കൊച്ചി: പുറംകടലില്‍നിന്നും 25,000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങി കേന്ദ്ര നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി). ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുളളില്‍ എവിടെ വച്ചാണ് പാക് പൗരനെ പിടികൂടിയതെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്നാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. കോടതിയില്‍ എന്‍സിബി സമര്‍പ്പിച്ച രേഖകളില്‍ ഇക്കാര്യം വ്യക്തമല്ല. പ്രതി അറസ്റ്റിലായത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണെന്നതില്‍ വ്യക്തത വേണം. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ലഹരി പിടിച്ചെടുത്തത് ഇന്ത്യന്‍ സമുദ്ര അതിര്‍ത്തിയില്‍ വച്ചല്ലെന്നും പിടിയിലായ പാക്പൗരന്‍ ഇറാനിലെ അഭയാര്ഥിയാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് എന്‍സിബി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്. കസ്റ്റഡി അപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കുംപ്രതിയായ പാക് പൗരനായ സുബൈറിന്റെ കസ്റ്റഡി അപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് ഇന്ന് വീണ്ടും പരിഗണിക്കും. നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്ക് വേണ്ടി സീനിയര്‍…
Read MoreDay: May 23, 2023
ബ്ലാസ്റ്റേഴ്സ് ടീം സെലക്ഷനെത്തിയ കുട്ടികളെ തടഞ്ഞ സംഭവം; ശ്രീനിജനെതിരേ നടപടി വേണമെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍
കൊച്ചി: കൊച്ചിയില്‍ അണ്ടര്‍ 17 കേരള ബ്ലാസ്റ്റേഴ്സ് ടീം സെലക്ഷന് ട്രയലിനെത്തിയ കുട്ടികളെ തടഞ്ഞ സംഭവത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി കൂടിയായ പി.വി. ശ്രീനിജന് എംഎല്‍എയ്ക്കെതിരേ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍. കേരള ബ്ലാസ്റ്റേഴ്സ് എംഎല്‍എക്കെതിരേ നടപടി സ്വീകരിച്ചാല്‍ പിന്തുണയ്ക്കുമെന്നാണ് സ്പോര്‍ട്സ് കൗണ്‍സില്‍ നിലപാട്.വാടക നല്കാത്തതിനാല് ഗ്രൗണ്ട് തുറന്നു നല്‍കാനാവില്ലെന്ന് എംഎല്‍എ നിലപാടെടുത്തതോടെയാണ് ഇന്നലെ ട്രയലിനെത്തിയ കുട്ടികള്‍ക്ക് നാലു മണിക്കൂറുകളോളം പുറത്തുനില്‍ക്കേണ്ടിവന്നത്. തുടര്‍ന്ന് കൊച്ചി കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഇടപെട്ട് സ്കൂളിന്റെ പ്രധാന ഗേറ്റിലൂടെ കായിക താരങ്ങള്‍ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് എട്ടു ലക്ഷം രൂപ വാടക ഇനത്തില്‍ നല്കാന് ഉണ്ടെന്നാണ് പി.വി. ശ്രീനിജന് പറയുന്നത്. എന്നാല്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ എംഎല്‍എയെ പൂര്‍ണമായും തള്ളുകയുണ്ടായി.
