പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങള്‍. പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കും സ്ഥാനാര്‍ഥികളായതോടെ ഇരുവര്‍ക്കുംവേണ്ടി കൊണ്ടുപിടിച്ച പ്രചാരണം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്തു പരിചയമുള്ളവരെയാണ് ഇരുകൂട്ടരും ഇതിനായി നിയോഗിച്ചിട്ടുള്ളത്. സിറ്റിംഗ് എംപി ആന്റോ ആന്റണി നാലാം ഊഴത്തിനു രംഗത്തിറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പുള്ള പത്തനംതിട്ടയിലെ യുഡിഎഫും പ്രചാരണ ശൈലിയിലേക്ക് സമൂഹമാധ്യമങ്ങളെ മാറ്റിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാര്‍ട്ടി ഓഫിസുകളില്‍ തന്നെ പ്രത്യേക വാര് റൂമുകള്‍ തന്നെ തുറന്ന് ഒരുങ്ങിയിട്ടുണ്ട്. ഇവര്‍ തയാറാക്കി നല്കുന്ന പ്രചാരണ സാമഗ്രികള്‍ പ്രചരിപ്പിക്കേണ്ട ചുമതല മാത്രമാണ് രാഷ്ട്രീയ പ്രര്ത്തകര്ക്കുള്ളത്. വിഷയത്തില്‍ കരുതല്‍ വേണമെന്ന നേതാക്കള്‍ പ്രവര്‍ത്തകരെ ഉപദേശിക്കുന്നുമുണ്ട്. സമൂഹമാധ്യമ പ്രചാരണവും അതിരുകടന്നാല്‍ പോലീസ് കേസുകള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകള്‍ക്കും മറ്റും കാരണമാകും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണവും ഇടപെടലും ഉണ്ടാകുന്നത്.
Read MoreDay: March 5, 2024
പുതിയ റിക്കാർഡിട്ടു കാർ നിർമാതാക്കൾ… വില കൂടിയ കാറുകൾ മതി
ഫെബ്രുവരിയിലെ കാർ വില്പന കണക്കുകൾ പുറത്തു വരുമ്പോൾ റിക്കാർഡുകൾ തിരുത്തി മാരുതിയുടെ തേരോട്ടം. തൊട്ടുപിന്നിലുള്ള മൂന്ന് എതിരാളികളെയും ബഹുദൂരം പിന്നിലാക്കി മുന്നേറുകയാണു മാരുതി. തങ്ങളുടെതന്നെ വിൽപ്പന റിക്കാർഡുകൾ തിരുത്തിക്കുറിച്ചാണ് ഈ കുതിപ്പ്. രാജ്യത്തെ കാർ വിൽപ്പനയിൽ വില കൂടിയ കാറുകൾക്കാണു നിലവിൽ ഡിമാന്‍ഡ്. പത്തുലക്ഷത്തിനു താഴെ വിലയുള്ള കാറുകൾക്കുള്ള ആവശ്യക്കാരുടെ എണ്ണം വൻതോതിൽ ഇടിയുകയാണ്. അതേസമയം, യൂട്ടിലിറ്റി വെഹിക്കിളുകളുടെ വിൽപ്പനയിൽ വൻ കുതിപ്പും കാണുന്നു. അതായത് പത്തു ലക്ഷത്തിനും നാൽപ്പതു ലക്ഷത്തിനും ഇടയിൽ ഓൺറോഡ് വില വരുന്ന കാറുകൾ വാങ്ങുന്നതിനാണ് രാജ്യത്തെ ഉപയോക്താക്കൾ ഇപ്പോൾ കൂടുതൽ താത്പര്യം കാട്ടുന്നത്. 2024 ഫെബ്രുവരിയിൽ മാരുതി ആകെ 1,97,471 യൂണിറ്റുകൾ വിറ്റഴിച്ചാണ് പുതിയ റിക്കാർഡ് നേട്ടം കൈവരിച്ചത്. 2023 ഫെബ്രുവരിയിൽ വിറ്റ 1,72,321 വാഹനങ്ങളെ അപേക്ഷിച്ച് 15 ശതമാനം വളർച്ച. കമ്പനിയുടെ ഈ മാസത്തെ ആഭ്യന്തര വിൽപ്പന 1,68,544 ആണ്.…
Read Moreസിദ്ധാർഥന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സമരം; രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കേസെടുത്ത് പോലീസ്
