തെരുവുനായ ഭീതിയില്‍ മലയോരം; മേനകാഗാന്ധിയെ വിമര്‍ശിച്ച് ഫഌക്‌സ് ബോര്‍ഡ്

KNR-PATTIFLEXആലക്കോട്: കരുവഞ്ചാല്‍, വെള്ളാട്, നടുവില്‍, വായാട്ടുപറമ്പ് ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമായി. അലഞ്ഞുതിരിയുന്ന നായ്ക്കള്‍ നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും  ഭീഷണിയായിരിക്കുകയാണ്. വായാട്ടുപറമ്പ് കവല, കണിയന്‍ചാല്‍ എന്നിവിടങ്ങളില്‍ തെരുവുനായ്ക്കള്‍ ആടുകളെ കടിച്ചുകൊന്നിരുന്നു. പത്തും ഇരുപതും തെരുവുനായ്ക്കള്‍ ചേര്‍ന്നാണ് വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത്.

കരുവഞ്ചാല്‍-വെള്ളാട് റോഡിലും കരുവഞ്ചാല്‍-വായാട്ടുപറമ്പ് റോഡിലും കാല്‍നടയാത്രക്കാര്‍ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. കരുവഞ്ചാല്‍ ടൗണ്‍, വായാട്ടുപറമ്പ് പള്ളി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ തെരുവുനായ ശല്യത്തിനെതിരേ ഫഌക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജനങ്ങളും ക്ഷീരകര്‍ഷകരും അനുഭവിക്കുന്ന ദുരിതം വിവരിക്കുന്ന ഫഌക്‌സ് ബോര്‍ഡില്‍  പട്ടിക്ക് മനുഷ്യനെ കൊല്ലാം, മനുഷ്യന് ഒന്നും പാടില്ലായെന്നത് അതിശയമാണെന്നുമുണ്ട്.

കേന്ദ്രമന്ത്രി മേനകാഗാന്ധിയെ നിശിതമായി വിമര്‍ശിക്കുന്ന ഫഌക്‌സ് ബോര്‍ഡില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കും ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കും അഭിവാദ്യവും അര്‍പ്പിക്കുന്നു. അധികൃതരുടെ  അവഗണനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാണ്.

Related posts