Read Moreകഷ്ടപ്പെട്ടുണ്ടാക്കുന്ന അഞ്ഞൂറ് രൂപ അമ്മയുടെ കൈയ്യില്‍ കൊടുക്കുമ്പോള്‍ ആ കണ്ണുകള്‍ തിളങ്ങും ! ദാരിദ്ര്യംനിറഞ്ഞ പഴയകാലത്തെക്കുറിച്ച് മെറീന മൈക്കിള്‍…
ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് മെറീന മൈക്കിള്‍ കുരിശിങ്കല്‍. കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശിയായ മെറീന സിനിമയില്‍ എത്തുന്നതിന് മുന്‍പ് കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തിലൂടെയാണ് കടന്നു പോയത്. മുമ്പ് ഒരിക്കല്‍ ജോഷ് ടോക്കിലൂടെ മെറീന പങ്കുവച്ച പഴയ കാല ഓര്‍മകള്‍ പലരുടെയും ഉള്ളുപിടിച്ചു കുലുക്കുന്നതായിരുന്നു. പതിനഞ്ചു വയസ്സ് മുതല്‍ ഓര്‍ക്കസ്ട്രയില്‍ പാടാന്‍ തുടങ്ങി. കല്യാണ വീടുകളിലൊക്കെ പാടി കിട്ടുന്ന അഞ്ഞൂറ് രൂപയൊക്കെ അമ്മയുടെ കൈകളില്‍ കൊടുക്കുമ്പോള്‍ കടുത്ത ദാരിദ്ര്യാവസ്ഥയില്‍ തിളങ്ങുന്ന ആ കണ്ണുകള്‍ എനിക്ക് പ്രചോദനമായെന്ന് താരം ജോഷ് ടോക്കിലൂടെ പറയുന്നു. ഞാന്‍ എവിടെ നിന്ന് തുടങ്ങി, എന്തായിരുന്നു എന്നതിന്റെ സ്മരണയുണ്ടാവുക എന്നത് മാത്രമാണ് ഞാന്‍ മഹത്തായി കരുതുന്ന കാര്യം. പ്രവര്‍ത്തിക്കുന്നതും സംസാരിക്കുന്നതുമൊക്കെ ആത്മാര്‍ത്ഥമായിരിക്കുക എന്നതാണ് താന്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന പ്രധാനശൈലി. ഒരു കലാകാരിയായി അംഗീകരിക്കപ്പെട്ടത് എന്റെ ദിനങ്ങളെ നിറമുള്ളതാക്കിയെന്നും മെറീന പറഞ്ഞു. ഓര്‍ക്കുട്ടില്‍ പോസ്റ്റ്…
Read Moreയുവാവിനെ കടവന്ത്ര എസ്എച്ച്ഒയുടെ കാറിടിച്ച സംഭവം ; ഒടുവില്‍ കേസെടുത്ത് പോലീസ്; അന്വേഷണത്തിന് രണ്ടു സംഘം
കൊച്ചി: ഇലക്ട്രിക് സ്കൂട്ടര്‍ യാത്രികനെ കടവന്ത്ര എസ്എച്ചഒ ജി.പി. മനുരാജിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ച സംഭവം രണ്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷിക്കും. എസ്എച്ച്ഒ വാഹനാപകടം ഉണ്ടാക്കിയ കേസ് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ആര്. മനോജാണ് അന്വേഷിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് കേസെടുക്കാന്‍ വിസമ്മതിച്ച തോപ്പുംപടി പോലീസിന്റെ നിലപാടില്‍ ഏറെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധത്തെ തുടര്‍ന്നാണ് കേസില്‍ എസ്എച്ച്ഒയെ പ്രതി ചേര്‍ത്തത്. യുവാവിന്റെ പരാതിയില്‍ കേസ് എടുക്കാന്‍ വൈകിയതിലുള്ള വീഴ്ച സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ജയകുമാര്‍ അന്വേഷിക്കും. ആശുപത്രിയില്‍നിന്ന് അറിയിച്ചിട്ടും കേസെടുക്കാന്‍ വൈകിയത് ഗുരുതരമായ കൃത്യവിലോപമാണെന്നും ഉന്നത ഉദ്യോഗസഥരുടെ വിലയിരുത്തല്‍. കാര്‍ ഓടിച്ചത് മനുരാജ് തന്നെഅപകടം ഉണ്ടാക്കിയ കാര്‍ ഓടിച്ചത് എസ്എച്ച്ഒ മനുരാജ് തന്നെയെന്ന് സ്ഥിരീകരിച്ചതായി ഡിസിപി എസ്. ശശിധരന് പറഞ്ഞു. പ്രതി ചേര്‍ക്കപ്പെട്ട ഇദ്ദേഹത്തിന്റെ മൊഴി വരുംദിവസം രേഖപ്പെടുത്തും. സഹയാത്രികയായ വനിതാ…
