തിരുവല്ല: സഹോദരനൊപ്പം നടന്നു പോകുകയായിരുന്ന പതിനെട്ടുകാരിയെ നടുറോഡില്‍ കടന്നുപിടിച്ച സംഭവത്തില്‍ അറുപത്തിയാറു കാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ ഓതറ പ്രയാറ്റ് പടിഞ്ഞാറേതില്‍ വീട്ടില്‍ മോഹനനാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറ് വയസുകാരനായ സഹോദരനൊപ്പം നടന്നു വരികയായിരുന്ന പെണ്‍കുട്ടിയെ ഓതറ – കൈച്ചിറ റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് മോഹനന് പിന്നില്‍കൂടി എത്തി ശരീര ഭാഗങ്ങളില്‍ കടന്നു പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിച്ചതോടെ ഇയാള്‍ സംഭവം സ്ഥലത്തു നിന്നും സൈക്കിളില്‍ രക്ഷപ്പെട്ടു.തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ തിരുവല്ല പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടി നല്കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ തിരുവല്ല സിഐ ബി. കെ. സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മോഹനനെ വീടിനു സമീപത്തുനിന്ന് അറസ്റ്റ് ചെയ്തു.
Read MoreDay: April 4, 2024
കൃഷ്ണകുമാറിനൊപ്പം തെരുവിൽ പ്രചരണത്തിനിറങ്ങി ഭാര്യയും, മകളും; വീഡിയോ വൈറൽ
ബിജെപി നേതാവ് കൃഷ്ണകുമാറിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി ഭാര്യ സിന്ധു കൃഷ്ണയും മകൾ ദിയ കൃഷ്ണയും. നാമനിർദേശ പത്രിക സമർപ്പിക്കാൻ കൃഷ്ണകുമാറിനൊപ്പം എത്തിയ സിന്ധുവും ദിയയും റോഡിൽ പ്രചാരണത്തിനിറങ്ങുകയും ചെയ്തു. മൂത്തമകളും സിനിമാ താരവുമായ അഹാന കൃഷ്ണ കൊല്ലത്ത് അച്ഛൻ കൃഷ്ണകുമാറിനൊപ്പം എത്താഞ്ഞത് എന്തുകൊണ്ടെന്നുള്ള ചോദ്യത്തിന് അഹാന യാത്രയിലായിരുന്നെന്നാണ് സിന്ധു സോഷ്യൽ മീഡിയയിൽ നൽകിയ മറുപടി. കൃഷ്ണ കുമാറിന് രാഷ്ട്രീയത്തിൽ ഭാര്യയും മകളും പൂർണ പിന്തുണയാണ് നൽകുന്നത്. കൃഷ്ണകുമാറിന്റെ പ്രചാരണങ്ങളിൽ മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും പങ്കുചേരാറുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് കൊല്ലത്ത് നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ വീഡിയോ കൃഷ്ണകുമാർ പങ്കുവച്ചത്. 2021 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ നിന്നും ബിജെപി പ്രതിനിധിയായി കൃഷ്ണകുമാർ മത്സരിച്ചപ്പോൾ മക്കളും പ്രചാരണത്തിനായി രംഗത്തിറങ്ങിയിരുന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read Moreവായ്പകളോ കുടിശികകളോ ഒന്നുംതന്നെ ഇല്ല; അനില്‍ ആന്റണിക്ക് വിദേശത്തടക്കം ഒരു കോടിയുടെ നിക്ഷേപം
പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണിക്ക് വിദേശ ബാങ്കുകളിലടക്കം 1,00,14,577.75 രൂപയുടെ നിക്ഷേപമുള്ളതായി സത്യവാങ്മൂലം. 50,000 രൂപയാണ് സ്ഥാനാര്‍ഥിയുടെ കൈവശമുള്ളത്. ന്യൂഡല്‍ഹി, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിവിധ ബാങ്ക് ശാഖകളിലെ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുഎസ്എയിലെ വിവിധ ധനകാര്യസ്ഥാപനങ്ങളിലായി 5.38 ലക്ഷം, 56,610 രൂപയുടെയും നിക്ഷേപങ്ങളുണ്ട്. വിദേശത്തുള്‍പ്പെടെ നടത്തിയിട്ടുള്ള ഇതര നിക്ഷേപ വിവരങ്ങളും ചേര്‍ത്താണ് സത്യവാങ്മൂലം തയാറാക്കിയിട്ടുള്ളത്. വസ്തു സംബന്ധമായ ഇതര ആസ്തികളോ വായ്പകളോ കുടിശികകളോ ഒന്നുംതന്നെ ഇല്ല.യുഎസ്എയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍നിന്നു നേടിയിട്ടുള്ള മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ മാനേജ്മെന്റ് സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗാണ് അനിലിന്റെ വിദ്യാഭ്യാസ യോഗ്യത.
