അങ്കിത കാരാട്ട് മിസ് ക്വീന്‍ ഓഫ് ഇന്ത്യ

missകൊച്ചി: മണപ്പുറം മിസ് ക്വീന്‍ ഓഫ് ഇന്ത്യ മത്സരത്തില്‍ മുംബൈ സ്വദേശിനി അങ്കിത കാരാട്ട് സൗന്ദര്യറാണിയായി തെരഞ്ഞെടുക്കപ്പെട്ടു. ചിക്കമഗലൂരു സ്വദേശിനി രശ്മിത ഗൗഡ ഫസ്റ്റ് റണ്ണറപ്പും, ബംഗളൂരു സ്വദേശിനി ഐശ്വര്യ ദിനേശ് സെക്കന്‍ഡ് റണ്ണറപ്പുമായി. ഇന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി പെഗാസസ് ഇവന്റ് മേക്കേഴ്‌സ് നടത്തിയ ദേശീയ സൗന്ദര്യമത്സരത്തിലാണ് ഇവര്‍ ജേതാക്കളായത്.

മിസ് ക്വീന്‍ ഓഫ് ഇന്ത്യ വിജയിയെ മുന്‍ ജേതാവ് കനിക കപൂറും രണ്ടും മൂന്നും സ്ഥാനക്കാരെ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡി വി.പി. നന്ദകുമാറും സുഷമ നന്ദകുമാറും കിരീടം അണിയിച്ചു.  വിവിധ വിഭാഗങ്ങളിലെ മത്സരവിജയികള്‍: മിസ് ക്യൂന്‍ നോര്‍ത്ത്: ഷിഫാലി അറോറ (ജയ്പൂര്‍). മിസ് ക്യൂന്‍ വെസ്റ്റ്: അങ്കിത കാരാട്ട് (മുംബൈ). മിസ് ക്യൂന്‍ ഈസ്റ്റ്: വൈനൈനം സിന്‍സണ്‍ (നാഗാലാന്‍ഡ്). മിസ് സൗത്ത് ഇന്ത്യ: മീര മിതുന്‍ (ചെന്നൈ). മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍: വൈനൈനം സിന്‍സണ്‍ (നാഗാലാന്‍ഡ്).

മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍: പ്രാര്‍ഥന (കൂര്‍ഗ്). മിസ് ബ്യൂട്ടിഫുള്‍ സ്കിന്‍: അസ്മിത കൗശിക് (ഡല്‍ഹി). മിസ് ബ്യൂട്ടിഫുള്‍ ഫേസ്: പ്രാര്‍ഥന (കൂര്‍ഗ്). മിസ് ബ്യൂട്ടിഫുള്‍ ഐസ്: രശ്മിത ഗൗഡ (ചിക്കമഗലൂരു). മിസ് കണ്‍ജീനിയാലിറ്റി: ഷിഫാലി അറോറ (ജയ്പൂര്‍). മിസ് പേഴ്‌സണാലിറ്റി: അര്‍ച്ചന രവി (കൊച്ചി). മിസ് കാറ്റ്‌വാക്ക്: ദേവിക ധന്യുണി (വിശാഖപട്ടണം). മിസ് പെര്‍ഫക്ട് ടെന്‍: അങ്കിത കാരാട്ട് (മുംബൈ). മിസ് ടാലന്റഡ്: രശ്മിത ഗൗഡ (ചിക്കമഗലൂരു). മിസ് ഫോട്ടോജെനിക്: സ്റ്റൂടി ചോപ്ര (ഡല്‍ഹി). മിസ് വ്യൂവേഴ്‌സ് ചോയ്‌സ്: വൈനൈനം സിന്‍സണ്‍ (നാഗാലാന്‍ഡ്). കൊച്ചി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 18 സുന്ദരിമാരാണ് പങ്കെടുത്തത്. 28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3,293 ശാഖകളുള്ള മണപ്പുറം ഫിനാന്‍സാണ് ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ സൗന്ദര്യവും കഴിവുകളും കണ്ടെത്താനായി നടത്തുന്ന മിസ് ക്യൂന്‍ ഓഫ് ഇന്ത്യയുടെ മുഖ്യപ്രായോജകര്‍. ഡിസൈനര്‍ സാരി, ബ്ലാക്ക് കോക്ക്‌ടെയില്‍, റെഡ് ഗൗണ്‍ എന്നീ റൗണ്ടുകളിലായാണ് മത്സരങ്ങള്‍ നടന്നത്.

നൊയോനിത ലോധ് (മോഡല്‍), നിയതി ജോഷി (മോഡല്‍, സിനിമാതാരം), രാജീവ് പിള്ള (മോഡല്‍, സിനിമാതാരം), റ്റോഷ്മ ബിജു (മാധ്യമപ്രവര്‍ത്തക), ദീപ ചാരി (മോഡല്‍, സിനിമാതാരം) എന്നിവരാണ് ജഡ്ജിംഗ് പാനലില്‍ ഉണ്ടായിരുന്നത്. പെഗാസസിനുവേണ്ടി ഡിജെ ഹാര്‍വി സ്റ്റീവ് ചിട്ടപ്പെടുത്തിയ സംഗീതത്തിനൊപ്പമാണ് സുന്ദരിമാര്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ ചുവടുവച്ചത്.

Related posts