പാൽഘർ: ആൺസുഹൃത്തിനെ മരത്തിൽ കെട്ടിയിട്ട ശേഷം പെൺകുട്ടിയെ രണ്ട് യുവാക്കൾ ചേർന്ന് ബലാത്സംഗം ചെയ്തതായി പരാതി. മഹാരാഷ്ട്രയിലെ പാൽഘറിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. മുംബൈ സ്വദേശികളായ രണ്ടു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിനൊപ്പം കുന്നിൻ ചരിവിലൂടെ നടക്കാനിറങ്ങിയതായിരുന്നു പെൺകുട്ടി. ഇതിനിടെ ഇരുവരെയും പ്രതികൾ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും തർക്കമുണ്ടാവുകയും ചെയ്തു. ഇതോടെ പ്രതികളിലൊരാൾ ബിയർ കുപ്പി ഉപയോഗിച്ച് പെൺകുട്ടിയുടെ സുഹൃത്തിന്റെ തലക്കടിക്കുകയും വിവസ്ത്രനാക്കി മരത്തിൽ കെട്ടിയിടുകയും ചെയ്തു. തുടർന്ന് ഇരുവരും ചേർന്ന് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട പെൺകുട്ടി വീട്ടിൽ മടങ്ങിയെത്തിയ ശേഷം പോലീസിൽ വിവരമറിയിച്ചു. പോലീസെത്തിയാണ് സുഹൃത്തിനെ മോചിപ്പിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ ഇരുവരെയും മാർച്ച് 27 വരെ റിമാഡ് ചെയ്തു.
Read MoreDay: March 24, 2023
പുറത്തു ഭയങ്കര ചൂട്, പിന്നെ എന്തുചെയ്യും? ബൈക്കിൽ കയറിയ ’അതിഥി’ കുടുങ്ങി
പട്ടാന്പി: ബൈക്കിനുള്ളിൽ കയറിയ മൂർഖൻ പാന്പിനെ പിടികൂടി. വിളയൂർ സ്നേഹപുരം ഞളിയത്തൊടി ഷംസുദ്ദീന്റെ ബൈക്കിനുള്ളിലാണ് പാന്പിനെ കണ്ടത്. തുടർന്ന് വീട്ടുകാർ പാന്പിനെ പുറത്തിറക്കാൻ മണിക്കൂറുകളോ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് വനം വകുപ്പിന്റെ ലൈസൻസുള്ള പാന്പുപിടുത്ത വിദഗ്ധൻ കൈപ്പുറം അബ്ബാസെത്തി വണ്ടിയുടെ സീറ്റുകൾ അഴിച്ചെടുത്ത് പാന്പിനെ പിടികൂടി. ഒരു മീറ്റർ നീളമുള്ള മൂർഖൻ പാന്പായിരുന്നു. പാന്പുകൾ തണുപ്പ് തേടി ഇത്തരത്തിലുള്ള വാഹനങ്ങൾക്കുള്ളിൽ കയറി കൂടുന്നതെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ, അതും സുഹൃത്തിന്റെ മകളോട് ? ടെറസിന്റെ മുകളിലേക്ക് കയറി ചെന്ന മുത്തശ്ശി ആ കാഴ്ച കണ്ട് ഞെട്ടി; 45കാരന് 40 വർഷം തടവ്
ചാലക്കുടി: സുഹൃത്തിന്റെ മകളായ ആറു വയസുകാരിക്കു നേരെ ലൈംഗിക പീഡനം നടത്തിയ 45 കാരന് 40 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു കൊണ്ട് പോക്സോ കോടതി ഉത്തരവിട്ടു. വിആർ പുരം ചെന്പോത്തുപറന്പിൽ മുജീബ് റഹ്മാ(45)നെയാണ് ചാലക്കുടി അതിവേഗ പ്രത്യേക പോക്സൊ കോടതി സ്പെഷൽ ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷ വിധിച്ചത്. 2022 മാർച്ച് രണ്ടിനാണ് സംഭവം ഉണ്ടായത്. വീട്ടിൽ നിത്യ സന്ദർശകനായ പ്രതി മുത്തശിയോടൊപ്പമായിരുന്ന കുട്ടിയെയും ഇളയ സഹോദരനെയും കളിക്കാനാണെന്ന് പറഞ്ഞ് ടെറസിന്റെ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടികളെ കാണാതെ മുത്തശി ടെറസിന്റെ മുകളിലേക്ക് കയറി ചെന്നപ്പോൾ കൂട്ടിയെ ഇയാൾ പീഡിപ്പിക്കുന്നതാണ് കണ്ടത്. മുന്‍പും മാതാപിതാക്കളെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചതായി കുട്ടി പറഞ്ഞു. എസ്എച്ച്ഒ കെ.എസ്. സന്ദീപും എസ്ഐ സജി വർഗീസുമാണ് കേസ് അന്വേഷണം നടത്തിയത്.…
