ഭുവനേശ്വര്‍: ചോറുവച്ചില്ല ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു. പുഷ്പ ധാരുവ(35) എന്ന യുവതിയാണ് ഭര്‍ത്താവ് സനാതന്‍ ധരുവ(40)യുടെ അടിയേറ്റ് മരിച്ചത്. ഒഡീഷയിലെ സംബല്‍പൂര്‍ ജില്ലയിലെ ജമന്‍കിര പോലീസ് സ്റ്റേഷന് പരിധിയിലെ നുവാധി ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. സംഭവം ദിവസം സനാതന്‍ വീട്ടിലെത്തിയപ്പോള്‍ പുഷ്പ ചോറ് പാകം ചെയ്യാതെ കറി മാത്രം പാകം ചെയ്തതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഇരുവരും വാക്കേറ്റമുണ്ടാവുകയും ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നു. സനാതനും പുഷ്പയ്ക്കും ഒരു മകളും മകനുമുണ്ട്. സംഭവസമയത്ത് മക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. മകന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സനാതനെ കസ്റ്റഡിയിലെടുത്തു.
Read MoreDay: May 9, 2023
അന്ന് വിക്രത്തെ വിഷമിപ്പിച്ച് പറഞ്ഞയയ്ക്കേണ്ടി വന്നു ! ഇന്ന് നടന് എന്നോടു പ്രതികാരം ചെയ്തു; തുറന്നു പറച്ചിലുമായി ദിനേശ് പണിക്കര്‍…
മലയാള സിനിമയിലെ അറിയപ്പെടുന്ന നടനും നിര്‍മ്മാതാവുമാണ് ദിനേശ് പണിക്കര്‍. വില്ലനായും സ്വഭാവ നടനായും തിളങ്ങി നിന്ന താരം ഒരിക്കല്‍ സാമ്പത്തിക പ്രതിസന്ധി മൂലം സിനിമയില്‍ ദീര്‍ഘകാലം വിട്ടു നിന്നിരുന്നു. നിരവധി ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച നിര്‍മാതാവ് കൂടിയാണ്് ദിനേശ് പണിക്കര്‍. ഇപ്പോഴിതാ തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ നടന് വിക്രത്തെ കുറിച്ച് ദിനേശ് പണിക്കര്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. വിക്രം അന്ന് വളര്‍ന്നുവരുന്ന നടനായിരുന്നു. സിനിമയില്‍ ആരുമായിരുന്നില്ലെന്നും കുറച്ച് സിനിമകള്‍ മാത്രമേ ചെയ്തിരുന്നുള്ളൂവെന്നും കാണാന്‍ ലുക്കായിരുന്നുവെന്നും ദിനേശ് പറയുന്നു. രജപുത്ര എന്ന സിനിമയില്‍ വിക്രം അഭിനയിച്ചിരുന്നു. കുറച്ച് ദിവസം തനിക്ക് ഒപ്പമുണ്ടായിരുന്നുവെന്നും തങ്ങള്‍ നല്ല അടുപ്പമായിരുന്നുവെന്നും എപ്പോഴും ചേട്ടാ എന്നാണ് വിളിക്കുന്നതെന്നും ഇടക്ക് ചില തിരക്കുകള്‍ കാരണം തങ്ങളുടെ റിലേഷന്‍ ബ്രേക്കായി എന്നും ദിനേശ് കൂട്ടിച്ചേര്‍ത്തു. 2000ത്തില്‍ ആണ് പിന്നെ കാണുന്നത്. അപ്പോള്‍ തന്നെ കാത്ത്…
Read Moreവേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിലും… ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ പലതും കാലപ്പഴക്കം ചെന്നത്; പരിധിയിലധികം ആളുകളുമായി ഹൗസ് ബോട്ടുകളും
