അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം ഓഫീസ് കെട്ടിടം പച്ചയടിച്ചത് വിവാദമായതിനെത്തുടര്‍ന്ന് നിറം മാറ്റി. ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പെയിന്റ് മാറ്റി അടിച്ചത്. കെട്ടിടത്തിന് മുസ്ലിം പള്ളികള്‍ക്ക് നല്കുന്ന പച്ച നിറം അടിച്ചു എന്നായിരുന്നു ഹിന്ദു സംഘടനകളുടെ ആരോപണം. ഇതിന് പകരം ചന്ദന നിറം ആണ് പുതുതായി അടിച്ചിരിക്കുന്നത്. ഈ മാസം 28നാണ് വള്ളുവനാടിന്റെ ദേശോത്സവമായ അങ്ങാടിപ്പുറം പൂരം തുടങ്ങുന്നത്. പൂരത്തിന് മുന്നോടിയായി ക്ഷേത്രം പെയിന്റ് അടിച്ചത് ആണ് ഹിന്ദു സംഘടനകള്‍ വിവാദമാക്കിയത്. ഓഫീസും വഴിപാട് കൗണ്ടറും ഉള്‍പ്പെടുന്ന കെട്ടിടം പച്ച പെയിന്റ് അടിച്ചു എന്ന് ആയിരുന്നു ആക്ഷേപം. കഴിഞ്ഞ വര്‍ഷം അടിച്ച അതേ കളര്‍ തന്നെ അല്പം കടുപ്പം കൂട്ടി ആണ് അടിച്ചത്. കളര്‍ തെരഞ്ഞെടുത്തത് താന്‍ തന്നെ ആന്നെന്നും പെയിന്റിംഗ് കോണ്‍ട്രാക്ട് എടുത്ത വിനയന് പറയുന്നു. ” ഇത് പള്ളിക്ക് അടിക്കുന്ന നിറം ഒന്നും അല്ല,…
Read MoreDay: March 20, 2023
ലിവിംഗ് ടുഗദര്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് ശുദ്ധ അസംബന്ധം ! രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ചീഫ് ജസ്റ്റിസ്…
ലിവിംഗ് ടുഗദര്‍ ബന്ധങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. ശുദ്ധ വിഡ്ഢിത്തമെന്ന് വിശേഷിപ്പിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഹര്‍ജി തള്ളിയത്. രാജ്യത്തെ എല്ലാ ലിവിംഗ് ടുഗദര്‍ ബന്ധങ്ങളും രജിസ്റ്റര്‍ ചെയ്യാനുള്ള മാര്‍ഗനിര്‍ദേശം തേടി ഒരു അഭിഭാഷകനാണ് പൊതുതാല്പര്യഹര്ജി സമര്‍പ്പിച്ചത്. ഒരുമിച്ച് താമസിക്കുന്ന പങ്കാളികളുടെ സാമൂഹിക സുരക്ഷയും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ലിവിംഗ് ടുഗതര്‍ പങ്കാളികള്‍ മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യമെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയത്. ഇതിനെതിരേ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ”എന്താണ് ഇത് എന്തിനും ഏതിനും ആളുകള്‍ കോടതിയിലേക്കു വരുന്നു. ഇത്തരം ഹര്‍ജികള്‍ക്ക് ഇനി മുതല്‍ പിഴ ചുമത്തുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ”ആരുമായാണു രജിസ്ട്രേഷന് കേന്ദ്ര സര്‍ക്കാരുമായോ ലിവിങ് ടുഗദര്‍ ബന്ധത്തിനുള്ള ആളുകളുമായി കേന്ദ്ര സര്‍ക്കാര്‍ എന്തു ചെയ്യാനാണ് ആളുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ശ്രമിക്കുകയാണോ അതോ…
