കൊച്ചി: ദേശീയ ഹരിത ട്രൈബ്യൂണൽ ചുമത്തിയ 100 കോടി പിഴ ഒഴിവാക്കാനുള്ള നിയമസാധ്യതകൾ തേടി കൊച്ചി കോർപറേഷൻ. വിധിക്കെതിരേ ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാനാണ് കോർപറേഷന്റെ നീക്കം. ഇക്കാര്യത്തിൽ കോർപറേഷൻ നിയമവിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. കോർപറേഷന്റെയോ സർക്കാരിന്റെയോ ഭാഗം കേൾക്കാതെയാണ് നടപടിയെന്ന് കൊച്ചി മേയർ അഡ്വ.എം.അനിൽകുമാർ പറഞ്ഞു. വിധി പ്രസ്താവിക്കുന്നതിന് മുൻപ് കോർപറേഷൻ കൈമാറിയ സത്യവാങ്മൂലം വേണ്ടവിധം പരിഗണിച്ചോയെന്ന് സംശയമുണ്ട്. അർദ്ധരാത്രിക്കാണ് ഉത്തരവ് അപ്ലോഡ് ചെയ്തിരിക്കുന്നതെന്നും അദേഹം വ്യക്തമാക്കി. ബ്രഹ്മപുരത്തെ നഷ്ടം നിർണയിക്കാതെയാണ് പിഴയടക്കാൻ പറഞ്ഞിരിക്കുന്നത്. നഷ്ടങ്ങൾ എന്തൊക്കെയാണെന്നും ഓരോന്നിനും പിഴ എത്ര വീതമാണെന്നുമുള്ള വിവരങ്ങൾ ഉത്തരവിലില്ല. ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് കണ്ട് സന്തോഷിക്കുന്ന ആളുകൾ ഇക്കാര്യങ്ങളൊക്കെ മനസിലാക്കാൻ തയാറാകണമെന്നും മേയർ പറഞ്ഞു. 2012 മുതൽ ബ്രഹ്മപുരം പ്ലാന്റുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പിഴവുകളാണ് ഭീമമായ പിഴ ഇടാക്കുന്ന നിലയിലേക്ക് ഇപ്പോൾ എത്തിച്ചത്. പ്ലാന്റിന്റെ പ്രവൃത്തനം തൃപ്തികരമല്ലെന്ന് അന്ന്…
Read MoreDay: March 20, 2023
നടുറോഡിൽ സ്ത്രീക്കുനേരേ ലൈംഗികാതിക്രമം; പേട്ട പോലീസിൽ വിവരമറിയിച്ചിട്ടും ഒരു സഹായവും കിട്ടിയില്ലെന്ന് ഇരയും കുടുംബവും
തിരുവനന്തപുരം: തിരുവനന്തപുരത്തു നടുറോഡിൽ സ്ത്രീക്കു നേരെ വീണ്ടും ലൈംഗികാതിക്രമം. വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് 49 കാരിയെ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്. മൂലവിളാകത്തു താമസിക്കുന്ന സ്ത്രീക്കാണു ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ 13ന് രാത്രി 11നാണ് സംഭവം. സംഭവം നടന്നു നിമിഷങ്ങൾക്കകം പേട്ട പോലീസിൽ വിവരം അറിയിച്ചിട്ടും പേട്ട പോലീസ് അനങ്ങിയില്ലെന്നാണു പരാതി. മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ട പോലീസ് കേസെടുത്തത് മൂന്നു ദിവസത്തിനു ശേഷം . മകൾക്കൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്നു വാങ്ങാനായി ടൂവീലറിൽ പുറത്തുപോയി മടങ്ങവേ മൂലവിളാകം ജംഗഷ്നിൽ നിന്ന് അജ്ഞാതനായ ഒരാൾ പിന്തുടർന്നു. വീട്ടിലേക്കുള്ള വഴിയിലേക്കു കയറാൻ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിർത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. വീട്ടിലെത്തി മകളോടു കാര്യം പറഞ്ഞു. മകൾ പേട്ട പോലീസ് സ്റ്റേഷനിലേക്കു വിളിച്ചു സംഭവം അറിയിച്ചെങ്കിലും മേൽവിലാസം ചോദിച്ചതല്ലാതെ ഒന്നുമുണ്ടായില്ല. പോലീസ് സഹായം കിട്ടില്ലെന്ന് ഉറപ്പായതോടെ അർധരാത്രി മകൾക്കൊപ്പം…
