വന്യമൃഗങ്ങളുടെ ആക്രമണത്തിൽ വലഞ്ഞിരിക്കുകയാണു കേരളമടക്കം പല സംസ്ഥാനങ്ങളും. ജനവാസമേഖലയിലെത്തുന്ന ഇവ മനുഷ്യരെ വരെ കൊല്ലുന്നു. അതിനിടെ മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ നാട്ടിലിറങ്ങിയ ഒരു പുള്ളിപ്പുലിക്കു പറ്റിയ അബദ്ധം സഹതാപമുണർത്തുന്നതായി. ഇരതേടിയെത്തിയ രണ്ടു പുലികളിൽ ഒന്നിന്റെ തല ചെമ്പുകലത്തിൽ കുടുങ്ങുകയായിരുന്നു. തലയൂരാൻ പറ്റാതെ അവശനായ പുലിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. ശിവര ഗ്രാമത്തിലെ കർഷകന്റെ പശുത്തൊഴുത്തിനു സമീപം രാവിലെ ഏഴിനാണു രണ്ടു പുലികൾ എത്തിയത്. തൊഴുത്തിനു ചുറ്റി നടന്ന പുലികളിൽ ഒന്ന് വെള്ളം കുടിക്കാനായി ചെമ്പുകലത്തിലേക്കു തലയിട്ടു. എന്നാൽ, തല തിരിച്ചെടുക്കാനായില്ല. പരാക്രമങ്ങൾക്ക് ഒടുവിൽ അവശനായ പുലി നിലത്തുകിടപ്പായി. ഈ സമയം രണ്ടാമത്തെ പുലി ഓടിരക്ഷപ്പെട്ടു. പുലിയുടെ തലയിൽ കലം കുടുങ്ങിയതു കാണാൻ അടുത്തഗ്രാമത്തിൽനിന്നുവരെ ആളുകൾ എത്തി. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തി. പുലിയെ മയക്കിയശേഷം അഞ്ചു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കലം മുറിച്ചു പുലിയെ രക്ഷപ്പെടുത്തി.…
Read MoreDay: March 5, 2024
പ്രണയം നിരസിച്ചതിന് പെൺകുട്ടിയുടെ കഴുത്തിൽ മുറിവേൽപ്പിച്ച സംഭവം: പ്രതിക്കായി തെരച്ചിൽ
നേമം: പ്രണയം നിരസിച്ചതിനെ തുടർന്ന് കോളജ് വിദ്യാർഥിനിയെ കഴുത്തിൽ മുറിവേൽപ്പിച്ച സംഭത്തിൽ നേമംപോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി ഏഴിനാണ് സംഭവം. വീട്ടിലേക്ക് പോകവേ പ്രാവച്ചമ്പലം കോൺവെന്റ് റോഡിൽ വച്ച് അരിക്കട മുക്ക് സ്വദേശിയായ ആരിഫ് എന്നയാൾ പെൺകുട്ടിയുടെ കഴുത്തിൽ മൂർച്ചയുള്ള ആയുധം വച്ച് കഴുത്തിന് പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവശേഷം യുവാവ് ഓടിരക്ഷപ്പെട്ടു. പ്രതിക്കായി പോലിസ് ഇന്നലെ മുതൽ വ്യാപകമായി തെരച്ചിൽ നടത്തുന്നു. ഇരുവരും നഗരത്തിലെ ഒരു കോളജിലെ വിദ്യാർഥികളാണ്. വിദ്യാർഥിനി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
Read Moreയുവാവ് പെട്രോളൊഴിച്ച് തീവച്ച യുവതി മരിച്ചു; പ്രതി ബിനു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
കഴക്കൂട്ടം: യുവാവ് പെട്രോളൊഴിച്ച് തീവച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചേങ്കോട്ടുകോണം മേലെ കുണ്ടയത്ത് സോമ സൗധത്തിൽ സരിതയാണ് (46) ഇന്ന് രാവിലെ മരിച്ചത്. പൗഡിക്കോണം ചെല്ലമംഗലം വീട്ടിൽ ബിനു (50) ആണ് പെട്രോളൊഴിച്ച് തീ വച്ചത്. ഇന്നലെ എട്ടരയോടെ സരിതയുടെ വീട്ടിൽ എത്തിയ ബിനു വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ ദേഹത്ത് ഒഴിച്ചു കത്തിക്കുകയായിരുന്നു. തീ കത്തിച്ചപ്പോൾ ഇയാളുടെ ദേഹത്തും തീ പടർന്നു. തുടർന്ന് ബിനു വീടിനോടു ചേർന്ന കിണറ്റിൽ എടുത്തു ചാടുകയായിരുന്നു.