കോഴിക്കോട്: കോഴിക്കോട് എൻഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ കാമ്പസ് ഉപരോധിച്ച് വിദ്യാര്‍ഥികള്‍. ഇന്ന് രാവിലെ മുതല്‍ ജീവനക്കാരെ അകത്തേക്ക് വിടുന്നില്ല. ക്ലാസ് മുടക്കി പ്രതിഷേധിക്കുകയാണ് വിദ്യാര്‍ഥികള്‍. രാത്രി 12ന് മുമ്പ് ഹോസ്റ്റലിൽ പ്രവേശിക്കണമെന്ന നിർദേശത്തിനെതിരേ ഇന്നലെ മുതല്‍ ആരംഭിച്ച പ്രതിഷേധം പുലര്‍ച്ചെ രണ്ടര വരെ നീണ്ടു. തുടര്‍ന്ന് ഇന്ന് രാവിലെ വീണ്ടും സമരം പുനരാരംഭിക്കുകയായിരുന്നു. വിദ്യാര്‍ഥികൾ രാത്രി 12 മണിക്ക് മുമ്പ് ഹോസ്റ്റലിൽ തിരികെ പ്രവേശിക്കണമെന്ന് ഡീൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്. രാത്രി 11 വരെ മാത്രമായിരിക്കും കാന്റിൻ പ്രവർത്തിക്കുകയെന്നും അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കാന്റിൻ നേരത്തെ അടയ്ക്കുന്നത് എന്നാണ് വിശദീകരണം. ആരോഗ്യം മോശമാകുന്നത് വിദ്യാര്‍ഥികളുടെ പഠനത്തെയും ബാധിക്കുമെന്ന് എൻഐടി ഡീൻ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഒപ്പം അർധരാത്രിപുറത്തുപോകുന്നത് വിദ്യാര്‍ഥികളുടെ സുരക്ഷയെയും ബാധിക്കും. അതുകൊണ്ടുതന്നെ 12 ന്…
Read MoreDay: March 22, 2024
അമിതവണ്ണമുള്ളവരിൽ ഓസ്റ്റിയോ ആർത്രൈറ്റിസ് തടയാന്‍…
അമിതവണ്ണം ഉള്ളവരാണെങ്കില്‍ കൂടി അമിതവണ്ണവും ഓസ്റ്റിയോ ആർത്രൈറ്റിസും തമ്മിലുള്ള ബന്ധം മനസിലാക്കുന്നതിലൂടെ ഓസ്റ്റിയോ ആർത്രൈറ്റിസ് സാധ്യത കുറയ്ക്കാനാകും. * പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ സമീകൃതാഹാരം കഴിക്കുന്നത് വളരെ പ്രധാനമായ കാര്യമാണ്. ഇതുവഴി സന്ധികള്‍ക്ക് ബലം നല്‍കുന്നതിനും നീർവീക്കം കുറയ്ക്കുന്നതിനുമുള്ള വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ശരീരത്തിനു ലഭിക്കുന്നതിനും സഹായകമാകും. * ശരീരഭാരം നിയന്ത്രിക്കുന്നതും ശാരീരിക പ്രവർത്തനങ്ങളില്‍ മുഴുകുന്നതും ഓസ്റ്റിയോ ആർത്രൈറ്റിസിന്റെ അപകടസാധ്യത കുറയ്ക്കുന്നതില്‍ ഏറെ പങ്കുവഹിക്കും. അഞ്ചു മുതല്‍ പത്തു ശതമാനം വരെ ശരീരഭാരം കുറയുന്നതു പോലും