ഞായറാഴ്ച പെയ്ത മഴയില്‍ ബംഗളൂരുവില്‍ ഒലിച്ചു പോയത് രണ്ടരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍. മല്ലേശ്വരം നയന്ത് ക്രോസിലെ നിഹാന് ജ്വല്ലറിയിലാണ് വെള്ളം കയറി ഇത്രയധികം നാശനഷ്ടമുണ്ടായത്. ജ്വല്ലറിക്കകത്തെ 80 ശതമാനം ആഭരണങ്ങളും ഫര്ണീച്ചറുകളുമാണ് ഒലിച്ചുപോയത്. അപ്രതീക്ഷിത വെള്ളപ്പാച്ചിലില്‍ ഷട്ടര്‍ പോലും അടയ്ക്കാന്‍ കഴിയാത്തതാണു വന്നഷ്ടത്തിന് ഇടയാക്കിയത്. കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ കടയില്‍ വെള്ളവും മാലിന്യവും നിറഞ്ഞതോടെ ഉടമയും ജോലിക്കാരും ജീവനും കൊണ്ടോടി.കുത്തിയൊലിച്ചെത്തിയ വെള്ളം ഷോക്കേസുകളില്‍ നിരത്തിവച്ചിരുന്ന ആഭരണങ്ങളടക്കം കവര്‍ന്നു. വെള്ളത്തിന്റെ ശക്തിയില്‍ ഷോറൂമിന്റെ പിറകുവശത്തെ വാതില്‍ തുറന്നതോടെ മുഴുവന്‍ ആഭരണങ്ങളും നഷ്ടമായി. ശനിയാഴ്ച ഒന്നാം വാര്‍ഷികം ആഘോഷികാനായി വന്‍തോതില്‍ സ്വര്‍ണം ജ്വല്ലറിയില്‍ ശേഖരിച്ചിരുന്നു. ഇതും നഷ്ടമായി. സഹായത്തിനായി കോര്പ്പറേഷന് അധികൃതരെ ഫോണില്‍ വിളിച്ചിട്ടും ലഭിച്ചില്ലെന്നാണു ഉടമയായ വനിതയുടെ പരാതി. അടുത്തിടെ മേഖലയിലെ അഴുക്കുചാലുകളും ഓടകളും നവീകരിച്ചിരുന്നു. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ഇത്രയും വലിയ നഷ്ടത്തിനിടയാക്കിയതെന്നും ജ്വല്ലറി ഉടമ കുറ്റപ്പെടുത്തി.
Read MoreDay: May 23, 2023
അരിക്കൊമ്പന്റെ”അന്നം മുട്ടിച്ചവർക്ക് ‘പണികൊടുക്കണം; വാട്ട്സാപ് ഗ്രൂപ്പിലൂടെ തട്ടിയത് ലക്ഷങ്ങൾ ; തട്ടിപ്പിന്റെ കൊടുമുടിയിൽ ഒളിച്ച് അഡ്മിൻ
ഇടുക്കി: കാടുകടത്തിവിട്ടിട്ടും ഇപ്പോഴും എല്ലായിടത്തും ചർച്ചാവിഷയം അരിക്കൊമ്പൻ. സമൂഹമാധ്യമങ്ങളിലും അരിക്കൊമ്പൻ തന്നെയാണ് ഹീറോ. എന്നാൽ അരിക്കൊമ്പന്റെ പേരിൽ വ്യാപക തട്ടിപ്പ് നടക്കുന്നതായി പരാതി. അരിക്കൊമ്പനെ ചിന്നക്കനാലില്‍ തിരിച്ച് എത്തിക്കുന്നതിനായി സുപ്രീം കോടതിയിൽ കേസ് നടത്താനെന്ന പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി ലക്ഷങ്ങള്‍ തട്ടിയതായാണ് പരാതി. അരിക്കൊമ്പന് വൈദ്യസഹായവും ഭക്ഷണവും എത്തിക്കാനെന്ന പേരിലും പണപ്പിരിവ് നടന്നു. ‘എന്നും അരിക്കൊമ്പനൊപ്പം’ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് പണപ്പിരിവ് നടന്നത്. ഏഴു ലക്ഷം രൂപ തട്ടിയെടുത്തതാണ് ആരോപണം. പ്രവാസികൾക്കടക്കം പണം നഷ്ടമായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ പോലീസിന് നിർദേശം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അതിനിടെ, തമിഴ്നാട്ടിലെ മേഘമലയിൽ നിന്ന് അരിക്കൊമ്പൻ പെരിയാർ കടുവാസങ്കേതത്തിൽ തിരിച്ചെത്തിയതായി വനംവകുപ്പ് അറിയിച്ചു. അരിക്കൊമ്പനെ പിടികൂടി തുറന്നുവിട്ട മുല്ലക്കൊടി സീനിയറോട ഭാഗത്തേക്കാണ് ആന തിരികെയെത്തിയത്.