നിലവിളി കേട്ടെത്തിയ അയൽവാസികളാണ് സരിതയുടെ ദേഹത്തെ തീയണച്ചത്. 60 ശതമാനത്തിലേറെ പൊള്ളലേറ്റ സരിതയെയും ബിനുവിനെയും പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇയാളുടെ വണ്ടിയിൽ മണ്ണിൽ കലർത്തിയ മുളകുപൊടിയും ഒരു വെട്ടുകത്തിയും പോലീസ് കണ്ടെടുത്തു. പ്രതി ബിനുവും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.സരിത സമീപത്തെ സ്വകാര്യ സ്കൂളിലെ ആയയാണ്.
Read Moreസ്പെയിനിലെ തക്കാളി ഉത്സവത്തിന് സമാനമായ വിവാഹആഘോഷങ്ങൾ; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ
സ്പെയിനിലെ പ്രസിദ്ധമായ ലാ ടൊമാറ്റിനയെ കുറിച്ച് സ്പാനിഷ് മസാല സിനിമ കണ്ടവർ മറക്കില്ല. 1945-ൽ തക്കാളി ഉൽപ്പാദിപ്പിക്കുന്ന പ്രദേശത്തെപട്ടണത്തിലെ പ്രാദേശിക കുട്ടികൾ തമ്മിലുണ്ടായ ഭക്ഷണ വഴക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്പെയിനിൽ ലാ ടൊമാറ്റിന അഥവാ തക്കാളി ഉത്സവം ആരംഭിച്ചത്. എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ അവസാന ബുധനാഴ്ചയാണ് ഉത്സവം നടക്കുന്നത്. ലാ ടൊമാറ്റിനയ്ക്ക് സമാനമായ ചടങ്ങ് വിവാഹ ആഘോഷങ്ങളുടെ ഭാഗമാക്കിയ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഈ മാസം ആദ്യം മുംബൈയിൽ പിയൂഷ് -നവിക ദമ്പതികളുടെ വിവാഹത്തിനു മുന്നോടിയായുള്ള ഹൽദി ചടങ്ങിലാണ് തക്കാളി ഉത്സവത്തിന് സമാനമായ ആഘോഷം നടന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചടങ്ങിൽ പങ്കെടുക്കാനെത്തിയ അതിഥികൾ തക്കാളിയുടെ മുകളിൽ കയറി നിൽക്കുന്നതും കാലുകൊണ്ട് ചവിട്ടി അരയ്ക്കുന്നതുമെല്ലാം വീഡിയോയിൽ കാണാൻ സാധിക്കും. ‘ടൊമാറ്റിന ഹൽദി ’ എന്ന പേരിൽ സാധാരണ ഹൽദി…
Read Moreശമ്പളം പിൻവലിക്കുന്നതിൽ നിയന്ത്രണം; സമരം കടുപ്പിക്കാൻ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശന്പളം പിൻവലിക്കുന്നതിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഇന്നുകൊണ്ട് നീക്കിയില്ലെങ്കിൽ സമരം കടുപ്പിക്കാനൊരുങ്ങി സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ. എല്ലാവർക്കും ശമ്പളം കിട്ടിയ ശേഷമേ സമരം നിർത്തു എന്നാണ് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിലിന്റെ നിലപാട്. