സ്ത്രീകൾക്ക് മെട്രോ നഗരത്തിലും രാത്രി നടത്തം സുരക്ഷിതമല്ല; കലൂരിലെ സംഭവത്തിൽ പ്രതികൾ പിടിയിലായെന്ന് സൂചന

കൊച്ചി:വനിതാദിനത്തില്‍ പോലീസ് അകമ്പടിയോടെ നടക്കുന്ന സ്ത്രീ രാത്രി നടത്തങ്ങളില്‍ കല്‍പ്പിച്ചു തരുന്ന സ്വാതന്ത്ര്യമില്ല രാത്രി സമയത്ത് സ്ത്രീകള്‍ക്ക് കൊച്ചിയുടെ പ്രധാന ഇടങ്ങളില്‍ പോലുമെന്ന് തെളിയിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം കലൂരില്‍ രണ്ട് യുവതികളായ വിദ്യാര്‍ഥിനികള്‍ക്ക് നേരെയുണ്ടായ ആക്രമണം.

അശ്ലീല ആഗ്യം കാണിച്ച് കമന്‍റടിച്ചത് ചോദ്യം ചെയ്തതിന് സ്ത്രീകള്‍ അടങ്ങിയ സംഘമാണ് ഈ യുവതികളെ നടുറോഡില്‍ തല്ലിച്ചതച്ചത്. വിദ്യാര്‍ഥികളാണെന്ന പരിഗണന പോലും ഇവര്‍ നല്‍കിയില്ല. കൈപിടിച്ച് തിരിച്ചും നിലത്തിട്ട് ചവിട്ടിയും വലിച്ചിഴച്ചുമൊക്കെ അതി ക്രൂരമായ ആക്രമണമാണ് പെണ്‍കുട്ടികള്‍ നേരിടേണ്ടിവന്നത്. രണ്ട് യുവതികള്‍ അടങ്ങുന്ന എട്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍.

ഇതില്‍ മൂന്ന് പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതികള്‍ അടക്കമുള്ള മറ്റ് പ്രതികളെ ഇന്ന് പുലര്‍ച്ചയോടെ കസ്റ്റഡിയിലെടുത്തതായാണ് ലഭ്യമായ സൂചന. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.എറണാകുളം കലൂരില്‍ പാവക്കുളം ക്ഷേത്രത്തിന് സമീപം ചക്കാലപ്പാടത്ത് ഇന്നലെ പുലര്‍ച്ചെ 4.34ഓടെ ആയിരുന്നു സംഭവം. ആര്‍ആര്‍ബി മത്സരപരീക്ഷയ്ക്കായി കലൂരില്‍ താമസിച്ച് പഠിക്കുന്ന പാലക്കാട് സ്വദേശിനിയായ ഇരുപതുകാരി, കോഴിക്കോട് സ്വദേശിനിയായ 21കാരി എന്നിവരാണ് അതിക്രമത്തിന് ഇരയായത്.

ആക്രമിസംഘം പാലക്കാട് സ്വദേശിനിയുടെ വസ്ത്രം കീറാന്‍ ശ്രമിക്കുകയും മുടിയില്‍പിടിച്ച് വലിച്ചിഴയ്ക്കുകയും ഇവരെ ചവിട്ടിക്കൂട്ടുകയും ചെയ്തു. 21കാരിയുടെ കൈപിടിച്ച് തിരിച്ചു. പരിക്കേറ്റ വിദ്യാര്‍ഥിനികള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ചികിത്സക്ക് ശേഷം വിശ്രമത്തിലാണ്. സംഭവത്തില്‍ മലപ്പുറം എടപ്പാള്‍ സ്വദേശി ആല്‍ബിന്‍ സൈമണ്‍, പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ സാബിത്, അരുണ്‍ എന്നിവരൊണ് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ഥിനികള്‍ ആക്രമിക്കപ്പെടുന്നന്‍റേയും ആക്രമിസംഘം ഓടിരക്ഷപ്പെടുന്നതിന്‍റേയും സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് ലഹരി പശ്ചാത്തലമടക്കം ഉണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് ഡിസിപി പറഞ്ഞു. ആക്രമണം നടത്തിയ അക്ബര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇയാളുടെ ബിസിനസ് ഇടപാടുകള്‍ സംശയാസ്പദമാണെന്നും പോലീസ് പറഞ്ഞു.

Related posts

Leave a Comment