വാഴക്കുളം പൈനാപ്പിളിന്റെ പ്രതാപം വീണ്ടെടുക്കും: എല്‍ദോ

ekm-eldhoമൂവാറ്റുപുഴ: വാഴക്കുളം പൈനാപ്പിളിന്റെ പഴയ കാല പ്രതാപം വീണ്ടെടുക്കുമെന്ന് മൂവാറ്റുപുഴ നിയോജക മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി എല്‍ദോ ഏബ്രഹാം. മഞ്ഞള്ളൂര്‍ പഞ്ചായത്തില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ പൈനാപ്പിള്‍ കര്‍ഷകരും കച്ചവടക്കാരുമുള്ള പ്രദേശമാണ് മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ വാഴക്കുളം പ്രദേശം. പൈനാപ്പിളിന് താങ്ങു വില നിശ്ചയിക്കാനോ മറ്റു സര്‍ക്കാര്‍ സഹായങ്ങളോ ലഭിക്കാത്തതു മൂലം നിരവധി കര്‍ഷകരും വ്യാപാരികളും പൈനാപ്പിള്‍ മേഖലയെ കൈവിടുന്ന സ്ഥിതിയാണ്.

ഇന്നലെ രാവിലെ മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ ലക്ഷം വീട് കോളനിയില്‍ നിന്നാണ് എല്‍ദോയുടെ പൊതുപര്യടനം ആരംഭിച്ചത്. നിരവധി പൈനാപ്പിള്‍ കര്‍ഷകരും വ്യാപാരികളും സ്ഥാനാര്‍ഥിയെ പൈനാപ്പിള്‍ നല്‍കിയാണ് സ്വീകരിച്ചത്. പര്യടനത്തിന്റെ ഉദ്ഘാടനം മുന്‍എംഎല്‍എ ബാബു പോള്‍ നിര്‍വഹിച്ചു.ഷൈസണ്‍.പി.മാങ്ങഴ,കെ.കെ.പരമേശ്വരന്‍,ഇ.കെ.സുരേഷ്,കെ.എം.മത്തായി, ജോസ് മെതിപ്പാറ,ചാക്കോ മുണ്ടയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

പള്ളിക്കുന്ന്, മണിയന്ത്രം, 30ഏക്കര്‍, കദളിക്കാട്, കുളമാവിന്‍ തൊട്ടി, മറയം കാട്, മാട്ടുപാറ, കാഞ്ഞിരക്കാട്ടുതാഴം, വാണിയപ്പുര കോളനി, മുണ്ടന്‍ കോളനി, ഇടയ്ക്കാട്ടുകയറ്റം, അച്ചന്‍ കവല, മടക്കത്താനം, പിരളിമറ്റം ലക്ഷം വീട്, വേങ്ങച്ചുവട്, വീരപ്പന്‍ കോളനി, മൂന്ന് സെന്റ് കോളനി എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം ചാവറ കോളനിയില്‍ സമാപിച്ചു.ഇന്ന് മാറാടി പഞ്ചായത്തിലാണ് പര്യടനം. രാവിലെ 7.30ന് ഓണിയല്‍ വയല്‍ ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന പര്യടനം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എന്‍.സുഗതന്‍ ഉദ്ഘാടനം ചെയ്യും.തുടര്‍ന്നു ലക്ഷം വീട്, നാലാം മൈല്‍, പിറമാടം, മീങ്കുന്നം, ഈസ്റ്റ് മാറാടി, പഞ്ചായത്തുംപടി, പെരിങ്ങഴ കവല, ഉന്നകുപ്പ,എയ്ഞ്ചല്‍ വോയ്‌സ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ചാരപ്പുറത്ത് സമാപിക്കും.

Related posts