Read Moreഎന്തൊരു വിധിയിത്..! ഗൈനക്കോളജി വാർഡിൽ നിന്നും ഗർഭിണികളെ കുത്തിയോടിച്ച് മൂട്ട; കോട്ടയം മെഡിക്കൽ കോളജിലെ യുവതിക്ക് സംഭവിച്ചത് കണ്ടോ…
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ഗൈനക്കോളജി വാര്‍ഡില്‍ മൂട്ട ശല്യത്തെത്തുടര്‍ന്ന് രോഗികളെ മറ്റൊരു വാര്‍ഡിലേക്കു മാറ്റി. ആസാം സ്വദേശിനിയും ഏറ്റുമാനൂരില്‍ വാടകയ്ക്കു താമസിക്കുന്ന 21 കാരിയെയടക്കം എല്ലാവരെയും മാറ്റി. ശനിയാഴ്ചയാണ് പൂര്‍ണ ഗര്‍ഭിണിയായ ഇവരെ ഗൈനക്കോളജി പ്രസവ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ നേരം പുലര്‍ന്നപ്പോള്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും മൂട്ടകടിയേറ്റു നീരുവച്ചു. ശരീരമാകെ തടിച്ച പാടുകള്‍ കാണുകയും ചൊറിച്ചില്‍ എടുക്കുകയും ചെയ്തിട്ടും എന്താണു സംഭവിച്ചതെന്നു യുവതിക്ക് അറിയില്ലായിരുന്നു. ഇവര്‍ കരഞ്ഞുകൊണ്ടു ശരീരം ചൊറിയുന്നതു ശ്രദ്ധിച്ച വാര്‍ഡിലെ മറ്റു രോഗികളുടെ കൂട്ടിരിപ്പുകാര്‍ യുവതിയുടെ അടുത്തുവന്നു നോക്കിയപ്പോഴാണ് മൂട്ടകടിയേറ്റതാണെന്നു മനസിലായത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിക്കുകയും രോഗികളെ മറ്റൊരു വാര്‍ഡിലേക്കു മാറ്റുകയും ചെയ്തു.
Read Moreഅത് ചെയ്ത് എന്നെ തൃപ്തയാക്കുന്ന ആളെ മാത്രമെ വിവാഹം കഴിക്കൂ ! നടി മാളവിക വെയില്‍സ് വിവാഹത്തെക്കുറിച്ച് പറയുന്നതിങ്ങനെ…
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ താരമാണ് മാളവിക വെയില്‍സ്. നിവിന്‍ പോളിയുും അജുവര്‍ഗീസും അടക്കമുള്ളവരുടെ ആദ്യ ചിത്രമായ ഈ സിനിമയിലെ മാളവികയുടെ ഗീതു എന്ന നായികാ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലര്വാടിയ്ക്കു ശേഷം ഏതാനും സിനിമകള്‍ കൂടി ചെയ്തെങ്കിലും താരത്തിന്റെ രാശി തെളിഞ്ഞത് സീരിയല്‍ രംഗത്താണ്. പൊന്നമ്പിളി എന്ന പരമ്പരയിലൂടെ സീരിയല്‍ രംഗത്തെത്തിയ താരത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പത്തിലധികം സിനിമകളാണ് മാളവിക അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും അഭിനയിച്ചു താരം. മാളവിക അഭിനയിച്ച നന്ദിനി സീരിയല്‍ മറ്റു ഭാഷകളിലേക്കും ഡബ്ബ് ചെയ്തിരുന്നു. നന്ദിനി, അമ്മുവിന്റെ അമ്മ തുടങ്ങിയ പരമ്പരകളിലും മാളവിക അഭിനയിച്ചു. പൊന്നമ്പിളി എന്ന ആദ്യ സീരിയലിലൂടെ തന്നെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി നടി മാറിയിരുന്നു. നിരവധി ആരാധകരാണ് താരത്തിനുള്ളത്.…