സന്ധികളിലെ സമ്മർദം ഗണ്യമായി കുറയ്ക്കുകയും അതുവഴി ഓസ്റ്റിയോ ആർത്രൈറ്റിസ് വരുന്നത് മന്ദഗതിയിലാക്കുകയും ചെയ്യും. * അധികം കാഠിന്യമില്ലാത്ത വ്യായാമങ്ങളായ നടത്തം, നീന്തല്‍, വാട്ടര്‍ എയ്റോബിക്സ് അല്ലെങ്കില്‍ സൈക്ലിങ് തുടങ്ങിയവ പതിവായി ചെയ്യുന്നത് നന്നായിരിക്കും. ഇവ പേശികളെ ശക്തിപ്പെടുത്തുകയും സന്ധികളുടെ വഴക്കം മെച്ചപ്പെടുത്തി ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും…
Read Moreജെസ്നയുടെ തിരോധാനം: തുടര്‍ അന്വേഷണത്തിനു സാധ്യത; ആണ്‍സുഹൃത്തുമായുള്ള ബന്ധത്തിലേക്ക് അന്വേഷണം പോകാതിരുന്നതിൽ ദുരൂഹത
കോട്ടയം: ജെസ്ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍ സിബിഐയുടെ തുടരന്വേഷണത്തിനു സാധ്യത. സിബിഐ നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നും കണ്ടെത്തല്‍ പൂര്‍ണമല്ലെന്നും വ്യക്തമാക്കി ജെസ്നയുടെ പിതാവ് കൊല്ലമുള കുന്നത്ത് ജെയിംസ് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ജെയിംസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആക്ഷേപമുണ്ടെങ്കില്‍ അറിയിക്കാന്‍ കോടതി സിബിഐക്കു നിര്‍ദേശം നല്കി. ജെസ്നയുടെ സുഹൃത്തുക്കള്‍, സഹപാഠികള്‍ എന്നിവരിലേക്കു വേണ്ടവിധത്തില്‍ അന്വേഷണമുണ്ടായില്ലെന്നും കുടുംബാംഗങ്ങള്‍ നല്കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണമുണ്ടായില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ജെസ്നയെ കാണാതായശേഷം വന്ന ഫോണ്‍കോളുകള്‍ ദുരൂഹതയുയര്‍ത്തുന്നു. ആണ്‍സുഹൃത്തുമായുള്ള ബന്ധത്തിലേക്ക് അന്വേഷണം പോകാതിരുന്നതിലും ദുരൂഹതയുണ്ട്. മതംമാറ്റം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ തലങ്ങളിലേക്കു മാത്രമാണ് സിബിഐ നീങ്ങിയത്. പോലീസ് നടത്തിയ അന്വേഷണങ്ങളില്‍നിന്നു സാധ്യതയുടെ ഒരു തലത്തിലേക്കും സിബിഐയ്ക്ക് നീങ്ങാനായില്ല. കുടുംബാംഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തിലും കോടതിയുടെ നിര്‍ദേശത്തിലും സിബിഐയുടെ മറ്റൊരു ടീം തുടര്‍ അന്വേഷണം ആരംഭിച്ചേക്കും.