Read Moreസഹോദരൻ എൻഡിഎ സ്ഥാനാർഥി; ഇന്ദു വോട്ട് തേടുന്നത് കൊടിക്കുന്നിൽ സുരേഷിനുവേണ്ടി; താനും കുടുംബവും അടിയുറച്ച് കോൺഗ്രസിൽ തന്നെയുണ്ടാവുമെന്ന് ബൈജു കലാശാലയുടെ സഹോദരി
ചാരുംമൂട്: മാവേലിക്കര പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർഥി ബൈജു കലാശാലയുടെ സഹോദരി വോട്ടുതേടുന്നത് എതിർ സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനുവേണ്ടി. മഹിളാ കോൺഗ്രസ് നൂറനാട് ബ്ലോക്ക് സെക്രട്ടറിയും സോഷ്യൽ മീഡിയ കോ – ഓർഡിനേറ്ററും സീരിയൽ താരവുമായ ഇന്ദു രാജനാണ് യുഡിഎഫിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുള്ളത്. കോൺഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമൊക്കെയായിരുന്ന സഹോദരൻ ബൈജു കലാശാല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷം കോൺഗ്രസ് വിട്ടിരുന്നു. എന്നാൽ, ഇന്ദു രാജനും കുടുംബവുമെല്ലാം കോൺഗ്രസിൽ സജീവമാണ്. ബൈജു കലാശാല കഴിഞ്ഞ മാസം ബിഡിജെഎസിൽ ചേരുകയും മാവേലിക്കരയിലെ എൻഡിഎ സ്ഥാനാർഥിയാവുകയും ചെയ്തുവെങ്കിലും തങ്ങളുടെ നിലപാടിലുറച്ചു നിൽക്കുകയാണ് ഇന്ദു രാജൻ. അപ്പുറത്ത് മത്സരിക്കുന്നത് സഹോദരനായാൽ പോലും യുഡിഎഫിനുവേണ്ടി പ്രവർത്തിക്കുകയാണ് നിലപാടെന്ന് ഇന്ദു പറഞ്ഞു. ബൈജുവിന്റെ യും ഇന്ദുവിന്റെയും വീട് നിൽക്കുന്ന താമരക്കുളം പഞ്ചായത്തിലെ 164-ാം ബൂത്തിലാണ് കൊടിക്കുന്നിൽ സുരേഷിനു വോട്ടു തേടി…
Read More‘ഇപ്പോൾ എല്ലാവരും സത്യസന്ധർ’; പത്തു വർഷത്തിനിടെ ബിജെപിയിൽ ചേർന്നത് 25 പ്രമുഖ അഴിമതിക്കാർ
ന്യൂഡൽഹി: കഴിഞ്ഞ പത്തു വർഷത്തിനിടെ ബിജെപിയിൽ ചേർന്നത് അഴിമതിയാരോപണം നേരിട്ടുകൊണ്ടിരുന്ന പ്രതിപക്ഷത്തെ 25 പ്രമുഖ നേതാക്കൾ. വിവിധ അഴിമതിയാരോപണങ്ങളുടെ പേരിൽ ഇഡിയും സിബിഐയും അന്വേഷണം നടത്തിവന്നിരുന്ന ഈ നേതാക്കൾ ഭരണകക്ഷിയുടെ ഭാഗമായതോടെ അന്വേഷണത്തിനു പുറത്തായെന്നും പ്രമുഖ മാധ്യമത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ നേതാക്കളിൽ പത്തുപേർ കോൺഗ്രസിൽനിന്നും നാലുപേർ വീതം എൻസിപിയിൽനിന്നും ശിവസേനയിൽനിന്നും മൂന്നുപേർ തൃണമൂൽ കോൺഗ്രസിൽനിന്നും രണ്ടു പേർ തെലുങ്കുദേശം പാർട്ടിയിൽനിന്നും ഒരാൾ വീതം എസ്പിയിൽനിന്നും വൈഎസ്ആർ കോൺഗ്രസ് പാർട്ടിയിൽനിന്നും ബിജെപിയിൽ എത്തിയവരാണ്. മറുകണ്ടം ചാടിയതോടെ ഈ 25 നേതാക്കളിൽ മൂന്നു പേർക്കെതിരായ കേസുകൾ അന്വേഷണ ഏജൻസികൾ അവസാനിപ്പിച്ചു. 20 പേരുടെ പേരിലുള്ള അന്വേഷണം മരവിപ്പിച്ചിരിക്കുകയുമാണ്. അഴിമതി ആരോപിച്ച് പ്രതിപക്ഷനേതാക്കളെ നിരന്തരം ആക്ഷേപിക്കുന്ന പ്രധാനമന്ത്രിയും ബിജെപി നേതാക്കളും എന്നാൽ, തങ്ങളുടെ പാർട്ടിയിൽ ചേർന്ന അഴിമതിക്കാരായ നേതാക്കളെക്കുറിച്ച് മൗനം പാലിക്കുകയാണ്. 2014ൽ എൻഡിഎ അധികാരത്തിലെത്തിയതിൽപ്പിന്നെ ഇഡിയും സിബിഐയും നടപടി…
Read Moreരാജീവ് ഗാന്ധി വധം: മോചിതരായ മൂന്നു പ്രതികൾ ശ്രീലങ്കയിലെത്തി