തിരുവനന്തപുരം: സിദ്ധാർഥന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും മഹിളാ കോണ്‍ഗ്രസ് നേതാക്കളും ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരത്തിനെതിരേ പോലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിൽ ഉൾപ്പെടെ കണ്ടാലറിയാവുന്ന അൻപതോളം പേർക്കെതിരെയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. രാഹുലിനെ കൂടാതെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ, കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ എന്നിവരാണ് നിരാഹാരസമരം ആരംഭിച്ചത്. സമരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഉദ്ഘാടനം ചെയ്തത്. അനധികൃതമായി സംഘംചേരൽ, റോഡ് ഉപരോധിക്കൽ, ഗതാഗത തടസം സൃഷ്ടിക്കൽ എന്നിവക്കെതിരെയുള്ള വകുപ്പ് ചുമത്തിയാണ് കേസ്. സിദ്ധാർഥന്റെ മരണത്തിൽ ഡീനിനെതിരെയും അധ്യാപകർക്കെതിരെയും അന്വേഷണം വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. അധ്യാപകരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണം. മുൻ എംഎൽഎ സി.കെ. ശശീന്ദ്രന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് നേതാക്കളുടെ നിരാഹാരം. സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്, മഹിളാ…
Read Moreപാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം : പോലീസുകാരനു കുത്തേറ്റു
ഇടുക്കി: അടിമാലിയില്‍ പോലീസുകാരന് കുത്തേറ്റു. കാര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അടിമാലി പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളത്തൂവല്‍ സ്റ്റേഷനിലെ സിപിഒ അനീഷിനാണ് കുത്തേറ്റത്. അടിമാലി ടൗണില്‍ കാര്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മൂവര്‍ സംഘം കാറില്‍ പോയ അനീഷിനെ പിന്തുടര്ന്നെത്തി വാഹനം തടഞ്ഞു നിര്‍ത്തി കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്തോടെ ഇരുന്നൂറേക്കറിലാണ് സംഭവം. അടിമാലി ടൗണിലെ മെഡിക്കല്‍ സ്റ്റോറിന് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങാന്‍ എത്തിയതായിരുന്നു അനീഷ്. ഇവിടെ നിന്നും വീട്ടിലേക്ക് കാറില്‍ പോകവെ ബൈക്കില്‍ പിന്തുടര്‍ന്ന സംഘം ഇരുന്നൂറേക്കറില്‍ വെച്ച് കാര്‍ തടഞ്ഞു. ബോണറ്റില്‍ ശക്തമായി അടിച്ചു. ഇത് ചോദ്യം ചെയ്തപ്പോഴാണ് കുത്തി പരിക്കേല്പിച്ചത്. അനീഷിന്റെ വയറിലും കൈയ്ക്കും പരിക്കേറ്റു.…
Read Moreഒരു മഴ പെയ്തെങ്കിൽ…
ഒരു മഴ പെയ്തെങ്കിൽ… ചുട്ടുപൊള്ളി കോട്ടയം ജില്ല. കനത്ത വേനലിൽ മൂലവട്ടത്തെ പാടം വറ്റിവരണ്ട് വിണ്ടുകീറിയ നിലയിൽ…
Read More‘എന്നെ കാണാന്‍ പന്നിക്കുട്ടിയെ പോലെയെന്ന് പറഞ്ഞു’; നേരിട്ട പരിഹാസങ്ങളെ കുറിച്ച് ഷംന കാസിം