Read Moreഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചും സര്‍വീസുകള്‍ നിര്‍ത്തിയും കെഎസ്ആര്‍ടിസിയുടെ ഇരുട്ടടി
പത്തനംതിട്ട: ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം വെട്ടിക്കുറച്ച് കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് ഇരുട്ടടിയായി. പത്തനംതിട്ട ഡിപ്പോയ്ക്കു മെച്ചപ്പെട്ട വരുമാനം ലഭിച്ചുകൊണ്ടിരുന്ന ഷെഡ്യൂളുകള്‍ ഇതര ഡിപ്പോയ്ക്കു കൈമാറുകയും ചെയ്തു. സംസ്ഥാനത്തു തന്നെ ഏറ്റവുമധികം വരുമാനം ലഭിച്ചുവന്ന പത്തനംതിട്ട ഡിപ്പോയ്ക്കും പുതിയ ഷെഡ്യൂള്‍ പരിഷ്കരണങ്ങള്‍ പാരയായിരിക്കുകയാണ്. പത്തനംതിട്ടയുടെ ജില്ലാ ഡിപ്പോ പദവിയും എടുത്തുകളഞ്ഞു. പ്രതിദിന വരുമാനം 30,000 രൂപയില്‍ കൂടുതല്‍ ലഭിച്ചിരുന്ന പത്തനംതിട്ട ഡിപ്പോയിലെ പുനലൂര്‍ – എറണാകുളം ഫാസ്റ്റ് പുനലൂര്‍ ഡിപ്പോയ്ക്ക് കൈമാറി. രാവിലെ 5.45ന് പുനലൂരില്‍ പോയി അവിടെ നിന്നു പത്തനാപുരം, കോന്നി, പത്തനംതിട്ട, തിരുവല്ല വഴി എറണാകുളത്തിന് സര്‍വീസ് നടത്തിവന്ന ഷെഡ്യൂള്‍ ആയിരുന്നു. രാവിലെ പുനലൂരിലേക്കും രാത്രി പുനലൂരില്‍ നിന്ന് പത്തനംതിട്ടയ്ക്കുള്ള ട്രിപ്പിനും യാത്രക്കാര്‍ കുറവാണെന്നതാണ് ഷെഡ്യൂള്‍ പുനലൂര്‍ ഡിപ്പോയ്ക്കു കൈമാറാന്‍ കാരണം. ഇതേ കാരണം ചൂണ്ടികാട്ടി ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചിരുന്ന പത്തനംതിട്ട – മുണ്ടക്കയം ചെയിന്‍…
Read Moreദേശവിളക്കു തെളിഞ്ഞു; സ്വർണപ്രഭയായി തിരുനക്കര
കോട്ടയം: തിരുനക്കര ഉത്സവത്തോടനുബന്ധിച്ചുള്ള വലിയ വിളക്ക് ഭക്തി സാന്ദ്രമായി. വലിയവിളക്ക് ദേശവിളക്കായാണ് ആചരിച്ചത്. പടിഞ്ഞാറേ നട, തെക്കേനട, വടക്കേനട എന്നിവിടങ്ങളില്‍ ഒരുക്കിയ ദീപക്കാഴ്ചകള്ക്കൊപ്പം ഇത്തവണ ക്ഷേത്ര മൈതാനവും ദീപപ്രഭയാല്‍ പ്രകാശിതമായി. വൈകുന്നേരത്തോടെ കുട്ടികളും മുതിര്‍ന്നവരുമടക്കം നൂറുകണക്കിനു ഭക്തര്‍ ദേശവിളക്ക് തെളിയിക്കാനെത്തി. വൈകുന്നേരം ആറിന് കാഴ്ചശ്രീബലിയ്ക്കു ശേഷം ദേശവിളക്കിനു തിരുവിതാംകൂര്‍ രാജ കുടുംബാംഗം ഗൗരി ലക്ഷ്മിഭായി ഭദ്രദീപം തെളിയിച്ചു. ശബരിമല അയ്യപ്പ സേവാസമാജം സ്ഥാപക ട്രസ്റ്റി വി.കെ. വിശ്വനാഥന് മുഖ്യാതിഥിയായി. പടിഞ്ഞാറേ നട ഭക്തജന സമിതി, ചൈതന്യ റെസിഡന്റ്സ് അസോസിയേഷന്, തിരുനക്കരക്കുന്ന് റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് എന്നിവർ ദേശവിളക്കിനു നേതൃത്വം നൽകി. രാത്രി 9.30ന് നാട്യപൂര്‍ണ സ്കൂള്‍ ഓഫ് ഡാന്‍സ് നാട്യശ്രീ രാജേഷ് പാമ്പാടിയുടെ ആനന്ദ നടനം ദേശവിളക്കാഘോഷത്തിനു പൊലിമയേകി. രാത്രി 10 മുതല്‍ 12 വരെയായിരുന്നു ദര്‍ശന പ്രാധാന്യമുള്ള വലിയ വിളക്ക്. ഒമ്പതാം ഉത്സവമായ ഇന്നു പള്ളിവേട്ടയാണ്.…
Read Moreസാക്ഷികളെ സ്വാധീനിക്കരുത്, ചോറ്റാനിക്കര പോലിസ് സ്റ്റേഷന് പരിധിയില്‍ കയറരുത്; നിയമസഹായം തേടിയെത്തിയ യുവതിയെ പിഡീപ്പിച്ച കേസിൽ അഡ്വ. പി.ജി. മനുവിന് ജാമ്യം
കൊച്ചി: നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ മുന്‍ ഗവ. പ്ലീഡര്‍ പി.ജി. മനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസില്‍ അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പിച്ച സാഹചര്യത്തിലാണ് ജാമ്യം. എല്ലാ മാസവും ആദ്യ ശനിയാഴ്ച മൂന്നുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനല്ലാതെ ചോറ്റാനിക്കര പോലിസ് സ്റ്റേഷന് പരിധിയില്‍ കയറുകയോ ഇരയെ കാണാനോ സംസാരിക്കാനോ ശ്രമിക്കരുത്. സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ചോറ്റാനിക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം തേടി മനു നല്കിയ ഹരജിയിലാണ് ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവ്.
