തിരുവല്ലയില്‍ സ്പിരിറ്റുമായി ദമ്പതികള്‍ അറസ്റ്റില്‍

alp-ARRESTപത്തനംതിട്ട: തിരുവല്ല കടപ്രയില്‍ എക്‌സൈസ് സ്‌പെഷല്‍ സ്ക്വാഡ് നടത്തിയ റെയ്ഡില്‍ 892 ലിറ്റര്‍ സ്പിരിറ്റുമായി ദമ്പതികള്‍ അറസ്റ്റില്‍.  ചങ്ങനാശേരി സ്വദേശികളായ സത്യനേശന്‍ (48), ഇയാളുടെ ഭാര്യ സീമ (44) എന്നിവരാണ് പിടിയിലായത്.  എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സെല്‍ വിഭാഗം ഇവരുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

സ്പിരിറ്റ് കടത്താന്‍ ഉപയോഗിച്ചിരുന്ന ഒരു സ്കൂട്ടറും എക്‌സൈസ് സംഘം പിടികൂടി.  കടപ്ര വളഞ്ഞവട്ടത്തുള്ള വാടകവീട്ടില്‍ കഴിഞ്ഞിരുന്ന കുടുംബം നാളുകളിലായി വിവിധ പ്രദേശങ്ങളിലേക്ക് സ്പിരിറ്റ് എത്തിച്ചുനല്കിയിരുന്നതായി എക്‌സൈസ് സംഘത്തിനു വിവരം ലഭിച്ചു.  എക്‌സൈസ് സംഘം എത്തുമ്പോള്‍ സത്യനേശന്‍ സ്കൂട്ടറില്‍ സ്പിരിറ്റ് കടത്താനുള്ള തയാറെടുപ്പിലായിരുന്നു.

ഇവര്‍ക്ക് സ്പിരിറ്റ് എത്തിച്ചു നല്കിവന്നിരുന്ന സുനില്‍കുമാറിനുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.  കടപ്രയില്‍ വാടകയ്ക്കു താമസിച്ചിരുന്ന സത്യനേശന്‍ പശുവളര്‍ത്തലിന്റെ മറവിലായിരുന്നു സ്പിരിച്ച് വ്യാപാരം നടത്തിയിരുന്നതെന്നാണ് എക്‌സൈസ് സംഘത്തിനു ലഭിച്ച വിവരം.  ദമ്പതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.  പത്തനംതിട്ട എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സിഐ കെ. മോഹനന്‍, ഇന്‍സ്‌പെക്ടര്‍ അശോക്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Related posts