കോടതി നടപടികൾക്കിടെ ജഡ്ജിയുടെ ഫോട്ടോയെടുക്കാന്‍ ശ്രമം; കഞ്ചാവ് കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി

മഞ്ചേരി: കോടതി നടപടികള്‍ നടന്നു കൊണ്ടിരിക്കെ ജഡ്ജിയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച കഞ്ചാവ് കേസിലെ പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി. മലപ്പുറം പോലീസ് 2020ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ഷാഹുല്‍ഹമീദിന്‍റെ ജാമ്യമാണ് മഞ്ചേരി എന്‍ഡിപിഎസ് സ്‌പെഷല്‍ കോടതി റദ്ദ് ചെയ്തത്. 318 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ 12 പ്രതികളാണുള്ളത്. ഇതില്‍ രണ്ടാം പ്രതിയാണ് ഷാഹുല്‍ ഹമീദ്. ഇയാള്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. മറ്റൊരു കേസില്‍ കോടതി നടപടികള്‍ നടന്നു കൊണ്ടിരിക്കെ ഷാഹുല്‍ ഹമീദ് ജനല്‍ വഴി ജഡ്ജി എം.പി. ജയരാജിന്‍റെ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട പോലീസാണ് മൊബൈല്‍ഫോണ്‍ പിടികൂടി കോടതിയെ ഏല്‍പ്പിച്ചത്. പിടികൂടിയ മൊബൈല്‍ഫോണ്‍ കൂടുതല്‍ അന്വേഷണത്തിനായി മഞ്ചേരി പോലീസിന് കൈമാറി. ഇതോടൊപ്പം അനുവദിച്ച ജാമ്യം റദ്ദ് ചെയ്ത് പ്രതിയെ മഞ്ചേരി സ്‌പെഷല്‍ സബ്ജയിലിലേക്കയച്ചു.

Read More

മനോജ് കുമാറിന്‍റെ സ്ഥിരംപരിപാടി; വീട് വാങ്ങാനെന്ന വ്യാജേനയെത്തി യുവതികളെ കടന്നുപിടിക്കും; ഇത്തവണ പണിപാളി; മനോജ് കുമാറിനെ അകത്താക്കി പോലീസ്

കാട്ടാക്കട : വീട് വാങ്ങാനെന്ന വ്യാജേന എത്തി ലൈംഗികാതിക്രമം നടത്തിയ ആളെ പിടികൂടി. തിരുവല്ലം കിഴകേവിള പുത്തൻ വീട്ടിൽ മനോജ് കുമാറിനെ (44 ) യാണ് വിളപ്പിൽശാല പോലീസ് പിടികൂടിയത്. വിളപ്പിൽ പേയാട് കാവിൻപുറം ഭാഗത്തു വീട് വാങ്ങാൻ എന്ന വ്യാജേന എത്തിയ മനോജ് കുമാർ വീട്ടിൽ മറ്റാരും ഇല്ലായെന്ന് മനസിലാക്കിയതിനുശേഷം യുവതിയെ ലൈംഗിക ഉദ്ദേശത്തൊടെ കടന്നു പിടിച്ചു. തുടർന്ന് അവിടെ നിന്നും രക്ഷപ്പെട്ട യുവതി വിവരം നാട്ടുകാരെ അറിയിച്ചു. തുടർന്ന് വിളപ്പിൽശാല പോലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾ വീട് വിൽക്കാനുള്ള സ്ഥലത്ത് എത്തി ലൈംഗികാതിക്രമങ്ങൾ കാട്ടുന്നയാളാണെന്ന് പോലീസ് പറയുന്നു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കൂടുതൽ സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ പരാതിയുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.കാട്ടാക്കട ഡിവൈഎസ്പി സി.ജയകുമാറിന്‍റെ നിർദേശനുസരണം വിളപ്പിൽശാല പോലീസ് ഇൻസ്പെക്‌ടറുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

Read More

രാമാനുഗ്രഹം തേടി; ഐപിഎൽ 2024 പോരാട്ടത്തിന് ഇനി മണിക്കൂറുകൾ: അയോധ്യ രാമക്ഷേത്ര ദർശനം നടത്തി ലക്നോ സൂപ്പർ ജെയിന്‍റ്സ് താരങ്ങൾ