Read Moreരാജ്യത്ത് ഇരട്ടനീതി; ജനാധിപത്യ രീതിയിൽ രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് ഉറപ്പായി; രമേശ് ചെന്നിത്തല
തിരുവനന്തപുരം: രാജ്യത്ത് ഇരട്ടനീതിയാണ് നടക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റോടു കൂടി ജനാധിപത്യ രീതിയിൽ രാജ്യത്ത് തെരെഞ്ഞെടുപ്പ് നടക്കില്ലെന്ന് ഉറപ്പായതായും രമേശ് ചെന്നിത്തല പറഞ്ഞു. ആയിരം കോടി ഇലക്ടറൽ ബോണ്ട് വഴി അഴിമതി നടത്തിയ ബിജെപിയാണ് അഴിമതി ആരോപണം ഉയർത്തി അർധരാത്രി ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാജ്യത്തിലെ അന്വേഷണ ഏജൻസികൾ ബിജെപി യുടെ ചട്ടുകമായി മാറിയിരിക്കുന്നത് നിർഭാഗ്യകരമാണ്. തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള അറസ്റ്റ് നാടകം ബിജെപിക്ക് തന്നെ ബുമറാങ്ങാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. വിഷയത്തിൽ അടിയന്തിരമായി സുപ്രീം കോടതി ഇടപെടണം- രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തെ അഴിമതിക്കാരുടെ കൂടാരമായി മാറിയ ബിജെപി സർക്കാർ ചരിത്രത്തിൽ ആദ്യമായി അഴിമതിക്കേസിൽ രാജ്യത്തെ ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തത് തോൽവി മുന്നിൽ കണ്ടുകൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.
Read Moreബംഗളൂരുവിൽ മെട്രോയ്ക്ക് മുന്നിൽ ചാടി നിയമവിദ്യാർഥി മരിച്ചു
ബംഗളൂരു: അത്തിഗുപ്പെ മെട്രോ സ്റ്റേഷനിൽ ട്രെയിനിനു മുന്നിൽ ചാടിയ നിയമവിദ്യാർഥി മരിച്ചു. മുംബൈ സ്വദേശിയും നാഷണൽ ലോ സർവകലാശാലയിലെ ഒന്നാം വർഷ എൽഎൽബി വിദ്യാർഥിയുമായ ദ്രുവ ജാതിൻ താക്കാർ (19) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.10നായിരുന്നു സംഭവം. പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന ദ്രുവ ട്രെയിൻ വന്നപ്പോൾ പാളത്തിലേക്കു ചാടുകയായിരുന്നു. ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചെങ്കിലും രണ്ടു കോച്ചുകൾ ശരീരത്തിൽ കയറിയിറങ്ങി. സുരക്ഷാജീവനക്കാർ ദ്രുവയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. തുടർന്ന് പർപ്പിൾ ലൈനിൽ മാഗഡി റോഡ് മുതൽ ചല്ലഘട്ടെ വരെ രണ്ടു മണിക്കൂർ മെട്രോ നിർത്തിവച്ചു. മെട്രോ സർവീസ് ആരംഭിച്ച് 13 വർഷത്തിനിടെ ട്രെയിനിടിച്ചുള്ള രണ്ടാമത്തെ മരണമാണിത്.