Read Moreഅഴിമതി കേസിലെ ഫയലുകൾ കത്തുന്നത് സ്ഥിരം പരിപാടി; കിൻഫ്രപാർക്കിലെ തീപിടിത്തത്തിൽ ദൂരൂഹതയെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: കിൻഫ്രപാർക്കിലെ കേരളാ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഗോഡൗണിലെ തീപിടിത്തത്തിൽ ദൂരൂഹതയുണ്ടെ ന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തീപിടിത്തം സർക്കാർ മനഃപൂർവം ഉണ്ടാക്കിയതാണ്. കോവിഡ് കാലത്ത് മരുന്ന് വാങ്ങിയ അഴിമതിയിൽ അന്വേഷണം നടക്കുന്നതിനിടെ മെഡിക്കൽ സർവീസ് കോർപറേഷനിൽ രണ്ടിടത്ത് തീപിടിത്തം നടന്നത് സംശയിക്കേണ്ടിയിരിക്കുന്നു. കൊല്ലത്തും തിരുവനന്തപുരത്തും തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ മരുന്ന് കത്തി നശിച്ചു. കൊല്ലത്തിന് പിന്നാലെ തിരുവനന്തപുരത്തും ബ്ലീച്ചിംഗ് പൗഡറിൽ നിന്ന് തീ പടർന്നുവെന്നത് ആശ്ചര്യം ഉണ്ടാക്കുന്നതാണ്. ഇതിന് പിന്നിൽ അട്ടിമറി ഉണ്ട്. ലക്ഷക്കണക്കിന് രൂപയുടെ മരുന്ന് കത്തിനശിച്ചതിന് പിന്നിൽ അട്ടിമറിയുണ്ട ്. ഗൗരവമുള്ള അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീപിടിത്തം സർക്കാരിന്റെ സ്ഥിരം പരിപാടിയാണ്. സ്വർണക്കടത്ത്, റോഡിലെ കാമറ വിവാദം എന്നിവ ഉണ്ടായപ്പോൾ സെക്രട്ടേറിയറ്റിൽ തീപിടിത്തം ഉണ്ടായി. നിർണായക രേഖകൾ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തീപിടിത്തമെന്നും വി.ഡി.സതീശൻ ആരോപിച്ചു.
Read Moreസ്കൂളില്‍ പഠിക്കുമ്പോഴാണ് ആദ്യമായി അത് സംഭവിച്ചത് ! പലര്‍ക്കും തന്റെ ശരീരത്തോടായിരുന്നു പ്രണയമെന്ന് റായ് ലക്ഷ്മി…
തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡലും നിറഞ്ഞു നില്ക്കുന്ന താരമാണ് റായ് ലക്ഷ്മി. താരത്തിന്റെ പ്രണയബന്ധങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. അതിനിടെ ഡേറ്റിംഗ് സമയത്ത് താന്‍ എല്ലാം ആസ്വദിച്ചിട്ടുണ്ടെന്ന് താരം തുറന്ന് പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…എനിക്ക് എല്ലാം ക്രെയ്സ് ആയിരുന്നു. വണ്‍ നൈറ്റ് സ്റ്റാന്റിനോട് എനിക്ക് യോജിപ്പില്ല. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. മാനസിക അടുപ്പത്തിന് താല്പര്യമില്ലാത്ത പരിപാടിയാണ് അത്. അതിനാല്‍ ഇതിനെ പിന്തുണയ്ക്കുന്നെങ്കിലും ഇത് പിന്തുടരാന് താല്പര്യമില്ല. അപരിചിതനും ഒത്ത് കഴിയുന്നത് പ്രയാസകരമാണ്. പരിചയമുള്ള എല്ലാവരുമായും ഇത്തരത്തില്‍ അടുപ്പം സൂക്ഷിക്കാറുമില്ല. നമുക്ക് സ്നേഹവും വിശ്വാസവും വേണം. സന്തോഷിച്ചിട്ടുണ്ട് വിഷമിച്ചിട്ടുണ്ട് തമാശ പറഞ്ഞിട്ടുണ്ട്. പക്ഷേ പലരും തന്നെ വഞ്ചിക്കുകയായിരുന്നു എന്നാണ് പറയുന്നത്. പ്രണയ വികാരങ്ങളെ നിയന്ത്രിക്കുന്നതിന് തനിക്ക് താല്പര്യമില്ല എന്നും റായ് ലക്ഷ്മി പറയുന്നു. പങ്കാളികള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ ഇഷടമാണ്. പാചകം ചെയ്ത് ഒരുമിച്ച കഴിക്കണം. അദ്ദേഹം സന്തോഷത്തോടെ…