Read Moreകാശ്മീര്‍ അടിമുടി മാറുന്നു ! 250 കോടി മുതല്‍മുടക്കില്‍ ഷോപ്പിംഗ് മാള്‍; നിര്‍മാണച്ചുമതല ബുര്‍ജ് ഖലീഫയുടെ നിര്‍മാതാക്കള്‍ക്ക്…
ജമ്മു-കാശ്മീരില്‍ ആദ്യവിദേശനിക്ഷേപമായി 250 കോടി മുതല്‍മുടക്കില്‍ ഷോപ്പിംഗ് മാള്‍. ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ കെട്ടിടത്തിന് തറക്കല്ലിട്ടു. ബുര്‍ജ് ഖലീഫയുടെ നിര്‍മ്മാതാക്കളായ ഇമാര്‍ ഗ്രൂപ്പിനാണ് നിര്‍മാണ ചുമതല. ജമ്മുവില്‍ ഐ.ടി ടവറും ഉടന്‍ നിര്‍മാണമാരംഭിക്കുമെന്ന് ശ്രീനഗറില്‍ ഇന്ത്യ-യു.എ.ഇ സംരഭക യോഗത്തില്‍ പങ്കെടുത്തുകൊണ്ട് സിന്‍ഹ പ്രഖ്യാപിച്ചു. കാശ്മീരില്‍ വികസനം കൊണ്ടുവരുക എന്ന നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കുകയാണെന്നും ഷോപ്പിങ് മാള്‍ കാശ്മീരില്‍ പുതിയ സാധ്യതകളുടെ വാതില്‍ തുറക്കുമെന്നും ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 10 ലക്ഷം ചതുരശ്രയടിയില്‍ ഒരുങ്ങുന്ന മാള്‍ 2026-ഓടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്. 500ല്‍ അധികം വ്യാപാര സ്ഥാപനങ്ങള്‍ മാളിലുണ്ടാകും. 150 കോടി ചെലവഴിച്ചാകും ഐ.ടി ടവര്‍ നിര്‍മിക്കുക.
Read Moreപാനൂർ മീത്തലെചന്പാട്ട് യുവാവിന്റെ പരാക്രമം; ഓട്ടോ ഡ്രൈവർക്കും ഹോട്ടൽ ഉടമയ്ക്കും എസ്ഐക്കും മർദനം
മാഹി: പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മീത്തലെ ചമ്പാടിന് സമീപം കൂരാറ റോഡിൽ മനേത്ത് വയലിൽ ഓട്ടോ ഡ്രൈവർക്കും ഹോട്ടൽ ഉടമയ്ക്കും പോലീസിനും മർദനം. മനേത്ത് വയലിലെ യുവാവാണ് ഇന്ന് പുലർച്ചെ മുതൽ പരാക്ര മം കാട്ടിയത്. സഫാ മർവാസിലെ ഓട്ടോ ഡ്രൈവർ പാൽ വിതരണക്കാരനായ ലത്തീഫ് (53) ആണ് ആദ്യം അക്രമത്തിനിരയായത്. ഇന്ന് പുലർച്ചെ 3.30 നായിരുന്നു സംഭവം. ലത്തീഫ് പുലർച്ചെ വീട്ടിൽ നിന്ന് ഓട്ടോ ഓടിച്ച് തലശേരിയിൽ പാൽ എടുക്കുവാൻ പോവുകയായിരുന്നു. ചമ്പാട് മനേത്ത് വയലിൽ നല്ല പൊക്കമുള്ള ട്രൗസർ മാത്രം ധരിച്ച ആൾ ഓട്ടോ തടഞ്ഞു നിർത്തി കയ്യിൽ ഉണ്ടായിരുന്ന മാരകായുധം കൊണ്ട് ഓട്ടോയുടെ ചില്ല് തച്ചുടയ്ക്കുകയായിരുന്നു. ചില്ല് പൂർണമായും തകർന്നു. ഉടൻ ലത്തീഫ് ഓട്ടോ ഓടിച്ച് മൂലക്കടവിൽ എത്തി പന്തക്കൽ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. പന്തക്കൽ പോലീസിന്റെ നിർദ്ദേശ പ്രകാരം പാനൂർ…
Read Moreകോഴിക്കോട് കോൺഗ്രസ് പുനഃസംഘടന;ആരെയും ‘പിണക്കാതെ’ ജംബോ പട്ടിക; തയാറാക്കുന്നത് ഇരുനൂറില്‍ അധികംപേരുടെ പാനൽ പട്ടിക
