സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് 250 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍

KNR-RUPEESതൃശൂര്‍: എല്ലാ  സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും അടിസ്ഥാന സൗകര്യം അടക്കമുള്ളവയ്ക്കായി 250 കോടി രൂപയുടെ പദ്ധതിക്കു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ നിര്‍ദേശിച്ചിട്ടുണെ്ടന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 150 കോടി രൂപയുടെ വികസന പദ്ധതികള്‍ കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളജുകളില്‍ നടപ്പാക്കിവരികയാണ്. തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളജുകളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നു കേന്ദ്ര ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളജുകളിലെ പദ്ധതി നിര്‍വഹണ പുരോഗതി വിലയിരുത്തിയ ശേഷം ഇതിന് അംഗീകാരം നല്‍കാമെന്നു കേന്ദ്രം പറഞ്ഞിട്ടുണ്ട്. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. എല്ലാ ആശുപത്രികളിലും ഔഷധങ്ങള്‍ എത്തിക്കുകയും അറുനൂറോളം ഡോക്ടര്‍മാരെ താത്കാലികമായി നിയമിക്കുകയും ചെയ്തതിനാല്‍ മഴക്കാലത്തു പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞു.

എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് കേന്ദ്രങ്ങള്‍ തുടങ്ങും. സ്‌പെഷാലിറ്റി ആശുപത്രികളാക്കും. ജില്ലാ ആശുപത്രികളെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളാക്കും. പത്തു ജില്ലാ ആശുപത്രികളില്‍ ഈ വര്‍ഷം കാത്ത് ലാബ് അടക്കമുള്ള സൗകര്യം ഒരുക്കും. ഈ ആശുപത്രികളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്നും മന്ത്രി ശൈലജ പറഞ്ഞു.

Related posts