വല്ലാര്‍പാടത്ത് പാര്‍ക്കിംഗ് സൗകര്യമില്ല; കണെ്ടയ്‌നര്‍ ലോറികള്‍ ഓട്ടം നിര്‍ത്തുന്നു; പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

ekm-contairarമട്ടാഞ്ചേരി: വല്ലാര്‍പാടം കണെ്ടയ്‌നര്‍ ഷിപ്പ്‌മെന്റ് ടെര്‍മിനിലെത്തുന്ന കണെ്ടയ്‌നര്‍ ലോറികള്‍ക്ക് വല്ലാര്‍പാടം മേഖലയില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ലോറി ഉടമകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുന്നു. കണെ്ടയ്‌നര്‍ റോഡിലെ പാര്‍ക്കിംഗ് ജൂണ്‍ 20 മുതല്‍ നിരോധിച്ച സാഹചര്യത്തില്‍ ബദല്‍ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ അധികാരികള്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് കൊച്ചിന്‍ കണെ്ടയ്‌നര്‍ കാരിയര്‍ ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വൈപ്പിനിലെ കാള മുക്കിലും, വില്ലിംഗ്ടണ്‍ ഐലന്റിലുമാണ് പാര്‍ക്കിംഗിനായി സ്ഥലം അനുവദിച്ചിട്ടുള്ളത്. ഇതില്‍ കാളമുക്ക് പാര്‍ക്കിംഗ് പ്രദേശം ചെളി കെട്ടിക്കിടക്കുന്നതിനാല്‍ ഉപയോഗ്യശൂന്യമാണ്. ഐലന്റിലെ പാര്‍ക്കിംഗ് യാര്‍ഡില്‍ എത്തുന്നതിനുള്ള ചിലവ് പതിന്‍മടങ്ങാണ്. റോ റോ സര്‍വീസ് മുഖേന ഐലന്റില്‍ എത്തണമെങ്കില്‍ 1200 രൂപ ചിലവുണ്ട്. തിരിച്ച് അത്ര തന്നെ തുക നല്‍കണം. റോഡുമാര്‍ഗം എത്തണമെങ്കില്‍ 40 കിലോമീറ്റര്‍ യാത്ര ചെയ്യണം. ഇതിനു പുറമെയാണ് ഭീമമായ പാര്‍ക്കിംഗ് ഫീസ്.

2000ത്തോളം കണെ്ടയ്‌നര്‍ ലോറികള്‍ സര്‍വീസ് നടത്തുന്ന ഈ മേഖലയില്‍ കാര്യക്ഷമമായ പാര്‍ക്കിംഗ് സംവിധാനം ഒരുക്കണമെന്ന് അസോസിയേഷന്‍ സെക്രട്ടറി ടോമി തോമസ് ആവശ്യപ്പെട്ടു. ലോറിയിലെ ജീവനക്കാര്‍ക്ക് പ്രാഥമിക കര്‍മം നിര്‍വഹിക്കുന്നതിനു വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഇന്ന് അര്‍ധരാത്രി മുതല്‍ കണെ്ടയ്‌നര്‍ ലോറി സര്‍വീസ് നിര്‍ത്തിവെക്കുന്നതെന്നും ടോമി തോമസ് വ്യക്തമാക്കി.

Related posts