കോഴിക്കോട്: ആരെയും ‘പിണക്കാതെ’ ഡിസിസി പട്ടിക പുറത്തിറക്കാന്‍ നിര്‍ദേശം വന്നതോടെ തയറാക്കുന്നത് ജംബോ പാനൽ പട്ടിക. 35 ഡിസിസി ഭാരവാഹികളെയും 26 ബ്ലോക്ക് പ്രസിഡന്റുമാരെയുമാണ് നിശ്ചയിക്കേണ്ടത്. ഇതിനുവേണ്ടി ഇരുനൂറില്‍ അധികം പേരുടെ പട്ടികയാണ് തയാറാക്കുന്നതെന്നാണ് അറിയുന്നത്. സമവായ ചര്‍ച്ചകളില്‍ കെ. മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും എം.കെ.രാഘവനും ഉടക്കിയതോടെയാണ് ഇവരുടെ മനസറിഞ്ഞുകൊണ്ട് കൂടുതല്‍ പേരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഞങ്ങളായിട്ട് ഒന്നും പറയുന്നില്ല, പട്ടിക പുറത്തുവരട്ടെ എന്നിട്ടുനോക്കാം എന്നാണ് ഇവരുടെ നിലപാട്. ഏകപക്ഷീയമായി ആദ്യം പട്ടിക തയാറാക്കിയതാണ് ജില്ലയിലെ മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചത്. നേതാക്കള്‍ ഇതിനെതിരേ പരസ്യമായി രംഗത്തെത്തി. വിഷയം സംസ്ഥാനതലത്തില്‍ വിവാദമായതോടെ നേതാക്കളുമായി ചര്‍ച്ചനടത്താന്‍ ഡിസിസി നേതൃത്വം തയാറായി. എന്നാല്‍ ചര്‍ച്ചയിലെ നിർദേശങ്ങളോടു വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് മൂന്ന് നേതാക്കളും. കഴിഞ്ഞ ദിവസം മുല്ലപ്പള്ളിയുമായി ജില്ലയുടെ സംഘടനാചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ. ഏബ്രഹാമും ഡിസിസി പ്രസിഡന്റും സംസാരിച്ചെങ്കിലും…
Read Moreറെയില്‍വേ സ്റ്റേഷനിലെ ടിവി സ്ക്രീനില്‍ പോണ് വീഡിയോ പ്രദര്‍ശനം നടന്നത് മൂന്ന് മിനിറ്റ് ! പരസ്യക്കമ്പനിയ്ക്കെതിരേ കേസ്…
ബിഹാറിലെ പാറ്റ്ന റെയില്‍വേസ്റ്റേഷനില്‍ സ്ഥാപിച്ച ടി.വി സ്ക്രീനില്‍ പോണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത് വിവാദത്തില്‍. റെയില്‍വേസ്റ്റേഷനില്‍ ആളുകള്‍ തിങ്ങി നിറഞ്ഞിരിക്കേ ഞായറാഴ്ച രാവിലെ 9.30നാണ് സംഭവം. മൂന്നുമിനിറ്റോളം ഇത് നീണ്ടുനിന്നു. പരസ്യത്തിനു പകരമായാണ് അശ്ലീല ദൃശ്യം അബദ്ധത്തില്‍ പ്രദര്‍ശിപ്പിച്ചത്. സംഭവത്തില്‍ ഗവണ്മെന്റ് റെയില്‍വേ പോലീസ് (ജി.ആര്.പി.), റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്.പി.എഫ്.) എന്നിവര്‍ക്ക് യാത്രക്കാര്‍ പരാതി നല്കി. എന്നാല്‍ ജി.ആര്.പി. വിഭാഗം പരാതിയില്‍ നടപടിയൊന്നും കൈക്കൊണ്ടില്ല. അതേസമയം ആര്.പി.എഫ്. ഉദ്യോഗസ്ഥര്‍ റെയില്‍വേ പരസ്യത്തിന്റെ കരാറുകാരായ ദത്ത കമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട് പോണ് പ്രദര്‍ശനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ദത്ത കമ്യൂണിക്കേഷനെതിരെ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. ദത്തയുമായുള്ള കരാര്‍ അവസാനിപ്പിക്കുകയും ഏജന്‍സിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ദത്തയില്‍നിന്ന് പിഴയും ഈടാക്കും.