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ജീവനക്കാർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം തുടരുകയാണ്. നിയന്ത്രണങ്ങളോടെ ആണെങ്കിലും മുടങ്ങിയ ശമ്പള വിതരണം മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നാണ് ധനമന്ത്രിയുടെ ഉറപ്പ്. ഇന്നലെ പൊലീസ്, എക്സൈസ്, റവന്യു, സെക്രട്ടറിയേറ്റ്, എക്സൈസ് ജീവനക്കാർക്കാണ് ശമ്പളം നൽകിയത്. എന്നാൽ രാത്രി വൈകിയും ഇതിൽ പലർക്കും ശമ്പളം കിട്ടിയിട്ടില്ല എന്നാണ് സർവീസ് സംഘടനകൾ ആരോപിക്കുന്നത്. അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും ആണ് ഇന്ന് ശമ്പളം ലഭിക്കുന്നത്. ഒരു ദിവസം പിൻവലിക്കുന്നതിന് 50000 രൂപ പരിധി വെച്ചാണ് സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകി തുടങ്ങിയത്. ട്രെഷറിയിലെ മറ്റ് ഇടപാടുകൾക്കും നിയന്ത്രണം ശക്തിപ്പെടുത്തി.…
Read Moreനെറ്റിയിൽ ‘ജയ് ശ്രീറാം’; കുടുംബസമേതം അയോധ്യ ദർശനം നടത്തി നടൻ ബാലാജി ശർമ
അയോധ്യ രാമക്ഷേത്രത്തില്‍ ദർശനം നടത്തി നടൻ ബാലാജി ശർമ്മയും കുടുംബവും. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ക്ഷേത്ര ദർശനത്തിന്റെ വീഡിയോ പങ്കുവച്ചത്. ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം ക്ഷേത്രത്തിലേയ്ക്ക് നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്. ക്ഷേത്രത്തില്‍ ദർശനം നടത്താൻ വലിയ ഭക്ത ജനത്തിരക്കാണെന്നും അയോദ്ധ്യാ രാമജന്മഭൂമിയില്‍ നിന്നുള്ള അനുഭവം ഗംഭീരമാണെന്നും വീഡിയോയില്‍ ബാലാജി ശർമ്മ പറയുന്നു. എന്നാല്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ താരത്തിനു നേരെ വലിയ തരത്തിലുള്ള വിമർശമങ്ങളും ഉയർന്നു വന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read Moreഅതും ശരിയായി…
അതും ശരിയായി… എസ്എസ്എല്‍സി പരീക്ഷയ്ക്കു ശേഷം കോട്ടയം ബേക്കര്‍ സ്കൂളില്‍നിന്നു പുറത്തേക്ക് വരുന്ന വിദ്യാര്‍ഥിനികള്‍. -ദീപിക.
Read Moreഫർണിച്ചർ വർക്ക്ഷോപ്പിൽ തീപിടിത്തം: 30 ലക്ഷത്തിന്റെ നഷ്ടം
കൊല്ലം: മുഖത്തലയിലെ ഫർണിച്ചർ വർക്ക്ഷോപ്പിൽ വൻ അഗ്നിബാധ. തീപിടിത്തത്തിൽ സ്ഥാപനം പൂർണമായും കത്തി നശിച്ചു. ചെന്താപ്പൂര് പ്ലാമൂട്ടിലെ സ്വകാര്യ ഫർണിച്ചർ നിർമാണ യൂണിറ്റിലാണ് ഇന്ന് പുലർച്ചെ 1.20 ഓടെ തീപിടിത്തമുണ്ടായത്.നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് കൊല്ലം ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളിൽ നിന്നടക്കം പത്ത് യൂണിറ്റ് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി. ഇവർ ഏറെ പണിപ്പെട്ട് രാവിലെ 4.45 ഓടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവം അറിഞ്ഞ് കെഎസ്ഇബി അധികൃതരും പോലീസും സ്ഥലത്ത് എത്തുകയുണ്ടായി. പ്രദേശത്തെ വൈദ്യുതി ബന്ധം താത്ക്കാലികമായി വിച്ഛേദിച്ചാണ് ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാരും പോലീസും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. അഗ്നിബാധയിൽ വർക്ക്ഷോപ്പ് പൂർണമായും കത്തിനശിച്ചു. 30 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് ഫയർഫോഴ്സിന്റെ പ്രാഥമിക വിലയിരുത്തൽ. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Read Moreവാഷിംഗ്ടൺ ഡിസിയിൽ ട്രംപിനെ കീഴടക്കി നിക്കി ഹേലി
വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടൺ ഡിസി പ്രൈമറിയിൽ ഡോണൾഡ് ട്രംപിനെ കീഴടക്കി നിക്കി ഹേലി. ഹേലിയുടെ ആദ്യ പ്രൈമറി വിജയമാണിത്. നിർണായകമായ സൂപ്പർ ട്യൂസ്ഡേ മത്സരത്തിൽ ഹേലിക്ക് കരുത്തു പകരുന്നതാണ് ഈ വിജയം. സൂപ്പർ ട്യൂസ്ഡേയിൽ 16 സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കൻ പ്രൈമറിയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഹേലിക്ക് 1274 വോട്ടും ട്രംപിന് 676 വോട്ടുമാണു ലഭിച്ചത്. രാജ്യമൊട്ടാകെ ഹേലിക്ക് 43 ഡെലഗേറ്റുകളെ ലഭിച്ചു. ട്രംപിന് 247 പേരുടെ പിന്തുണയുണ്ട്. റിപ്പബ്ലിക്കൻ പ്രസിഡൻഷൽ പ്രൈമറിയിൽ വിജയിക്കുന്ന ആദ്യ വനിതയാണ് നിക്കി ഹേലി. ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻവംശജയുമാണു ഹേലി. ഇന്ത്യൻ വംശജരായ ബോബി ജിൻഡാൽ(2016), കമലാ ഹാരിസ്(2020), വിവേക് രാമസ്വാമി(2024) എന്നീ ഇന്ത്യൻവംശജർക്ക് ഒരു പ്രൈമറിയിൽപ്പോലും വിജയിക്കാനായില്ല. സ്വന്തം സംസ്ഥാനമായ സൗത്ത് കരോളൈനയിൽ ഹേലി പരാജയപ്പെട്ടിരുന്നു.
Read Moreപാക്കിസ്ഥാൻ പ്രധാനമന്ത്രിയായി ഷഹബാസ് ഷരീഫ് അധികാരമേറ്റു
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി തുടർച്ചയായ രണ്ടാം തവണയും ഷഹബാസ് ഷെരീഫ് അധികാരമേറ്റെടുത്തു. പ്രസിഡന്റ് ആരിഫ് അൽവി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റിന്റെ വസതിയായ ഐവാൻ-ഇ-സദറിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഷഹബാസ് ഷരീഫിന്റെ പാക്കിസ്ഥാൻ മുസ്ലിം ലീഗ്–നവാസ് (പിഎംഎൽ–എൻ) ഉം പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയും (പിപിപി) അധികാരം പങ്കിടുന്നതു സംബന്ധിച്ച് ധാരണയിലെത്തിയതിനു പിന്നാലെയാണ് ഷഹബാസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാക്കിസ്ഥാനെ 2022ഏപ്രിൽ മുതൽ ഷഹബാസാണ് നയിക്കുന്നത്. ചടങ്ങിൽ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ്, പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ്, പിപിപി നേതാവും സിന്ധ് മുഖ്യമന്ത്രിയുമായ മുറാദ് അലി ഷാ എന്നിവരും പിഎംഎൽ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഷഹബാസ്, സർക്കാർ രൂപീകരിക്കാൻവേണ്ട ഭൂരിപക്ഷം നേടിയിരുന്നു. 336 അംഗ പാർലമെന്റിൽ പിഎംഎൽ–എന്നിന്റെയും പിപിപിയുടെയും സമവായ സ്ഥാനാർഥിയായ ഷെഹബാസിന് 201 വോട്ട് ലഭിച്ചു. ഇമ്രാൻഖാന്റെ പാർട്ടിയായ പിടിഐയുടെ സ്ഥാനാർഥി…
Read More