അയോധ്യ: ഐപിഎൽ 2024 പോരാട്ടത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ലക്നോ സൂപ്പർ ജെയിന്‍റ്സ് (എൽഎസ്ജി) ടീം അയോധ്യ രാമക്ഷേത്രം സന്ദർശിച്ചു. കോച്ച് ജസ്റ്റിൻ ലാംഗർ, ജോണ്ടി റോഡ്‌സ്, കേശവ് മഹാരാജ്, രവി ബിഷ്‌ണോയ് തുടങ്ങിയ താരങ്ങളാണ് ക്ഷേത്ര ദർശനം നടത്തിയത്. ഐപിഎല്‍ മത്സരങ്ങള്‍ക്കായി ഇന്ത്യയിലെത്തിയതിനു പിന്നാലെയാണ് ലക്നോ സൂപ്പര്‍ ജയന്‍റ്സ് താരമായ കേശവ് മഹാരാജ് അയോധ്യയിൽ എത്തിയത്. “ജയ് ശ്രീറാം , എല്ലാവര്‍ക്കും അനുഗ്രഹമുണ്ടാകട്ടെ”എന്ന കുറിപ്പോടെ അയോധ്യയിൽ ദർശനം നടത്തുന്ന ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഐപിഎൽ പതിനേഴാം സീസൺ ഇന്ന് രാത്രി തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവുമായി ഏറ്റുമുട്ടും. ചെന്നൈയിലെ ചെപ്പോക്കിലാണ് കളി തുടങ്ങുക. Thank you, Ayodhya 🥹🙏 pic.twitter.com/hpkoTDNHNK — Lucknow Super Giants (@LucknowIPL) March 21, 2024

Read More

സാമ്പത്തിക പ്രതിസന്ധി; പാക്കിസ്ഥാൻ പ്രധാനമന്ത്രിയും മന്ത്രിമാരും ശമ്പളം വാങ്ങില്ല

ഇസ് ലമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സുപ്രധാന തീരുമാനവുമായി പുതിയ പാക്കിസ്ഥാൻ പ്രധാനമന്ത്രിയും മന്ത്രിസഭയും. ശമ്പളവും മറ്റ് അലവൻസുകളും കൈപ്പറ്റേണ്ടതില്ലെന്നാണു മന്ത്രിസഭാ തീരുമാനം. രാജ്യം പ്രതിസന്ധിയിലായതിനാൽ ചെലവുകൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും കാബിനറ്റ് മന്ത്രിമാരും ഈ തീരുമാനമെടുത്തത്. പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ പര്യടനങ്ങൾ കുറയ്ക്കാനും പുതിയ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച പ്രസിഡന്‍റ് ആസിഫ് അലി സർദാരിയും ഇതേ കാരണങ്ങൾ ചൂണ്ടിക്കാട്ടി ശമ്പളം വാങ്ങേണ്ടതില്ലെന്നു തീരുമാനിച്ചിരുന്നു.

Read More

നീരുറവ തേടി…

  നീരുറവ തേടി… വേനൽ രൂക്ഷമായതോടെ പത്തനംതിട്ട കോന്നി കല്ലാറിലൂടെ ജലം തേടിപ്പോകുന്ന കാട്ടാനക്കൂട്ടം. ബെന്നി അജന്ത.

Read More

സർവത്ര ചൂട്; ചുട്ടുപൊള്ളി കോട്ടയം; താപനില ‘40.9 ഡിഗ്രി’

കോട്ടയം: കോട്ടയം റിക്കാര്‍ഡ് ചൂടില്‍ ഇന്നലെ കത്തിക്കയറി. 39.5 എന്ന എക്കാലത്തെയും റിക്കാര്‍ഡില്‍ ഉച്ച മുതല്‍ പല തവണ താപനില ഉയര്‍ന്നു. ഐഎംഡിയുടെ വടവാതൂര്‍ സ്റ്റേഷനിലാണ് കോട്ടയത്തെ താപനില പുതിയ ഉയരം തേടിയത്. ഐഎംഡി ഗ്രാഫില്‍ ഇന്നലെ 40.9 ഡിഗ്രവരെ ഉയര്‍ന്നതായാണ് രേഖ. സംസ്ഥാനത്തെന്നല്ല രാജ്യത്തു തന്നെ ഏറ്റവും ഉയര്‍ന്ന ചൂടായിരുന്നു ഇന്നലെ കോട്ടയത്ത്. ഇക്കൊല്ലം രണ്ടു തവണ കോട്ടയത്ത് 38.9 ഡിഗ്രിവരെ ചൂട് ഉയര്‍ന്നിരുന്നു. ജില്ലയില്‍തന്നെ പൂഞ്ഞാറിലും കുമരകത്തും താപനില ഇന്നലെ വടവാതൂരിനെക്കാള്‍ ഒരു ഡിഗ്രി കുറവായിരുന്നു. വേനല്‍മഴ പെയ്തേക്കുമെന്ന കാലാവസ്ഥാ പ്രവചനം കാറ്റില്‍പറത്തിയാണ് കൊടുംചൂട് ജനങ്ങളെ വലയ്ക്കുന്നത്. ഏപ്രില്‍വരെ താപനില ഉയര്‍ന്നുനില്‍ക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളത്.