Read Moreമട്ടന്നൂരിലെ ഷോപ്പിംഗ് കോംപ്ലക്സ് വാട്ടർ ടാങ്കിൽ മാലിന്യവും ചത്ത കാക്കയും! ബഹുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് നൂറോളം സ്ഥാപനങ്ങൾ
മട്ടന്നൂര്‍: നഗരത്തിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിലെ ജലസംഭരണിയിൽ പായലും ചത്ത കാക്കയും. നഗര ഹൃദയത്തിൽ നൂറോളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ കെട്ടി ഉണ്ടാക്കിയ വലിയ കോൺക്രീറ്റ് ജല സംഭരണിയിലാണ് മാലിന്യത്തിനൊപ്പം കാക്കയുംചത്തത്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബാങ്കിലെ ജീവനക്കാർ വെള്ളത്തിനു ദുർഗന്ധം ഉണ്ടെന്ന് ബന്ധപ്പെട്ടവരോട് പറഞ്ഞിട്ട് യാതൊരു ഫലവുമുണ്ടായില്ലെന്ന് ഇവർ പറയുന്നു. തുടർന്ന് ഇവർ തന്നെ ടാങ്ക് പരിശോധിച്ചപ്പോഴാണ് പായലും പൂപ്പലും നിറഞ്ഞ സംഭരണിയിൽ ചത്ത നിലയിൽ കാക്കയെയും കണ്ടെത്തിയത്. കാക്കയുടെ ശരീരവശിഷ്ടങ്ങൾ വെള്ളത്തിൽ അഴുകിയ നിലയിലാണ്. വിദ്യാഭ്യാസ സ്ഥാപനം, എസ്ബിഐ, കേരള ബാങ്കുകൾ, കൂൾബാറുകൾ, ബേക്കറികൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടമാണിത്. നഗരസഭാ ആരോഗ്യവിഭാഗത്തിന് പരാതി നൽകിയതിനെ തുടർന്നു ആരോഗ്യ വിഭാഗം പരിശോധന നടത്തി. വെള്ളം ഉപയോഗിക്കുന്നത് തടഞ്ഞിട്ടുണ്ട്. തുടർ നടപടികൾ സ്വീകരിക്കുമെന്നും ഇത്തരത്തിലുള്ള ടാങ്കുകൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന…
Read Moreവിലങ്ങാട് വായാട് മലയോരത്ത് ഭീതി പരത്തി അജ്ഞാത ജീവിയുടെ വിളയാട്ടം! ഒമ്പത് ആടുകൾ അപ്രത്യക്ഷമായി
നാദാപുരം: വിലങ്ങാട് മലയോരത്ത് ഭീതി പരത്തി അജ്ഞാത ജീവിയുടെ സാന്നിധ്യം. ഒമ്പത് ആടുകളെ കാണാതായി. നരിപ്പറ്റ പഞ്ചായത്തിലെ മൂന്നാം വാർഡിലെ വടക്കെ വായാട് മേഖലയിലാണ് നാട്ടുകാരെ ഭീതിയിലാക്കി അജ്ഞാത ജീവിയുടെ വിളയാട്ടം. വയനാടൻ കാടുകളോട് ചേർന്ന പേര്യ റിസർവ് വനത്തിന് സമീപ പ്രദേശമാണ് വായാട്. ഒറ്റ തൈയ്യിൽ തങ്കച്ചന്റെ ആടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാതായത്. അഞ്ച് മാസം പ്രായമായ എട്ട് ആടുകളെയും , ഗർഭിണിയായ മറ്റൊരാടിനെയുമാണ് രണ്ടാഴ്ച്ചക്കിടെ പല ദിവസങ്ങളിലായി കാണാതായത്. വീടിന് സമീപം പറമ്പിൽ മേയാൻ വിട്ടതായിരുന്നു. ഇതിൽ ഒരാടിൻ കുട്ടിയെ മലമുകളിൽ പകുതി ഭാഗം തിന്ന നിലയിൽ കണ്ടെത്തി. ഒരു ലക്ഷത്തിൽ പരം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി തങ്കച്ചൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് പ്രദേശത്തെ ടാപ്പിംഗിനും മറ്റും പോയ തൊഴിലാളികൾ പുലിയെ കണ്ടതായും മറ്റും പറഞ്ഞതായി വീട്ടുകാർ പറഞ്ഞത്. രണ്ട് ദിവസം മുമ്പും ഈ…
