കുറ്റിയാടി മേഖലയില്‍ പോലീസിന്റെ മാനം കെടുത്തി മോഷ്ടാക്കള്‍ വിലസുന്നു

KLM-THIEFകുറ്റിയാടി: കുറ്റിയാടി, മൊകേരി മേഖലയില്‍ പോലീസിന്റെ മാനം കെടുത്തി മോഷ്ടാക്കള്‍. കര്‍ശന നടപടി സ്വീകരിക്കുന്നുവെന്നു പോലീസ് പറയുമ്പോഴും മോഷണം തുടരുന്നതു ജനത്തെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കള്ളന്‍മാരെ പിടിക്കാന്‍ കുറ്റിയാടി പോലീസിനു സാധിക്കുന്നില്ലെങ്കില്‍ ഉന്നതതല സംഘം അന്വേഷണം ഏറ്റെടുക്കണമെന്ന ആവശ്യമാണ് പ്രദേശവാസികള്‍ ഉന്നയിക്കുന്നത്.തിങ്കളാഴ്ച പോലീസിന്റെ മൂക്കിന്‍തുമ്പത്ത് സിഐ ഓഫീസിന് സമീപത്തെ കടകളിലാണ് അവസാനമായി മോഷണം നടന്നത്.

കുറ്റിയാടി–പേരാമ്പ്ര റോഡിലെ തുണിക്കട വസ്ത്രാലയം, റൂബി സ്റ്റോര്‍, ശാഫി ആയുര്‍വേദ ചികിത്സാലയം എന്നി കടകളിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ പൂട്ട് പൊളിച്ച് മോഷണം നടന്നത്. തുണിക്കടയില്‍നിന്ന് 60,000 രൂപയുടെ റെഡിമെയ്ഡ് വസ്ത്രങങളും 5000 രൂപയും ഐ ഫോണും മോഷണം പോയി. റൂബി സ്റ്റോറില്‍ നിന്ന് 1000 രൂപയുടെ വിവിധ മൊബൈല്‍ കാര്‍ഡും സമീപത്തെ ശാഫി ആയുര്‍വേദ ചികിത്സാലയത്തില്‍ നിന്ന് പണവും മോഷണം പോയി.

കടയുടമകള്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ടുദിവസം മുമ്പ് പള്ളിയില്‍ നിസ്കാരത്തിനെത്തിയ സ്ത്രീയുടെ ബാഗില്‍നിന്ന് പകല്‍ 30,000 രൂപ മോഷ്ടിച്ചിരുന്നു. തൊട്ടില്‍പ്പാലം പൈക്കളങ്ങാടി സ്വകാര്യ ആശുപത്രിയുടെ മുറ്റത്ത് നിര്‍ത്തിയിട്ട വിലപിടിപ്പുള്ള ബൈക്കും പകല്‍സമയം മോഷ്ടിച്ചിരുന്നു. രണ്ടുവര്‍ഷം മുമ്പ് കുറ്റിയാടി ടൗണിലെ കടകളില്‍ പൂട്ട് പൊളിച്ച് മോഷണം സ്ഥിരമായിരുന്നു. കടയിലെ സിസിടിവിയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടും പോലീസിന് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല.

ഒരു മാസത്തിനുള്ളില്‍ കുറ്റിയാടി നരിപ്പറ്റ, കുറ്റിയാടി പഞ്ചായത്തുകളില്‍ മുപ്പതോളം വീടുകളില്‍ മോഷണം നടന്നിട്ടും പോലീസ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാ ചിത്രം പുറത്തുവിട്ടിരുന്നു. പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നാട്ടുകാര്‍ സ്ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

Related posts