വീടുവയ്ക്കാൻ വനംവകുപ്പ് അനുമതി നൽകുന്നില്ല; ആദിവാസികുടുംബം സമരം തുടങ്ങി

ചെറുതോണി: ലൈഫ്മിഷൻ പദ്ധതിയിൽ അനുവദിച്ച വീട് നിർമിക്കുന്നതിന് വനംവകുപ്പ് അനുമതി നൽകുന്നില്ലെന്ന് ആരോപിച്ച് ആദിവാസി കുടുംബം ഇടുക്കി വെള്ളാപ്പാറ വൈൽഡ് ലൈഫ് വാർഡന്‍റെ ഓഫീസിന് മുന്നിൽ സമരം ആരംഭിച്ചു. കണ്ണംപടി വലിയമൂഴിക്കൽ രാജപ്പൻ, ഭാര്യ ലൈലാമ്മ എന്നിവരാണ് സമരം ആരംഭിച്ചത്. ലൈഫ് മിഷനിൽ വീട് അനുവദിച്ചെങ്കിലും വനംവകുപ്പ് വീട് നിർമിക്കുന്നതിന് അനുവാദം നൽകുന്നില്ലെന്നാണ് ഇവർ ആരോപിക്കുന്നത്. എന്നാൽ ഇവർക്ക് പല സ്ഥലങ്ങളിലായി മൂന്നര ഏക്കർ സ്ഥലമുണ്ടെന്നും ഇതിൽ ഒരു സ്ഥലത്തിന് വനംവകുപ്പ് കൈവശരേഖ നല്കിയിട്ടുണ്ട്. ഈ രേഖ ഉപയോഗിച്ചാണ് വീട് പണിയുന്നതിന് ഫണ്ട് അനുവദിച്ചിരിക്കുന്നത്. എന്നാൽ രേഖയുള്ള സ്ഥലത്ത് വീട് പണിയാതെ നിയമവിധേയമല്ലാതെ മറ്റൊരു സ്ഥലത്ത് വീട് പണിയുന്നതിന് അനുമതിരേഖ നല്കണമെന്നാവശ്യപ്പെട്ടാണ് ഇവർ സമരം നടത്തുന്നതെന്നും അതിന് രേഖാമൂലം അനുവാദം നല്കാൻ കഴിയില്ലന്നും ഇതു സംബന്ധിച്ച് ജില്ലാ കളക്ടർക്കും വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും റിപ്പോർട്ട് നല്കിയിട്ടുണ്ടെന്നും ഇടുക്കി…

Read More

“തിരിച്ചുതല്ലാത്തതിനാലാണ് ഗാന്ധിജിയെ വെടിവച്ചുകൊന്നത്’; അടിച്ചാൽ കേസെക്കെ വരും, നല്ല വക്കീലിനെ വച്ച് വാദിക്കണം; പാർട്ടിയെ വളർത്തിയതിങ്ങനെയെന്ന് എം.എം.മണി

നെടുങ്കണ്ടം: വിവാദ പ്രസംഗം ആവർത്തിച്ച് എം.എം. മണി എംഎൽഎ. തല്ലുകൊണ്ടിട്ട് വീട്ടിൽ പോകുകയല്ല വേണ്ടത്. അടിച്ചാൽ തിരിച്ചടിക്കണം, അതാണ് നമ്മുടെ നിലപാട്. ഗാന്ധിജി തിരിച്ചുതല്ലാത്തതിനാലാണ് അദ്ദേഹത്തെ വെടിവച്ചുകൊന്നതെന്നും എം.എം. മണി പറഞ്ഞു. തൂക്കുപാലത്ത് നടക്കുന്ന സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിച്ചാൽ കേസൊക്കെ വരും. അതിന് നല്ല വക്കീലിനെ വച്ച് വാദിക്കണം, ഇതൊക്കെ ചെയ്താണ് താനിവിടെ വരെ എത്തിയതെന്നും പാർട്ടി വളർത്തിയതെന്നും മണി പറഞ്ഞു. തല്ലേണ്ടവരെ തല്ലിയിട്ടുണ്ട്, ഇതൊക്കെ കൊടുത്ത് മാധ്യമങ്ങൾ എന്നെ കുഴപ്പത്തിലാക്കരുതെന്നും മണി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ശാന്തൻപാറ ഏരിയാ സമ്മേളനത്തിൽ എം.എം. മണി നടത്തിയ അടിച്ചാൽ തിരിച്ചടിക്കണമെന്ന പ്രസ്താവന വിവാദമായിരുന്നു.