Read Moreജന്‍ധന്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ സാധ്യത ! 2000 രൂപ നോട്ട് മാറിയെടുക്കുന്നതില്‍ നിരീക്ഷണം ശക്തമാക്കി ബാങ്കുകള്‍…
2000 രൂപയുടെ കറന്‍സി പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി ബാങ്കുകള്‍. മെയ് 23 മുതല്‍ സെപ്റ്റംബര്‍ അവസാനം വരെ ജന്‍ധന്‍, ബേസിക്(ബിഎസ്ബിഡി)അക്കൗണ്ടുകളില്‍ വന്‍തോതില്‍ നിക്ഷേപം നടക്കാനുള്ള സാധ്യത മുന്‍കൂട്ടികണ്ടാണ് ബാങ്കുകളുടെ മുന്‍കരുതല്‍. കള്ളപ്പണം വെളുപ്പിക്കാന്‍ ഇത്തരം അക്കൗണ്ട് ഉടമകളെ ഉപയോഗിക്കാനുള്ള സാധ്യതയുള്ളതിനാലാണ് നിരീക്ഷണം ശക്തമാക്കിയത്. 2016ല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ സമയത്ത് ഇത്തരം അക്കൗണ്ടുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടിയിരുന്നു. ദീര്‍ഘകാലമായി സജീവമല്ലാത്ത അക്കൗണ്ടുകള്‍ വഴിയും നിക്ഷേപം കാര്യമായെത്തി. 2016ലെ നിരോധന സമയത്ത് നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും 50 ദിവസമാണ് അനുവദിച്ചത്. ഇത്തവണ 130 ദിവസം ലഭിക്കും. അതിനുശേഷവും 2000 രൂപയുടെ നോട്ടിന് നിയമപ്രാബല്യം ഉണ്ടാകുമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിത കാലയളവില്‍ പരമാവധി നോട്ടുകള്‍ ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിയതി നിശ്ചയിച്ചിട്ടുള്ളത്. അപേക്ഷയോ, സ്ലിപ്പോ ഇല്ലാതെ 20,000 രൂപവരെ മൂല്യമുള്ള നോട്ടുകള്‍ മാറ്റിവാങ്ങാമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്.…
Read Moreചരിത്ര നേട്ടം; ലോക ഒന്നാം നമ്പർ താരമായി നീരജ് ചോപ്ര
ദോഹ: ജാവലിൻ ത്രോയിൽ ലോക ഒന്നാം നന്പറായി ഇന്ത്യയുടെ ഒളിന്പിക് ചാന്പ്യൻ നീരജ ചോപ്ര. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് നീരജ്. ലോക ചാന്പ്യനായ ആൻഡേഴ്സണ് പീറ്റേഴ്സിനേക്കാൾ 22 പോയിന്റ് മുന്നിലാണ് നീരജ് ചോപ്ര. നീരജിന് 1455ഉം ആൻഡേഴ്സണ് പീറ്റേഴ്സിന് 1433ഉം പോയിന്റാണ്. ദോഹ ഡയമണ്ട് ലീഗിൽ സ്വർണം നേടിയാണ് നീരജ് ചോപ്ര 2023 സീസണ് ആരംഭിച്ചത്. ഒളിന്പിക്സ് സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ അത്ലറ്റ് കൂടിയാണ് നീരജ് ചോപ്ര.
Read Moreരാഹുൽ തുടർന്നാൽ വയനാടിന് അമേത്തിയുടെ ഗതി;രാഹുൽ ഇവിടെ തുടരുന്നില്ലെന്ന് ജനം ഉറപ്പാക്കണമെന്ന് സ്മൃതി ഇറാനി
തിരുവനന്തപുരം: രാഹുൽ ഗാന്ധി എംപിയായി തുടർന്നാൽ വയനാടിന് അദ്ദേഹത്തിന്റെ മുൻ ലോക്സഭാ മണ്ഡലമായ അമേത്തിയുടെ ഗതി വരുമെന്ന പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേത്തിയിൽ നിന്ന് രാഹുലിനെ പറഞ്ഞുവിടാനുള്ള ഭാഗ്യം തനിക്കുണ്ടായെന്നും മന്ത്രി പറഞ്ഞു. രാഹുൽ അമേത്തി എംപിയായിരുന്ന കാലത്ത് മണ്ഡലത്തിലെ 80 ശതമാനം ആളുകൾക്കും വൈദ്യുത കണക്ഷൻ ഇല്ലായിരുന്നു. കളക്ട്രേറ്റ്, മെഡിക്കൽ കോളജ്, അഗ്നിരക്ഷാ നിലയം, മികച്ച സ്കൂളുകൾ എന്നിവയൊന്നും ഇല്ലാതിരുന്ന സ്ഥലമായിരുന്നു അമേത്തി. രാഹുൽ പോയതിന് ശേഷം ഇതെല്ലാം അമേത്തിയിൽ എത്തി. രാഹുൽ തുടർന്നാൽ വയനാടിനും സമാനസ്ഥിതി ഉണ്ടാകുമെന്നും സ്മൃതി പറഞ്ഞു. അതിനാൽ രാഹുൽ ഇവിടെ തുടരുന്നില്ലെന്ന് ജനം ഉറപ്പാക്കണമെന്നും അവർ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് നടന്ന ബിഎംഎസ് സമ്മേളനത്തിനിടെയാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേത്തിയിൽ 55,120 വോട്ടുകൾക്ക് സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയിരുന്നു. 2004 മുതൽ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന…
Read More