Read Moreപടം പൊഴിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി! ഇരയെടുത്ത് മടങ്ങുംവഴി വലയില്‍ കുടുങ്ങി; ഒടുവില്‍…
പനച്ചിക്കാട്: വലയില്‍ കുരുങ്ങി അവശനിലയില്‍ കിടന്ന മൂര്‍ഖന്‍ പാമ്പിനെ വനം വകുപ്പിന്റെ സ്നേക് റെസ്ക്യൂവറെത്തി രക്ഷപ്പെടുത്തി. പനച്ചിക്കാട്, ചോഴിയക്കാട് പനച്ചിയില്‍ മിനോയിയുടെ വീട്ടുപരിസരത്ത് ഉപേക്ഷിക്കപ്പെട്ടു കിടന്ന വലയിലാണ് ഇന്നലെ രാവിലെ 10 അടിയോളം നീളമുള്ള മൂര്‍ഖന്‍ കുരുങ്ങിയത്. പടം പൊഴിഞ്ഞ് കിടന്ന പാമ്പിനെ ദിവസങ്ങളായി വീട്ടുപരിസരത്തു കണ്ടിരുന്നതായി വീട്ടുകാര്‍ പറയുന്നു. ഇന്നലെ രാവിലെ ഇരയെടുത്തു പോകാന്‍ കഴിയാതെ വലയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ വാര്‍ഡ് മെംബര്‍ ജയനെയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യുവിനേയും വിവരം അറിയിച്ചു. റോയി മാത്യു വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വനം വകുപ്പിന്റെ സ്നേക്ക് റെസ്ക്യൂവര്‍ തിരുവാര്‍പ്പ് സ്വദേശി ഡോ. വിശാല്‍ സോണി സ്ഥലത്തെത്തി റോയി മാത്യുവിന്റെയും നാട്ടുകാരുടെയും സഹായത്തോടെ പാമ്പിനെ വലയില്‍നിന്നു രക്ഷപ്പെടുത്തുകയായിരുന്നു. പിടികൂടിയ പാമ്പിനെ വനം വകുപ്പിനു കൈമാറും.
Read More140 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്: വിതരണക്കാരനായ നൈജീരിയക്കാരൻ അറസ്റ്റിൽ
കൊച്ചി: കങ്ങരപ്പടിയിൽ 140 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ എംഡിഎംഎ വിതരണക്കാരനായ നൈജീരിയൻ സ്വദേശിയെ തൃക്കാക്കര പോലീസ് അറസ്റ്റു ചെയ്തു. ഗോമസ് ഇമ്മാനുവലിനെയാണ് തൃക്കാക്കര പോലീസ് ബംഗളൂരുവിൽനിന്ന് ഇന്നലെ അറസ്റ്റു ചെയ്തതത്. കഴിഞ്ഞ ഒന്നിന് 140 ഗ്രാം എംഡിഎംഎയുമായി കങ്ങരപ്പടിയിൽവച്ച് തൃക്കാക്കര നോർത്ത് കങ്ങരപ്പടി തെക്കേതാമരച്ചാലിൽ ടി.എസ്.ഷമീം ഷായെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് എംഡിഎംഎ നൽകിയത് നൈജീരിയൽ സ്വദേശിയാണെന്നാണ് പോലീസിനോട് പറഞ്ഞത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ബംഗളൂരുവിൽ നിന്ന് ഗോമസ് ഇമ്മാനുവൽ അറസ്റ്റിലായത്. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ കണ്ണിയായ ഇയാളുമായി എംഡിഎംഎ വാങ്ങുന്നതിന് ഷമീം ഷാ ഗൂഗിൾ പേ വഴി പണം മുടക്കിയതിന്റെ വിശദാംശങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തുവരുന്നു.