Read More

പുഷ്പ 2: രശ്മികയുടെ ‘ശ്രീവല്ലി’ ലുക്ക് ചോർന്നു; അല്ലു അർജുന് അതൃപ്തി

അല്ലു അർജുനും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തിയ പുഷ്പ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ച ആഘോഷചിത്രമായിരുന്നു. ഇപ്പോൾ പുഷ്പ 2 വിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിനിടയിലാണ് ചിത്രത്തിലെ രശ്മിക മന്ദാനയുടെ ലുക്ക് ചോർന്നുവെന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നത്. പുഷ്പ 2 വിന്‍റെ ഷൂട്ടിംഗ് ആന്ധ്രയിൽ അവസാന ഷെഡ്യൂളിലാണ്. ഇതിനിടയിൽ ഷൂട്ടിംഗ് രംഗങ്ങൾ ചോരുന്ന സംഭവമുണ്ടായി. തുടർന്നാണ് രശ്മികയുടെ ചിത്രങ്ങൾ ലീക്കായെന്ന തരത്തിലുള്ള വാർത്തകൾ വന്നത്. ചുവന്ന സാരിയുടത്ത് ആഭരണങ്ങളണിഞ്ഞ് രശ്മിക പോകുന്ന ചിത്രങ്ങളാണ് ശ്രീവല്ലിയുടേത് എന്ന തരത്തിൽ ഫാൻസ് പ്രചരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ രശ്മിക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരാണ് ശ്രീവല്ലി.  എന്നാൽ ഈ ചിത്രങ്ങൾ താരം ക്ഷേത്ര ദർശനം നടത്തുമ്പോൾ എടുത്തതാണെന്നും രശ്മികയുടെ ലുക്ക് ചോർന്നിട്ടില്ലെന്നുമാണ് സംഭവത്തിൽ അണിയറപ്രവർത്തകർ പ്രതികരിച്ചത്. അതേസമയം ഈ വിഷയത്തിൽ നടൻ അല്ലു അർജുന് അതൃപ്തിയുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. പുഷ്പ 2ന്‍റെ…

Read More

കേജരിവാളിന്‍റെ അറസ്റ്റ്; കേന്ദ്രസർക്കാരിനെതിരേയുള്ള വിവാദങ്ങൾ മുങ്ങുമോ? ഇന്ത്യ സഖ്യം ശക്തിപ്രാപിക്കുമോ?

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ നടന്ന അരവിന്ദ് കേജരിവാളിന്‍റെ അറസ്റ്റ് കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരേ ഉയർന്നിട്ടുള്ള വിവാദങ്ങളെ മുക്കക്കളിഞ്ഞേക്കുമെന്നു പ്രതിപക്ഷത്തിന് ആശങ്ക. ബിജെപി ലക്ഷ്യമിടുന്നതും ഇതുതന്നെയെന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇലക്ടറൽ ബോണ്ട് വിവാദം കേന്ദ്രസർക്കാരിനെയും ബിജെപിയെയും കടുത്ത പ്രതിരോധത്തിലേക്കു തള്ളിവിട്ടിരുന്നു. ബിജെപി എക്കാലവും ഉയർത്തിക്കാട്ടിയിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പാർട്ടിയുടെയും അഴിമതിവിരുദ്ധ പ്രതിഛായയ്ക്ക്, ബോണ്ട് വിവാദം കനത്ത കരിനിഴൽ വീഴ്ത്തി. ഇന്ത്യ സഖ്യം ബോണ്ട് വിവാദം ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പ് പ്രചാരണം ഊർജിതമാക്കുന്നതിടെയാണു സഖ്യത്തിലെ പ്രധാനിയായ അരവിന്ദ് കേജരിവാളിനെ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യുന്നത് . ഡൽഹിയിലെ കോൺഗ്രസ് -ആംആദ്മി പാർട്ടി സഖ്യം ഉയർത്തുന്ന വെല്ലുവിളിയും ബിജെപിയെ വലിയതോതിൽ അലോസരപ്പെടുത്തിയിരുന്നു. വീണ്ടും ഭരണത്തിലേക്കു കുതിക്കുന്ന ബിജെപിക്കു പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും വലിയ തിരിച്ചടിയാണ്. അതേസമയം, അരവിന്ദ് കേജരിവാളിന്‍റെ അറസ്റ്റിൽ കൂട്ടായ പ്രതിഷേധത്തിനാണ് ഇന്ത്യ സഖ്യം മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇനിയും സെറ്റാകാത്ത ഇന്ത്യ സഖ്യം കൂടുതൽ…