Read More

അനധികൃത ഫ്ലക്‌സുകള്‍ നീക്കാന്‍ ആരെയും ഭയക്കേണ്ട; കോടതി ഉത്തരവ് ഉണ്ടായിട്ടും നടപടി എടുക്കാത്തത് സർക്കാരിന്‍റെ പരാജയമെന്ന് ഹൈക്കോടതി

കൊച്ചി: രാഷ്‌ട്രീയ പാര്‍ട്ടികള്‍ അനധികൃതമായി സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു പിഴ ഈടാക്കിയതിന്‍റെ കണക്കുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫിനാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കിയത്. അടുത്ത ബുധനാഴ്ച കണക്കുകളുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. അനധികൃത ബോര്‍ഡുകള്‍ നീക്കാന്‍ ജീവനക്കാര്‍ ഭയപ്പെടേണ്ട. തദ്ദേശ സെക്രട്ടറിമാര്‍ കോടതിക്കു പിന്നില്‍ അണിനിരക്കണം. ആരെങ്കിലും ഭീഷണിപ്പെടുത്തിയാല്‍ കോടതി സംരക്ഷണം നല്‍കും. കോടതിയലക്ഷ്യമടക്കം സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഇന്നലെ സെക്രട്ടറി ഓൺലൈനായി ഹാജരായി വിശദീകരണം നല്‍കിയിരുന്നു. രണ്ടു വര്‍ഷത്തിനിടെ 1.75 ലക്ഷം ബോര്‍ഡുകള്‍ നീക്കിയിട്ടുണ്ടെന്നും 98 ലക്ഷം രൂപ പിഴ കണക്കാക്കിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. എന്നാല്‍ 30 ലക്ഷം രൂപ മാത്രമാണു വാങ്ങിയെടുത്തിട്ടുള്ളത്. നിയന്ത്രണങ്ങള്‍ക്കായി ഡിജിറ്റല്‍ സംവിധാനം കൊണ്ടുവരുമെന്നും അറിയിച്ചു. എന്നാല്‍ വിശദീകരണമല്ല, നടപടിയാണ്…

Read More

2024-ൽ ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞ വാക്കുകള്‍ ഏതൊക്കെയെന്ന് നോക്കൂ…

മറ്റൊരു പുതുവർഷം കൂടി വന്നെത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. പോയ വർഷം നിങ്ങൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക് ഏതാണെന്ന് അറിയണോ? ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടി20 ലോകകപ്പ് ബിജെപി എന്നിവയാണ് 2024 -ൽ ഇന്ത്യയിൽ ഏറ്റവുമധികം തിരഞ്ഞ കീവേഡുകളിൽ ഉൾപ്പെടുന്നത്. മെയ് 12 മുതൽ 18 വരെയുള്ള തീയതികളിൽ ആളുകൾ ഏറ്റവും അധികം തിരഞ്ഞ കീവേഡ് ‘ഇന്ത്യൻ പ്രീമിയർ ലീഗ്’ ആയിരുന്നു. കൂടാതെ ‘ടി 20 ലോകകപ്പ്’ എന്നതും ഗൂഗിൾ ചെയ്തിട്ടുണ്ട്. 2024 -ലെ ഇന്ത്യയിലെ ഡാറ്റയിലെ മൊത്തത്തിലുള്ള ഗൂഗിൾ സെർച്ചിൽ രണ്ടാം സ്ഥാനത്താണ് ‘ടി 20 ലോകകപ്പ്’. ജൂൺ 2 -നും 8 -നും ഇടയിൽ, ഏഴ് ഘട്ടങ്ങളിലായിട്ടായിരുന്നു ഇന്ത്യയില്‍ ലോകസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഈ രണ്ട് തിയതികൾക്കും മധ്യേയുള്ള സമയത്ത് കൂടുതൽ ആളുകളും ബിജെപി എന്ന വാക്കാണ് തിരഞ്ഞതെന്നാണ്…