Read Moreചേർപ്പ് സദാചാര കൊലപാതകം; എട്ടുപേർ പിടിയിൽ; അഞ്ചുപേർ ഇപ്പോഴും ഒളിവിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്
ചേർപ്പ് (തൃശൂർ): ചേര്‍പ്പ് ചിറയ്ക്കലിലെ സദാചാരക്കൊലയില്‍ ഒരാള്‍ കൂടി പിടിയിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായ ചിറക്കല്‍ സ്വദേശി അനസ് ആണ് പിടിയിലായത്. ഇതോടെ മുഖ്യപ്രതികളില്‍ അഞ്ച് പേരും പ്രതികളെ സഹായിച്ച മൂന്ന് പേരുമുള്‍പ്പെടെ എട്ട് പേര് അറസ്റ്റിലായി. കേസില്‍ അഞ്ച് പേര് കൂടി ഇനിയും പിടിയിലാകാനുണ്ട്. ആക്രമണത്തിനുശേഷം നാടുവിട്ട അനസ് ചിറക്കല്‍ സ്വദേശി അനസ് ഹരിദ്വാറിൽനിന്നും നെടുമ്പാശേരിയില്‍ ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. പ്രതികൾക്കായി പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിമാനത്താവളത്തിൽ ഇറങ്ങിയ അനസിനെ കേസ് അന്വേഷിക്കുന്ന ചേർപ്പ് പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ഹരിദ്വാറിൽ ആയിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ ഫെബ്രുവരി 18ന് അര്‍ധരാത്രിയിലാണ് പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ആന്തരീകാവയവങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവെ ഈ മാസം ഏഴിനാണ് സഹര്‍ (33) മരിച്ചത്. ഒളിവിലായ മറ്റു കൂട്ടുപ്രതികൾക്കായിട്ടുള്ള…
Read Moreനാളെ തിരുനക്കര പൂരം; ആനപ്രേമികള്‍ക്ക് ആവേശമാകാൻ 22 ഗജവീരന്മാര്; പെരുവനം കുട്ടന്മാരാരും 111 കലാകാരന്മാരും അണിനിരക്കുന്ന സ്പെഷല്‍ പഞ്ചാരിമേളം
കോട്ടയം: തിരുനക്കര പൂരത്തിനായി അക്ഷരനഗരി ഒരുങ്ങി. ആന പ്രേമികള്‍ക്കു ഹരം പകര്‍ന്ന് 22 ഗജവീരന്മാര് അണിനിരക്കുന്ന പൂരത്തിന് അകന്പടിയായി പത്മശ്രീ പെരുവനം കുട്ടന്മാരാരും 111 കലാകാരന്മാരും അണിനിരക്കുന്ന സ്പെഷല്‍ പഞ്ചാരിമേളവുമുണ്ട്. വൈകിട്ട് നാലോടെ ആരംഭിക്കുന്ന പുരം രാത്രി ഏഴിന് കുടമാറ്റത്തോടെയാണു സമാപിക്കുന്നത്. ഏഴാം ഉത്സവ ദിനമായ നാളെ വൈകിട്ട് നടക്കുന്ന പൂരത്തിനു വിളംബരമായി ഉച്ചയ്ക്കു മുന്‍പ് നഗര പ്രദേശത്തെ 10 ക്ഷേത്രങ്ങളില്‍നിന്നു ചെറുപൂരങ്ങള്‍ തിരുനക്കരയിലെത്തും. പതിവ് ആചാരങ്ങളോടെ നെറ്റിപ്പട്ടം ചാര്‍ത്തിയ ആനയുടെ പഞ്ചാക്ഷരി മന്ത്രമുരുവിടുന്ന ഭക്തരുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെയാണ് ചെറുപൂരങ്ങള്‍ എത്തുന്നത്. ചെറു പൂരങ്ങള്‍ നഗരത്തിലെത്തിയാല്‍ ടെന്പിള് റോഡു വഴി തെക്കേ ഗോപുര കവാടം കടന്ന് പ്രദക്ഷിണമായി തിരുനക്കര തേവരുടെ സന്നിധിയിലെത്തി അഭിഷേകം നടത്തി പ്രസാദം സ്വീകരിക്കും. തിരുനക്കരയെ ദീപപ്രഭയാല്‍ പ്രകാശപൂരിതമാക്കുന്ന ദേശവിളക്കും ദര്‍ശന പ്രാധാന്യമുള്ള വലിയ വിളക്കും 22നും ഭക്തിസാന്ദ്രമായ പള്ളിവേട്ട 23നും നാടിനെ ആനന്ദലഹരിയിലാഴ്ത്തുന്ന…
