വീട്ടുപറമ്പില്‍ കഞ്ചാവ് കൃഷി; ഉടമസ്ഥനെ ഇന്നു കോടതിയില്‍ ഹാജരാക്കും

knr-kanchavuശ്രീകണ്ഠപുരം: ചെരിക്കോട് വീട്ടുപറമ്പില്‍നിന്നു കഞ്ചാവ് ചെടികള്‍ പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ വീട്ടുടമയെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഇന്നലെ അറസ്റ്റിലായ ഫിലിപ്പിനെ (60) യാണ് വടകര കോടതിയില്‍ ഹാജരാക്കുന്നത്. ശ്രീകണ്ഠപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.സി. ആനന്ദ്കുമാറും സംഘവുമാണ് ഇയാളെ അറസ്റ്റ്‌ചെയ്തത്. വീടിനകത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം അഞ്ചോടെ എക്‌സൈസ് സംഘം നടത്തിയ റെയ്ഡിലാണ് ഫിലിപ്പ് പിടിയിലാകുന്നത്.—

വീടിനു പുറകുവശത്ത് പച്ചക്കറി കൃഷിയോടൊപ്പമാണ് കഞ്ചാവ് ചെടികളും നട്ടുവളര്‍ത്തിയിരുന്നത്. മൂന്നുമാസം പ്രായമായ ചെടികളാണ് പിടികൂടിയത്. തളിപ്പറമ്പില്‍നിന്ന് ഏജന്റ് മുഖേനയാണ് കഞ്ചാവ് വിത്തുകള്‍ ലഭിക്കുന്നതെന്ന് ഇയാള്‍ ചോദ്യംചെയ്യലില്‍ എക്‌സൈസ് അധികൃതരോടു പറഞ്ഞു. പച്ചക്കറി കൃഷിയെന്ന വ്യാജേന ഇതു കൃഷിചെയ്യുകയാണത്രെ ചെയ്യുന്നത്. പാകമായശേഷം അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇയാള്‍ വില്പന നടത്തുകയാണെന്ന് പോലീസ് പറഞ്ഞു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ രഞ്ജിത് ബാബു, ഇ.—ഡി. ജോസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. സന്തോഷ്, പി.—വി. പ്രകാശന്‍, ടി.—വി. ഉജേഷ്, കെ.—കെ. കൃഷ്ണന്‍, പി. ഷിബു എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

Related posts