കോട്ടയം: താനൂര്‍ ബോട്ടപകടം വിളിച്ചുവരുത്തിയ ദുരന്തമെന്ന വിമര്‍ശനം ഉയരുമ്പോള്‍ ജില്ലയിലെ ജലഗതാഗത മേഖലയിലും അപകടം പതിയിരിക്കുന്നു. ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസുകള്‍ കാലപ്പഴക്കം ചെന്നതാണെന്നുള്ളതാണ് പ്രധാന വിമര്‍ശനം. ഇതുകൂടാതെ കുമരകത്തും വേമ്പനാട്ടുകായലിലും ഫിറ്റ്നസില്ലാത്ത ബോട്ടുകള്‍ ഉല്ലാസ യാത്രയ്ക്കായി ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഹൗസ് ബോട്ടുകളിലും മറ്റും പരമാവധിയിലധികം ആളുകളുമായിട്ടാണ് പലപ്പോഴും യാത്ര. അപകടം ക്ഷണിച്ചുവരുത്തുന്ന ഇത്തരം നടപടികള്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളാകട്ടെ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുമില്ല.ജലഗതാഗത വകുപ്പിന്റെ രണ്ടു ബോട്ട് സര്‍വീസുകളാണ് ജില്ലയിലുള്ളത്. കോട്ടയം-ആലപ്പുഴ, കുമരകം-മുഹമ്മ എന്നിങ്ങനെയാണ് സര്‍വീസുകള്‍. ഇതില്‍ കുമരകം-മുഹമ്മ സര്‍വീസുകള്‍ക്കായി പുതിയ സ്റ്റീല്‍ ബോട്ടുകളാണുള്ളത്. കോട്ടയം-ആലപ്പുഴ സര്‍വീസുകളില്‍ രണ്ടെണ്ണം കോട്ടയം ഡിപ്പോയുടെയും ഒരെണ്ണം ആലപ്പുഴയുടേതുമാണ്. മൂന്നു ബോട്ടുകളും തടി ബോട്ടുകളാണ്. എല്ലാ വര്‍ഷവും ഫിറ്റ്നസ് പരിശോധിക്കാറുള്ള ബോട്ടുകള്‍ക്ക് നിലവില്‍ കുഴപ്പമൊന്നുമില്ലെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും കാലപ്പഴക്കം മൂലമുള്ള പ്രശ്നങ്ങളുണ്ട്. ഒരു ബോട്ടിന് 75 സീറ്റിംഗ് കപ്പാസിറ്റിയും ഒരു ബോട്ടിന് 101…
Read More‘ദി കേരളാ സ്റ്റോറി’ അഭിനേതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി ! സുരക്ഷയൊരുക്കി മുംബൈ പോലീസ്
വിവാദ സിനിമ ‘ദി കേരളാ സ്റ്റോറി’യുടെ അഭിനേതാക്കളില്‍ ഒരാള്‍ക്ക് വധഭീഷണി. ഇതേ തുടര്‍ന്ന് അഭിനേതാവിന് മുംബൈ പോലീസ് സുരക്ഷയൊരുക്കി. വീട്ടില്‍ നിന്നും, ഒറ്റയ്ക്ക് പുറത്തിറങ്ങിയാല്‍ വധിക്കും. നല്ലൊരു കാര്യമല്ല ചെയ്തതെന്നുമായിരുന്നു അജ്ഞാത നമ്പരില്‍ നിന്നുള്ള സന്ദേശം. ഭീഷണി സന്ദേശത്തെക്കുറിച്ച് ‘ദ് കേരളാ സ്റ്റോറി’ സംവിധായകന് സുദീപ്തോ സെന്‍ ആണ് പൊലീസില്‍ വിവരം അറിയിച്ചത്. പോലീസ് ഉടന്‍ സുരക്ഷയൊരുക്കിയെങ്കിലും ഭീഷണിയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അഭിനേതാവില്‍ നിന്ന് രേഖാമൂലം പരാതി ലഭിക്കാത്തതിനാലാണിത്. വിദ്വേഷം പ്രചരിപ്പിച്ച് സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ബംഗാളില്‍ ‘ദി കേരളാ സ്റ്റോറി’യുടെ പ്രദര്‍ശനം നിരോധിച്ചിരുന്നു. രാജ്യത്ത് ആദ്യമായായിരുന്നു ദി കേരളാ സ്റ്റോറിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. യുവതികളെ മതപരിവര്‍ത്തനം നടത്തി ഐഎസില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ പ്രമേയം. കഴിഞ്ഞ ദിവസം ചിത്രം കൂടുതല്‍ പ്രദര്‍ശിപ്പിക്കുന്നതിനായി മധ്യപ്രദേശ് സര്‍ക്കാര്‍, ചിത്രത്തിന് നികുതി ഇളവ്…