റിയാലിറ്റി ഷോയിലൂടെ വന്ന് വെള്ളിത്തിരയിലെ നായിക ആയി മാറിയ ആളാണ് ഷംന കാസിം. മികച്ച നർത്തകി കൂടിയായ ഷംന മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും തന്റെ സാന്നിധ്യം ഉറപ്പിച്ചു. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന ചിത്രത്തിൽ നായികയായി തമിഴകത്തും തിളങ്ങി. കഴിഞ്ഞ ഒക്ടോബർ മാസമായിരുന്നു ഷംനയുടെ വിവാഹം. വിവാഹ ശേഷവും സിനിമയിൽ സജീവമാണ് താരം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. ദുബായില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ള താരമാണ് ഷംന. ഇപ്പോഴിതാ പ്രസവ ശേഷം താൻ നേരിട്ട കമന്റുകളെ കുറിച്ച് തുറന്നു പറയുകയാണ് താരം. സമൂഹ മാധ്യമങ്ങളിലെല്ലാം ചില ആളുകൾ വളരെ…
Read Moreവന്ദേഭാരത് ട്രെയിനുകൾക്ക് മൂന്നിടങ്ങളിൽ കല്ലേറ്
ബംഗളൂരു: വന്ദേഭാരത് ട്രെയിനുകൾക്കു കർണാടകയിൽ ഒറ്റദിവസം മൂന്നിടങ്ങളിൽ കല്ലേറ്. ബംഗളൂരു-ധാർവാഡ്, ധാർവാഡ്-ബംഗളൂരു, മൈസൂരു-ചെന്നൈ വന്ദേഭാരത് ട്രെയിനുകൾക്കുനേരേയാണു മൂന്നിടങ്ങളിൽ കല്ലേറുണ്ടായത്. ദക്ഷിണ പശ്ചിമ റെയിൽവേക്ക് കീഴിലെ സ്ഥലങ്ങളിൽ ഞായറാഴ്ച നടന്ന കല്ലേറിൽ കോച്ചുകളുടെ ഗ്ലാസുകൾ തകർന്നെങ്കിലും യാത്രക്കാർക്കു പരിക്കില്ല. ബംഗളൂരുവിൽനിന്നു ധാർവാഡിലേക്ക് പോവുകയായിരുന്ന വന്ദേഭാരതിനുനേരേ രാവിലെ 6.15നു ബംഗളൂരു ചിക്കബാനവാര സ്റ്റേഷന് സമീപത്തുനിന്നാണ് കല്ലേറുണ്ടായത്. സി6 കോച്ചിന്റെ ഗ്ലാസാണ് തകർന്നത്. ധാർവാഡിൽനിന്നു ബംഗളൂരുവിലേക്കു വരികയായിരുന്ന വന്ദേഭാരതിനുനേരേ വൈകിട്ട് 3.30നു ഹാവേരിക്ക് സമീപം ഹരിഹറിലായിരുന്നു രണ്ടാമത്തെ കല്ലേറുണ്ടായത്. സി5 കോച്ചിന്റെ ഗ്ലാസാണ് തകർന്നത്. മൈസൂരു-ചെന്നൈ വന്ദേഭാരതിനുനേരേ കർണാടക, ആന്ധ്ര അതിർത്തിയായ കുപ്പത്ത് വച്ച് വൈകിട്ട് 4.30നു കല്ലേറുണ്ടായി. സി4 കോച്ചിന്റെ ഗ്ലാസ് തകർന്നു. ട്രെയിനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കല്ലെറിഞ്ഞവരെ പിടികൂടുമെന്ന് റെയിൽവേ സുരക്ഷ സേന ഐജി രമശങ്കർ പ്രസാദ് പറഞ്ഞു.
Read Moreകോപ്പിയടിയിലെ തർക്കം; കോളജ് ഹോസ്റ്റലിൽ വിദ്യാർഥി കൊല്ലപ്പെട്ടു
നിസാമാബാദ്(തെലങ്കാന): പരീക്ഷയിൽ കോപ്പിയടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കോളജ് ഹോസ്റ്റലിൽ വിദ്യാർഥി കൊല്ലപ്പെട്ടു. തെലങ്കാന നിസാമാബാദിലെ സർക്കാർ കോളജ് ഹോസ്റ്റലിൽ വെങ്കട്ട് എന്ന ഇരുപത്തിയൊന്നുകാരനാണു മരിച്ചത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയടക്കം ഏഴുപേർ അറസ്റ്റിലായി. ഇവർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു. ഒന്നാം വർഷ ഇന്റർമീഡിയറ്റ് വിദ്യാർഥി പരീക്ഷയിൽ കോപ്പിയടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നു പോലീസ് വ്യക്തമാക്കി. കോപ്പിയടിക്കുന്നത് വെങ്കട്ട് ചോദ്യം