Read Moreരഹസ്യ വിവരം പോലീസിൽ കിട്ടിച അഞ്ച് കിലോ കഞ്ചാവുമായെത്തിയ യുവതിയെ തൃശൂർ പോലീസ് വലയിലാക്കി
തൃശൂർ: തൃശൂരില്‍ വീണ്ടും കഞ്ചാവ് വേട്ട. അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. വെസ്റ്റ് ബംഗാൾ സ്വദേശിനി കോമള ബീവി (36)ആണ് പിടിയിലായത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്കോഡും, ഈസ്റ്റ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. പിടിയിലായ യുവതി ചാവക്കാട് അകലാട് താമസിച്ചുവരികയാണ്. വെസ്റ്റ് ബംഗാളില്‍ നിന്നും ചാവക്കാട്ടേക്ക് വില്പനക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം ഗോവയിൽ നിന്നും കടത്തിയെത്തിച്ച മദ്യവുമായി ആന്ധ്ര സ്വദേശിനി പിടിയിലായിരുന്നു.
Read Moreകൊച്ചി കോർപറേഷൻ ഉപരോധത്തിനിടെ അക്രമം; കെ. സുധാകരനെതിരേ കലാപാഹ്വാനത്തിന് കേസ്
കൊച്ചി: കൊച്ചി കോർപറേഷനിൽ കോണ്‍ഗ്രസ് നടത്തിയ ഉപരോധത്തിനിടെ അക്രമം ഉണ്ടായ സംഭവത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. അണികൾക്കിടയിൽ കലാപത്തിന് ആഹ്വാനം നൽകിയെന്ന പേരിലാണ് കേസ് എടുത്തിരിക്കുന്നത്. കൊച്ചി കോർപറേഷനിലെ ഒരു കൗണ്‍സിലറുടെ പരാതിയിലാണ് കേസ്. കോണ്‍ഗ്രസ് പ്രവർത്തകർക്കിടയിൽ കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയിൽ സുധാകരൻ പ്രസംഗിച്ചുവെന്നും അതിനുശേഷമാണ് കോണ്‍ഗ്രസ് പ്രവർത്തകർ കോർപറേഷൻ സെക്രട്ടറിയേയും ജീവനക്കാരെയും മർദിക്കുന്ന സ്ഥിതി ഉണ്ടായതെന്നുമാണ് പരാതി. അണികൾക്കിടയിൽ കലാപാഹ്വാനം ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചു എന്ന കുറ്റമാണ് കെ. സുധാകരനെതിരേ ചുമത്തിയിരിക്കുന്നത്. ബ്രഹ്മപുരം വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടും നഗരസഭാ കൗണ്‍സിൽ കോണ്‍ഗ്രസ് കൗണ്സിലർമാര പോലീസ് മർദിച്ചതിൽ പ്രതിഷേധം 16-ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ കൊച്ചി കോർപ്പറേഷൻ ഓഫീസ് ഉപരോധിച്ചിരുന്നു. രാവിലെ അഞ്ചു മുതൽ വൈകുന്നേരം അഞ്ചുവരെയായിരുന്നു ഉപരോധം. കെപിസിസി പ്രസിഡന്റ് സുധാകരനായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്. ഇവിടെ നടത്തിയ…
