തിരുവല്ല കെഎസ്ആര്‍ടിയില്‍ ബസുകള്‍ക്ക് ഇന്ധനം നിറച്ചു തുടങ്ങി

alp-petrolതിരുവല്ല: സുരക്ഷാ സര്‍ട്ടിഫിക്കറ്റ് വൈകുന്നതിനെ തുടര്‍ന്ന് പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാഞ്ഞ തിരുവല്ലയിലെ കെഎസ്ആര്‍ടിസി പമ്പ് ഇന്നലെ മുതല്‍ തുറന്നുകൊടുത്തു. 20,000, 15,000 ലിറ്റര്‍ വീതം സംഭരണ ശേഷിയുള്ള രണ്ട് ടാങ്കുകളാണ് കഴിഞ്ഞദിവസം തുടന്ന് കൊടുത്തത്. ഇനി മുതല്‍ തിരുവല്ല ഇന്ധന സംഭരണിയില്‍നിന്ന് തിരുവല്ല, പത്തനംതിട്ട, റാന്നി, മല്ലപ്പള്ളി, എടത്വ ഡിപ്പോകളിലെ ബസുകള്‍ക്ക് ഇന്ധനം നിറയ്ക്കാനാകും. ശബരിമല, സീസണ്‍ ലക്ഷ്യമാക്കിയാണ് ഇത്രയും വലിയ സംഭരണ ശേഷിയുള്ള ടാങ്കുകള്‍ സ്ഥാപിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. എടിഒ ആര്‍.ശ്രീകണ്ഠന്‍ നായര്‍, ഡിപ്പോ എന്‍ജിനിയര്‍ സന്തോഷ് ജോസഫ്, എസ്‌കെ കെ.കെ. മനോജ്, എച്ച്‌വിഎസ് ജോര്‍ജ് മാത്യു, സൂപ്രണ്ടുമാരായ എസ്.കുമാരി, എം.കെ. ആനിയമ്മ എന്നിവര്‍ പങ്കെടുത്തു.

മതിയായ ബസുകളുടെ അപര്യാപ്തതയും ജീവനക്കാരുടെ കുറവും സര്‍വീസുകള്‍ക്ക് വിലങ്ങുതടിയായ തിരുവല്ലയില്‍ ഇന്ധനത്തിനുള്ള  പമ്പ് തുറന്ന് പ്രവര്‍ത്തിക്കാത്തത് നിലവിലെ ഷെഡ്യൂളുകളെ കാര്യമായി ബാധിച്ചിരുന്നു.  2009ല്‍ പുതിയ കെഎസ്ആര്‍ടിസി കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് പമ്പിന്റെ പ്രവര്‍ത്തനം നിലച്ചത്. ആറു വര്‍ഷം മുമ്പു വ്യാപാരസമുച്ചയം നിര്‍മിക്കുന്നതിനുവേണ്ടി  ഡിപ്പോയുടെ പ്രവര്‍ത്തനം നഗരസഭ വക സ്ഥലത്തേക്കു മാറ്റിയപ്പോള്‍  നിര്‍ത്തിയ പമ്പ് പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് പത്തു മാസംപിന്നിട്ടിട്ടും പുനഃസ്ഥാപിക്കാന്‍ കഴിയാതിരുന്നത് അധികൃതര്‍ക്ക് വലിയ തലവേദനയായിരുന്നു.

സമീപ ഡിപ്പോകളില്‍ നിന്ന് മണിക്കൂറുകള്‍ കാത്തിരുന്നാണ് തിരുവല്ല ഡിപ്പോയിലെ വാഹനങ്ങള്‍ ഇന്ധനം ശേഖരിച്ചിരുന്നത്. ജില്ലയില്‍ പത്തനംതിട്ട ഡിപ്പോ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ചതോടെ അവിടെയും ഇന്ധനശേഖരണം നിലച്ചു. കഴിഞ്ഞ ജൂണിലാണു പുതിയതായി നിര്‍മിച്ച സ്ഥലത്തേക്കു ഡിപ്പോ മാറ്റിയതു മുതല്‍ പമ്പ് സ്ഥാപിക്കണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനോട് ആവശ്യപ്പെട്ടുവരികയായിരുന്നു. നിരന്തരമായ സമ്മര്‍ദത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സംഭരണിയും ഡീസല്‍ അടിക്കുന്നതിനുള്ള പമ്പും സ്ഥാപിച്ചു വെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷാ സര്‍ട്ടിഫി ക്കറ്റ് വൈകിയതോടെ കമ്മീഷന്‍ ചെയ്യാന്‍ വൈകിയതാണ് പമ്പിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ കാലതാമസം നേരിട്ടത്.

Related posts