Read Moreകാഞ്ഞിരപ്പള്ളിയിലും പരിസരത്തും സദാചാര ഗുണ്ടകളുടെ വിളയാട്ടത്തിന് അറുതിയില്ല; ടാക്സി ഡ്രൈവര്‍ക്ക് ക്രൂരമർദനം
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ടാക്സി ഡ്രൈവര്ക്കുനേരേ സദാചാര ഗുണ്ടാസംഘത്തിന്റെ ആക്രമണം.പരിക്കേറ്റ കോട്ടയം സ്വദേശിയായ യുവാവ് ആശുപത്രിയില്‍ ചികിത്സതേടി. റോഡരികില്നിന്നതു ചോദ്യം ചെയ്തെത്തിയ സംഘം ഡ്രൈവറെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും പഴ്സ് അപഹരിക്കുകയുമായിരുന്നു. കോട്ടയം പൂവന്തുരുത്ത് സ്വദേശി മുണ്ടയ്ക്കല്‍ ജോജോ ജോസഫിന് നേരേയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാത്രി 11നായിരുന്നു ഗുണ്ടാസംഘത്തിന്റെ ആക്രമണം. കാഞ്ഞിരപ്പള്ളി പൊടിമറ്റത്തെ എംസിബിഎസ് സെമിനാരിയിലേക്ക് ഓട്ടംപോയി കാര്‍ ഇവിടെ പാര്‍ക്ക് ചെയ്തതിനുശേഷം ബസ് കാത്തുനില്ക്കുകയായിരുന്നു ജോജോ. ഈ സമയം ഇവിടെ എത്തിയ രണ്ടു യുവാക്കള്‍ ജോജോയെ ചോദ്യം ചെയ്തു. എവിടെ പോകുകയാണ്, എന്തിനു പോകുകയാണു തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ത്തിയ യുവാക്കള്‍ ജോജോയെ തടഞ്ഞുവയ്ക്കുകയും മര്‍ദിക്കുകയും ചെയ്തു. ഭയന്നുപോയ ജോജോ ഓടി 27-ാം മൈലിലെ എഫ്സിസി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ കയറി. ഇവിടെ എത്തിയും മര്‍ദനം തുടർന്ന അക്രമികള്‍ ജോജോയുടെ പഴ്സും അപഹരിച്ചു. മര്‍ദനമേറ്റ് താഴെ വീണ ജോജോയുടെ കാലിലും കൈക്കും…
Read Moreപ്രതിരോധ കുത്തിവയ്പെടുത്ത വിദ്യാർഥിനി അവശനിലയിൽ; സിഎച്ച്സി അധികൃതർക്കെതിരേ കുട്ടിയുടെ മാതാവ്
തൊടുപുഴ: സർക്കാർ ആശുപത്രിയിൽ കുത്തിവയ്പ്പിനെത്തുടർന്ന് അലർജിയും ബോധക്ഷയവും ഉണ്ടായ പ്ലസ് ടു വിദ്യാർഥിനി ദിവസങ്ങളായി ചികിത്സയിൽ. പൂച്ച മാന്തിയതിനെത്തുടർന്ന് മുട്ടം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയ മുട്ടം സ്വദേശിനി മുകളേൽ അന്നമോൾക്കാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടത്. സംഭവത്തിൽ സിഎച്ച്സി അധികൃതരുടെ ഭാഗത്ത് അനാസ്ഥയുണ്ടായതായി കാട്ടി ആരോഗ്യമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും രക്ഷിതാക്കൾ പരാതി നൽകി. കഴിഞ്ഞ 28ന് രാത്രിയിലാണ് വീട്ടിലെ വളർത്തുപൂച്ച അന്നമോളുടെ വലതു കൈയിൽ മാന്തിയത്. മുറിവുണ്ടായതോടെ പിറ്റേന്ന് രാവിലെ മുട്ടത്തെ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. ഇവിടെ ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ് നൽകി. മുറിവിൽ കുത്തിവയ്ക്കേണ്ട മരുന്ന് ഇവിടെയില്ലെന്നും തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ ലഭ്യമാണെന്നും നിർദേശിച്ച് അന്നയെയും മാതാവ് സിമിയേയും പറഞ്ഞയച്ചു. തൊടുപുഴയിലും മരുന്ന് ലഭ്യമല്ലാത്തതിനാൽ അവിടെനിന്നു കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. എന്നാൽ, ഇതേ ഇഞ്ചക്ഷൻ ഏതാനും വർഷം മുന്‍പ് അന്നയ്ക്ക്…
