യുവാക്കളെ മര്‍ദിച്ചെന്നാരോപിച്ച് സ്റ്റേഷന് മുന്നില്‍ എഐവൈഎഫ് പ്രതിഷേധം

KLM-AIYFഅമ്പലപ്പുഴ: ക്ഷേത്ര മൈതാനിയില്‍ ഫുട്‌ബോള്‍ കളിക്കുകയായിരുന്ന യുവാക്കളെ  പോലീസ് മര്‍ദ്ദിക്കുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തെന്നാരോപിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനവുമായത്തി പോലീസ് സ്‌റ്റേഷനു മുന്‍പില്‍ കുത്തിയിരുന്നു. പുന്നപ്ര പോലീസ് സ്‌റ്റേഷനു മുന്നില്‍ ഇന്നലെരാത്രി 7.30 ഓടെയായിരുന്നു എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.

പുന്നപ്ര അറവുകാട് ക്ഷേത്ര മൈതാനിയില്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്ന എഐവൈഎഫ് പുന്നപ്ര മേഖല സെക്രട്ടറി ഏഴരയില്‍ സുബീഷ്, പുന്നപ്ര ഹരിജന്‍ കോളനിയില്‍ പി.ഡി അജിത്, എന്നിവരെ അകാരണമായി മര്‍ദിക്കുകയും പുന്നപ്ര പള്ളി ചിറയില്‍ എഡ് വി (26) നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.

ഒരു മണിക്കൂറോളം പോലീസ് സ്‌റ്റേഷനു മുന്നില്‍ കുത്തിയിരുന്ന പ്രവര്‍ത്തകര്‍ കസ്റ്റഡിയിലെടുത്തയാളെ പോലീസ് വിട്ടയച്ചതിനുശേഷമാണ് പിരിഞ്ഞുപോയത്. സംഭവമറിഞ്ഞ് സിപിഐ നേതാക്കളായ വി.സി മധു, ഇ.കെ ജയന്‍ജുനൈദ്, ലാല്‍ജി, പുന്നപ്ര സൗത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷീജ തുടങ്ങിയവര്‍ സ്‌റ്റേഷനിലെത്തി എസ് ഐ യുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് സംഘര്‍ഷാന്തരീക്ഷത്തിന് അയവുണ്ടായത്.

Related posts