Read More

തെരഞ്ഞെടുപ്പ് ഡ്യൂട്ടി; അസുഖബാധിരതായ കുട്ടികളുടെ രക്ഷിതാക്കളെ ഒഴിവാക്കാൻ ഓപ്ഷനില്ല

തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള സർക്കാർ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിനായി ജീവനക്കാരുടെ പേരുവിവരങ്ങൾ അപ്ലോഡ് ചെയ്യുന്ന സൈറ്റിൽ അസുഖബാധിതരായ കുട്ടികളുടെ കാര്യങ്ങൾ പരാമർശിക്കാൻ ഓപ്ഷനില്ല.കോഴിക്കോട് എൻഐസി ഡിസൈൻ ചെയ്ത ഓർഡർ എന്ന സൈറ്റിലാണ് ഗുരുതരമായ പാളിച്ച സംഭവിച്ചിരിക്കുന്നത്. ഇത്തവണ മുതൽക്കാണ് സർക്കാർ ജീവനക്കാരുടെ പേരുവിവരങ്ങളും വിശദാംശങ്ങളും ഓണ്‍ലൈൻ വഴി അപ്‌ലോഡ് ചെയ്യാൻ നിർദ്ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പു സമയത്ത് ജീവനക്കാരുടെ പേരുവിവരങ്ങൾ എഴുതി നൽകുകയാണ് ചെയ്തിരുന്നത്. അന്ന് അസുഖബാധിതരായ കുട്ടികളുടെ പേരും വിശദാംശങ്ങളും ജീവനക്കാർക്ക് എഴുതി നൽകാൻ അവസരമുണ്ടായിരുന്നു. ഇത്തവണ ഓണ്‍ലൈൻ വഴി പേരുവിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയപ്പോൾ കുട്ടികളുടെ അസുഖവിവരം രേഖപ്പെടുത്താൻ കോളമില്ലാത്ത അവസ്ഥയാണ്. കിടപ്പുരോഗികൾ, ലോംഗ് ലീവ്, ഫീഡിംഗ് മദർ, ഗർഭിണികൾ, ആറുമാസത്തിനുള്ളിൽ റിട്ടയർ ചെയ്യുന്നവർ തുടങ്ങിയ കോളങ്ങൾ സൈറ്റിലുണ്ട്.മാനസിക വെല്ലുവിളികളും ശാരീരിക അസുഖങ്ങളുമുള്ള കുട്ടികളുടെ രക്ഷിതാക്കളായ ജീവനക്കാരാണ് തങ്ങളുടെ വീട്ടിലെ അവസ്ഥ ചൂണ്ടിക്കാണിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ…

Read More

ഇതാരെങ്കിലും കേട്ട് വന്നാൽ ഞങ്ങളെ ഉറപ്പായും ഭ്രാന്താശുപത്രിയിൽ ആക്കും; സുഹൃത്തിനൊപ്പമുള്ള വീഡിയോ പങ്കുവച്ച് വരദ

മിനിസ്ക്രീനിലൂടെ ഏവരുടെയും മനം കവർന്ന പ്രിയപ്പെട്ട താരമാണ് വരദ. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. സീരിയൽ താരം ജിഷിനെ ആയിരുന്നു വരദ വിവാഹം ചെയ്തത്. എന്നാൽ ഇരുവരും തമ്മിലുള്ള വേർപിരിയൽ വളരെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. രണ്ടുപേർക്കും ഒരു മകനാണുള്ളത്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ വരദ പങ്കുവച്ച വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. താരത്തിന്‍റെ സഹപ്രവർത്തകയും നായികയുമായ മരിയ പ്രിൻസുമൊത്തുള്ള വീഡിയോ ആണ് വരദ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ‌“സുഹൃത്തിനൊപ്പം ഒരു ലോജിക്കുമില്ലാതെ സംസാരിക്കുമ്പോൾ ഞാൻ ആലോചിക്കുന്നത്, ഇപ്പോൾ ഇതാരെങ്കിലും കേട്ട് വന്നാൽ ഉറപ്പായും ഞങ്ങളെ ഭ്രാന്താശുപത്രിയിൽ ആക്കും എന്നാണ്”, എന്ന കുറിപ്പോടെയാണ് വരദ വീഡിയോ പങ്കുവച്ചത്. നിരവധി ആളുകളാണ് വീഡിയോയിൽ കമന്‍റ് ചെയ്തിരിക്കുന്നത്. ഇത്രയ്ക്കും സിംപിൾ ആണോ വരദ, എന്ത് നിഷ്കളങ്കമായ മുഖമാണ് എന്നിങ്ങനെ പോകുന്നു കമന്‍റുകൾ. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More