തിരക്കേറിയ സമയത്ത് റോഡിലെ അറ്റകുറ്റപണി ബുദ്ധിമുട്ടുണ്ടാക്കുന്നു

klm-thirakkuപത്തനാപുരം: തിരക്കേറിയ സമയത്ത് റോഡിലെ കുഴിയടപ്പ് യാത്രക്കാര്‍ക്ക്ബുദ്ധിമുട്ടുണ്ടാക്കുന്നു. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍പത്തനാപുരം നഗരത്തിലാണ് പകല്‍ സമയങ്ങളില്‍ റോഡിലെ കുഴിയടപ്പ്‌നടക്കുന്നത്.തിരക്കേറിയറോഡുകളില്‍ അറ്റകുറ്റപ്പണികള്‍രാത്രിയില്‍ നടത്തണമെന്ന നിര്‍ദേശത്തെപോലും അവഗണിച്ചു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്ക്ഇരട്ടപ്രഹരമായിരിക്കുകയാണ്.

കല്ലുംകടവ് വലിയപാലം, ജനതാജംഗ്ഷന്‍,മുസ്ലീംപള്ളി,ത്രിവേണിജംഗ്ഷന്‍,സെന്‍ട്രല്‍ ജംഗ്ഷന്‍,എസ് ബിടി, ആശുപത്രിജംഗ്ഷന്‍, നെടുംപറമ്പ്, നടുക്കുന്ന് തുടങ്ങിയ ഇടങ്ങളിലെല്ലാം റോഡ് തകര്‍ന്ന് യാത്ര പോലും ദുസഹമായിരുന്നു. നിരന്തരമായ ആവശ്യങ്ങള്‍ക്കൊടുവില്‍ കുഴിയടക്കാന്‍ അധികൃതര്‍ തയാറായെങ്കിലും അതുംയാത്രക്കാരെബുദ്ധിമുട്ടിക്കുകയാണ്.

കല്ലുംകടവ്മുതല്‍നടുക്കുന്ന്‌വരെയെത്തണമെങ്കില്‍ ഒരുമണിക്കൂറിലധികം സമയം വേണ്ടിവരുന്ന അവസ്ഥയാണ്. രണ്ട്ദിവസമായി നടക്കുന്ന കുഴിയടപ്പ്ഇനിയും പൂര്‍ത്തിയായിട്ടില്ല. സ്കൂള്‍, ഓഫീസ്‌സമ യങ്ങളിലും മറ്റ്തിരക്കേറിയ സമയങ്ങളിലും റോഡിലെ അറ്റകുറ്റപ്പണികള്‍ നടത്തരുതെന്ന നിര്‍ദേശം അവഗ ണിച്ച്‌യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന അധികൃതനിലപാടില്‍ പ്രതിഷേധം ശക്തമാകുകയാണ്.

Related posts