അസ്‌ലം വധം: അറസ്റ്റിലായ യുവാവ് റിമാന്‍ഡില്‍, മറ്റുള്ളവരേക്കുറിച്ച് വിവരം ലഭിച്ചു

tcr-CRIMEനാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്‌ലംമിനെ കൊലപ്പെടുത്തിയ പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ നാദാപുരം ഒന്നാം ക്ലാസ് മജിസ്‌റ്റ്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അക്രമികള്‍ സഞ്ചരിച്ച കാര്‍ വാടകയ്ക്ക് എടുത്ത യുവാവ് വളയം നിരവുമ്മല്‍ സ്വദേശി കക്കുഴിയുളളപറമ്പത്ത് കുട്ടു എന്ന നിധിന്‍(25)നെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. അസ്‌ലം വധത്തിന് കൊലയാളികള്‍ ആവശ്യപ്പെട്ട പ്രകാരം ഇന്നോവ കാര്‍ സംഘടിപ്പിച്ച് നല്‍കുകയും കൊലപാതകത്തിനാണ് എന്ന് അറിഞ്ഞ് കൊണ്ട് കൂട്ടുനിന്നതിനുമാണ് കൊലപാതക കേസ്സില്‍ ഉള്‍പ്പെടുത്തി പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശി അഷ്‌റഫില്‍ നിന്ന് നാദാപുരം സ്വദേശിയാണ് കാര്‍ വാടകയ്ക്ക് വാങ്ങിയത്.

പിന്നീട് അഷ്‌റഫില്‍ നിന്ന് വാണിമേല്‍ സ്വദേശി വാടകയ്ക്ക് എടുക്കുകയുണ്ടായി. ഇയാളില്‍  നിന്ന്് നിധിന്‍ ഈ മാസം 9ാം തിയ്യതി കാര്‍ മേല്‍ വാടകയ്ക്ക് എടുക്കുകയായിരുന്നു. 12ന് അസലമിനെ വെട്ടി കൊലപെടുത്തുകയും ചെയ്തു. സംഭവത്തിന് ശേഷം കോഴിക്കോട് കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ അഭയഗിരിക്കടുത്ത  വാഴമലയില്‍ ഒളിവില്‍ കഴിയുകയും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ഒളി സങ്കേതം മാറാന്‍ വയനാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ തൊട്ടില്‍ പാലത്തിന് അടുത്ത മാവിന്‍ ചുവട്ടില്‍ എന്ന സ്ഥലത്ത്  വച്ച് പ്രതിയെ ഇന്നലെ രാവിലെ എട്ടോടെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് സിഐ പറഞ്ഞു.

ഒളിവില്‍ കഴിഞ്ഞ വാഴമലയിലെ ഷഡ്ഡില്‍ നിന്ന് പ്രതി ഉപേക്ഷിച്ച വസ്ത്രങ്ങളും മറ്റും കണ്ടെടുത്തതായി സിഐ പറഞ്ഞു. ഇയാള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും സിം കാര്‍ഡും  നശിപ്പിച്ചതായും. കൊലപാതക സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുളളവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് സിഐ പറഞ്ഞു. വരും ദിവസങ്ങളില്‍ ഇവര്‍ പിടിയിലാവുമെന്നും അദ്ധേഹം പറഞ്ഞു. പ്രതിയെ  കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് സിഐ പറഞ്ഞു.

Related posts