Read Moreനഗ്നത കാണാവുന്ന കണ്ണടകളെന്നു പറഞ്ഞ് നടത്തിയത് വന്‍ തട്ടിപ്പ് ! മലയാളികള്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍…
നഗ്നത കാണാവുന്ന കണ്ണടകള്‍ നല്‍കാമെന്നു പറഞ്ഞ് ആളുകളെ കെണിയില്‍പ്പെടുത്തി തട്ടിപ്പു നടത്തിയ സംഘം പിടിയില്‍. മലയാളികള്‍ ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. ഇവരെ കോയമ്പേടുള്ള ലോഡ്ജില്‍ നിന്നും പോലീസ് പിടികൂടി. തൃശൂര്‍ സ്വദേശിയായ ഗുബൈബ്, വൈക്കം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി ഇര്‍ഷാദ്, ബെംഗളൂരു സ്വദേശിയായ സൂര്യ എന്നിവരാണ് പിടിയാലയത്. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പണം തട്ടിയതുമായി ബന്ധപ്പെട്ട് കോയമ്പേട് പോലീസിനു ലഭിച്ച പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിക്കുന്നത്. നാലംഗ സംഘം തോക്കു ചൂണ്ടി തന്റെ കയ്യില്‍നിന്ന് ആറു ലക്ഷം രൂപ കവര്‍ന്നുവെന്നായിരുന്നു ചെന്നൈ സ്വദേശിയുടെ പരാതി. തുടര്‍ന്ന് ചില സൂചനകളുടെ അടിസ്ഥാനത്തില്‍ ഈ നാലംഗ സംഘം താമസിക്കുന്ന കോയമ്പേട് ബസ് സ്റ്റാന്‍ഡ് പരിസരത്തെ ലോഡ്ജിലെത്തി പോലീസ് പരിശോധന നടത്തി. ഇവരില്‍നിന്ന് കൈത്തോക്ക്, വിലങ്ങുകള്‍, നാണയങ്ങള്‍, കണ്ണട ഉള്‍പ്പെടെ…
Read Moreകാമുകി കുഞ്ഞുമായും കാമുകൻ മക്കളെ ഉപേക്ഷിച്ചും ഒളിച്ചോടി; ജോലിക്കാരനായെത്തിയ യുവാവ് വളച്ചത് മുതലാളിയുടെ ഭാര്യയെ തന്നെ; ഒടുവിൽ ഇരുവർക്കും സംഭവിച്ചത്…
തൊടുപുഴ: നാലുവയസുള്ള കുഞ്ഞുമായി യുവതി രണ്ടു കുട്ടികളുള്ള കാമുകനൊപ്പം പോയി. സംഭവത്തിൽ യുവതിയെയും യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. 28 കാരിയായ തങ്കമണി സ്വദേശിനിയെയും കാമുകനായ 30 കാരനെയുമാണ് സിഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഏഴും ഒൻപതും വയസുള്ള മക്കളെ ഉപേക്ഷിച്ചാണ് യുവാവ് യുവതിയുമായി മുങ്ങിയത്. തൊടുപുഴയിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന യുവതി ഭർത്താവിന്റെ കൂടെ പെയിന്റിംഗ് ജോലിക്കെത്തിയ യുവാവിനൊപ്പം പോകുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്നു കാട്ടി ഭർത്താവ് പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ കുടുംബത്തിന്റെ സംരക്ഷണയിൽനിന്നു മാറ്റിയതിന്റെ പേരിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇരുവർക്കുമെതിരേ കേസെടുത്ത് കോടതിയിൽ ഹാജരാക്കി. യുവതി കാക്കനാട് ജയിലിലും യുവാവ് മുട്ടം ജയിലിലുമാണ്.