Read Moreകെ റൈസിൽ അഴിമതിയുണ്ടെന്ന ആരോപണം; ഭാരത് റൈസിനെതിരായ വിമർശനങ്ങളിലെ ജാള്യത മറയ്ക്കാനെന്നു ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: ഭാരത് റൈസിനെതിരായ വിമർശനങ്ങളിൽ ജാള്യത മറയ്ക്കാനാണ് കെ റൈസിൽ അഴിമതിയുണ്ടെന്ന ആരോപണം ഉയർത്തിയിരിക്കുന്നതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. സംസ്ഥാന സർക്കാരിന്റെ കെറൈസ് അഴിമതിക്ക് പിന്നിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ആരോപിച്ചിരുന്നു.ടെണ്ടർ നടപടികൾ പൂർത്തിയാക്കിയത് സുതാര്യമായാണെന്നും മന്ത്രി പറഞ്ഞു. തെലങ്കാനയിൽ നിന്നും കടം വാങ്ങിയ അരിയാണ് ഇതെന്നായിരുന്നു സർക്കാർ പറഞ്ഞത്. എന്നാൽ തെലങ്കാനയിൽ നിന്നല്ല മരിയൻ സ്പൈസസ് എന്ന കൊച്ചി കമ്പനിയിൽ നിന്നാണ് ഈ അരി വാങ്ങിയിട്ടുള്ളത്. തെലങ്കാനയിലെ ജയ അരിയല്ല മറിച്ച് മാർക്കറ്റിൽ വില കുറഞ്ഞ കർണാടക ജയ അരിയാണ് ഇതെന്നും കൃഷ്ണദാസ് ആരോപിച്ചിരുന്നു. 40.15 രൂപയ്ക്ക് സർക്കാർ വാങ്ങിയ ഈ അരിക്ക് 33 രൂപയാണ് കർണാടക മാർക്കറ്റിലെ വില. നഞ്ചു വാങ്ങാൻ പോലും ഗതിയില്ലാത്ത സർക്കാർ കർണാടക മാർക്കറ്റിൽ നിന്നും വാങ്ങിയിരുന്നെങ്കിൽ ഇതിലും കുറവ് പണത്തിന്…
Read Moreഇന്ത്യൻ വംശജർക്ക് നേരെ ആക്രമണം; യുകെയിൽ ഖലിസ്ഥാൻവാദിക്ക് നാലു വർഷം തടവ്.
ലണ്ടൻ: യുകെയിൽ നടന്ന സ്വാതന്ത്ര്യദിന പരിപാടിയിൽ ഇന്ത്യൻ വംശജരായ രണ്ട് പുരുഷന്മാരെയും പോലീസ് ഉദ്യോഗസ്ഥയെയും കുത്തിയ കേസിൽ ഖലിസ്ഥാൻ അനുകൂല സിക്ക് പ്രവർത്തകന് നാലു വർഷം തടവ്. ഖലിസ്ഥാൻ അനുകൂലിയായ ഗുർപ്രീത് സിംഗിനെയാണ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 15ന് രാത്രി സൗത്ത്ഹാളിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ഒരു കമ്മ്യൂണിറ്റി പരിപാടിക്കിടെയാണ് സംഭവം നടന്നത്. സിക്ക് മതവിശ്വാസികളുടെ പക്കലുള്ള കൃപാൺ ഉപയോഗിച്ചാണ് ഗുർപ്രീത് കുത്തിയത്. സംഘർഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Read More