Read Moreപുതിയ മദ്യനയം നാളെ; ഒന്നാം തീയതി അവധി തന്നെ; ഐടി പാര്‍ക്കുകളില്‍ മദ്യം സുലഭമാക്കും; കള്ളുഷാപ്പുകള്‍ക്കും സ്റ്റാര്‍ പദവി
കോട്ടയം: ബാറുകളുടെ ലൈസന്‍സ് ഫീസ് 35 ലക്ഷം രൂപയാക്കിയും ഐടി പാര്‍ക്കുകളില്‍ മദ്യം യഥേഷ്ടം കഴിക്കാനുള്ള സൗകര്യവുമൊരുക്കി സമഗ്രമായ മാറ്റങ്ങളോടെ സര്‍ക്കാരിന്റെ പുതിയ മദ്യനയം നാളത്തെ മന്ത്രിസഭാ യോഗം അംഗീകരിക്കും. ബാറുകളുടെ ലൈസന്‍സ് ഫീസ് 30 ലക്ഷത്തില്‍ നിന്ന് 35 ലക്ഷമായി ഉയര്‍ത്തുന്നതാണു മദ്യനയത്തിലെ പ്രധാന മാറ്റം. ലൈസന്‍സ് ഫീസില്‍ അഞ്ചു ലക്ഷം ഉയര്‍ത്തുന്നത് ഖജനാവു നിറയ്ക്കാന്‍ ലക്ഷ്യമിട്ടാണ്. സാമൂഹ്യസുരക്ഷാ പെന്ഷന് നല്‍കാനെന്ന പേരില്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ചുമത്തുന്ന സര്‍ക്കാര്‍ ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടിയില്ലെങ്കില്‍ അതു പ്രതിപക്ഷം മുതലെടുക്കുമെന്നു കണ്ടാണ് ബാര്‍ലൈസന്‍സ് ഫീസ് കൂട്ടുക. വിദേശമദ്യ ഷോപ്പുകള്‍ക്കും ബാറുകള്‍ക്കും എല്ലാ മാസവും ഒന്നാം തീയതിയുള്ള ഇപ്പോഴത്തെ അവധി തുടരും. ഇത് ഒഴിവാക്കണമെന്ന് ബിവറേജസ് കോര്‍പറേഷനടക്കം ശുപാര്‍ശ നല്‍കിയിരുന്നതാണെങ്കിലും സര്‍ക്കാര്‍ അംഗീകരിക്കാനിടയില്ലെന്നാണു സൂചന. സര്‍ക്കാരിന്റെ മദ്യവര്‍ജന നയത്തിന്റെ…
Read Moreകാട്ടാക്കട കോളജിലെ എസ്എഫ്ഐ ആൾമാറാട്ടക്കേസ്: എഫ്ഐആറിൽ ഗുരുതര പിഴവ്; പ്രതികളെ സഹായിക്കാനാണെന്ന ആക്ഷേപം വ്യാപകം
കാട്ടാക്കട: ക്രിസ്ത്യൻ കോളജിലെ എസ്എഫ്ഐ ആൾമാറാട്ടക്കേസിലെ എഫ്ഐആറിൽ ഗുരുതര പിഴവെന്ന് സൂചന. രണ്ടാം പ്രതിയായ എസ്എഫ്ഐ നേതാവ് എ. വിശാഖിന്റെ പ്രായം 19 എന്നാണ് എഫ്ഐആറിലുള്ളത്. കേരള സർവകലാശാലയിലെ രേഖകൾ പ്രകാരം 25 വയസുള്ള വിശാഖിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകത്തതിനാലാണ് ആൾമാറാട്ടം തന്നെ നടന്നതെന്നാണ് സൂചന. കാട്ടാക്കട കോളജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ കേരള സർവകലാശാലസ രജിസ്ട്രാർ നൽകിയ പരാതിയിൽ ഞായറാഴ്ചയാണ് കേസെടുത്തത്. ഒന്നാം പ്രതി പ്രിൻസിപ്പലായിരുന്ന പ്രൊ.ജി ജെ ഷൈജുവിന് 49 വയസെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടാം പ്രതി കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി വിശാഖ് എ 19 വയസെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.കേരള സർവകലാശാലയിലെ രേഖകൾ പ്രകാരം വിശാഖിന്റെ ജനനതീയതി, 25-09-1998 ആണ്. അതായത് ഇരുപത്തിയഞ്ച് വയസ്. 25 വയസുള്ള വിശാഖിന് ചട്ടപ്രകാരം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. ചട്ടം മറികടന്ന് മത്സരിക്കാൻ അനുവദിക്കണമെന്ന ആവശ്യം റിട്ടേണിംഗ് ഓഫീസർ…