Read Moreപത്ത് കോടിയുടെ സമ്മർ ബംപർ അടിച്ച ഭാഗ്യവാൻ കാണാമറയത്ത് തുടരുന്നു; ചൂണ്ടിലെ കോടിപതി ഇതരസംസ്ഥാനക്കാരനോ? കടയുടമ പറഞ്ഞത് ഇങ്ങനെ
ആലുവ: കേരള സർക്കാരിന്റെ പത്ത് കോടിയുടെ സമ്മർ ബംപർ ടിക്കറ്റ് വിറ്റത്ത് ആലുവയിലാണെങ്കിലും ഭാഗ്യവാൻ ഇപ്പോഴും കാണാമറയത്ത്. മാഞ്ഞൂരാൻ ലോട്ടറി ഏജൻസിയുടെ ചൂണ്ടി ശാഖയിൽ വിറ്റ എസ് ഇ 222282 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന മാഞ്ഞൂരാൻ കുടുംബത്തിൽപ്പെട്ട ജോൺ, ജോസഫ്, സുധീഷ്, ലിജു എന്നിവർ ചേർന്ന് രണ്ടുവർഷം മുമ്പ് ആരംഭിച്ച സ്ഥാപനമാണിത്. ആലുവ-പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിൽ ചൂണ്ടിയിലെ കടയിൽനിന്ന് ലോട്ടറികൾ വാങ്ങിയ സബ് ഏജന്റായിരിക്കണം ടിക്കറ്റ് വിറ്റതെന്നാണ് കരുതുന്നത്. ചൂണ്ടി ഭാഗത്ത് ഇതരസംസ്ഥാനക്കാർ ധാരാളം ഉള്ളതിനാൽ സമ്മാനാർഹൻ ഇതരസംസ്ഥാനക്കാരനാകാനും സാധ്യതയുണ്ടെന്ന് ഉടമകൾ പറയുന്നു. കോവിഡിന് ശേഷം ആരംഭിച്ച പുതിയ സംരംഭമാണ് ചൂണ്ടിയിലെ ഏജൻസി. ആദ്യമായാണ് ഒന്നാം സമ്മാനം ഇവിടെ ലഭിക്കുന്നത്.
Read Moreഇത്രയും ദൂരം എന്നെ തേടിവരാന്‍ മാത്രം എന്താണ് ഇരിക്കുന്നത് ! ഹൈദരാബാദില്‍ നിന്ന് ഒരാള്‍ തന്നെ തേടിവന്നെന്ന് അനിഖ…
ബാലതാരമായി എത്തി ഇപ്പോള്‍ മലയാള സിനിമയില്‍ നായികയായി തിളങ്ങുന്ന താരമാണ് അനിഖ സുരേന്ദ്രന്. മലയാളത്തിന്റെ യുവതാരം ആസിഫ് അലിയുടെ മകളയായി കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ ആണ് അനിഖ സുരേന്ദ്രന് സിനിമാ അഭിനയ രംഗത്തേക്ക് എത്തിയത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച് ശ്രദ്ധ നേടാനും പിന്നീട് നായികയായി മാറുവാനും താരത്തിന് കഴിഞ്ഞിരുന്നു. ആദ്യ ചിത്രത്തിന് ശേഷം തമിഴിലേക്ക് എത്തിയ താരം തല അജിത്തിന്റെ ഒപ്പം യെന്നൈ അറിന്താല്‍, വിശ്വാസം എന്നിങ്ങനെ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടി. ഭാസ്ക്കര്‍ ദി റാസ്ക്കല്‍, ദി ഗ്രേറ്റ് ഫാദര്‍, അഞ്ചു സുന്ദരികള്‍ തുടങ്ങി ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ അനിഖ ഇപ്പോള്‍ ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ച താരത്തിന്…
Read More