Read Moreസൈബർ അവഹേളനത്തിൽ നടപടിയില്ല; പോലീസ് കാണിക്കുന്ന അലംഭാവം ചോദ്യം ചെയ്യപ്പെടേണ്ടത്; കോടതിയെ സമീപിക്കുമെന്ന് കെ.കെ. രമ എംഎൽഎ
തിരുവനന്തപുരം: നിയസഭ അക്രമത്തിൽ പരിക്കേറ്റ തന്റെ പരാതിയിൽ ഇതുവരെ യാതൊരു നടപടിയും പോലീസ് സ്വീകരിച്ചിട്ടില്ലെന്നും ഈ പശ്ചാത്തലത്തിൽ കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും കെ.കെ. രമ എംഎൽഎ. നിയമസഭയിൽ സ്പീക്കറുടെ ഓഫീസിനു മുന്നിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനു പിന്നാലെയുണ്ടായ അക്രമത്തിൽ കെ.കെ. രമയ്ക്കു പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ കെ.കെ. രമ ഡിജിപിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ പരാതിയിൽ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചില്ല. മൊഴി രേഖപ്പെടുത്താൻ പോലും പോലീസ് തയാറായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി വീണ്ടും മ്യൂസിയം സ്റ്റേഷനിലും പോലീസ് കമ്മീഷണർക്കും തുടർ പരാതി നൽകിയെങ്കിലും ആ പരാതികളിലും നടപടിയുണ്ടയില്ലെന്നും രമ അറിയിച്ചു. നിയമസഭാ അക്രമണത്തിനു പിന്നാലെ കെ.കെ . രമയുടെ കൈയ്ക്ക് ഏറ്റ പരിക്ക് വ്യാജമാണോ എന്ന് ധ്വനിപ്പിക്കുന്ന തരത്തിൽ കെ.എം. സച്ചിൻദേവ് എംഎൽഎ രമയുടെ ചിത്രമടക്കം ചേർത്തു കൊണ്ട് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതുമായി…
Read Moreദേവികുളം മണ്ഡലം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി; ദേവികുളത്തുനിന്നു തെരഞ്ഞെടുക്കപ്പെടാൻ പട്ടികജാതിക്കാരൻ അല്ലാത്ത എ. രാജയ്ക്ക് അവകാശമില്ല
കൊച്ചി: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. ദേവികുളത്തെ സിപിഎം എംഎൽഎ എ. രാജയുടെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ട ഡി. കുമാറാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ക്രിസ്തീയ വിശ്വാസിയായ രാജ തെറ്റായ രേഖകൾ കാണിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. പട്ടികജാതി സംവരണമണ്ഡലമായ ദേവികുളത്തുനിന്നു തെരഞ്ഞെടുക്കപ്പെടാൻ പട്ടികജാതിക്കാരൻ അല്ലാത്ത എ. രാജയ്ക്ക് അവകാശമില്ലെന്ന് ആരോപിച്ചാണു ഡി. കുമാർ ഹർജി നൽകിയത്. ക്രിസ്തുമത വിശ്വാസികളായ അന്തോണി–എസ്തർ ദമ്പതികളുടെ മകനായി ജനിച്ച എ.രാജ ക്രിസ്ത്യാനിയായി ജീവിക്കുന്നയാളാണെന്നും എ. രാജയുടെ ഭാര്യ ഷൈനിപ്രിയയും ക്രിസ്തുമത വിശ്വാസിയാണെന്നും ഇരുവരുടെയും വിവാഹം ക്രിസ്തുമത വിശ്വാസപ്രകാരമാണു നടന്നതെന്നുമായിരുന്നു ഡി. കുമാറിന്റെ വാദം. പട്ടിക ജാതി സംവരണത്തിന് എ. രാജയ്ക്ക് അർഹതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Read Moreകരിങ്കുന്നം പോലീസ് സ്റ്റേഷനിലെ അതിക്രമം; ബസ് ജീവനക്കാരനായ ഷാജിയെന്ന അച്ചായി ചില്ലറക്കാരനല്ല; ജഡ്ജിക്ക് മുന്നിൽ പോലീസിനെ വെള്ളം കുടിപ്പിച്ചു