Read Moreശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യ; മഴ തുടർന്നാൽ മൂഴിയാർ അണക്കെട്ടു തുറക്കും; മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത. വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഉച്ചയ്ക്ക് ശേഷമാകും മഴ സജീവമാവുക.മലയോരമേഖലകളിൽ കൂടുതൽ മഴ കിട്ടും. പത്തനംതിട്ട മൂഴിയാർ അണക്കെട്ട് തുറക്കാൻ സാധ്യത. നിലവിൽ പരമാവധി സംഭരണ ശേഷിയോടടുത്താണ് ഡാമിലെ ജലനിരപ്പ്. ഇനിയും മഴ തുടർന്നാൽ ഷട്ടർ തുറക്കേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലത്തെ മഴയിൽ കുറ്റ്യാടി, തൊട്ടില്‍പ്പാലം മേഖലയില്‍ ആറ് വീടുകള്‍ പൂര്‍ണമായും അഞ്ച് വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിരുവനന്തപുരം നഗരത്തിലും ശക്തമായ മഴ ഉണ്ടായി. മലയോര മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മണ്ണിടിച്ചില്‍…
Read Moreതലസ്ഥാനത്ത് വൻ തീപിടിത്തം; തീ അണയ്ക്കാനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം; തീപിടിച്ചത് കിൻഫ്ര പാർക്കിലെ കേരള മെഡിക്കൽ കോർപറേഷൻ മരുന്ന് ഗോഡൗണിൽ
തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിലെ കേരള മെഡിക്കൽ കോർപറേഷൻ മരുന്ന് ഗോഡൗണിൽ വൻ തീപിടിത്തം. തീപിടിത്തത്തിൽ ഗോഡൗൺ പൊട്ടിത്തെറിച്ചു. അപകടത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. പുലർച്ചെ 1.30ന് വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു. 1.23 കോടി രൂപയുടെ കെമിക്കലുകൾ ആണ് കത്തി നശിച്ചത്. ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ സ്വദേശി രഞ്ജിത്ത് (32) ആണ് മരിച്ചത്. തീയണയ്ക്കുന്നതിനിടെ കോൺക്രീറ്റ് ഭിത്തി രഞ്ജിത്തിന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. കോൺക്രീറ്റ് പാളിക്കടിയിൽപ്പെട്ട രഞ്ജിത്തിനെ ഏറെ നേരം പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. ദേഹമാസകലം പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു വിദഗ്ധ ചികിത്സ നൽകിയെങ്കിലും 3.50 ന് മരിച്ചു. ആറ്റിങ്ങൽ കരിച്ചിയിൽ ജെ.എസ്. നിവാസിൽ ജയകുമാരൻനായരുടെയും സിന്ധുവിന്റെയും മകനാണ് രഞ്ജിത്ത്. അവിവാഹിതനാണ്. സഹോദരൻ ശ്രീജിത്ത്. നാല് വർഷം മുൻപാണ് രഞ്ജിത്ത് ഫയർഫോഴ്സിൽ സേവനത്തിനെത്തിയത്. ഒരു വർഷക്കാലമായി ചാക്ക ഫയർയൂണിറ്റിലാണ് സേവനമനുഷ്ഠിച്ച് വന്നിരുന്നത്. മരണാനന്തര…
Read More