Read More”ഫയർഫോഴ്സ് വരും എല്ലാം ശരിയാവും”..!സെക്രട്ടറിയേറ്റിലെ തീപിടിത്തം; എഐ കാമറാ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളൊന്നും ഇവിടെയില്ലെന്ന് പി രാജീവ്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തതില്‍ ഫയലുകള്‍ ഒന്നും നഷ്ടപെട്ടിട്ടില്ലെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ഓഫീസിലുള്ളതെല്ലാം ഇ-ഫയലുകളാണ്. എഐ കാമറാ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളൊന്നും ഇവിടെയില്ലെന്നും മന്ത്രി പറഞ്ഞു. ഫയര്‍ ഫോഴ്സ് ഉള്‍പ്പെടെ ബന്ധപ്പെട്ട ഏജന്‍സികള്‍ പരിശോധിച്ചാല്‍ മാത്രമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂ എന്നും മന്ത്രി കൂട്ടിചേര്‍ത്തു. സെക്രട്ടറിയേറ്റിലെ നോര്‍ത്ത് സാന്ഡ്വിച്ച് ബ്ലോക്കില്‍ രാവിലെ 7.30നാണ് തീപിടിത്തമുണ്ടായത്. മന്ത്രി പി. രാജീവിന്റെ ഓഫീസിന് സമീപമാണ് സംഭവം. അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ ഓഫീസിലാണ് തീ പടര്‍ന്നത്.
Read Moreകേട്ടറിവിനേക്കാൾ വലുതാണ്..! സിനിമാസെറ്റിലെ ലഹരി ഉപയോഗം; ആർക്കും പ്രത്യേക ഇളവൊന്നുമില്ലെന്ന് മന്ത്രി എം.ബി.രാജേഷ്
തിരുവനന്തപുരം: ലഹരി ഉപയോഗത്തില്‍ സിനിമാക്കാര്‍ക്ക് പ്രത്യേക ഇളവൊന്നുമില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. സിനിമാസെറ്റിലെ ലഹരി ഉപയോഗത്തില്‍ വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചാല്‍ തുടര്‍നടപടിയെടുക്കും. കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ പരിശോധന സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാഴ്ച മുമ്പ് നിര്‍മാതാവായ എം.രഞ്ജിത്ത് സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മാതാവായ സിയാദ് കോക്കറും ഈ വിഷയത്തില്‍ തുറന്നുപറച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ആഘോഷ പാര്‍ട്ടികളിലും ഹോട്ടലുകളിലും വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്ന പോലീസും എക്സൈസും സിനിമാ മേഖലയിലെ ലഹരി പരിശോധനയില്‍ മെല്ലെപ്പോക്ക് നയം തുടരുന്നതായി പലകോണില്‍ നിന്നും വിമര്‍ശനമുയരുന്നുണ്ട്.
Read More