഹം; ഇത്തവണ റെയില്‍വേ സ്‌റ്റേഷനില്‍…

ബംഗളൂരുവിനെ ഭീതിയിലാഴ്ത്തി സീരിയല്‍ കില്ലര്‍. എസ്എംവിടി റെയില്‍വേ സ്റ്റേഷനില്‍ വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് ഭീതിപരന്നത്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ എസി റെയില്‍വേ സ്റ്റേഷനായ ബെംഗളൂരുവിലെ എസ്എംവിടി റെയില്‍വേ സ്റ്റേഷനിലാണ് ഇത്തവണ മൃതദേഹം കണ്ടെത്തിയത്. തുണി കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഏകദേശം 30നും 35നും ഇടയില്‍ പ്രായം തോന്നിക്കുമെന്നും പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച മൂന്നുപേര്‍ ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ റെയില്‍വേ സ്റ്റേഷന്‍ കവാടത്തിന് സമീപം വീപ്പ കൊണ്ടിറക്കുന്ന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. ട്രെയിനിലാണ് മൃതദേഹം എത്തിച്ചതെന്ന് ജില്ലാ പോലീസ് മേധാവി ഡോ.സൗമ്യലത അറിയിച്ചു. കഴിഞ്ഞ മൂന്നു മാസത്തിനിടെ സമാനരീതിയില്‍ കണ്ടെത്തുന്ന മൂന്നാമത്തെ സ്ത്രീയുടെ മൃതദേഹമാണ് ഇത്. ഡിസംബറില്‍ ബൈപ്പനഹള്ളിയിലും ജനുവരിയില്‍ യശ്വന്ത്പുരയിലും സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതാണ് സീരിയല്‍ കില്ലര്‍ എന്ന സംശയത്തിനു കാരണമാകുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ ആറിനാണ് ബൈപ്പനഹള്ളി…

Read More

സുരേഷ് ഗോപിക്ക് മറുപടിയുമായി  എം.വി. ഗോവിന്ദൻ; ഒരു ഇടതുപക്ഷ പ്രസ്ഥാനത്തോട് മത്സരിച്ച് ജയിക്കാനൊന്നും ബിജെപി  കേരളത്തിൽ വളർന്നിട്ടില്ല

ചാരുംമൂട്: തൃശൂരിലും കണ്ണൂരിലും തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് ഒരു നടന്‍റെ ആവശ്യം. ഗോവിന്ദ, ഗോവിന്ദ എന്ന് പറഞ്ഞ് അയാൾ ഇപ്പോൾ നടക്കുകയാണ്. എല്ലാവരും വിളിക്കുന്ന ദൈവനാമമാണ് ഗോവിന്ദ. ഇയാൾ മത്സരിക്കുമെന്ന് പറയുന്ന കണ്ണൂരിലും തൃശൂരിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. സിനിമയിൽ ഡയലോഗ്ഫിറ്റ് ചെയ്ത് ഒരു ഇടതുപക്ഷ പ്രസ്ഥാനത്തോട് മത്സരിച്ച് ജയിക്കാനൊന്നും ബിജെപി കേരളത്തിൽ വളർന്നിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. രാജ്യത്ത് അധികാരത്തിലെത്തിയ ശേഷം ബിജെപി പറഞ്ഞത് രാമക്ഷേത്രം തരാമെന്ന് മാത്രമാണ്. പട്ടിണി കിടക്കുന്നവനും വീടില്ലാത്തവനും രാമക്ഷേത്രമെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ജനകീയ പ്രതിരോധ ജാഥക്ക് ചാരുംമൂട്ടിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

വരന്‍ ആളെങ്ങനെയുണ്ടെന്നറിയാന്‍ വധു പോലീസ് സ്‌റ്റേഷനില്‍ ! പോലീസ് പറഞ്ഞ കാര്യങ്ങള്‍ കേട്ടതോടെ വിവാഹം ഉപേക്ഷിച്ചു…