Read Moreവീണ്ടും ഹിന്‍ഡന്‍ബെര്‍ഗ് ! ഇക്കുറി വീണത് ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സി; ആസ്തിയില്‍ വന്‍ ഇടിവ്…
ഇന്ത്യന്‍ വ്യവസായ പ്രമുഖന് ഗൗതം അദാനിയ്ക്ക് ആഘാതം സമ്മാനിച്ച ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് ഇത്തവണ തിരിഞ്ഞത് ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സിയുടെ നേരെ. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ജാക്ക് ഡോര്‍സിയുടെ ആസ്തിയില്‍ കനത്ത ഇടിവാണ് സംഭവിച്ചത്. ആസ്തിയില്‍ ഒറ്റദിവസം കൊണ്ട് 52.6 കോടി ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. ഇതോടെ ജാക്ക് ഡോര്‍സിയുടെ ആസ്തി മൂല്യം 440 കോടി ഡോളര്‍ മാത്രമായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജാക്ക് ഡോര്‍സിയുടെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയായ ബ്ലോക്കിനെതിരെയുള്ള ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടാണ് പ്രതികൂലമായത്. ഉപഭോക്താക്കളെയും സര്‍ക്കാരിനെയും ബ്ലോക്ക് കബളിപ്പിച്ചു എന്നതാണ് റിപ്പോര്‍ട്ടിലെ ആരോപണം. വ്യാഴാഴ്ച വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ ബ്ലോക്കിന്റെ ഓഹരിയില്‍ 22 ശതമാനത്തിന്റെ വരെ ഇടിവാണ് രേഖപ്പെടുത്തിയത്. ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബെര്‍ഗിന്റെ അന്വേഷണത്തില്‍ ബ്ലോക്ക് ഉപഭോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാട്ടിയെന്നായിരുന്നു മുഖ്യ ആരോപണം. ഇതുസംബന്ധിച്ച് ജാക്ക് ഡോര്‍സിയും ബ്ലോക്കും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന്…
Read Moreബ്രഹ്മപുരം ബയോമൈനിംഗ് ;കോണ്‍ഗ്രസ് നേതാവ് എൻ. വേണുഗോപാലിന്റെ മകൻ ഉപകരാറിൽ സാക്ഷി; കമ്പനി എംഡി മകന്റെ സുഹൃത്ത്,മറ്റ് ബന്ധമില്ലെന്ന് വേണുഗോപാൽ
കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിംഗ് ഉപകരാറിൽ കോണ്‍ഗ്രസ് നേതാവ് എൻ. വേണുഗോപാലിന്റെ വാദം പൊളിക്കുന്ന രേഖകൾ പുറത്ത്. സോണ്ട ഉപകരാർ നൽകിയതിൽ സാക്ഷിയായി ഒപ്പിട്ട ഒരാൾ വേണുഗോപാലിന്റെ മകൻ വി. വിഘ്നേഷാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഒരു വാർത്താ ചാനൽ പുറത്തുവിട്ടിരിക്കുന്നത്. ആരുഷ് മീനാക്ഷി എൻവയറോ കെയർ എന്ന കന്പനിക്കു വേണ്ടിയാണ് വി. വിഘ്നേഷ് ഒപ്പിട്ടിരിക്കുന്നതെന്നാണ് ഇതിൽ പറയുന്നത്. വേണുഗോപാലിന്റെ അടുത്ത ബന്ധുവിന് കന്പനിയുമായി ബന്ധമുണ്ടെന്ന് നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. 2021 നവംബറിലാണ് സോണ്ട ഇൻഫ്രാടെക്ക് ആരുഷ് മീനാക്ഷി എൻവയറോ കെയർ എന്ന സ്ഥാപനത്തിന് ഉപകരാർ നൽകിയത്. ഈ സ്ഥാപനത്തിനു ബയോമൈനിംഗിൽ പ്രവർത്തി പരിചയമില്ല. 54 കോടിയുടെ കരാറിൽ 22 കോടിയോളം രൂപക്കാണ് ഉപകരാർ നൽകിയത്. കന്പനി എംഡി മകന്റെ സുഹൃത്ത്,മറ്റ് ബന്ധമില്ല: വേണുഗോപാൽകൊച്ചി: ആരുഷ് മീനാക്ഷി എൻവയറോ കെയർ എന്ന കന്പനിയുമായി തനിക്കോ മകനോ മരുമകനോ ഒരു ബന്ധവുമില്ലെന്ന്…
Read Moreരാഹുലിനെ അയോഗ്യനാക്കി, എംപി സ്ഥാനം നഷ്ടമായി! നീക്കം മോദി സര്‍ക്കാരിന്റെ അജണ്ടയെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടറിയേറ്റാണ് വിജ്ഞാപനമിറക്കിയത്. ഇന്നലെ മുതല്‍ അയോഗ്യനെന്നാണ് വിജ്ഞാപനം. സൂറത്തിലെ മാനനഷ്ടക്കേസ് വിധിയെത്തുടര്‍ന്നാണ് നടപടി. നീക്കം മോദി സര്‍ക്കാരിന്റെ അജണ്ടയെന്ന് കോണ്‍ഗ്രസ് വിമർശിച്ചു. നിയമപരമായി നേരിടുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. നിലവിൽ വയനാട്ടിൽ നിന്നുള്ള എംപിയാണ് രാഹുല്‍ ഗാന്ധി. മോദി സമുദായത്തെ അപമാനിച്ചെന്ന മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ടുവർഷത്തെ തടവുശിക്ഷയും 15,000 രൂപ പിഴയും സൂറത്തിലെ സിജെഎം കോടതി വ്യാഴാഴ്ചയാണ് വിധിച്ചത്. 2019ൽ കർണാടകയിൽവച്ച് നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലെ പരാമർശമാണ് രാഹുലിന് വിനയായത്. എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്ന പേര് എന്തുകൊണ്ടെന്ന പരാമർശമാണ് രാഹുൽ നടത്തിയത്. ഇതിനെതിരേ ഗുജറാത്ത് മുൻമന്ത്രി പൂർണേഷ് മോദി കോടതിയെ സമീപിക്കുകയായിരുന്നു.
Read More