Read More

രാമായണ സിനിമക്ക് വേണ്ടി വെജിറ്റേറിയൻ ആയി, ഷൂട്ടിംഗ്സെറ്റുകളിൽ പ്രത്യേക ഭക്ഷണക്രമം പാലിക്കുന്നു: വ്യാജ വാര്‍ത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കും; സായി പല്ലവി

സായി പല്ലവിക്കെതിരേ പ്രചരക്കുന്ന വ്യാജ വാർത്തകൾക്കെതിരേ പ്രതികരിച്ച് താരം. രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദി ചിത്രത്തിലാണ് സായി പല്ലവി അഭിനയിക്കുന്നത്. സീതയായി അഭിനയിക്കുന്നതിനായി സായി പല്ലവി ഇപ്പോൾ വെജിറ്റേറിയനായി എന്ന് വാർത്ത പ്രചരിച്ചു. വെജിറ്റേറിയനായി തുടരാന്‍ ഷൂട്ടിംഗ്സെറ്റുകളിൽ താരം പ്രത്യേക ഭക്ഷണക്രമം പാലിക്കുന്നുവെന്നും ഈ റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു. ഇപ്പോഴിതാ വാർത്തകൾക്കെതിരേ സായ് പല്ലവിയുടെ വാക്കുകളാണ് വൈറലാകുന്നത്. ”എല്ലാ സമയത്തും, അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളും കെട്ടിച്ചമച്ച നുണകളും തെറ്റായ പ്രസ്താവനകളും ഉദ്ദേശ്യത്തോടെയോ അല്ലാതെയോ പ്രചരിക്കുന്നത് കാണുമ്പോഴെല്ലാം നിശബ്ദത പാലിക്കാനാണ് ശ്രമിച്ചിരുന്നത്.എന്നാൽ ഇത് സ്ഥിരമായി സംഭവിക്കുമ്പോള്‍ പ്രതികരിക്കേണ്ടിയിരിക്കുന്നു. പ്രതികരിക്കാതെ ഇത് നിർത്തുമെന്ന് തോന്നുന്നില്ല. അടുത്ത തവണ എന്‍റെ പേരില്‍ ഏതെങ്കിലും “പ്രശസ്ത” പേജോ മാധ്യമമോ വ്യക്തിയോ വാർത്തയുടെയോ ഗോസിപ്പിന്‍റെയോ പേരിൽ ഒരു വൃത്തികെട്ട കഥയുമായി വന്നാല്‍ നിങ്ങള്‍ എന്നില്‍ നിന്നും നിയമപരമായ തിരിച്ചടി തന്നെ പ്രതീക്ഷിക്കണം”- എന്ന് എക്സ് കുറിപ്പില്‍ സായി പല്ലവി…

Read More

കാത്തിരിപ്പുകൾ നിലവിളിയിലേക്ക്… 150 അടി താഴ്ചയിലുള്ള കുഴൽക്കിണറിൽ വീണ കുട്ടിക്ക് ദാരുണാന്ത്യം; 55 മണിക്കുറിന് ശേഷം പുറത്തെടുത്തെങ്കിലും കുട്ടിമരണത്തിന് കീഴടങ്ങി

ധൗസ: രാജസ്ഥാനിലെ ധൗസയിൽ 150 അടി താഴ്ചയിലുള്ള കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചു . 55 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്തെങ്കിലും വൈകാതെ മരണത്തിനു കീഴടങ്ങുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് കാലിഘാത് ഗ്രാമത്തിലെ പാടശേഖരത്തിന് സമീപം കളിക്കുന്നതിനിടെ അഞ്ചുവയസുകാരൻ ആര്യൻ കുഴൽക്കിണറിൽ വീണത്. ഉടൻതന്നെ ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം ആരംഭിച്ചു. കുഴൽക്കിണറിന് സമാന്തരമായി ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് മറ്റൊരു കുഴി കുഴിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. ഈസമയം, ഒരു പൈപ്പിലൂടെ കുഴൽക്കിണറിനുള്ളിലേക്ക് ഓക്സിജനും നല്കിയിരുന്നു. പുറത്തെടുക്കുമ്പോൾ അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Read More