വിവാഹം ആലോചിക്കുമ്പോള്‍ വധുവിനെയും വരനെയും കുറിച്ച് അവരുടെ നാട്ടില്‍ തിരക്കുന്നത് നമ്മുടെ നാട്ടില്‍ പതിവുള്ള ഒരു കാര്യമാണ്. ഇത്തരത്തില്‍ പ്രതിശ്രുധ വരനെക്കുറിച്ച് അന്വേഷിക്കാന്‍ പെണ്‍കുട്ടിയെത്തിയതാവട്ടെ വരന്റെ നാട്ടിലെ പോലീസ് സ്‌റ്റേഷനിലും. എന്നാല്‍ പോലീസില്‍ നിന്നുള്ള വിവരം കേട്ട് പെണ്‍കുട്ടിയും വീട്ടുകാരും അക്ഷരാര്‍ഥത്തില്‍ ഞെട്ടി. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആള്‍ ലഹരി ഉപയോഗിക്കുന്ന ആളാണെന്നും കേസില്‍ പ്രതിയാണെന്നുമറിഞ്ഞതോടെ തന്റെ ഭാവി ജീവിതം രക്ഷിച്ചതിനു പോലീസിനു നന്ദിയും പറഞ്ഞാണ് പെണ്‍കുട്ടി മടങ്ങിയത്. ഈ സംഭവ കഥ വെളിപ്പെടുത്തി നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം.എ.മാത്യു നടത്തിയ പ്രസംഗം ഇപ്പോള്‍ വൈറലാണ്. നാലു മാസം മുന്‍പ് നടന്ന സംഭവം കഴിഞ്ഞ ഡിസംബര്‍ 24ന് കാസര്‍കോട് നടന്ന ലഹരി വിരുദ്ധ ബോധല്‍ക്കരണ ക്ലാസിലായിരുന്നു ഇദ്ദേഹം ഈ വിവരിച്ചത്. പ്രസംഗത്തിന്റെ വിഡിയോയ്ക്ക് പിന്നീട് വ്യാപകമായി പ്രചാരണം ലഭിച്ചു. പ്രതിശ്രുത വധുവും സഹോദരിയും മാതാവുമാണ് കാസര്‍കോട്…

Read More

സ്വത്ത് തർക്കത്തിനിടെ സഹോദരനെയും അമ്മാവനെയും കൊന്ന കേസ്: പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ ജോര്‍ജ് കുര്യന് ജാമ്യമില്ല

കൊച്ചി: സഹോദരനെയും അമ്മാവനെയും വെടിവച്ചു കൊന്നെന്ന കേസിലെ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനപ്പടിഭാഗം കരിമ്പനാല്‍ ജോര്‍ജ് കുര്യന്‍റെ (52) ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് 2022 മാര്‍ച്ച് ഏഴിനു രാവിലെ ഏഴിനു സഹോദരന്‍ രഞ്ജു കുര്യന്‍, മാതൃസഹോദരന്‍ മാത്യു സ്‌കറിയ എന്നിവരെ വെടിവച്ചു കൊന്നു എന്നാണ് കേസ്. ജാമ്യത്തില്‍ വിട്ടാല്‍ നിര്‍ണായക സാക്ഷികളായ പ്രതിയുടെ മാതാപിതാക്കളുടെയും മറ്റു ബന്ധുക്കളുടെയും ജീവന്‍ അപകടത്തിലാകുമെന്നു കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താനായി മറ്റൊരു കേസിലെ പ്രതിക്ക് ഇയാൾ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണവും ഞെട്ടിക്കുന്നതാണെന്നു ജസ്റ്റിസ് എ. ബദറുദ്ദീന്‍ ചൂണ്ടിക്കാട്ടി. കേസില്‍ ഷെഡ്യൂള്‍ പ്രകാരം വിചാരണ പൂര്‍ത്തിയാക്കാന്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഒരു വര്‍ഷത്തിലേറെയായി ജയിലിലാണെന്നും അന്തിമ റിപ്പോര്‍ട്ട് നല്‍കിയെന്നും ജാമ്യാപേക്ഷയില്‍ അറിയിച്ചിരുന്നു. വിചാരണയ്ക്കായി കേസ് ഏപ്രിലിലേക്ക് വച്ചിട്ടുണ്ടെങ്കിലും വൈകാനിടയുണ്ടെന്നു ചൂണ്ടിക്കാണിച്ചാണു ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ പ്രതിക്കെതിരേ മാതാപിതാക്കളും…

Read More