കണിച്ചുകുളങ്ങര-തിരുവിഴ മേഖലയിൽ തെരുവുനായ ആക്രമണം; 12 പേർക്ക് പരുക്ക്; രണ്ടുദിവസമായി പുറത്തിറങ്ങാനാവാതെ നാട്ടുകാർ


ആലപ്പുഴ : കണിച്ചുകുളങ്ങര-തിരുവിഴ മേഖലയിൽ തെരുവുനായയുടെ ആക്രമണത്തിൽ 12 പേർക്ക് പരുക്ക്. നായയുടെ ആക്രമണം മൂലം രണ്ടുദിവസമായി പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്.

കണിച്ചുകുളങ്ങര, പൊക്ലാശേരി, കിള്ളികാട്ട്, ന്യൂഗ്ലോബ് പ്രദേശത്തുള്ള സ്ത്രീകൾ അടക്കമുള്ളവർക്കാണ് കടിയേറ്റത്. ഇവരെ ചേർത്തല താലൂക്കാശുപത്രിയിലും വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.

ആരുടെയും പരിക്ക് ഗുരുതരമല്ല.അടിയന്തര നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. നായയെ പിടിക്കുന്നതിന് പ്രത്യേക പരിശീലനം നേടിയ സംഘം സ്ഥലത്ത് ക്യാമ്പ്‌ ചെയ്യുന്നുണ്ട്.

ഇവരോടൊപ്പം നാട്ടുകാരും നായയ്ക്കായുള്ള തെരച്ചിൽ നടത്തുന്നുണ്ട്. നായക്ക് പേയ് ഉണ്ടോ എന്ന് പിടികൂടാതെ സ്ഥിരീകരിക്കാൻ ആവില്ല എന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.പഞ്ചായത്ത് പ്രസിഡന്‍റ് ഡി.പ്രിയേഷ് കുമാറും സംഘത്തോടൊപ്പം ക്യാമ്പ് ചെയ്യുന്നുണ്ട്.

Related posts

Leave a Comment