കൊളംബോ/ചെന്നൈ: സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് ജയിൽമോചിതരായ രാജീവ് ഗാന്ധി വധക്കേസിലെ മൂന്നു പ്രതികൾ ശ്രീലങ്കയിലെത്തി. മൂന്നു പതിറ്റാണ്ടോളം നീണ്ട ജയിൽവാസത്തിനുശേഷം മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നീ പ്രതികളാണ് ശ്രീലങ്കയിൽ തിരിച്ചെത്തിയത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ചെന്നൈയിൽനിന്നുള്ള വിമാനത്തിലാണ് ഇവർ കൊളംബോയിലെത്തിയത്. തുടർന്ന് കൊളംബോ പോലീസ് മൂവരുടെയും മൊഴി രേഖപ്പെടുത്തി.
Read Moreഹോം സ്റ്റേ ജീവനക്കാരി മരിച്ചനിലയില്‍: കൊലപാതകമെന്നു സംശയം; കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിൽ മൃതദേഹം
ആലപ്പുഴ: കുട്ടനാട് വൈശ്യംഭാഗത്ത് ഹോം സ്റ്റേ ജീവനക്കാരി മരിച്ച നിലയില്‍. കൊലപാതകമെന്നു സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ആസാം സ്വദേശിനി ഖാസിറ കൗദും (44) ആണു മരിച്ചത്. ഇവര്‍ താമസിക്കുന്ന മുറിക്കു പുറത്താണു മൃതദേഹം കണ്ടത്. മുറി പുറത്തുനിന്നു പൂട്ടിയിരുന്നു. കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലാണു മൃതദേഹമെന്നു പോലീസ് പറയുന്നു. ഇവരുടെ കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ നേരിട്ട് സ്ഥലത്തെത്തി അന്വേഷണ കാര്യങ്ങള്‍ പരിശോധിച്ചു. ഇന്നലെ രാവിലെ മുതല്‍ ഖാസിറയെ കാണാതായതിനെ ത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹോം സ്റ്റേക്ക് പിന്നില്‍ ഖാസിറ താമസിക്കുന്ന കെട്ടിടത്തിനു സമീപത്തെ വാട്ടര്‍ ടാങ്കിനടുത്ത് മൃതദേഹം കണ്ടത്. ഇരു കാതുകളിലെയും കമ്മല്‍ കാണാനില്ല. ഒരു കാതിലെ കമ്മല്‍ പറിച്ചെടുത്ത നിലയിലാണ് കാണപ്പെട്ടതെന്നും പോലീസ് പറഞ്ഞു. മൃതദേഹത്തിനടുത്ത് ബാഗ് കണ്ടെത്തിയിട്ടുണ്ട്. യാത്ര പോകാന്‍ തയാറാക്കിയതാണോയെന്നു പോലീസ് പരിശോധിക്കുന്നുണ്ട്.…
Read Moreഐപിഎല്ലിലെ ഏറ്റവും ഉയർന്ന രണ്ടാമത് സ്കോർ കെകെആറിന്
വിശാഖപട്ടണം: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം ടോട്ടൽ പിറന്ന മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ റണ്‍സ് റൈഡ്. ഡൽഹി ക്യാപ്പിറ്റൽസിന് എതിരേ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കെകെആർ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തത് 272 റണ്‍സ്. മാർച്ച് 27ന് മുംബൈ ഇന്ത്യൻസിന് എതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദ് 277 റണ്‍സ് അടിച്ചതാണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോർ. കൃത്യം ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയും ടീം ടോട്ടൽ 270 കടക്കുന്നതിനാണ് ഐപിഎൽ ആരാധകർ സാക്ഷ്യംവഹിച്ചത്. പടുകൂറ്റൻ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഡൽഹി ക്യാപ്പിറ്റൽസിന് 17.2 ഓവറിൽ 166 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. അതോടെ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 106 റൺസിന്റെ ആധികാരിക ജയം സ്വന്തമാക്കി. രാജസ്ഥാൻ റോയൽസിനു ശേഷം 2024 ഐപിഎല്ലിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിക്കുന്ന രണ്ടാമത് ടീമായി…