ചെയ്തതോടെ ഒന്നാം വർഷ വിദ്യാർഥി അതേ കോളജ് ഹോസ്റ്റലിലെ താമസക്കാരനായ ജ്യേഷ്ഠനെ വിവരമറിയിച്ചു. ജ്യേഷ്ഠൻ മറ്റു വിദ്യാർഥികൾക്കൊപ്പമെത്തി വെങ്കട്ടിനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ വെങ്കട്ടിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreപൂസായ അധ്യാപകന് സ്കൂളിന് അവധി പ്രഖ്യാപിച്ചു; നാട്ടുകാരെത്തി കെട്ടിയിട്ടു
രവിശങ്കർ ഭാരതി എന്ന അധ്യാപകൻ അടിച്ചുപൂസായാണു രാവിലെ സ്കൂളിലെത്തിയത്. ഈസമയം മറ്റ് അധ്യാപകരൊന്നും സ്കൂളിലെത്തിയിരുന്നില്ല. ലഹരി തലയ്ക്കു പിടിച്ച രവിശങ്കറിന് അന്നു ക്ലാസെടുക്കാൻ തോന്നിയില്ല. അദ്ദേഹം സ്കൂളിലെത്തിയ വിദ്യാർഥികളെ “ഇന്നു സ്കൂളില്ല, എല്ലാവരും വീട്ടിൽ പോയ്ക്കോ’ എന്നു പറഞ്ഞു തിരിച്ചയച്ചു. ബിഹാറിലെ നൗഹട്ട ഏരിയയിൽ നാല് അധ്യാപകരും 185 വിദ്യാർഥികളുമുള്ള മിഡിൽ സ്കൂളിലാണു സംഭവം നടന്നത്. സ്കൂളിൽ പോയ മക്കൾ പെട്ടെന്നുതന്നെ മടങ്ങി വരുന്നതു കണ്ട രക്ഷിതാക്കൾ കാര്യം തിരക്കി. ഒടുവിൽ മദ്യപിച്ചു ലക്കുകെട്ട അധ്യാപകൻ സ്വയം അവധി പ്രഖ്യാപിച്ച കാര്യമറിഞ്ഞ മാതാപിതാക്കൾ കൂട്ടത്തോടെ സ്കൂളിലെത്തി. അവർ അധ്യാപകനെ കെട്ടിയിട്ടശേഷം പോലീസിൽ വിവരമറിക്കുകയായിരുന്നു. പോലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി. അധ്യാപകനു കോടതി പിഴശിക്ഷ വിധിച്ചു. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്തിരിക്കുകയാണ് ഇപ്പോൾ. അധ്യാപകന്റെ ജോലി തെറിക്കുമെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്.
Read More‘സ്വാതന്ത്ര്യ വീർ സവർക്കർ’ ട്രെയിലർ പുറത്തിറങ്ങി; പതിറ്റാണ്ടുകളായുള്ള പ്രചരണങ്ങളെ തകർക്കുമെന്ന് രൺദീപ് ഹൂഡ
വി.ഡി സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ‘സ്വാതന്ത്ര വീർ സവർക്കർ’ ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വി.ഡി സവര്‍ക്കറുടെ ജീവിതം ആണ് ചിത്രത്തിന്റെ പ്രമേയം. മാർച്ച് 22ന് ചിത്രം റിലീസ് ചെയ്യും. രണ്‍ദീപ് ഹൂഡ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ഡിറ്റ്, രൺദീപ് ഹൂഡ, സന്ദീപ് സിംഗ്, യോഗേഷ് രഹാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രൂപ പണ്ഡിറ്റ്, സാം ഖാൻ, അൻവർ അലി, പാഞ്ചാലി ചക്രവർത്തി എന്നിവർ സഹനിർമാതാക്കളുമാണ്. രൺദീപ് ഹൂഡയും, ഉത്കർഷ് നൈതാനിയും ചേർന്നാണു തിരക്കഥ. അര്‍വിന്ദ് കൃഷ്ണയാണ് ഛായാഗ്രഹണം, പ്രൊഡക്ഷന്‍ ഡിസൈന്‍ നിലേഷ് വാഗ്, എഡിറ്റിംഗ് രാജേഷ് പാണ്ഡേ, പശ്ചാത്തല സംഗീതം മത്തിയാസ് ഡ്യുപ്ലെസി, സൗണ്ട് ഡിസൈന്‍ ഗണേഷ് ഗംഗാധരന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രൂപേഷ് അഭിമന്യു മാലി, വസ്ത്രാലങ്കാരം സച്ചിന്…
Read More