തൊടുപുഴ: കരിങ്കുന്നം പോലീസ് സ്റ്റേഷനിലും പിഎച്ച്സിയിലും അതിക്രമം നടത്തിയ പത്തനംതിട്ട സ്വദേശിയായ ബസ് ജീവനക്കാരനെ റിമാൻഡ് ചെയ്തു. ചിറ്റാർ മണക്കയം കുമരംകുന്ന് ഷാജി തോമസ് (അച്ചായി-47) ആണ് റിമാൻഡിലായത്. പോലീസ് അന്വേഷണത്തിൽ ഇയാൾക്കെതിരേ പതിനെട്ടോളം ക്രിമിനൽ കേസുകൾ ഉള്ളതായി കണ്ടെത്തി. ഇതോടെ ബസിൽ ബഹളമുണ്ടാക്കിയതിന് പിടികൂടിയ പ്രതി നിസാരക്കാരനല്ലെന്ന് പോലീസിനും വ്യക്തമായി. മോഷണം, പൊതുമുതൽ നശിപ്പിക്കൽ, അടിപിടി തുടങ്ങിയ കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്. ഇയാൾക്ക് മാനസികരോഗമില്ലെന്നും ലഹരി ഉപയോഗത്തെത്തുടർന്നാണ് അതിക്രമം നടത്തിയതെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച കരിങ്കുന്നം പോലീസ് സ്റ്റേഷനിലും സമീപത്തെ പിഎച്ച്സിയിലുമാണ് ഇയാൾ ആക്രമണം അഴിച്ചുവിട്ടത്. ഇയാളുടെ ആക്രമണത്തിൽ എസ്ഐ ബൈജു പി. ബാബു, ഉദ്യോഗസ്ഥനായ അനീഷ് ആന്റണി എന്നിവർ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിക്കെതിരേ ചിറ്റാർ സ്റ്റേഷനിൽ എട്ടും പന്തളത്ത് രണ്ടും കേസുകളുണ്ട്, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലും പ്രതിക്കെതിരേ കേസുണ്ട്.…
Read Moreശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയെ അറ്റൻഡർ ലൈംഗികാതിക്രമത്തിന് ഇരയാക്കി; പാതിമയക്കത്തിൽ പ്രതികരിക്കാനാ കാതെ യുവതി; കോഴിക്കോട്ടെ സംഭവം ഞെട്ടിക്കുന്നത്…
കോഴിക്കോട്; സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരന് ലൈംഗികാതിക്രമത്തിന് ഇരയാക്കി. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ സർജിക്കൽ ഐസിയുവിൽ എത്തിക്കാനായി നിയോഗിക്കപ്പെട്ട അറ്റന്‍ഡറാണ് അതിക്രമം നടത്തിയത്. ആരോഗ്യനില ഗുരുതരമായ മറ്റൊരു രോഗിയെ പരിചരിക്കാനായി ഡോക്ടർമാരും സംഘവും മാറിയ വേളയിലാണ് അറ്റൻഡർ യുവതിയോട് മോശമായി പെരുമാറിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതി പിന്നീട് ബന്ധുക്കളോട് വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു. പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി ഒളിവിൽ പോയി. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കായി എത്തിയ യുവതിയെ ആശുപത്രി ജീവനക്കാരന് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍…
Read More