Read Moreഅവസാന ഹോം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് 2-4ന് ഈസ്റ്റ് ബംഗാളിനോടു തോറ്റു
കൊച്ചി: ഐഎസ്എൽ ഫുട്ബോൾ 2023-24 സീസണിൽ സ്വന്തം തട്ടകത്തിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു നാണംകെട്ട തോൽവി. 4-2ന് ഈസ്റ്റ് ബംഗാളിനോടാണ് ബ്ലാസ്റ്റേഴ്സ് പൊട്ടിയത്. ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിൽ രേഖപ്പെടുത്തപ്പെട്ട ഒരു ഗോൾ സെൽഫിലൂടെ പിറന്നതായിരുന്നു എന്നതും ശ്രദ്ധേയം. ഫെഡോർ ചെർണിച്ചിലൂടെ 23ാം മിനിറ്റിൽ ലീഡ് നേടിയശേഷമായിരുന്നു ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്. ഈസ്റ്റ് ബംഗാളിനായി സാവൂൾ ക്രെസ്പോയും (45’ പെനാൽറ്റി, 71’) നെറോം മഹേഷ് സിംഗും (82’, 87’) ഇരട്ട ഗോൾ സ്വന്തമാക്കി. 2024 കലണ്ടർ വർഷത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ആറാം തോൽവിയാണ്. നവോച്ച സിംഗ്, ജീക്സണ് സിംഗ് എന്നിവർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതും ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് ആക്കം കൂട്ടി. 74-ാം മിനിറ്റ് മുതൽ ബ്ലാസ്റ്റേഴ്സിന്റെ അംഗബലം ഒന്‍പതായി ചുരുങ്ങിയിരുന്നു. പ്ലേ ഓഫ് സാധ്യത ജയത്തോടെ 20 മത്സരങ്ങളിൽനിന്ന് 21 പോയിന്റുമായി ഈസ്റ്റ് ബംഗാൾ പ്ലേ ഓഫ് സാധ്യത…
Read Moreശശി തരൂരിന്റെ കൈവശം 49.31 കോടിയുടെ സ്വത്ത്
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂരിന്റെ കൈവശം ഉള്ളത് 36,000 രൂപ. വിവിധ ബാങ്കുകളിലെ നിക്ഷേപവും സ്വർണത്തിന്റെ മൂല്യവും ഉൾപ്പെടെ 49,31,51,505 രൂപയുടെ സ്വത്താണുള്ളത്. നാമനിർദേശ പത്രികയോടൊപ്പം നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഡൽഹി രജിസ്ട്രേഷനുളള രണ്ട് കാറുകളുണ്ട്. 2016, 2020 വർഷങ്ങളിൽ രജിസ്ട്രേഷൻ നടത്തിയിട്ടുള്ള ഈ കാറുകൾക്ക് കണക്കാക്കുന്നത് 22,68,506 രൂപയുടെ മൂല്യമാണ് ബാങ്ക് ഓഫ് ഇന്ത്യ ന്യൂഡൽഹി കൈലാസ് ശാഖയിൽ 67,94,007 രൂപ സേവിംഗ് അക്കൗണ്ടിൽ ഉള്ള തരൂരിന് ഈ ബാങ്കിൽ സ്ഥിരനിക്ഷേപമായി 87,65,050 രൂപയുമുണ്ട്. എച്ച്ഡിഎഫ്സി കരമന ബ്രാഞ്ചിൽ സേവിംഗ്സ് അക്കൗണ്ടായി 36,54,774 രൂപയും 10,440,715 രൂപ ഫിക്സഡ് ഡിപ്പോസിറ്റുമുണ്ട്. എസ്ബിഐ പാർലമെന്റ് ഹൗസ് ബ്രാഞ്ചിൽ 71,38,778 രൂപയും എച്ച്ഡിഎഫ്സി ബഹ്റിൻ മനാമ ബ്രാഞ്ചിൽ 3,36,99,511 രൂപയും അമേരിക്കയിലെ ബാങ്ക് ഓഫ് ന്യൂയോർക്കിൽ 22,85,001 രൂപയും ന്യൂയോർക്ക്…
Read More